കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വളരുന്ന ചെടിയാണ് ഫിലോസാൻ. മലേഷ്യയാണ് ഈ പഴത്തിന്റെ ജന്മദേശം. കേരളത്തിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഫിലോസാൻ കൃഷി ചെയ്യുന്നുണ്ട്. കാഴ്ചയിൽ മലേഷ്യൻ റംബൂട്ടാനോട് സാദ്യശ്യമുള്ള പഴമാണ് ഇത്.
നിത്യഹരിത വൃക്ഷമായ ഇതിന് പുലോസാൻ എന്നും വിളിപ്പേരുണ്ട്. ഫിലിപ്പീൻസിൽ ഇത് ബുലാല എന്ന പേരിലറിയപ്പെടുന്നു.
പുലാസാൻ എന്ന പേര് വന്ന വഴി
പുലാസാൻ എന്നത് മലയൻ പദമാണ്. പുലാസ് എന്നാൽ മലയൻ ഭാഷയിൽ ചുറ്റിത്തിരിക്കുക എന്നർത്ഥം. വിളഞ്ഞ പഴം വിളവെടുക്കുന്ന സമയത്ത് ഒരു കൈയിൽ പഴം കുത്തനെ പിടിച്ച് മറുകൈ കൊണ്ട് കുപ്പിയുടെ അടപ്പ് തുറക്കുന്ന രീതിയിൽ ഒന്ന് വട്ടം തിരിച്ചാണ് ഇത് അടർത്തിയെടുക്കുന്നത്. തോട് തന്നെ വട്ടത്തിൽ മുറിഞ്ഞ് അടർന്നു പോരുന്ന ഈ വിളവെടുപ്പ് രീതിയിൽ നിന്നാണ് ഈ മധുരഫലത്തിന് പുലാസാൻ എന്ന പേരു കിട്ടിയത്.
തേനിനേക്കാൾ മാധുര്യമേറിയതാണ് ഫിലോസാൻ. ഫിലോസാന്റെ പുറംതോടിന് നല്ല ചുവപ്പ് നിറവും ചക്കയുടെ മുള്ള് പോലെ കട്ടിയുള്ള ആവരണവുമുണ്ട്.ചെറിയ ഇലകളോട് കൂടിയ പഴക്കുലയിൽ 10 മുതൽ 25 വരെ പഴങ്ങളുണ്ടാകും. ഒരു പഴത്തിന് 50-80 ഗ്രാം വരെ തൂക്കമുണ്ടാകും. മുള്ളുപോലെ ആവരണമുള്ള തൊണ്ടിനകത്താണ് വെണ്ണ നിറത്തിലുള്ള മൃദുലമായ കാമ്പ് . ഉള്ളിൽ ചെറിയ വിത്തുമുണ്ട്. പഴത്തിന്റെ രണ്ടറ്റവും ഞെരിച്ചാൽ കാമ്പ് പുറത്തുവരും.
ഫിലോസാന്റെ ബഡ്ഡ് തൈകൾ നടാൻ കിട്ടും. ഇത് എല്ലുപൊടിയും ചാണകപ്പൊടിയും അടിവളമായി ചേർത്തൊരുക്കിയ കുഴിയിൽ നടണം. തുടർന്ന് രണ്ടോ മൂന്നോ തവണ കൂടെ ഈ വളമിടൽ ആവർത്തിക്കാം.
ഫെബ്രുവരി മാസത്തിലാണ് ഫിലോസാൻ പുഷ്പിക്കുന്നത്. ജൂൺ-ജൂലായ് മാസമാകുമ്പോൾ പഴങ്ങൾ വിളവെടുപ്പിന് പാകമാകും.
കട്ടിയേറിയ ഞെട്ടുള്ളതിനാൽ പഴം താനേ പൊഴിഞ്ഞു വീഴുകയില്ല. ബഡ്ഡു തൈകൾ മൂന്നാം വർഷം കായ്ക്കുമെങ്കിലും നന നിർബന്ധമാണ്. പ്രത്യേകിച്ച് വേനൽക്കാലത്ത് വിത്തുപാകിയുണ്ടാക്കുന്ന തൈകൾ കായ്ക്കാൻ കൂടുതൽ കാലതാമസം ഉണ്ടാകുമെന്നതിനാൽ ബഡ്ഡു തൈകൾക്കാണ് ഏറെ പ്രിയം. കീട-രോഗബാധ താരതമ്യേന കുറവാണ്.അതുകൊണ്ടുതന്നെ രാസവളങ്ങളും രാസകീടനാശിനികളും ഒഴിവാക്കിയുള്ള ജൈവകൃഷിക്ക് ഏറ്റവും ഇണങ്ങിയ ഒരു ഫലവൃക്ഷം കൂടിയാണിത്.
കേരളത്തിലെ വിപണിയിൽ ഇന്ന് ഫിലോസാന് ആവശ്യക്കാരേറെയാണ്. പഴത്തിന് ഒരു കിലോയ്ക്ക് 120 രൂപ വരെ വിലയുണ്ട്. ഫിലോസാൻ പച്ചയായി ഭക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരും ധാരാളം. പച്ച ഫിലോസാന് ബദാമിന്റെ സ്വാദാണ്. കട്ടിയുള്ള പുറംതോടായതിനാൽ ഫിലോസാൻ പഴത്തിന് കുറേനാൾ ഫാം ഫ്രെഷ് ആയി നിലനിൽക്കാനും പ്രകൃതി കഴിവ് നൽകിയിരിക്കുന്നു.
