കിഴക്കഞ്ചേരി: ഉത്പാദനം പകുതിയിലേറെ കുറഞ്ഞതോടെ പാലക്കുഴി മേഖലയിൽ റബ്ബർ കർഷകർ ടാപ്പിങ് നിർത്തുന്നു. പ്രളയസമയത്ത് കുരുമുളക് വ്യാപകമായി നശിച്ചതിനുപിന്നാലെയാണ് റബ്ബറിനും ഉത്പാദനം കുറയുന്നത്. ചാർലി മാത്യു, ജെയ്സൺ കപ്പിയാങ്കൽ, ജോസ് ചാമ്പതാലിൽ, കൊച്ച്, രാജി മാരൂർ, ഫ്രെഡി പാറേപുരയ്ക്കൽ, മുഞ്ഞനാട്ട് മഞ്ജു ജേക്കബ് തുടങ്ങിയവർ ടാപ്പിങ് നിർത്തി.
നൂറോളം റബ്ബർ കർഷകരാണ് പാലക്കുഴിയിലുള്ളത്. ഓഗസ്റ്റിൽ കനത്തമഴയിൽ ഇല കൊഴിഞ്ഞതും വളമുള്ള മേൽമണ്ണ് ഒഴുകിപ്പോയതുമാണ് ഉത്പാദനം കുറയാനിടയാക്കിയതെന്ന് ചാർലിമാത്യു പറഞ്ഞു.
സാധാരണ ഡിസംബറിലാണ് ഏറ്റവുംകൂടുതൽ ഉത്പാദനം ലഭിക്കാറുള്ളത്. ഒരേക്കറിൽനിന്ന് 30 ഷീറ്റ് ലഭിച്ചിരുന്നത് 12 ആയി കുറഞ്ഞു. റബ്ബറിന് പുതിയ ഇലകൾ വരുന്നുണ്ടെങ്കിലും ഡിസംബർ അവസാനത്തോടെ സ്വാഭാവികമായ ഇലകൊഴിച്ചിലുണ്ടാകും. ഇതിനുശേഷം പൊടിക്കുമിൾരോഗം വീണ്ടും ഇലകൊഴിച്ചിലിടയാക്കുമെന്ന ആശങ്കയും കർഷകർക്കുണ്ട്. ഇത് മരം ഉണങ്ങാനിടയാക്കും.
സമ്മിശ്ര കൃഷിയാണ് പാലക്കുഴിയിൽ ചെയ്യുന്നതെങ്കിലും എല്ലാവിളയ്ക്കും ഉത്പാദനം കുത്തനെ കുറഞ്ഞത് കർഷകർക്ക് തിരിച്ചടിയാവുകയാണ്. ഭാവിയിൽ മേൽമണ്ണ് ഒഴുകിപ്പോകാതിരിക്കാൻ തോട്ടങ്ങളുടെ അതിർത്തിയിലും ഇടയിലുമായി കാപ്പി, കൊക്കോ, കശുമാവ് തുടങ്ങിയവ നടാനാരംഭിച്ചിട്ടുണ്ട്. പാലക്കുഴിയിലുള്ള റബ്ബർ ഉത്പാദകസംഘം ആറുവർഷമായി നിർജീവമായതിനാൽ റബ്ബർബോർഡിൽ നിന്നുള്ള ആനുകൂല്യങ്ങളും നിർദേശങ്ങളും ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്.
മരം ആരോഗ്യം വീണ്ടെടുക്കുന്നതുവരെ കാത്തിരിക്കണം
ഇപ്പോൾ ഉത്പാദനം കൂടേണ്ട സമയമാണെങ്കിലും പാലക്കുഴിയിൽ മാത്രമാണ് കുത്തനെ കുറഞ്ഞിട്ടുള്ളത്. ഉത്പാദനം തീരെ കുറഞ്ഞവർ ടാപ്പിങ് നിർത്തി മരം ആരോഗ്യം വീണ്ടെടുക്കുന്നതുവരെ കാത്തിരിക്കണം. ഉയർന്ന പ്രദേശമായതിനാൽ പാലക്കുഴിയിൽ പൊടിക്കുമിൾരോഗം വരാൻ സാധ്യതയുണ്ട്. ഇതിനെ പ്രതിരോധിക്കാൻ ഗന്ധകം അടിക്കണം. വേനലിനെ അതിജീവിക്കുന്നതിനായി തൈമരങ്ങൾക്ക് വെള്ളപൂശണം. പൊതയിടുകയും വേണം.
