ക്ഷീരമേഖലയിൽ കനത്ത വെല്ലുവിളിയുയർത്തുന്ന രോഗങ്ങളിൽ പ്രധാനമാണ് കുളമ്പുരോഗം അഥവാ ഫൂട്ട് ആൻഡ് മൗത്ത് ഡിസീസ്. കുളമ്പുരോഗം വ്യാപകമായതിനെത്തുടർന്ന് തമിഴ്നാട്ടിലെ കാലിചന്തകളിൽ ഭൂരിഭാഗവും താത്കാലികമായി ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. കേരളത്തിലെ വിവിധയിടങ്ങളിലും ഇക്കഴിഞ്ഞ ദിവസങ്ങളിൽ കുളമ്പുരോഗബാധ കണ്ടെത്തിയിരുന്നു. തണുത്തതും കാറ്റും ഈർപ്പമുള്ളതുമായ കാലാവസ്ഥയിൽ കുളമ്പുരോഗവ്യാപനത്തിന് സാധ്യതയേറെയാണ്. ഈ സാഹചര്യങ്ങളിൽ കുളമ്പുരോഗത്തിനെതിരെ അതീവ കരുതൽ വേണ്ടതുണ്ട്.
പികോർണ എന്ന വൈറസ് കുടുംബത്തിലെ ആഫ്ത്ത എന്നയിനം രോഗാണുവിന്റെ ഉപവിഭാഗങ്ങളാണ് കുളമ്പുരോഗമുണ്ടാക്കുന്നത്. പശു, ആട്,പന്നി തുടങ്ങിയ ഇരട്ട കുളമ്പുള്ള ജീവികളെയെല്ലാം രോഗം ബാധിക്കും. ആനകളിൽ പോലും രോഗമുണ്ടാക്കാൻ വൈറസിന് ശേഷിയുണ്ട്. രോഗബാധിതരോ രോഗാണു വാഹകരോ ആയ മൃഗങ്ങളുടെ വിസർജ്ജ്യങ്ങളിലൂടെയും ശരീരസ്രവങ്ങളിലൂടെയും നിശ്വാസ വായുവിലൂടെയുമെല്ലാം വൈറസ് ധാരാളമായി പുറന്തള്ളപ്പെടും. രോഗബാധയുള്ള മൃഗങ്ങളുമായോ, അവയുടെ വിസർജ്ജ്യ വസ്തുക്കൾ, സ്രവങ്ങൾ എന്നിവയുമായോ ഉള്ള പ്രത്യക്ഷമോ പരോക്ഷമോ ആയ സമ്പർക്കത്തിലൂടെ മറ്റു മൃഗങ്ങൾക്ക് രോഗബാധയേൽക്കും. അനുകൂല കാലാവസ്ഥയിൽ 60 കിലോമീറ്റർ അകലെയുള്ള പ്രദേശങ്ങളിലേക്ക് വരെ കാറ്റിലൂടെ വ്യാപിക്കാൻ വൈറസിന് കഴിയും.
കുളമ്പുരോഗത്തിനെതിരെ മുൻകരുതൽ
രോഗബാധ കണ്ടെത്തിയ പ്രദേശങ്ങളിലേക്കുള്ള കന്നുകാലികളുടെ പോക്കുവരവും, അവിടെ നിന്നും പശുക്കളെ വാങ്ങുന്നതും വിൽക്കുന്നതും താൽക്കാലികമായി ഒഴിവാക്കണം. ആറുമാസം മുമ്പ് വരെ രോഗം ബാധിച്ചിട്ടില്ല എന്നുറപ്പുള്ള പ്രദേശങ്ങളിൽ നിന്നോ പ്രതിരോധ കുത്തിവെപ്പ് നടത്തി മൂന്നാഴ്ചകൾക്ക് ശേഷം മാത്രമോ പശുക്കളെ വാങ്ങുന്നതാണ് ഉത്തമം. രോഗം കണ്ടെത്തിയയിടങ്ങളിൽ നിന്നുള്ള പുല്ലും, വൈക്കോലുമെല്ലാം ചുരുങ്ങിയത് ആറ് മാസത്തേക്കെങ്കിലും ഒഴിവാക്കണം. തണുപ്പും നനവാർന്നതുമായ സാഹചര്യങ്ങളിൽ രോഗാണുമലിനമായ തീറ്റ സാധനങ്ങളിൽ 6 മാസത്തോളം നശിക്കാതെ നിലനിൽക്കാൻ വൈറസിന് സാധിക്കും.
