Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

തെങ്ങ് പരിപാലനത്തിനും ഉല്‍പ്പന്ന സംസ്‌കരണത്തിനും പ്രത്യേക പ്രോട്ടോക്കോള്‍: കൃഷി മന്ത്രിതെങ്ങ് പരിപാലനത്തിനും ഉല്‍പ്പന്ന സംസ്‌കരണത്തിനും പ്രത്യേക പ്രോട്ടോക്കോള്‍: കൃഷി മന്ത്രി

$
0
0
സംസ്ഥാനത്തെ തെങ്ങുകളുടെ പരിപാലനവും തെങ്ങിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ സംസ്ക്കരണവും വിപണനവും ഉറപ്പാക്കുന്നതിനുമായി പ്രത്യേക പ്രോട്ടോക്കോൾ നിശ്ചയിക്കുമെന്ന് കൃഷിമന്ത്രി വി.എസ് സുനിൽ കുമാർ. കൃഷി വകുപ്പ് മന്ത്രി ചെയർമാനായ നാളികേര വികസന കൗൺസിലിന്റെ പ്രഥമ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുണമേന്മയുള്ള തെങ്ങിൻതൈകളുടെ ഉൽപ്പാദനം, നീര ഉൾപ്പെടെയുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണം, കയർ സംസ്കരണം, കേരഗ്രാമങ്ങളുടെ വികസനം തുടങ്ങിയ പ്രവർത്തനങ്ങൾ വിവിധ ഏജൻസികളുടെയും വകുപ്പുകളുടെയും ഏകോപനത്തോടെയും സഹകരണത്തോടെയും നടപ്പിലാക്കും.

സംസ്ഥാനത്തെ കേര മേഖലയുടെ സമഗ്ര വികസനത്തിനായി 2019 മുതൽ 2029 വരെയുള്ള 10 വർഷക്കാലം നീണ്ടുനിൽക്കുന്ന ഒരു ബൃഹത് പദ്ധതിയാണ് നാളികേര വികസന കൗൺസിലിന്റെ രൂപീകരണം വഴി തയ്യാറാക്കിയിട്ടുള്ളത്. തെങ്ങുകൃഷിയുടെ വിസ്തൃതി, ഉൽപ്പാദനം, ഉൽപ്പാദന ക്ഷമത എന്നിവ വർദ്ധിപ്പിക്കുന്നതിനും ഉൽപ്പന്നങ്ങളുടെ സംസ്കരണ രംഗത്ത് നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി, കർഷക ഉൽപ്പാദക കമ്പനികളുടെ സഹകരണത്തോടെ ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നതിനും പദ്ധതിയിൽ മുൻഗണന നൽകും.

അടുത്ത 10 വർഷം കൊണ്ട് 2 കോടി തെങ്ങിൻ തൈകൾ ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. നിലവിൽ സംസ്ഥാനത്തെ തെങ്ങ് കൃഷിയുടെ വിസ്തൃതി 7.81 ലക്ഷം ഹെക്ടറാണ്. ഇത് 9.25 ലക്ഷം ഹെക്ടറിലേക്ക് എത്തിക്കുന്നതിനും അതുവഴി ഹെക്ടറിന് 6889 നാളികേരം എന്ന നിലയിൽ നിന്ന് ഉൽപ്പാദനം ഹെക്ടറിന് 8500 എങ്കിലും ആക്കി ഉയർത്തുന്നതിനാണ് കൃഷി വകുപ്പ് ലക്ഷ്യമിട്ടിരിക്കുന്നത്. അടുത്ത വർഷം മുതൽ സംസ്ഥാനത്ത് 15 ലക്ഷം തെങ്ങിൻ തൈകൾ വീതം പ്രതിവർഷം വിതരണം ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിതലയോഗം നേരത്തെ തീരുമാനം എടുത്തിട്ടുണ്ട്.

കായംകുളത്തെ കേന്ദ്ര തോട്ടവിള ഗവേഷണ മേഖലാ കേന്ദ്രം (സിപിസിആർഐ), കേരള കാർഷിക സർവ്വകലാശാല, കേന്ദ്ര കൃഷി - മന്ത്രാലയത്തിനു കീഴിലുള്ള മറ്റ് സ്ഥാപനങ്ങൾ, സംസ്ഥാന കൃഷി വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങൾ എന്നിവ വഴിയാണ്, അത്യുൽപ്പാദന ശേഷിയുള്ള മികച്ചയിനം തെങ്ങിൻതൈകൾ വികസിപ്പിച്ചെടുക്കുന്നതിന് തീരുമാനിച്ചിരിക്കുന്നത്. ഇപ്രകാരം വിതരണം ചെയ്യുന്ന തെങ്ങിൻതൈകൾ ടാഗ് ചെയ്ത് ജനുസ്സിനെ സംബന്ധിച്ച് കർഷകർക്ക് നേരിട്ട് മനസ്സിലാക്കാവുന്ന സാങ്കേതിക വിദ്യ കൂടി ഉപയോഗപ്പെടുത്തും. തെങ്ങുകയറ്റത്തിനുള്ള ആധുനിക യന്ത്രങ്ങൾ എത്രയും വേഗം കർഷകർക്ക് ലഭ്യമാക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

നിലവിൽ 79 കേരഗ്രാമങ്ങളാണ് കൃഷി വകുപ്പിന് കീഴിലുള്ളത്. ഈ കേരഗ്രാമങ്ങൾ അടിസ്ഥാനമാക്കി കയർ ബോർഡിന്റെ സഹകരണത്തോടെ കയർ സംസ്കരണ യൂണിറ്റുകൾ ആരംഭിക്കും. എസ്.എഫ്.എ.സി.യുമായി ബന്ധപ്പെട്ട് ബാങ്ക് ലിങ്ക് ഡ് ലോണുകൾ കർഷകർക്ക് ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കും. 2018 ഡിസംബർ 27 മുതൽ 30 തൃശൂർ തേക്കിൻകാട് മൈതാനത്ത് നടക്കുന്ന വൈഗ കാർഷിക മേളയിൽ കേര മേഖലയ്ക്കുവേണ്ടി പ്രത്യേക പരിഗണന - നൽകുന്നതിനും തീരുമാനിച്ചിട്ടുള്ളതായി കൃഷി വകുപ്പ് മന്ത്രി വ്യക്തമാക്കി.

നാളികേര വികസന കൗൺസിലിന്റെ പ്രഥമ യോഗത്തിൽ, നാളികേര വികസന കൗൺസിൽ അംഗങ്ങൾ, പ്രത്യേക ക്ഷണിതാവായി ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി.കെ. രാമചന്ദ്രൻ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, ബാങ്ക് പ്രതിനിധികൾ, കേരള കാർഷിക സർവ്വകലാശാല, സി.പി.സി.ആർ.ഐ, - സംസ്ഥാന വില നിയന്ത്രണ ബോർഡ്, നാളികേര വികസന ബോർഡ്, - സി.എസ്.ഐ.ആർ, സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ തുടങ്ങിയവയുടെ - പ്രതിനിധികൾ പങ്കെടുത്തു.

Content highlights: Coconut, Organic farming, V.S Sunil Kumar

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>