വേനലിന്റെ ചൂടും ക്ഷീണവും അകറ്റാൻ തണ്ണിമത്തനെ വെല്ലുന്ന മറ്റൊരു ഭക്ഷണമില്ല. അമേരിക്കയിലെ ഗവേഷണ സ്ഥാപനങ്ങൾ ഇതിനെ പ്രകൃതിദത്ത വയാഗ്ര എന്നാണ് വിശേഷിപ്പിക്കുന്നത്. തണ്ണിമത്തനിലെ സിട്രുലിൻ എന്ന അമിനോ ആസിഡിന് രക്തധമനികളെ വികസിപ്പിച്ച് കൂടുതൽ രക്തം കടത്തി വിടാനുള്ള കഴിവ് അതിശയിപ്പിക്കുന്നതാണ്. പുരുഷൻമാരിലെ ഉദ്ദാരണശേഷിക്കുറവിനുള്ള ഏറ്റവും നല്ല ഔഷധമായാണ് തണ്ണിമത്തൻ അറിയപ്പെടുന്നത്.
ഔഷധ ഗുണങ്ങൾ
തണ്ണിമത്തന്റെ ഔഷധഗുണങ്ങൾ നിരവധിയാണ്. പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പർ എന്നിവയാണ് സമ്പുഷ്ടമാണ് തണ്ണിമത്തൻ. മറ്റു പഴങ്ങളെ അപേക്ഷിച്ച് ഗ്ലൈസിമിക് ലോഡ് കുറവായതിനാൽ പ്രമേഹ രോഗികൾക്കും നിയന്ത്രിത അളവിൽ കഴിക്കാം. മാത്രമല്ല തണ്ണിമത്തൻ ശരീരത്തിലെ ഇൻസുലിന്റെ പ്രവർത്തനം കാര്യക്ഷമമാക്കി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.
രക്തസമ്മർദം, നിർജ്ജലീകരണം എന്നിവ കുറയ്ക്കാൻ തണ്ണിമത്തൻ അത്യുത്തമമാണ്. ഇതിലെ വിറ്റാമിൻ സി, ലൈക്കോപിൻ എന്നീ ഘടകങ്ങൾ നല്ല ആന്റി ഓക്സിഡന്റുകൾ ആയതിനാൽ യൗവനം നിലനിർത്താൻ തണ്ണിമത്തൻ ധാരാളം കഴിക്കുക.
കേരളത്തിൽ ഡിസംബർ മുതൽ ജനുവരി വരെയുള്ള കാലയളവിൽ തണ്ണിമത്തൻ നടാം.
കൃഷി രീതി
വെയിൽ ലഭിക്കുന്ന പശിമരാശിയുള്ള പ്രദേശങ്ങളാണ് കൃഷിക്ക് ഏറ്റവും ഉത്തമം. ഷുഗർ ബേബി, അർക്കാ ജ്യോതി, കുരുവില്ലാത്ത സങ്കരയിനങ്ങളായ ഷോണിമ, സ്വർണ എന്നിവയാണ് കേരളത്തിന് പറ്റിയ ഇനങ്ങൾ.
രണ്ടടി വ്യാസമുള്ള തടങ്ങൾ 2 മീറ്റർ അകലത്തിൽ എടുത്ത് 5 വിത്തുകൾ വീതം ഓരോ തടത്തിലും നടണം. മുളയ്ക്കുമ്പോൾ ആരോഗ്യമുള്ള രണ്ട് തൈകൾ നിർത്തി ബാക്കിയുള്ളവ നശിപ്പിക്കുക. അടിവളമായി തടം ഒന്നിന് 5 കിലോഗ്രാം ചാണകം/ കമ്പോസ്റ്റ് ,125 ഗ്രാം ഫാക്ടംഫോസ് , 40 ഗ്രാം പൊട്ടാഷ് എന്നിവ നൽകാം.
വള്ളി വീശാൻ തുടങ്ങുമ്പോളും പൂവിടാൻ തുടങ്ങുമ്പോളും 40 ഗ്രാം യൂറിയ വീതം തടത്തിൽ ചേർത്തു കൊടുക്കണം. വളം ചേർക്കുന്ന സമയങ്ങളിൽ ചെടികൾ നനച്ചു കൊടുക്കാൻ മറക്കരുത്. ജലസേചനം ആദ്യ സമയത്ത് മൂന്ന് ദിവസങ്ങളിൽ ഒരിക്കൽ മതിയാകും. പൂവിടുന്ന സമയത്ത് ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ നനയ്ക്കുക. ഫലങ്ങൾ മൂപ്പെത്താറാകുമ്പോൾ ജലസേചനത്തിന്റെ തോത് കുറയ്ക്കണം. അധിക ജലസേചനം ഫലങ്ങൾ വിണ്ടുകീറാൻ ഇടയാക്കും.
ചെടികൾ പടരുന്ന സമയത്ത് ഉണങ്ങിയ കരിയില, ഉണങ്ങിയ ചുള്ളിക്കമ്പുകൾ എന്നിവ തറയിൽ വിരിച്ച് പടരാനുള്ള സൗകര്യം ഒരുക്കണം. പൂവിരിഞ്ഞ് കായ്കൾ ഉണ്ടായിക്കഴിഞ്ഞാൽ കരിയിലയോ പേപ്പറോ ഉപയോഗിച്ച് കായ്കൾ മറയ്ക്കുന്നത് കായീച്ചയുടെ ശല്യം ഒഴിവാക്കാനും ഭംഗിയുള്ള ഫലങ്ങൾ ലഭിക്കുന്നതിനും സഹായിക്കും. ചെടികൾ നട്ട് 3-4 മാസത്തിനുള്ളിൽ തന്നെ മൂപ്പെത്തിയ ഫലങ്ങൾ വിളവെടുക്കാം.