പുതുതായി പശുക്കളെ ഫാമിൽ കൊണ്ടുവരുമ്പോൾ ചുരുങ്ങിയത് മൂന്നാഴ്ച പ്രത്യേകം മാറ്റി പാർപ്പിച്ച് (ക്വാറന്റൈൻ)പരിചരണം നൽകണം. ഇതിനായി ക്വാറന്റൈൻ ഷെഡുകൾ ഫാമിൽ പണികഴിപ്പിക്കാം. കന്നുകാലി പ്രദർശനങ്ങൾ, കാലിചന്തകൾ എന്നിവയെല്ലാം രോഗകാലയളവിൽ നിർത്തിവെക്കുകയും ഫാമുകളിൽ അനാവശ്യ സന്ദർശകരെ നിയന്ത്രിക്കുകയും ചെയ്യണം.തീറ്റയും മറ്റും കൊണ്ട് വരുന്ന വാഹനങ്ങൾ ഫാം വളപ്പിന് വെളിയിൽ നിർത്തിയിടുന്നതാണ് നല്ലത്.അലഞ്ഞു തിരിയുന്ന നായ്ക്കൾ, പക്ഷികൾ, പൂച്ചകൾ എന്നിവയെല്ലാം തൊഴുത്തിലും പരിസരങ്ങളിലും കയറുന്നതും നിയന്ത്രിക്കണം.
ആറുമാസത്തെ ഇടവേളകളിൽ കുളമ്പുരോഗത്തിനെതിരെ മൃഗസംരക്ഷണ വകുപ്പ് നടത്തുന്ന പ്രതിരോധ കുത്തിവെപ്പ് തങ്ങളുടെ പശുക്കൾക്കും ലഭിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്താൻ കർഷകർ പ്രത്യേകം ശ്രദ്ധപുലർത്തണം. നാല് മാസം പ്രായമായ കിടാക്കളെ ആദ്യ കുത്തിവെപ്പിന് വിധേയമാക്കാം. ഏഴുമാസമോ അതിനു മുകളിലോ ചെനയുള്ള പശുക്കളെ സാധാരണഗതിയിൽ കുത്തിവെപ്പിൽ നിന്ന് ഒഴിവാക്കാറുണ്ട്. എങ്കിലും പ്രസവശേഷം ഒരു മാസം കഴിഞ്ഞ് അവയ്ക്കും പ്രതിരോധകുത്തിവെപ്പ് മറക്കാതെ നൽകണം.
രോഗബാധ കണ്ടെത്തിയാൽ
ശക്തമായ പനി, വിറയൽ, വായിലും നാക്കിലും ദ്രാവകം നിറഞ്ഞ കുമിളകളും വ്രണങ്ങളും, കുളമ്പുകൾക്കിടയിലും അകിടിലും വ്രണങ്ങൾ, ഉമിനീർ പതഞ്ഞൊലിക്കൽ തുടങ്ങിയ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ അടുത്തുള്ള മൃഗാശുപത്രിയിൽ വിവരം അറിയിക്കണം. രോഗം കണ്ടെത്തിയ പ്രദേശത്തിന് ചുറ്റുമുള്ള മൃഗങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പും, മറ്റു പ്രതിരോധ നടപടികളും സ്വീകരിക്കുന്നതിന് വേണ്ടിയാണിത്.
