ചൊവ്വന്നൂർ: ഗ്രാമപ്പഞ്ചായത്തിലെ പഴുന്നാന, പന്തല്ലൂർ മേഖലകളിലെ 300 ഏക്കർ പാടശേഖരം വെള്ളമില്ലാതെ ഉണക്കം ബാധിക്കാൻ തുടങ്ങി. പാടശേഖരങ്ങൾ വിണ്ടുകീറിയതോടെ കൃഷി ഉപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് കർഷകർ.
മഴയേയും വാഴാനി ഡാമിലെ വെള്ളത്തെയും ആശ്രയിച്ചാണ് ഈ മേഖലയിൽ നെൽകൃഷി ചെയ്യുന്നത്. ആദൂർ, എലുവത്തിങ്കൽ ചിറകളിൽ നിന്നാണ് പഴുന്നാന പാടശേഖരത്തിലേക്ക് വെള്ളമെത്തിക്കുന്നത്. കാലങ്ങളായി പാടത്തേക്ക് വെള്ളം വരുന്ന തോടുകളുടെയും ചിറകളുടെയും അറ്റകുറ്റപ്പണികൾ നടത്താറില്ല. പ്രളയത്തിൽ ചീപ്പുകളും ചിറകളുടെ പലകകളും മറ്റും തകർന്നിരുന്നു. പലതും ഒഴുകിപ്പോയി. തോടുകളുടെ അരികിലെ ഭിത്തികൾ തകർന്നതും മണ്ണിടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടതും നെൽകൃഷിക്ക് വെള്ളം ലഭിക്കുന്നതിനും സംഭരിക്കുന്നതിനും തടസ്സമായി. തുലാവർഷത്തിൽ മഴ ലഭിക്കാതിരുന്നതും നെൽച്ചെടികൾക്ക് ആവശ്യത്തിന് വെള്ളം ലഭിക്കാത്ത അവസ്ഥയുണ്ടാക്കി.
പ്രതീക്ഷയോടെ വിത്തെറിഞ്ഞ കർഷകർക്ക് വലിയ തിരിച്ചടിയാണ് വരൾച്ച നൽകുന്നത്. വാഴാനി ഡാമിൽനിന്ന് വെള്ളമെത്തിക്കാനായാൽ പാടശേഖരങ്ങളുടെ വിവിധ ഭാഗങ്ങളിലേക്ക് വെള്ളമെത്തിക്കാനാകും.
നെൽകൃഷിക്ക് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകളും ബന്ധപ്പെട്ട വകുപ്പുകളും ശ്രദ്ധിക്കുന്നില്ലെന്ന് പാടശേഖര സമിതി പ്രസിഡന്റ് വിൽസൺ പുലിക്കോട്ടിൽ കുറ്റപ്പെടുത്തി. കൃഷിയെ സംരക്ഷിക്കാൻ നിലവിലുള്ള കനാലുകൾ, തോടുകൾ, ചീപ്പുകൾ, ചിറകൾ മുതലായവ പുനർനിർമിക്കണം. ആവശ്യമായ സ്ഥലങ്ങളിൽ നീർച്ചാലുകളും ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളും നടപ്പിലാക്കണം. കാർഷിക മേഖലയ്ക്ക് വേണ്ടി പദ്ധതി തയ്യാറാക്കേണ്ടി വരുമ്പോൾ ഗുണഭോക്തൃവിഹിതം അടയ്ക്കേണ്ടി വരുന്നത് പദ്ധതികൾ നടപ്പിലാക്കുന്നതിന് തടസ്സമാകുന്നുണ്ട്. കാർഷികമേഖലയിലെ നിർമാണങ്ങൾക്ക് ഗുണഭോക്തൃവിഹിതം ഒഴിവാക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.
Content highlights : Agriculture, Organic farming, Paddy field, Chovvannur
മഴയേയും വാഴാനി ഡാമിലെ വെള്ളത്തെയും ആശ്രയിച്ചാണ് ഈ മേഖലയിൽ നെൽകൃഷി ചെയ്യുന്നത്. ആദൂർ, എലുവത്തിങ്കൽ ചിറകളിൽ നിന്നാണ് പഴുന്നാന പാടശേഖരത്തിലേക്ക് വെള്ളമെത്തിക്കുന്നത്. കാലങ്ങളായി പാടത്തേക്ക് വെള്ളം വരുന്ന തോടുകളുടെയും ചിറകളുടെയും അറ്റകുറ്റപ്പണികൾ നടത്താറില്ല. പ്രളയത്തിൽ ചീപ്പുകളും ചിറകളുടെ പലകകളും മറ്റും തകർന്നിരുന്നു. പലതും ഒഴുകിപ്പോയി. തോടുകളുടെ അരികിലെ ഭിത്തികൾ തകർന്നതും മണ്ണിടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടതും നെൽകൃഷിക്ക് വെള്ളം ലഭിക്കുന്നതിനും സംഭരിക്കുന്നതിനും തടസ്സമായി. തുലാവർഷത്തിൽ മഴ ലഭിക്കാതിരുന്നതും നെൽച്ചെടികൾക്ക് ആവശ്യത്തിന് വെള്ളം ലഭിക്കാത്ത അവസ്ഥയുണ്ടാക്കി.
പ്രതീക്ഷയോടെ വിത്തെറിഞ്ഞ കർഷകർക്ക് വലിയ തിരിച്ചടിയാണ് വരൾച്ച നൽകുന്നത്. വാഴാനി ഡാമിൽനിന്ന് വെള്ളമെത്തിക്കാനായാൽ പാടശേഖരങ്ങളുടെ വിവിധ ഭാഗങ്ങളിലേക്ക് വെള്ളമെത്തിക്കാനാകും.
നെൽകൃഷിക്ക് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകളും ബന്ധപ്പെട്ട വകുപ്പുകളും ശ്രദ്ധിക്കുന്നില്ലെന്ന് പാടശേഖര സമിതി പ്രസിഡന്റ് വിൽസൺ പുലിക്കോട്ടിൽ കുറ്റപ്പെടുത്തി. കൃഷിയെ സംരക്ഷിക്കാൻ നിലവിലുള്ള കനാലുകൾ, തോടുകൾ, ചീപ്പുകൾ, ചിറകൾ മുതലായവ പുനർനിർമിക്കണം. ആവശ്യമായ സ്ഥലങ്ങളിൽ നീർച്ചാലുകളും ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളും നടപ്പിലാക്കണം. കാർഷിക മേഖലയ്ക്ക് വേണ്ടി പദ്ധതി തയ്യാറാക്കേണ്ടി വരുമ്പോൾ ഗുണഭോക്തൃവിഹിതം അടയ്ക്കേണ്ടി വരുന്നത് പദ്ധതികൾ നടപ്പിലാക്കുന്നതിന് തടസ്സമാകുന്നുണ്ട്. കാർഷികമേഖലയിലെ നിർമാണങ്ങൾക്ക് ഗുണഭോക്തൃവിഹിതം ഒഴിവാക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.
Content highlights : Agriculture, Organic farming, Paddy field, Chovvannur