വൈക്കം: കാർഷിക കാഴ്ചകളുടെ കലവറയാണ് മാതൃഭൂമി കാർഷികമേളയിൽ ഒരുങ്ങുന്നത്. വേമ്പനാട്ട് കായൽത്തീരത്തെ വൈക്കം ബീച്ചാണ് കാർഷികമേളയ്ക്ക് വേദിയാകുന്നത്. സെപ്റ്റംബർ 27ന് തുടങ്ങുന്ന മേള ഒക്ടോബർ മൂന്നിന് സമാപിക്കും. രാവിലെ 11 മുതൽ രാത്രി എട്ട് വരെയാണ് കാഴ്ചകൾ കാണാൻ അവസരം ലഭിക്കുന്നത്.
കന്നുകാലി പ്രദർശനം, ശ്വാനപ്രദർശനം, കലാസന്ധ്യ, കർഷകസംഗമം, വൈക്കത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള ചിത്രപ്രദർശനം, പഴയതും പുതിയതുമായ കാർഷിക ഉപകരണങ്ങളുടെ പ്രദർശനം, പുസ്തകപ്രദർശനം, ഭക്ഷ്യമേള, വിത്തുകളുടെ വിപണനം, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധ മത്സരങ്ങൾ, നാട്ടു ചന്ത, ഉത്പന്നപ്രദർശനം, കാർഷിക സെമിനാറുകൾ എന്നിവയാണ് മേളയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
വി ഗാർഡ് ഡൊമസ്റ്റിക്ക് ആൻഡ് ആഗ്രികൾച്ചർ പമ്പാണ് കാർഷികമേളയുടെ മുഖ്യ സ്പോൺസർ. പാപ്ജോ പിക്കിൾസ് ആൻഡ് ജാം പവേർഡ് ബൈസ്പോൺസ്റാണ്. സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ മേളയുമായി സഹകരിക്കുന്നുണ്ട്.
കറുത്തകുട്ടിയുംഭൂതക്കാളിയും
ഒരുകാലത്ത് നമ്മുടെ പാടങ്ങളിൽ നിരവധി നെല്ലിനങ്ങൾ നിറഞ്ഞുനിന്നിരുന്നു. എന്നാൽ ഇവയിൽ പലതും ഇന്ന് അന്യംനിന്നു. മാതൃഭൂമി വൈക്കത്ത് ഒരുക്കുന്ന കാർഷികമേളയിൽ നെൽവിത്തുകളുടെ വിപുലമായ ശേഖരം പ്രദർശനത്തിന് എത്തിക്കുന്നുണ്ട്. തൊണ്ടി, കൊച്ചുവിത്ത്, ചുവന്ന ചോമൻ, ചീര, കുട്ടിപുഞ്ച, ചുങ്കൻ, കറുത്തകുട്ടി, കൈമ, ഭൂതക്കാളി, കരിമുണ്ടകൻ, ചുങ്കം, തൊണ്ണൂനൻ, ഉണ്ട കൈമ, ചെന്താടി, അല്ലിക്കണ്ണൻ, കരി മുട്ടി, വെട്ടുവരി, ചോർണാലി, ഐ. ഇ.ടി. കരനെല്ലിനങ്ങളായ വെള്ള കൊയ്യാള, പല്ലിയാരൽ. ഓണവട്ടൻ, നവര, ചെന്നെല്ല്, കീരിപ്പല്ലൻ, വട്ടൻ, കല്ലറ തുടങ്ങിയവയാണ് പ്രദർശനത്തിന് എത്തിക്കുന്നത്.
പാവലും പലതരം
പോത്തുപാവൽ, എരുപ്പാവൽ, ഗാക്, ഗന്റോല, കാട്ടുപാവൽ കൂടാതെ 50 ഇനം വെണ്ടകളുടെ വിത്തുകളും കാർഷികമേളയിൽ ഒരുക്കിയിട്ടുണ്ട്.