രോഗം സംശയിക്കുന്നവയെ പ്രത്യേകം മാറ്റി പാർപ്പിച്ച് ചികിത്സയും പരിചരണവും നൽകണം. രോഗബാധയേറ്റ പശുക്കളുമായി മറ്റു മൃഗങ്ങൾക്ക് സമ്പർക്കമുണ്ടാവാനിടയുള്ള സാഹചര്യങ്ങൾ പൂർണ്ണമായും തടയണം. രോഗം ബാധിച്ച പശുക്കളുടെ പാൽ കിടാവ് കുടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനും, പാർശ്വാണുബാധകൾ തടയാനും ആന്റിബയോട്ടിക്, ആന്റി ഇൻഫ്ളമേറ്ററി, കരൾ സംരക്ഷണ മരുന്നുകളും, പനി, വേദന സംഹാരികളും, ജീവകധാതുമിശ്രിത കുത്തിവെപ്പുകളും രോഗാരംഭത്തിൽ തന്നെ നൽകണം. പശുവിന്റെ വായ് ദിവസവും പല തവണയായി നേർപ്പിച്ചപൊട്ടാസ്യം പെർമാൻഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. 2 % പൊവിഡോൺ അയഡിൻ ലായനിയും ഇതിനായി ഉപയോഗിക്കാം. ശേഷം നാവിലെയും വായിലെയും വ്രണങ്ങളിൽ ബോറിക് ആസിഡ് പൗഡർ ഗ്ലിസറിനിലോ (ബൊറാക്സ് ഓയിൻമെന്റ്) തേനിലോ ചാലിച്ച് പുരട്ടണം. വിപണിയിൽ ലഭ്യമായ വായിലെ വ്രണമുണക്കത്തിന് സഹായിക്കുന്ന പ്രത്യേക സ്പ്രേമരുന്നുകൾ വാങ്ങിയും പ്രയോഗിക്കാം. കൈകാലുകൾ 5 % തുരിശ് ലായനി (കോപ്പർ സൾഫേറ്റ്) ഉപയോഗിച്ച് വൃത്തിയായി കഴുകിയ ശേഷം വ്രണങ്ങളിൽ അയഡിൻ അടങ്ങിയ ആന്റിസെപ്റ്റിക് ലേപനങ്ങൾ പ്രയോഗിക്കണം. കുളമ്പുകളിലെ വ്രണങ്ങൾ കഴുകി വൃത്തിയാക്കുന്നതിനായി നേർപ്പിച്ചു അക്രിഫ്ലാവിൻ ലായനിയും ഉപയോഗപ്പെടുത്താം. വ്രണങ്ങളിൽ ഈച്ചകൾ വന്ന് മുട്ടയിട്ട് പുഴുബാധയുണ്ടാവാനുമിടയുണ്ട്. ഈച്ചകളെ അകറ്റാനും പുഴുബാധ തടയുന്നതിനുമായി ഓയിൻമെന്റുകളോ, കുത്തിവെപ്പോ നൽകാം.
രോഗാണു ഹൃദയഭിത്തിയെ ഗുരുതരമായി ബാധിക്കുന്നതിനാൽ ആറു മാസത്തിൽ താഴെയുള്ള കിടാക്കളിൽ മരണനിരക്ക് ഏറെ ഉയർന്നതാണ്. മുതിർന്ന പശുക്കളിൽ രോഗബാധയേറ്റുള്ള മരണ നിരക്ക് കുറവാണെങ്കിലും രോഗലക്ഷണങ്ങൾ തീവ്രമായി പ്രകടമാവും. ശാസ്ത്രീയ പരിചരണവും ചികിത്സയും ഉറപ്പുവരുത്തിയാൽ രണ്ടാഴ്ചകൊണ്ട് പശുക്കൾ ആരോഗ്യം വീണ്ടെടുക്കും.
രോഗാണു പകർച്ച തടയുന്നതിനായി ജൈവാവശിഷ്ടങ്ങൾ നീക്കിയ ശേഷം തൊഴുത്ത് 4 % അലക്കുകാര ലായനി (സോഡിയം കാർബണേറ്റ് - 400 ഗ്രാം വീതം 10 ലിറ്റർ വെള്ളത്തിൽ) ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. പരിചരിച്ച കർഷകരുടെ കൈകാലുകളും, വസ്ത്രങ്ങളും, പാദരക്ഷയുമെല്ലാം ഇതേ പ്രകാരം ശുചിയാക്കണം. ചുരുങ്ങിയത് പത്ത് ദിവസം തൊഴുത്തിലും പരിസരങ്ങളിലും കുമ്മായവും ബ്ലീച്ചിംഗ് പൗഡറും 4:1 എന്ന അനുപാതത്തിൽ ചേർത്ത മിശ്രിതം വിതറണം. ചത്ത മൃഗങ്ങളെ ജലസ്രോതസ്സുകളിൽ നിന്നും 300 അടി മാറി 6 അടി താഴ്ചയിൽ കുഴിയെടുത്ത് സംസ്കരിക്കണം. മൃതശരീരത്തിന്റെ മുകളിലും താഴെയും കുമ്മായം കട്ടിയിൽ വിതറണം.
