എറണാകുളം : കഴിഞ്ഞ ഏഴു വർഷമായി ഉദ്യാനപാലനം ഹോബിയാക്കിയ ആമ്പല്ലൂർ പഴയ പഞ്ചായത്ത് പുത്തേത്തുമ്യാലിൽ മേരി തോമസ് (49) കേരള സർക്കാർ പ്രഖ്യാപിച്ച ഉദ്യാന ശ്രേഷ്ഠ പുരസ്കാരത്തിന് അർഹയായി. ഡാഫോഡിൽസ് എന്നു പേരിട്ടിരിക്കുന്ന വീട്ടിലെത്തി അവാർഡ് ലഭിച്ച വിവരം തിങ്കളാഴ്ച ഉച്ചയോടെ മുളന്തുരുത്തിയിലെ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ മേരിയെ അറിയിച്ചു. കഴിഞ്ഞ ഏഴ് വർഷമായി ഓർക്കിഡ് കൃഷി നടത്തിവരികയാണ് മേരി തോമസ്.
സെൻട്രൽ റെയിൽവേയിൽ നിന്ന് വൊളന്ററി റിട്ടയർമെന്റ് എടുത്ത ഭർത്താവ് തോമസും ഇപ്പോൾ കൃഷിയിൽ മേരിയെ സഹായിക്കുന്നു. തന്റെ 20 സെന്റ് പുരയിടത്തിൽ ഹോബിക്കായി തുടങ്ങിയ കൃഷി ഇപ്പോൾ ഈ കുടുംബത്തിന് വരുമാന മാർഗവുമാണ്. പലതരം ഓർക്കിഡുകളോടൊപ്പം റോസ്, പലതരം ചെമ്പരത്തികൾ എന്നിവയൊക്കെ ഇപ്പോൾ ഇവരുടെ ഉദ്യാനത്തിലുണ്ട്.
ഇസ്രയേൽ ഓറഞ്ച്, ചൈനീസ് ഓറഞ്ച്, മൾബെറി, മിൽക്ക് ഫ്രൂട്ട്, തുടങ്ങി വിവിധ തരം പഴവർഗങ്ങളോടൊപ്പം ഈ കുടുംബിനി അലങ്കാര മത്സ്യകൃഷിയും നടത്തുന്നു. ജൈവവളവും ജൈവ കീടനാശിനിയും മാത്രം ഉപയോഗിക്കുന്നതിൽ ശ്രദ്ധാലുവാണ് ഈ മാതൃകാ കർഷക.
സെൻട്രൽ റെയിൽവേയിൽ നിന്ന് വൊളന്ററി റിട്ടയർമെന്റ് എടുത്ത ഭർത്താവ് തോമസും ഇപ്പോൾ കൃഷിയിൽ മേരിയെ സഹായിക്കുന്നു. തന്റെ 20 സെന്റ് പുരയിടത്തിൽ ഹോബിക്കായി തുടങ്ങിയ കൃഷി ഇപ്പോൾ ഈ കുടുംബത്തിന് വരുമാന മാർഗവുമാണ്. പലതരം ഓർക്കിഡുകളോടൊപ്പം റോസ്, പലതരം ചെമ്പരത്തികൾ എന്നിവയൊക്കെ ഇപ്പോൾ ഇവരുടെ ഉദ്യാനത്തിലുണ്ട്.
ഇസ്രയേൽ ഓറഞ്ച്, ചൈനീസ് ഓറഞ്ച്, മൾബെറി, മിൽക്ക് ഫ്രൂട്ട്, തുടങ്ങി വിവിധ തരം പഴവർഗങ്ങളോടൊപ്പം ഈ കുടുംബിനി അലങ്കാര മത്സ്യകൃഷിയും നടത്തുന്നു. ജൈവവളവും ജൈവ കീടനാശിനിയും മാത്രം ഉപയോഗിക്കുന്നതിൽ ശ്രദ്ധാലുവാണ് ഈ മാതൃകാ കർഷക.