നേമം : വെള്ളായണി നിലമക്കരിയിൽ കൃഷിയിറക്കാനാകാതെ കർഷകർ. കൃഷി വകുപ്പിന്റെ അവഗണന കാരണം നിലമൊരുക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാകാത്തതുകാരണമാണ് വീണ്ടും കൃഷി മുടങ്ങിയത്. മഴയും വെള്ളപ്പൊക്കവും ദുരിതം വിതച്ച വെള്ളായണി പുഞ്ചപാടങ്ങളിലൊന്നാണ് നിലമക്കരി.
മഴയത്ത് നിലമക്കരി പാടശേഖരത്തിലെ പമ്പ് ഹൗസ് പ്രവർത്തിക്കാത്തതിനെ തുടർന്ന് പാടത്ത് വെള്ളം നിറഞ്ഞിരുന്നു. കർഷകരുടെ നിരന്തരമായ അഭ്യർത്ഥന കാരണം ചെറുകിട ജലസേചനവകുപ്പ് മോട്ടോർ ശരിയാക്കി . എന്നാൽ കൃഷിവകുപ്പിന്റെ സഹായം കർഷകർക്ക് ലഭിക്കുന്നില്ല. നിലമൊരുക്കാൻ ആവശ്യമായ ട്രാക്ടർ നൽകിയിട്ടില്ല, പാടത്തെ വെള്ളം ഒഴുക്കി വിടുന്നതിത് തോടുകൾ വൃത്തിയാക്കിയിട്ടില്ല.
എല്ലാ വർഷവും ചെറുകിട ജലസേചന വകുപ്പാണ് തോട് വൃത്തിയാക്കി നൽകുന്നത് ഇത്തവണ ഫണ്ടില്ലായെന്ന കാരണത്താൽ അവർ കൈയൊഴിഞ്ഞതായി കർഷകർ പറയുന്നു. തോടുകൾ വൃത്തിയാക്കി നൽകാൻ പുതിയ ജലസേചന വകുപ്പ് മന്ത്രി ഇടപ്പെടുമെന്ന പ്രതീക്ഷയും കർഷകർക്കുണ്ട്. നാല്പത്തിയഞ്ച് ഹെക്ടർ ഉണ്ടായിരുന്ന നിലമക്കരി പാടത്ത് കുറെ നാളുകളായി കൃഷി നിലിച്ചിരുന്നു. കഴിഞ്ഞ തവണ 20 ഹെക്ടർ പാടം കൃഷിചെയ്ത് കർഷകർ കൃഷി പുനരാരംഭിച്ചെങ്കിലും കൃഷിവകുപ്പിന്റെയും ജലസേചന വകുപ്പിന്റെയും സഹായം കൃത്യമായി ലഭിക്കുന്നില്ലെന്ന് കർഷകർ പരാതിപ്പെടുന്നു.
ഇത്തവണ മുഴുവൻ പാടത്തും കൃഷിയിറക്കാൻ കർഷകർ തയ്യാറാണ് പക്ഷേ, അടിസ്ഥാന സൗകര്യങ്ങളില്ലാത്തത് കർഷകരെ പിൻതിരിപ്പിക്കുന്നു. കഴിഞ്ഞ തവണ കർഷകർ സ്വരൂപിച്ച പണം ഉപയോഗിച്ചാണ് തോടുകൾ വൃത്തിയാക്കിയത്. പ്രതിഷേധം ഉയരുമ്പോൾ മാത്രം നേമം കൃഷിഭവൻ ഇടപ്പെട്ട് കർഷകരുടെ യോഗം വിളിച്ച് ജില്ലാ കൃഷിഓഫീസറെവരെ വിവരങ്ങൾ ധരിപ്പിക്കും പക്ഷേ ഒന്നും നടക്കാറില്ലെന്ന് കർഷകർ പറയുന്നു. നഗരസഭയുടെ ഭാഗത്തുനിന്നും ഒരു സഹായവും കിട്ടാറില്ലെന്ന് പാടശേഖര കമ്മിറ്റി സെക്രട്ടറി പാപ്പനംകോട് ബിജു പറഞ്ഞു. നിലമക്കരിയിൽ വെള്ളം അടിച്ചു വറ്റിച്ചു കളയാൻ പമ്പ് ഹൗസിൽ ഉപയോഗിക്കുന്ന ഒരു പെട്ടിയും പറയും കൂടി അധികമായി സ്ഥാപിക്കണമെന്നാവശ്യവും കർഷകർ ഉയർത്തുന്നു. വെള്ളായണി പുഞ്ച സ്പെഷ്യൽ ഓഫീസറുടെ ചുമതല ആർ.ഡി.ഒ.യ്ക്കാണ്. കഴിഞ്ഞ മാസം ആർ.ഡി.ഒ. വിളിച്ചുചേർത്ത യോഗത്തിലും അടിയന്തരമായി പരിഹാരം കാണ്ടേണ്ട കാര്യങ്ങളെ കുറിച്ച് കർഷകർ അറിയിച്ചിരുന്നതാണ്. ഒരു കാലത്ത് ജില്ലയിലെ പ്രധാന നെല്ലറകളിലൊന്നായിരുന്ന വെള്ളായണിയിലെ പുഞ്ചപാടങ്ങൾ.