**** ***** ***** *****
പരമ്പരാഗത അറിവുകൾ പ്രയോഗിക്കാം
വായിലും, നാവിലും, മോണയിലും വ്രണങ്ങൾ ഉണ്ടാവുന്നത് കുളമ്പ് രോഗത്തിന്റെ മുഖ്യലക്ഷണങ്ങളിൽ ഒന്നാണ്. വായിലെ വ്രണങ്ങളുടെ വേദന കാരണം പശുക്കൾ തീറ്റയെടുക്കാൻ മടി കാണിക്കും. വ്രണങ്ങളിൽ മറ്റ് അണുബാധകൾക്കും സാധ്യതയുണ്ട്. വ്രണങ്ങൾ പെട്ടെന്ന് ഉണങ്ങുന്നതിനും സങ്കീർണ്ണതകൾ ഒഴിവാക്കുന്നതിനായും പ്രത്യേക ഔഷധക്കൂട്ട് തയ്യാറാക്കി വ്രണങ്ങളിൽ പുരട്ടാം. ജീരകവും, ഉലുവയും, കുരുമുളകും, മഞ്ഞളും, വെളുത്തുള്ളിയും, നാളികേരവുമാണ് ഇതിനാവശ്യമായ ചേരുവകൾ.
ജീരകവും, ഉലുവയും, കുരുമുളകും അരമണിക്കൂർ നേരം വെള്ളത്തിൽ കുതിർത്തെടുക്കണം. നന്നായി കുതിർന്ന ഇവയെ 10 ഗ്രാം മഞ്ഞൾപ്പൊടിയും, നാല് അല്ലി വെളുത്തുള്ളിയും ചേർത്ത് കുഴമ്പ് രൂപത്തിൽ അരച്ചെടുക്കണം. ശേഷം ഇതിലേക്ക് ഒരു നാളികേരം ചിരകിയതും, 120 ഗ്രാം ശർക്കരയും ചേർത്ത് ഇളക്കണം. പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി ഉപയോഗിച്ചു വായും, നാവും, മോണയും കഴുകി ഈ മിശ്രിതം അഞ്ച് ദിവസത്തേക്ക് ദിവസേന 3 നേരം തേച്ച് പിടിപ്പിക്കണം. ഓരോ തവണയും പുതിയ മിശ്രിതം തയ്യാറാക്കണം.
കുളമ്പിലുണ്ടാവുന്ന വ്രണങ്ങളിൽ തേച്ച് പിടിപ്പിക്കാൻ ഒരു കൈപ്പിടി കുപ്പമേനിയിലയും, പത്ത് അല്ലി വെളുത്തുള്ളിയും, ഒരു കൈപ്പിടി ആര്യവേപ്പിലയും, 20 ഗ്രാം മഞ്ഞൾപ്പൊടിയും, ഒരു കൈപ്പിടി മൈലാഞ്ചിയിലയും, ഒരു കൈപ്പിടി തുളസിയിലയും ചേർത്തരച്ച് കുഴമ്പ് തയ്യാറാക്കാം. ചേരുവകളെല്ലാം ചേർത്തുണ്ടാക്കിയ കുഴമ്പിലേക്ക് 250 മി. ലിറ്റർ വെളിച്ചെണ്ണയോ, കടുകെണ്ണയോ ചേർത്ത് തിളപ്പിക്കണം. തുരിശ് ലായനിയോ, പൊട്ടാസ്യം പെർമാംഗനേറ്റോ ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയ കാലിലെ വ്രണങ്ങളിൽ ഈ കുഴമ്പ് തണുപ്പിച്ച ശേഷം തേച്ച് പിടിപ്പിക്കാം. മരുന്ന് കൂട്ട് തുണിയിൽ മുക്കി മുറിവിൽ കെട്ടിവെച്ചാലും മതിയാവും. മുറിവിൽ പുഴുക്കൾ ഉണ്ടെങ്കിൽ മരുന്നുകൂട്ട് പ്രയോഗിക്കുന്നതിന് മുൻപായി കർപ്പൂരം അലിയിച്ച വെളിച്ചെണ്ണയോ അല്ലെങ്കിൽ ആത്തയില അരച്ചോ മുറിവിൽ പുരട്ടി പുഴുക്കളെ പുറത്ത് കളയണം..