-സിൽസ കെ.എം.,
(റബ്ബർ ബോർഡ് ഫീൽഡ് ഓഫീസർ, വടക്കഞ്ചേരി)
Content highlights: Farmers, Rubber tapping , Cash crops, Organic farming
നൂറോളം റബ്ബർ കർഷകരാണ് പാലക്കുഴിയിലുള്ളത്. ഓഗസ്റ്റിൽ കനത്തമഴയിൽ ഇല കൊഴിഞ്ഞതും വളമുള്ള മേൽമണ്ണ് ഒഴുകിപ്പോയതുമാണ് ഉത്പാദനം കുറയാനിടയാക്കിയതെന്ന് ചാർലിമാത്യു പറഞ്ഞു.
സാധാരണ ഡിസംബറിലാണ് ഏറ്റവുംകൂടുതൽ ഉത്പാദനം ലഭിക്കാറുള്ളത്. ഒരേക്കറിൽനിന്ന് 30 ഷീറ്റ് ലഭിച്ചിരുന്നത് 12 ആയി കുറഞ്ഞു. റബ്ബറിന് പുതിയ ഇലകൾ വരുന്നുണ്ടെങ്കിലും ഡിസംബർ അവസാനത്തോടെ സ്വാഭാവികമായ ഇലകൊഴിച്ചിലുണ്ടാകും. ഇതിനുശേഷം പൊടിക്കുമിൾരോഗം വീണ്ടും ഇലകൊഴിച്ചിലിടയാക്കുമെന്ന ആശങ്കയും കർഷകർക്കുണ്ട്. ഇത് മരം ഉണങ്ങാനിടയാക്കും.
സമ്മിശ്ര കൃഷിയാണ് പാലക്കുഴിയിൽ ചെയ്യുന്നതെങ്കിലും എല്ലാവിളയ്ക്കും ഉത്പാദനം കുത്തനെ കുറഞ്ഞത് കർഷകർക്ക് തിരിച്ചടിയാവുകയാണ്. ഭാവിയിൽ മേൽമണ്ണ് ഒഴുകിപ്പോകാതിരിക്കാൻ തോട്ടങ്ങളുടെ അതിർത്തിയിലും ഇടയിലുമായി കാപ്പി, കൊക്കോ, കശുമാവ് തുടങ്ങിയവ നടാനാരംഭിച്ചിട്ടുണ്ട്. പാലക്കുഴിയിലുള്ള റബ്ബർ ഉത്പാദകസംഘം ആറുവർഷമായി നിർജീവമായതിനാൽ റബ്ബർബോർഡിൽ നിന്നുള്ള ആനുകൂല്യങ്ങളും നിർദേശങ്ങളും ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്.
മരം ആരോഗ്യം വീണ്ടെടുക്കുന്നതുവരെ കാത്തിരിക്കണം
ഇപ്പോൾ ഉത്പാദനം കൂടേണ്ട സമയമാണെങ്കിലും പാലക്കുഴിയിൽ മാത്രമാണ് കുത്തനെ കുറഞ്ഞിട്ടുള്ളത്. ഉത്പാദനം തീരെ കുറഞ്ഞവർ ടാപ്പിങ് നിർത്തി മരം ആരോഗ്യം വീണ്ടെടുക്കുന്നതുവരെ കാത്തിരിക്കണം. ഉയർന്ന പ്രദേശമായതിനാൽ പാലക്കുഴിയിൽ പൊടിക്കുമിൾരോഗം വരാൻ സാധ്യതയുണ്ട്. ഇതിനെ പ്രതിരോധിക്കാൻ ഗന്ധകം അടിക്കണം. വേനലിനെ അതിജീവിക്കുന്നതിനായി തൈമരങ്ങൾക്ക് വെള്ളപൂശണം. പൊതയിടുകയും വേണം.
-സിൽസ കെ.എം.,
(റബ്ബർ ബോർഡ് ഫീൽഡ് ഓഫീസർ, വടക്കഞ്ചേരി)
Content highlights: Farmers, Rubber tapping , Cash crops, Organic farming