കോട്ടയം: സംസ്ഥാനത്തെ മൂന്നുലക്ഷം ഹെക്ടർ പാടശേഖരങ്ങളിൽ നെൽകൃഷി വ്യാപിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയതായി മന്ത്രി വി.എസ്.സുനിൽകുമാർ. ഹരിത കേരളം-തരിശുനില നെൽകൃഷി വികസന പദ്ധതി പ്രകാരം കടുത്തുരുത്തി പഞ്ചായത്തും ക്യഷിഭവനും ചേർന്ന് നടപ്പാക്കുന്ന കൃഷിയുടെ വിതയുത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ തെണ്ണൂറായിരം ഹെക്ടർ തരിശുപാടങ്ങൾക്കു പുറമേ മൂന്നുലക്ഷം ഹെക്ടർ പാടശേഖരങ്ങളിൽകൂടി കൃഷിചെയ്യുന്നതിലൂടെ നെല്ലുല്പാദന രംഗത്ത് പുതിയ ഉണർവ് നൽകുവാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടനാട് പാക്കേജിന്റെ രണ്ടാംഘട്ട പദ്ധതികൾക്കായി കേന്ദ്രസർക്കാരിനെ കൃഷിവകുപ്പ് സമീപിച്ചുവെന്നും ഇതിൽ അപ്പർകുട്ടനാട് മേഖലയ്ക്ക് കുടൂതൽ പരിഗണന നൽകുമെന്നും മന്ത്രി പറഞ്ഞു. നെൽകർഷകരുടെ സാമ്പത്തിക ബാധ്യതകൾ പരിഹരിക്കണമെന്ന് കൃഷി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കാർഷികമേഖല മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന പഞ്ചായത്തിനും നിയോജകമണ്ഡലത്തിനും യഥാക്രമം 15, 20 ലക്ഷം രൂപവീതം കർഷകദിനത്തിൽ നൽകുന്നതിനായി സർക്കാർ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിച്ചു.
ജോസ് കെ.മാണി എം.പി. മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, പി.വി.സുനിൽ, അന്നമ്മ രാജു, ജോസ് പുത്തൻകാലാ, സിനി ആൽബട്ട്, സി.പി.പുരുഷോത്തമൻ, പി.യു.വാവ, ജില്ലാ കൃഷി ഓഫീസർ സുമാ ഫിലിപ്പ്, കൃഷി ഓഫീസർ ജോസഫ് റെഫിൻ ജെഫ്രി എന്നിവർ പ്രസംഗിച്ചു.
നിലവിലെ തെണ്ണൂറായിരം ഹെക്ടർ തരിശുപാടങ്ങൾക്കു പുറമേ മൂന്നുലക്ഷം ഹെക്ടർ പാടശേഖരങ്ങളിൽകൂടി കൃഷിചെയ്യുന്നതിലൂടെ നെല്ലുല്പാദന രംഗത്ത് പുതിയ ഉണർവ് നൽകുവാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടനാട് പാക്കേജിന്റെ രണ്ടാംഘട്ട പദ്ധതികൾക്കായി കേന്ദ്രസർക്കാരിനെ കൃഷിവകുപ്പ് സമീപിച്ചുവെന്നും ഇതിൽ അപ്പർകുട്ടനാട് മേഖലയ്ക്ക് കുടൂതൽ പരിഗണന നൽകുമെന്നും മന്ത്രി പറഞ്ഞു. നെൽകർഷകരുടെ സാമ്പത്തിക ബാധ്യതകൾ പരിഹരിക്കണമെന്ന് കൃഷി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കാർഷികമേഖല മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന പഞ്ചായത്തിനും നിയോജകമണ്ഡലത്തിനും യഥാക്രമം 15, 20 ലക്ഷം രൂപവീതം കർഷകദിനത്തിൽ നൽകുന്നതിനായി സർക്കാർ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിച്ചു.
ജോസ് കെ.മാണി എം.പി. മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, പി.വി.സുനിൽ, അന്നമ്മ രാജു, ജോസ് പുത്തൻകാലാ, സിനി ആൽബട്ട്, സി.പി.പുരുഷോത്തമൻ, പി.യു.വാവ, ജില്ലാ കൃഷി ഓഫീസർ സുമാ ഫിലിപ്പ്, കൃഷി ഓഫീസർ ജോസഫ് റെഫിൻ ജെഫ്രി എന്നിവർ പ്രസംഗിച്ചു.