Content highlights: Foot and mouth disease in cattles, Agriculture, Animal husbandry
പികോർണ എന്ന വൈറസ് കുടുംബത്തിലെ ആഫ്ത്ത എന്നയിനം രോഗാണുവിന്റെ ഉപവിഭാഗങ്ങളാണ് കുളമ്പുരോഗമുണ്ടാക്കുന്നത്. പശു, ആട്,പന്നി തുടങ്ങിയ ഇരട്ട കുളമ്പുള്ള ജീവികളെയെല്ലാം രോഗം ബാധിക്കും. ആനകളിൽ പോലും രോഗമുണ്ടാക്കാൻ വൈറസിന് ശേഷിയുണ്ട്. രോഗബാധിതരോ രോഗാണു വാഹകരോ ആയ മൃഗങ്ങളുടെ വിസർജ്ജ്യങ്ങളിലൂടെയും ശരീരസ്രവങ്ങളിലൂടെയും നിശ്വാസ വായുവിലൂടെയുമെല്ലാം വൈറസ് ധാരാളമായി പുറന്തള്ളപ്പെടും. രോഗബാധയുള്ള മൃഗങ്ങളുമായോ, അവയുടെ വിസർജ്ജ്യ വസ്തുക്കൾ, സ്രവങ്ങൾ എന്നിവയുമായോ ഉള്ള പ്രത്യക്ഷമോ പരോക്ഷമോ ആയ സമ്പർക്കത്തിലൂടെ മറ്റു മൃഗങ്ങൾക്ക് രോഗബാധയേൽക്കും. അനുകൂല കാലാവസ്ഥയിൽ 60 കിലോമീറ്റർ അകലെയുള്ള പ്രദേശങ്ങളിലേക്ക് വരെ കാറ്റിലൂടെ വ്യാപിക്കാൻ വൈറസിന് കഴിയും.
കുളമ്പുരോഗത്തിനെതിരെ മുൻകരുതൽ
രോഗബാധ കണ്ടെത്തിയ പ്രദേശങ്ങളിലേക്കുള്ള കന്നുകാലികളുടെ പോക്കുവരവും, അവിടെ നിന്നും പശുക്കളെ വാങ്ങുന്നതും വിൽക്കുന്നതും താൽക്കാലികമായി ഒഴിവാക്കണം. ആറുമാസം മുമ്പ് വരെ രോഗം ബാധിച്ചിട്ടില്ല എന്നുറപ്പുള്ള പ്രദേശങ്ങളിൽ നിന്നോ പ്രതിരോധ കുത്തിവെപ്പ് നടത്തി മൂന്നാഴ്ചകൾക്ക് ശേഷം മാത്രമോ പശുക്കളെ വാങ്ങുന്നതാണ് ഉത്തമം. രോഗം കണ്ടെത്തിയയിടങ്ങളിൽ നിന്നുള്ള പുല്ലും, വൈക്കോലുമെല്ലാം ചുരുങ്ങിയത് ആറ് മാസത്തേക്കെങ്കിലും ഒഴിവാക്കണം. തണുപ്പും നനവാർന്നതുമായ സാഹചര്യങ്ങളിൽ രോഗാണുമലിനമായ തീറ്റ സാധനങ്ങളിൽ 6 മാസത്തോളം നശിക്കാതെ നിലനിൽക്കാൻ വൈറസിന് സാധിക്കും.