കടപ്പാട്: ഫാം ഇൻഫർമേഷൻ ബ്യൂറോ
Content highlights: Pulasan, Philosan, Agriculture
നിത്യഹരിത വൃക്ഷമായ ഇതിന് പുലോസാൻ എന്നും വിളിപ്പേരുണ്ട്. ഫിലിപ്പീൻസിൽ ഇത് ബുലാല എന്ന പേരിലറിയപ്പെടുന്നു.
പുലാസാൻ എന്ന പേര് വന്ന വഴി
പുലാസാൻ എന്നത് മലയൻ പദമാണ്. പുലാസ് എന്നാൽ മലയൻ ഭാഷയിൽ ചുറ്റിത്തിരിക്കുക എന്നർത്ഥം. വിളഞ്ഞ പഴം വിളവെടുക്കുന്ന സമയത്ത് ഒരു കൈയിൽ പഴം കുത്തനെ പിടിച്ച് മറുകൈ കൊണ്ട് കുപ്പിയുടെ അടപ്പ് തുറക്കുന്ന രീതിയിൽ ഒന്ന് വട്ടം തിരിച്ചാണ് ഇത് അടർത്തിയെടുക്കുന്നത്. തോട് തന്നെ വട്ടത്തിൽ മുറിഞ്ഞ് അടർന്നു പോരുന്ന ഈ വിളവെടുപ്പ് രീതിയിൽ നിന്നാണ് ഈ മധുരഫലത്തിന് പുലാസാൻ എന്ന പേരു കിട്ടിയത്.
തേനിനേക്കാൾ മാധുര്യമേറിയതാണ് ഫിലോസാൻ. ഫിലോസാന്റെ പുറംതോടിന് നല്ല ചുവപ്പ് നിറവും ചക്കയുടെ മുള്ള് പോലെ കട്ടിയുള്ള ആവരണവുമുണ്ട്.ചെറിയ ഇലകളോട് കൂടിയ പഴക്കുലയിൽ 10 മുതൽ 25 വരെ പഴങ്ങളുണ്ടാകും. ഒരു പഴത്തിന് 50-80 ഗ്രാം വരെ തൂക്കമുണ്ടാകും. മുള്ളുപോലെ ആവരണമുള്ള തൊണ്ടിനകത്താണ് വെണ്ണ നിറത്തിലുള്ള മൃദുലമായ കാമ്പ് . ഉള്ളിൽ ചെറിയ വിത്തുമുണ്ട്. പഴത്തിന്റെ രണ്ടറ്റവും ഞെരിച്ചാൽ കാമ്പ് പുറത്തുവരും.
ഫിലോസാന്റെ ബഡ്ഡ് തൈകൾ നടാൻ കിട്ടും. ഇത് എല്ലുപൊടിയും ചാണകപ്പൊടിയും അടിവളമായി ചേർത്തൊരുക്കിയ കുഴിയിൽ നടണം. തുടർന്ന് രണ്ടോ മൂന്നോ തവണ കൂടെ ഈ വളമിടൽ ആവർത്തിക്കാം.
ഫെബ്രുവരി മാസത്തിലാണ് ഫിലോസാൻ പുഷ്പിക്കുന്നത്. ജൂൺ-ജൂലായ് മാസമാകുമ്പോൾ പഴങ്ങൾ വിളവെടുപ്പിന് പാകമാകും.
കട്ടിയേറിയ ഞെട്ടുള്ളതിനാൽ പഴം താനേ പൊഴിഞ്ഞു വീഴുകയില്ല. ബഡ്ഡു തൈകൾ മൂന്നാം വർഷം കായ്ക്കുമെങ്കിലും നന നിർബന്ധമാണ്. പ്രത്യേകിച്ച് വേനൽക്കാലത്ത് വിത്തുപാകിയുണ്ടാക്കുന്ന തൈകൾ കായ്ക്കാൻ കൂടുതൽ കാലതാമസം ഉണ്ടാകുമെന്നതിനാൽ ബഡ്ഡു തൈകൾക്കാണ് ഏറെ പ്രിയം. കീട-രോഗബാധ താരതമ്യേന കുറവാണ്.അതുകൊണ്ടുതന്നെ രാസവളങ്ങളും രാസകീടനാശിനികളും ഒഴിവാക്കിയുള്ള ജൈവകൃഷിക്ക് ഏറ്റവും ഇണങ്ങിയ ഒരു ഫലവൃക്ഷം കൂടിയാണിത്.
കേരളത്തിലെ വിപണിയിൽ ഇന്ന് ഫിലോസാന് ആവശ്യക്കാരേറെയാണ്. പഴത്തിന് ഒരു കിലോയ്ക്ക് 120 രൂപ വരെ വിലയുണ്ട്. ഫിലോസാൻ പച്ചയായി ഭക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരും ധാരാളം. പച്ച ഫിലോസാന് ബദാമിന്റെ സ്വാദാണ്. കട്ടിയുള്ള പുറംതോടായതിനാൽ ഫിലോസാൻ പഴത്തിന് കുറേനാൾ ഫാം ഫ്രെഷ് ആയി നിലനിൽക്കാനും പ്രകൃതി കഴിവ് നൽകിയിരിക്കുന്നു.
കടപ്പാട്: ഫാം ഇൻഫർമേഷൻ ബ്യൂറോ
Content highlights: Pulasan, Philosan, Agriculture