കൊച്ചി: ഇന്ത്യയിൽ നിന്ന് രണ്ടിനം പുതിയ ചെറുതേനീച്ചകളെ ശാസ്ത്രജ്ഞർ കണ്ടെത്തി. ഇതിൽ ഒന്ന് കേരളത്തിൽ നിന്നാണ്. മറ്റൊന്ന് മഹാരാഷ്ട്രയിൽ നിന്ന്.
ബെംഗളൂരു കാർഷിക സർവകലാശാലയിലെ പ്രൊഫ. ശശിധർ വിരക്മത്, മൂലമറ്റം സെയ്ന്റ് ജോസഫ്സ് കോളേജിലെ സുവോളജി അധ്യാപകനായിരുന്ന ഡോ. കെ. സാജൻ ജോസ് എന്നിവരാണ് ഇവയെ കണ്ടെത്തിയത്. അന്താരാഷ്ട്ര ശാസ്ത്ര പ്രസിദ്ധീകരണമായ ദ ബയോ സ്കാനിലാണ് ഈ കണ്ടെത്തൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ട്രൈഗോണ ഇറിഡിപെനിസ് എന്ന ഒരൊറ്റയിനം ചെറുതേനീച്ച മാത്രമേ കേരളത്തിൽ ഉള്ളൂവെന്നാണ് കരുതിയിരുന്നത്. ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഇനം, ലിസോ ട്രൈഗോണ ജനുസ്സിൽ പെടുന്നതാണ്. ലിസോ ട്രൈഗോണ ചന്ദ്രൈ എന്നാണ് ഇതിനു നൽകിയിരിക്കുന്ന ശാസ്ത്രീയ നാമം.
കണ്ണൂർ, കാസർകോട് ജില്ലകളിലെ വെട്ടുകല്ലുമടകളാണ് ഇവയുടെ ആവാസ സ്ഥലം. രൂപത്തിലും ജനിതക ഘടനയിലും ഇവ ട്രൈഗോണ ഇറിഡിപെനിസിൽ നിന്നു വ്യത്യസ്തമാണ്.
ഇവയുടെ തേൻകുടങ്ങൾക്കു വെള്ള നിറമായതിനാൽ വെൺചെറുതേനീച്ചകൾ എന്ന് ഇവയെ വിളിക്കാമെന്നു പഠനത്തിനു നേതൃത്വം നൽകിയ മൂവാറ്റുപുഴ നിർമല കോളേജ് സുവോളജി വിഭാഗം മുൻ മേധാവി ഡോ. ഷാജു തോമസ് പറഞ്ഞു.
ലിസോ ട്രൈഗോണ രേവണൈ എന്നാണ് മഹാരാഷ്ട്രയിൽ നിന്നു കണ്ടെത്തിയതിനു നല്കിയ പേര്.
ബെംഗളൂരു കാർഷിക സർവകലാശാലയിലെ പ്രൊഫ. ശശിധർ വിരക്മത്, മൂലമറ്റം സെയ്ന്റ് ജോസഫ്സ് കോളേജിലെ സുവോളജി അധ്യാപകനായിരുന്ന ഡോ. കെ. സാജൻ ജോസ് എന്നിവരാണ് ഇവയെ കണ്ടെത്തിയത്. അന്താരാഷ്ട്ര ശാസ്ത്ര പ്രസിദ്ധീകരണമായ ദ ബയോ സ്കാനിലാണ് ഈ കണ്ടെത്തൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ട്രൈഗോണ ഇറിഡിപെനിസ് എന്ന ഒരൊറ്റയിനം ചെറുതേനീച്ച മാത്രമേ കേരളത്തിൽ ഉള്ളൂവെന്നാണ് കരുതിയിരുന്നത്. ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഇനം, ലിസോ ട്രൈഗോണ ജനുസ്സിൽ പെടുന്നതാണ്. ലിസോ ട്രൈഗോണ ചന്ദ്രൈ എന്നാണ് ഇതിനു നൽകിയിരിക്കുന്ന ശാസ്ത്രീയ നാമം.
കണ്ണൂർ, കാസർകോട് ജില്ലകളിലെ വെട്ടുകല്ലുമടകളാണ് ഇവയുടെ ആവാസ സ്ഥലം. രൂപത്തിലും ജനിതക ഘടനയിലും ഇവ ട്രൈഗോണ ഇറിഡിപെനിസിൽ നിന്നു വ്യത്യസ്തമാണ്.
ഇവയുടെ തേൻകുടങ്ങൾക്കു വെള്ള നിറമായതിനാൽ വെൺചെറുതേനീച്ചകൾ എന്ന് ഇവയെ വിളിക്കാമെന്നു പഠനത്തിനു നേതൃത്വം നൽകിയ മൂവാറ്റുപുഴ നിർമല കോളേജ് സുവോളജി വിഭാഗം മുൻ മേധാവി ഡോ. ഷാജു തോമസ് പറഞ്ഞു.
ലിസോ ട്രൈഗോണ രേവണൈ എന്നാണ് മഹാരാഷ്ട്രയിൽ നിന്നു കണ്ടെത്തിയതിനു നല്കിയ പേര്.