പുതുതായി പശുക്കളെ ഫാമിൽ കൊണ്ടുവരുമ്പോൾ ചുരുങ്ങിയത് മൂന്നാഴ്ച പ്രത്യേകം മാറ്റി പാർപ്പിച്ച് (ക്വാറന്റൈൻ)പരിചരണം നൽകണം. ഇതിനായി ക്വാറന്റൈൻ ഷെഡുകൾ ഫാമിൽ പണികഴിപ്പിക്കാം. കന്നുകാലി പ്രദർശനങ്ങൾ, കാലിചന്തകൾ എന്നിവയെല്ലാം രോഗകാലയളവിൽ നിർത്തിവെക്കുകയും ഫാമുകളിൽ അനാവശ്യ സന്ദർശകരെ നിയന്ത്രിക്കുകയും ചെയ്യണം.തീറ്റയും മറ്റും കൊണ്ട് വരുന്ന വാഹനങ്ങൾ ഫാം വളപ്പിന് വെളിയിൽ നിർത്തിയിടുന്നതാണ് നല്ലത്.അലഞ്ഞു തിരിയുന്ന നായ്ക്കൾ, പക്ഷികൾ, പൂച്ചകൾ എന്നിവയെല്ലാം തൊഴുത്തിലും പരിസരങ്ങളിലും കയറുന്നതും നിയന്ത്രിക്കണം.
ആറുമാസത്തെ ഇടവേളകളിൽ കുളമ്പുരോഗത്തിനെതിരെ മൃഗസംരക്ഷണ വകുപ്പ് നടത്തുന്ന പ്രതിരോധ കുത്തിവെപ്പ് തങ്ങളുടെ പശുക്കൾക്കും ലഭിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്താൻ കർഷകർ പ്രത്യേകം ശ്രദ്ധപുലർത്തണം. നാല് മാസം പ്രായമായ കിടാക്കളെ ആദ്യ കുത്തിവെപ്പിന് വിധേയമാക്കാം. ഏഴുമാസമോ അതിനു മുകളിലോ ചെനയുള്ള പശുക്കളെ സാധാരണഗതിയിൽ കുത്തിവെപ്പിൽ നിന്ന് ഒഴിവാക്കാറുണ്ട്. എങ്കിലും പ്രസവശേഷം ഒരു മാസം കഴിഞ്ഞ് അവയ്ക്കും പ്രതിരോധകുത്തിവെപ്പ് മറക്കാതെ നൽകണം.
രോഗബാധ കണ്ടെത്തിയാൽ
ശക്തമായ പനി, വിറയൽ, വായിലും നാക്കിലും ദ്രാവകം നിറഞ്ഞ കുമിളകളും വ്രണങ്ങളും, കുളമ്പുകൾക്കിടയിലും അകിടിലും വ്രണങ്ങൾ, ഉമിനീർ പതഞ്ഞൊലിക്കൽ തുടങ്ങിയ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ അടുത്തുള്ള മൃഗാശുപത്രിയിൽ വിവരം അറിയിക്കണം. രോഗം കണ്ടെത്തിയ പ്രദേശത്തിന് ചുറ്റുമുള്ള മൃഗങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പും, മറ്റു പ്രതിരോധ നടപടികളും സ്വീകരിക്കുന്നതിന് വേണ്ടിയാണിത്.