(കോഴിക്കോട് ജില്ലയിലെ കൂത്താളിയിലെ കൃഷി അസിസ്റ്റന്റ് ഡയറക്ടറാണ് ലേഖകൻ)
ഔഷധ ഗുണങ്ങൾ
തണ്ണിമത്തന്റെ ഔഷധഗുണങ്ങൾ നിരവധിയാണ്. പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പർ എന്നിവയാണ് സമ്പുഷ്ടമാണ് തണ്ണിമത്തൻ. മറ്റു പഴങ്ങളെ അപേക്ഷിച്ച് ഗ്ലൈസിമിക് ലോഡ് കുറവായതിനാൽ പ്രമേഹ രോഗികൾക്കും നിയന്ത്രിത അളവിൽ കഴിക്കാം. മാത്രമല്ല തണ്ണിമത്തൻ ശരീരത്തിലെ ഇൻസുലിന്റെ പ്രവർത്തനം കാര്യക്ഷമമാക്കി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.
രക്തസമ്മർദം, നിർജ്ജലീകരണം എന്നിവ കുറയ്ക്കാൻ തണ്ണിമത്തൻ അത്യുത്തമമാണ്. ഇതിലെ വിറ്റാമിൻ സി, ലൈക്കോപിൻ എന്നീ ഘടകങ്ങൾ നല്ല ആന്റി ഓക്സിഡന്റുകൾ ആയതിനാൽ യൗവനം നിലനിർത്താൻ തണ്ണിമത്തൻ ധാരാളം കഴിക്കുക.
കേരളത്തിൽ ഡിസംബർ മുതൽ ജനുവരി വരെയുള്ള കാലയളവിൽ തണ്ണിമത്തൻ നടാം.
കൃഷി രീതി
വെയിൽ ലഭിക്കുന്ന പശിമരാശിയുള്ള പ്രദേശങ്ങളാണ് കൃഷിക്ക് ഏറ്റവും ഉത്തമം. ഷുഗർ ബേബി, അർക്കാ ജ്യോതി, കുരുവില്ലാത്ത സങ്കരയിനങ്ങളായ ഷോണിമ, സ്വർണ എന്നിവയാണ് കേരളത്തിന് പറ്റിയ ഇനങ്ങൾ.
രണ്ടടി വ്യാസമുള്ള തടങ്ങൾ 2 മീറ്റർ അകലത്തിൽ എടുത്ത് 5 വിത്തുകൾ വീതം ഓരോ തടത്തിലും നടണം. മുളയ്ക്കുമ്പോൾ ആരോഗ്യമുള്ള രണ്ട് തൈകൾ നിർത്തി ബാക്കിയുള്ളവ നശിപ്പിക്കുക. അടിവളമായി തടം ഒന്നിന് 5 കിലോഗ്രാം ചാണകം/ കമ്പോസ്റ്റ് ,125 ഗ്രാം ഫാക്ടംഫോസ് , 40 ഗ്രാം പൊട്ടാഷ് എന്നിവ നൽകാം.
വള്ളി വീശാൻ തുടങ്ങുമ്പോളും പൂവിടാൻ തുടങ്ങുമ്പോളും 40 ഗ്രാം യൂറിയ വീതം തടത്തിൽ ചേർത്തു കൊടുക്കണം. വളം ചേർക്കുന്ന സമയങ്ങളിൽ ചെടികൾ നനച്ചു കൊടുക്കാൻ മറക്കരുത്. ജലസേചനം ആദ്യ സമയത്ത് മൂന്ന് ദിവസങ്ങളിൽ ഒരിക്കൽ മതിയാകും. പൂവിടുന്ന സമയത്ത് ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ നനയ്ക്കുക. ഫലങ്ങൾ മൂപ്പെത്താറാകുമ്പോൾ ജലസേചനത്തിന്റെ തോത് കുറയ്ക്കണം. അധിക ജലസേചനം ഫലങ്ങൾ വിണ്ടുകീറാൻ ഇടയാക്കും.
ചെടികൾ പടരുന്ന സമയത്ത് ഉണങ്ങിയ കരിയില, ഉണങ്ങിയ ചുള്ളിക്കമ്പുകൾ എന്നിവ തറയിൽ വിരിച്ച് പടരാനുള്ള സൗകര്യം ഒരുക്കണം. പൂവിരിഞ്ഞ് കായ്കൾ ഉണ്ടായിക്കഴിഞ്ഞാൽ കരിയിലയോ പേപ്പറോ ഉപയോഗിച്ച് കായ്കൾ മറയ്ക്കുന്നത് കായീച്ചയുടെ ശല്യം ഒഴിവാക്കാനും ഭംഗിയുള്ള ഫലങ്ങൾ ലഭിക്കുന്നതിനും സഹായിക്കും. ചെടികൾ നട്ട് 3-4 മാസത്തിനുള്ളിൽ തന്നെ മൂപ്പെത്തിയ ഫലങ്ങൾ വിളവെടുക്കാം.
(കോഴിക്കോട് ജില്ലയിലെ കൂത്താളിയിലെ കൃഷി അസിസ്റ്റന്റ് ഡയറക്ടറാണ് ലേഖകൻ)