ആലത്തൂർ: പരിസ്ഥിതിസൗഹൃദ നെൽക്കൃഷിയിൽ ഏക്കറിന് 3000 മുതൽ 3500 ടൺ വരെ വിളവ്. രാസകീടനാശിനി ഒഴിവാക്കി നടത്തിയ കൃഷിയിൽ 20 ശതമാനം ചെലവ് ലാഭിച്ചപ്പോൾ സാധാരണ കൃഷിരീതിയിലേതിനേക്കാൾ 40 ശതമാനം വിളവ് കൂടിയെന്ന് കർഷകർ പറയുന്നു. വിവിധ പദ്ധതികളിലൂടെ ഏക്കറിന് 4000 രൂപയോളം കർഷകർക്ക് സബ്സിഡിയും നൽകി.
ആലത്തൂർ കൃഷിഭവനിലെ 150 ഹെക്ടറിലാണ് പരിസ്ഥിതി സൗഹൃദ നെൽക്കൃഷി പരീക്ഷിച്ചത്. കീഴ്പ്പാടം, മരുതങ്കാട്, വാനൂർ, കുമ്പളക്കോട്, കൂരോട് മന്ദം, വെള്ളാട്ടുപാവടി, ചേന്ദങ്കോട്, മലമൽ, കാട്ടുശ്ശേരി എന്നീ പാടശേഖരങ്ങളിലാണിത്.
കേരള കാർഷിക സർവകലാശാലയുടെ ജൈവകീടരോഗ നിയന്ത്രണവിഭാഗത്തിന്റെ സ്യുഡോമൊണസ്, ട്രൈ കാർഡുകൾ, മങ്കൊപ്പ് കീടനിരീക്ഷണകേന്ദ്രത്തിന്റെ ഫിറമോൺ കെണി എന്നിവ കർഷകർക്ക് ലഭ്യമാക്കി. കൃഷിഭവനിലെ വിള ആരോഗ്യകേന്ദ്രം മുഖേന സർവേ നടത്തി മുൻകൂട്ടിയുള്ള കീടരോഗബാധ മുന്നറിയിപ്പും പരിഹാരമാർഗനിർദേശവും നൽകി.
യന്ത്രവത്കൃതനടീൽ, കള പറിക്കൽ, സൂക്ഷ്മവളപ്രയോഗം, ജലസേചനം, കൊയ്ത്ത് എന്നിവ ഏകീകൃതരീതിയിലാക്കി.
മൂന്നര ടൺ വരെ നെല്ല് സംഭരിക്കും
ആലത്തൂർ: പരിസ്ഥിതിസൗഹൃദ യന്ത്രവത്കൃത നെൽക്കൃഷി നടപ്പാക്കിയ ആലത്തൂരിലെ എട്ട് പാടശേഖരങ്ങളിൽനിന്ന് മൂന്നര ടൺവരെ നെല്ല് സംഭരിക്കും. നിലവിൽ ഒരേക്കറിൽനിന്ന് 2.2 ടൺ നെല്ല് മാത്രമാണ് സപ്ലൈകോ സംഭരിക്കുന്നത്. ആലത്തൂരിലെ പ്രത്യേകസാഹചര്യം കണക്കിലെടുത്ത് വിളഞ്ഞ നെല്ല് മുഴുവനും സംഭരിക്കുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ ഉറപ്പുനൽകി.
സപ്ലൈകോയ്ക്ക് ഇത് സംബന്ധിച്ച നിർദേശം നൽകുമെന്ന് മന്ത്രി അറിയിച്ചതായി കെ.ഡി. പ്രസേനൻ എം.എൽ.എ. പറഞ്ഞു. അധികവിളവ് ലഭിച്ച നെല്ല് എങ്ങനെ വിറ്റഴിക്കുമെന്ന് ആശങ്കപ്പെട്ടിരുന്ന കർഷകർക്കാണ് ഇതിന്റെ പ്രയോജനം.
Content highlights: Agriculture, Organic farming, Paddy field , Alathur
ആലത്തൂർ കൃഷിഭവനിലെ 150 ഹെക്ടറിലാണ് പരിസ്ഥിതി സൗഹൃദ നെൽക്കൃഷി പരീക്ഷിച്ചത്. കീഴ്പ്പാടം, മരുതങ്കാട്, വാനൂർ, കുമ്പളക്കോട്, കൂരോട് മന്ദം, വെള്ളാട്ടുപാവടി, ചേന്ദങ്കോട്, മലമൽ, കാട്ടുശ്ശേരി എന്നീ പാടശേഖരങ്ങളിലാണിത്.
കേരള കാർഷിക സർവകലാശാലയുടെ ജൈവകീടരോഗ നിയന്ത്രണവിഭാഗത്തിന്റെ സ്യുഡോമൊണസ്, ട്രൈ കാർഡുകൾ, മങ്കൊപ്പ് കീടനിരീക്ഷണകേന്ദ്രത്തിന്റെ ഫിറമോൺ കെണി എന്നിവ കർഷകർക്ക് ലഭ്യമാക്കി. കൃഷിഭവനിലെ വിള ആരോഗ്യകേന്ദ്രം മുഖേന സർവേ നടത്തി മുൻകൂട്ടിയുള്ള കീടരോഗബാധ മുന്നറിയിപ്പും പരിഹാരമാർഗനിർദേശവും നൽകി.
യന്ത്രവത്കൃതനടീൽ, കള പറിക്കൽ, സൂക്ഷ്മവളപ്രയോഗം, ജലസേചനം, കൊയ്ത്ത് എന്നിവ ഏകീകൃതരീതിയിലാക്കി.
മൂന്നര ടൺ വരെ നെല്ല് സംഭരിക്കും
ആലത്തൂർ: പരിസ്ഥിതിസൗഹൃദ യന്ത്രവത്കൃത നെൽക്കൃഷി നടപ്പാക്കിയ ആലത്തൂരിലെ എട്ട് പാടശേഖരങ്ങളിൽനിന്ന് മൂന്നര ടൺവരെ നെല്ല് സംഭരിക്കും. നിലവിൽ ഒരേക്കറിൽനിന്ന് 2.2 ടൺ നെല്ല് മാത്രമാണ് സപ്ലൈകോ സംഭരിക്കുന്നത്. ആലത്തൂരിലെ പ്രത്യേകസാഹചര്യം കണക്കിലെടുത്ത് വിളഞ്ഞ നെല്ല് മുഴുവനും സംഭരിക്കുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ ഉറപ്പുനൽകി.
സപ്ലൈകോയ്ക്ക് ഇത് സംബന്ധിച്ച നിർദേശം നൽകുമെന്ന് മന്ത്രി അറിയിച്ചതായി കെ.ഡി. പ്രസേനൻ എം.എൽ.എ. പറഞ്ഞു. അധികവിളവ് ലഭിച്ച നെല്ല് എങ്ങനെ വിറ്റഴിക്കുമെന്ന് ആശങ്കപ്പെട്ടിരുന്ന കർഷകർക്കാണ് ഇതിന്റെ പ്രയോജനം.
Content highlights: Agriculture, Organic farming, Paddy field , Alathur