രോഗം സംശയിക്കുന്നവയെ പ്രത്യേകം മാറ്റി പാർപ്പിച്ച് ചികിത്സയും പരിചരണവും നൽകണം. രോഗബാധയേറ്റ പശുക്കളുമായി മറ്റു മൃഗങ്ങൾക്ക് സമ്പർക്കമുണ്ടാവാനിടയുള്ള സാഹചര്യങ്ങൾ പൂർണ്ണമായും തടയണം. രോഗം ബാധിച്ച പശുക്കളുടെ പാൽ കിടാവ് കുടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനും, പാർശ്വാണുബാധകൾ തടയാനും ആന്റിബയോട്ടിക്, ആന്റി ഇൻഫ്ളമേറ്ററി, കരൾ സംരക്ഷണ മരുന്നുകളും, പനി, വേദന സംഹാരികളും, ജീവകധാതുമിശ്രിത കുത്തിവെപ്പുകളും രോഗാരംഭത്തിൽ തന്നെ നൽകണം. പശുവിന്റെ വായ് ദിവസവും പല തവണയായി നേർപ്പിച്ചപൊട്ടാസ്യം പെർമാൻഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. 2 % പൊവിഡോൺ അയഡിൻ ലായനിയും ഇതിനായി ഉപയോഗിക്കാം. ശേഷം നാവിലെയും വായിലെയും വ്രണങ്ങളിൽ ബോറിക് ആസിഡ് പൗഡർ ഗ്ലിസറിനിലോ (ബൊറാക്സ് ഓയിൻമെന്റ്) തേനിലോ ചാലിച്ച് പുരട്ടണം. വിപണിയിൽ ലഭ്യമായ വായിലെ വ്രണമുണക്കത്തിന് സഹായിക്കുന്ന പ്രത്യേക സ്പ്രേമരുന്നുകൾ വാങ്ങിയും പ്രയോഗിക്കാം. കൈകാലുകൾ 5 % തുരിശ് ലായനി (കോപ്പർ സൾഫേറ്റ്) ഉപയോഗിച്ച് വൃത്തിയായി കഴുകിയ ശേഷം വ്രണങ്ങളിൽ അയഡിൻ അടങ്ങിയ ആന്റിസെപ്റ്റിക് ലേപനങ്ങൾ പ്രയോഗിക്കണം. കുളമ്പുകളിലെ വ്രണങ്ങൾ കഴുകി വൃത്തിയാക്കുന്നതിനായി നേർപ്പിച്ചു അക്രിഫ്ലാവിൻ ലായനിയും ഉപയോഗപ്പെടുത്താം. വ്രണങ്ങളിൽ ഈച്ചകൾ വന്ന് മുട്ടയിട്ട് പുഴുബാധയുണ്ടാവാനുമിടയുണ്ട്. ഈച്ചകളെ അകറ്റാനും പുഴുബാധ തടയുന്നതിനുമായി ഓയിൻമെന്റുകളോ, കുത്തിവെപ്പോ നൽകാം.
രോഗാണു ഹൃദയഭിത്തിയെ ഗുരുതരമായി ബാധിക്കുന്നതിനാൽ ആറു മാസത്തിൽ താഴെയുള്ള കിടാക്കളിൽ മരണനിരക്ക് ഏറെ ഉയർന്നതാണ്. മുതിർന്ന പശുക്കളിൽ രോഗബാധയേറ്റുള്ള മരണ നിരക്ക് കുറവാണെങ്കിലും രോഗലക്ഷണങ്ങൾ തീവ്രമായി പ്രകടമാവും. ശാസ്ത്രീയ പരിചരണവും ചികിത്സയും ഉറപ്പുവരുത്തിയാൽ രണ്ടാഴ്ചകൊണ്ട് പശുക്കൾ ആരോഗ്യം വീണ്ടെടുക്കും.
രോഗാണു പകർച്ച തടയുന്നതിനായി ജൈവാവശിഷ്ടങ്ങൾ നീക്കിയ ശേഷം തൊഴുത്ത് 4 % അലക്കുകാര ലായനി (സോഡിയം കാർബണേറ്റ് - 400 ഗ്രാം വീതം 10 ലിറ്റർ വെള്ളത്തിൽ) ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. പരിചരിച്ച കർഷകരുടെ കൈകാലുകളും, വസ്ത്രങ്ങളും, പാദരക്ഷയുമെല്ലാം ഇതേ പ്രകാരം ശുചിയാക്കണം. ചുരുങ്ങിയത് പത്ത് ദിവസം തൊഴുത്തിലും പരിസരങ്ങളിലും കുമ്മായവും ബ്ലീച്ചിംഗ് പൗഡറും 4:1 എന്ന അനുപാതത്തിൽ ചേർത്ത മിശ്രിതം വിതറണം. ചത്ത മൃഗങ്ങളെ ജലസ്രോതസ്സുകളിൽ നിന്നും 300 അടി മാറി 6 അടി താഴ്ചയിൽ കുഴിയെടുത്ത് സംസ്കരിക്കണം. മൃതശരീരത്തിന്റെ മുകളിലും താഴെയും കുമ്മായം കട്ടിയിൽ വിതറണം.