അക്വാപോണിക്സ്
മത്സ്യകൃഷിയും പച്ചക്കറികൃഷിയും വളരെ ചുരുങ്ങിയ സ്ഥലത്ത് ഒരുമിച്ച് ചെയ്യാവുന്ന അക്വാപോണിക്സിന്റെ മാതൃകയും മേളയിൽ ഒരുക്കുന്നുണ്ട്. വളപ്രയോഗമില്ലാതെതന്നെ കൃഷി ചെയ്യാൻ ഇതിലൂടെ സാധിക്കും.
കന്നുകാലി പ്രദർശനം, ശ്വാനപ്രദർശനം, കലാസന്ധ്യ, കർഷകസംഗമം, വൈക്കത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള ചിത്രപ്രദർശനം, പഴയതും പുതിയതുമായ കാർഷിക ഉപകരണങ്ങളുടെ പ്രദർശനം, പുസ്തകപ്രദർശനം, ഭക്ഷ്യമേള, വിത്തുകളുടെ വിപണനം, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധ മത്സരങ്ങൾ, നാട്ടു ചന്ത, ഉത്പന്നപ്രദർശനം, കാർഷിക സെമിനാറുകൾ എന്നിവയാണ് മേളയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
വി ഗാർഡ് ഡൊമസ്റ്റിക്ക് ആൻഡ് ആഗ്രികൾച്ചർ പമ്പാണ് കാർഷികമേളയുടെ മുഖ്യ സ്പോൺസർ. പാപ്ജോ പിക്കിൾസ് ആൻഡ് ജാം പവേർഡ് ബൈസ്പോൺസ്റാണ്. സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ മേളയുമായി സഹകരിക്കുന്നുണ്ട്.
കറുത്തകുട്ടിയുംഭൂതക്കാളിയും
ഒരുകാലത്ത് നമ്മുടെ പാടങ്ങളിൽ നിരവധി നെല്ലിനങ്ങൾ നിറഞ്ഞുനിന്നിരുന്നു. എന്നാൽ ഇവയിൽ പലതും ഇന്ന് അന്യംനിന്നു. മാതൃഭൂമി വൈക്കത്ത് ഒരുക്കുന്ന കാർഷികമേളയിൽ നെൽവിത്തുകളുടെ വിപുലമായ ശേഖരം പ്രദർശനത്തിന് എത്തിക്കുന്നുണ്ട്. തൊണ്ടി, കൊച്ചുവിത്ത്, ചുവന്ന ചോമൻ, ചീര, കുട്ടിപുഞ്ച, ചുങ്കൻ, കറുത്തകുട്ടി, കൈമ, ഭൂതക്കാളി, കരിമുണ്ടകൻ, ചുങ്കം, തൊണ്ണൂനൻ, ഉണ്ട കൈമ, ചെന്താടി, അല്ലിക്കണ്ണൻ, കരി മുട്ടി, വെട്ടുവരി, ചോർണാലി, ഐ. ഇ.ടി. കരനെല്ലിനങ്ങളായ വെള്ള കൊയ്യാള, പല്ലിയാരൽ. ഓണവട്ടൻ, നവര, ചെന്നെല്ല്, കീരിപ്പല്ലൻ, വട്ടൻ, കല്ലറ തുടങ്ങിയവയാണ് പ്രദർശനത്തിന് എത്തിക്കുന്നത്.
പാവലും പലതരം
പോത്തുപാവൽ, എരുപ്പാവൽ, ഗാക്, ഗന്റോല, കാട്ടുപാവൽ കൂടാതെ 50 ഇനം വെണ്ടകളുടെ വിത്തുകളും കാർഷികമേളയിൽ ഒരുക്കിയിട്ടുണ്ട്.
അക്വാപോണിക്സ്
മത്സ്യകൃഷിയും പച്ചക്കറികൃഷിയും വളരെ ചുരുങ്ങിയ സ്ഥലത്ത് ഒരുമിച്ച് ചെയ്യാവുന്ന അക്വാപോണിക്സിന്റെ മാതൃകയും മേളയിൽ ഒരുക്കുന്നുണ്ട്. വളപ്രയോഗമില്ലാതെതന്നെ കൃഷി ചെയ്യാൻ ഇതിലൂടെ സാധിക്കും.