Content highlights: Agriculture, Organic farming, Farmers, Nemam
മഴയത്ത് നിലമക്കരി പാടശേഖരത്തിലെ പമ്പ് ഹൗസ് പ്രവർത്തിക്കാത്തതിനെ തുടർന്ന് പാടത്ത് വെള്ളം നിറഞ്ഞിരുന്നു. കർഷകരുടെ നിരന്തരമായ അഭ്യർത്ഥന കാരണം ചെറുകിട ജലസേചനവകുപ്പ് മോട്ടോർ ശരിയാക്കി . എന്നാൽ കൃഷിവകുപ്പിന്റെ സഹായം കർഷകർക്ക് ലഭിക്കുന്നില്ല. നിലമൊരുക്കാൻ ആവശ്യമായ ട്രാക്ടർ നൽകിയിട്ടില്ല, പാടത്തെ വെള്ളം ഒഴുക്കി വിടുന്നതിത് തോടുകൾ വൃത്തിയാക്കിയിട്ടില്ല.
എല്ലാ വർഷവും ചെറുകിട ജലസേചന വകുപ്പാണ് തോട് വൃത്തിയാക്കി നൽകുന്നത് ഇത്തവണ ഫണ്ടില്ലായെന്ന കാരണത്താൽ അവർ കൈയൊഴിഞ്ഞതായി കർഷകർ പറയുന്നു. തോടുകൾ വൃത്തിയാക്കി നൽകാൻ പുതിയ ജലസേചന വകുപ്പ് മന്ത്രി ഇടപ്പെടുമെന്ന പ്രതീക്ഷയും കർഷകർക്കുണ്ട്. നാല്പത്തിയഞ്ച് ഹെക്ടർ ഉണ്ടായിരുന്ന നിലമക്കരി പാടത്ത് കുറെ നാളുകളായി കൃഷി നിലിച്ചിരുന്നു. കഴിഞ്ഞ തവണ 20 ഹെക്ടർ പാടം കൃഷിചെയ്ത് കർഷകർ കൃഷി പുനരാരംഭിച്ചെങ്കിലും കൃഷിവകുപ്പിന്റെയും ജലസേചന വകുപ്പിന്റെയും സഹായം കൃത്യമായി ലഭിക്കുന്നില്ലെന്ന് കർഷകർ പരാതിപ്പെടുന്നു.
ഇത്തവണ മുഴുവൻ പാടത്തും കൃഷിയിറക്കാൻ കർഷകർ തയ്യാറാണ് പക്ഷേ, അടിസ്ഥാന സൗകര്യങ്ങളില്ലാത്തത് കർഷകരെ പിൻതിരിപ്പിക്കുന്നു. കഴിഞ്ഞ തവണ കർഷകർ സ്വരൂപിച്ച പണം ഉപയോഗിച്ചാണ് തോടുകൾ വൃത്തിയാക്കിയത്. പ്രതിഷേധം ഉയരുമ്പോൾ മാത്രം നേമം കൃഷിഭവൻ ഇടപ്പെട്ട് കർഷകരുടെ യോഗം വിളിച്ച് ജില്ലാ കൃഷിഓഫീസറെവരെ വിവരങ്ങൾ ധരിപ്പിക്കും പക്ഷേ ഒന്നും നടക്കാറില്ലെന്ന് കർഷകർ പറയുന്നു. നഗരസഭയുടെ ഭാഗത്തുനിന്നും ഒരു സഹായവും കിട്ടാറില്ലെന്ന് പാടശേഖര കമ്മിറ്റി സെക്രട്ടറി പാപ്പനംകോട് ബിജു പറഞ്ഞു. നിലമക്കരിയിൽ വെള്ളം അടിച്ചു വറ്റിച്ചു കളയാൻ പമ്പ് ഹൗസിൽ ഉപയോഗിക്കുന്ന ഒരു പെട്ടിയും പറയും കൂടി അധികമായി സ്ഥാപിക്കണമെന്നാവശ്യവും കർഷകർ ഉയർത്തുന്നു. വെള്ളായണി പുഞ്ച സ്പെഷ്യൽ ഓഫീസറുടെ ചുമതല ആർ.ഡി.ഒ.യ്ക്കാണ്. കഴിഞ്ഞ മാസം ആർ.ഡി.ഒ. വിളിച്ചുചേർത്ത യോഗത്തിലും അടിയന്തരമായി പരിഹാരം കാണ്ടേണ്ട കാര്യങ്ങളെ കുറിച്ച് കർഷകർ അറിയിച്ചിരുന്നതാണ്. ഒരു കാലത്ത് ജില്ലയിലെ പ്രധാന നെല്ലറകളിലൊന്നായിരുന്ന വെള്ളായണിയിലെ പുഞ്ചപാടങ്ങൾ.
Content highlights: Agriculture, Organic farming, Farmers, Nemam