Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

വരമ്പില്ല, വെള്ളം നില്‍ക്കുന്നില്ല; രണ്ടാം വിളയ്‌ക്കൊരുങ്ങി ഒറ്റപ്പാലത്തെ കര്‍ഷകര്‍വരമ്പില്ല, വെള്ളം നില്‍ക്കുന്നില്ല; രണ്ടാം വിളയ്‌ക്കൊരുങ്ങി ഒറ്റപ്പാലത്തെ കര്‍ഷകര്‍

$
0
0
ഒറ്റപ്പാലം: വെള്ളപ്പൊക്കം ഒന്നാംവിളയിലുണ്ടാക്കിയ നഷ്ടം തീരുന്നതിനിടെ രണ്ടാംവിള നെൽക്കൃഷിക്കൊരുങ്ങി ഒറ്റപ്പാലത്തെ കർഷകർ. ഒറ്റപ്പാലം ബ്ലോക്കിന് കീഴിൽ ഏകദേശം 2,400 ഹെക്ടർ നെൽക്കൃഷി രണ്ടാംവിളയായി ചെയ്യാനാണ് കർഷകരും കൃഷിഭവനുകളും ഒരുങ്ങുന്നത്.

വെള്ളപ്പൊക്കത്തിൽ ഒറ്റപ്പാലത്തെ പ്രധാന കൃഷിമേഖലകളിൽ മിക്കയിടത്തും പാടത്ത് വരമ്പുകൾ തകർന്ന അവസ്ഥയിലായിരുന്നു. ഇതുമൂലം പാടത്തൊന്നും വെള്ളം നിൽക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി. പാടത്തെ മുകളിലെ പ്രതലത്തിലെ ഗുണമേന്മയുള്ള മണ്ണെല്ലാം ഒലിച്ചുപോയിട്ടുണ്ട്. ഒപ്പം വെള്ളംനിൽക്കാതെ വരുന്നതോടെ പാടമെല്ലാം വരണ്ട് വിണ്ടുകീറിയ സ്ഥിതിയിലായി.

നെല്ലായ, അമ്പലപ്പാറ, ലക്കിടി ഭാഗങ്ങളിലാണ് ഈ പ്രശ്നം കൂടുതൽ. ഇതുമൂലം കഴിഞ്ഞ തവണത്തേക്കാൾ ഏകദേശം 500 ഹെക്ടർ കൃഷി കുറവാണ് ഇത്തവണ. ഒന്നാംവിള കൃഷിയിലും കഴിഞ്ഞവർഷത്തേക്കാൾ കുറവാണ് ഇത്തവണ നടന്നത്. 1,800 ഹെക്ടർ നെൽക്കൃഷി കഴിഞ്ഞതവണ നടന്നപ്പോൾ ഇത്തവണ അത് 1,280 ഹെക്ടറായി കുറഞ്ഞിരുന്നു. അതിൽ 95 ശതമാനത്തോളം വെള്ളപ്പൊക്കത്തിൽ ഇല്ലാതാവുകയും ചെയ്തു. പല പാടങ്ങളിലും പച്ചപ്പുണ്ടെങ്കിലും ചെളിവന്നടിഞ്ഞ് ഇവയിലെ വിളവെല്ലാം നശിച്ചെന്നാണ് കൃഷിവകുപ്പധികൃതർ പറയുന്നത്.

പ്രതീക്ഷ തുലാമഴയിൽ

ഒറ്റപ്പാലത്ത് 2,400 ഹെക്ടറോളം രണ്ടാംവിള നെൽക്കൃഷി തുടങ്ങിയിട്ടുണ്ട്. വരണ്ടുകിടക്കുന്ന പാടങ്ങൾ പ്രശ്നമാണ്. തുലാമഴയിലാണ് പ്രതീക്ഷയത്രയും.

എ.സി. ആശാനാഥ്,
ഒറ്റപ്പാലം കൃഷി അസി. ഡയറക്ടർ

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>