**** ***** ***** *****
പരമ്പരാഗത അറിവുകൾ പ്രയോഗിക്കാം
വായിലും, നാവിലും, മോണയിലും വ്രണങ്ങൾ ഉണ്ടാവുന്നത് കുളമ്പ് രോഗത്തിന്റെ മുഖ്യലക്ഷണങ്ങളിൽ ഒന്നാണ്. വായിലെ വ്രണങ്ങളുടെ വേദന കാരണം പശുക്കൾ തീറ്റയെടുക്കാൻ മടി കാണിക്കും. വ്രണങ്ങളിൽ മറ്റ് അണുബാധകൾക്കും സാധ്യതയുണ്ട്. വ്രണങ്ങൾ പെട്ടെന്ന് ഉണങ്ങുന്നതിനും സങ്കീർണ്ണതകൾ ഒഴിവാക്കുന്നതിനായും പ്രത്യേക ഔഷധക്കൂട്ട് തയ്യാറാക്കി വ്രണങ്ങളിൽ പുരട്ടാം. ജീരകവും, ഉലുവയും, കുരുമുളകും, മഞ്ഞളും, വെളുത്തുള്ളിയും, നാളികേരവുമാണ് ഇതിനാവശ്യമായ ചേരുവകൾ.
ജീരകവും, ഉലുവയും, കുരുമുളകും അരമണിക്കൂർ നേരം വെള്ളത്തിൽ കുതിർത്തെടുക്കണം. നന്നായി കുതിർന്ന ഇവയെ 10 ഗ്രാം മഞ്ഞൾപ്പൊടിയും, നാല് അല്ലി വെളുത്തുള്ളിയും ചേർത്ത് കുഴമ്പ് രൂപത്തിൽ അരച്ചെടുക്കണം. ശേഷം ഇതിലേക്ക് ഒരു നാളികേരം ചിരകിയതും, 120 ഗ്രാം ശർക്കരയും ചേർത്ത് ഇളക്കണം. പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി ഉപയോഗിച്ചു വായും, നാവും, മോണയും കഴുകി ഈ മിശ്രിതം അഞ്ച് ദിവസത്തേക്ക് ദിവസേന 3 നേരം തേച്ച് പിടിപ്പിക്കണം. ഓരോ തവണയും പുതിയ മിശ്രിതം തയ്യാറാക്കണം.
കുളമ്പിലുണ്ടാവുന്ന വ്രണങ്ങളിൽ തേച്ച് പിടിപ്പിക്കാൻ ഒരു കൈപ്പിടി കുപ്പമേനിയിലയും, പത്ത് അല്ലി വെളുത്തുള്ളിയും, ഒരു കൈപ്പിടി ആര്യവേപ്പിലയും, 20 ഗ്രാം മഞ്ഞൾപ്പൊടിയും, ഒരു കൈപ്പിടി മൈലാഞ്ചിയിലയും, ഒരു കൈപ്പിടി തുളസിയിലയും ചേർത്തരച്ച് കുഴമ്പ് തയ്യാറാക്കാം. ചേരുവകളെല്ലാം ചേർത്തുണ്ടാക്കിയ കുഴമ്പിലേക്ക് 250 മി. ലിറ്റർ വെളിച്ചെണ്ണയോ, കടുകെണ്ണയോ ചേർത്ത് തിളപ്പിക്കണം. തുരിശ് ലായനിയോ, പൊട്ടാസ്യം പെർമാംഗനേറ്റോ ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയ കാലിലെ വ്രണങ്ങളിൽ ഈ കുഴമ്പ് തണുപ്പിച്ച ശേഷം തേച്ച് പിടിപ്പിക്കാം. മരുന്ന് കൂട്ട് തുണിയിൽ മുക്കി മുറിവിൽ കെട്ടിവെച്ചാലും മതിയാവും. മുറിവിൽ പുഴുക്കൾ ഉണ്ടെങ്കിൽ മരുന്നുകൂട്ട് പ്രയോഗിക്കുന്നതിന് മുൻപായി കർപ്പൂരം അലിയിച്ച വെളിച്ചെണ്ണയോ അല്ലെങ്കിൽ ആത്തയില അരച്ചോ മുറിവിൽ പുരട്ടി പുഴുക്കളെ പുറത്ത് കളയണം..
Content highlights: Foot and mouth disease in cattles, Agriculture, Animal husbandry