അവളുടെ കൊമ്പിലൊന്നു തൊട്ടതേയുള്ളൂ ഞാൻ. പിൻകാലുയരുന്നത് ഒരു മിന്നായം പോലെ കണ്ടു. ആകെയൊരു സങ്കടം,പൊന്നീച്ച പറക്കുന്നതു കാണാനോ നക്ഷത്രമെണ്ണാനോ പറ്റിയില്ലെന്നുള്ളതാണ്. അപ്പോഴേയ്ക്കും ന്റെ ബോധം പോയില്ലേ...?? തുമ്പൂർമുഴി കന്നുകാലി പ്രജനന കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ.സീന ഫെയ്സ്ബുക്കിൽ പങ്കുവെച്ചതാണ് ഈ അനുഭവക്കുറിപ്പ്.
കൊമ്പിന്റെയും കുളമ്പിന്റെയും കാൽമുട്ടുകളുടെയും ആക്രമണമേറ്റിട്ടും മിണ്ടാപ്രാണികളുടെ രോഗം ഭേദമാക്കാൻ പ്രയത്നിക്കുന്ന വനിതാ വെറ്ററിനറി ഡോക്ടർമാരെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആരും മനസിലാക്കാൻ ശ്രമിക്കാത്ത ഒരു യാഥാർഥ്യമാണ് ഈ വനിതാ വെറ്ററിനറി ഡോക്ടർ പറയാൻ ആഗ്രഹിക്കുന്നത്. തങ്ങൾക്ക് ബാധിച്ചേക്കാവുന്ന ജന്തുജന്യരോഗങ്ങളോട് പൊരുതി ജീവനും ജോലിയും മുറുകെപ്പിടിച്ച് മുന്നോട്ട് പോകുന്ന ഇത്തരം വനിതകൾക്കുകൂടി ഈ വനിതാദിനത്തിൽ അൽപം ഇടം നൽകാം.
ഒരു പശുവിനെ കൊണ്ടുവന്നാൽ അതിന് പേവിഷ ബാധയുണ്ടോ എന്നൊന്നും നമുക്ക് അറിയാൻ പറ്റില്ല. കുറച്ചുദിവസം കഴിയുമ്പോളാണ് രോഗം സ്ഥിരീകരിക്കുന്നത്. ചിലത് അറിയാതെ പോകും. ചിലത് മനസിലാകുമ്പോൾ ഓടിപ്പോയി ഇൻജക്ഷൻ എടുക്കും. ഞാൻ തന്നെ ആറോ ഏഴോ തവണ ഇൻജക്ഷൻ എടുത്തിട്ടുണ്ട്. ഇതു കാരണമുണ്ടാകുന്ന ശരീരതളർച്ചയും പ്രശ്നം തന്നെയാണ്. സാധാരണ മനുഷ്യരെ ചികിത്സിക്കുന്ന ഡോക്ടർമാരുടെ വില എന്തുകൊണ്ടാണ് വെറ്ററിനറി ഡോക്ടർമാർക്ക് തരാത്തത്? അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഡോക്ടർമാർക്കുള്ള റിസ്ക് അലവൻസ് എടുത്തുമാറ്റിയത്. ഡോ.സീന വിരൽ ചൂണ്ടുന്നത് നമ്മൾ മനസിലാക്കാത്ത ചില യാഥാർഥ്യങ്ങളിലേക്കാണ്.
യഥാർഥത്തിൽ അങ്ങേയറ്റം റിസ്ക് ഉള്ള ജോലിയാണ് വളർത്തുമൃഗങ്ങളെ ചികിത്സിക്കുന്നത്. പ്രത്യേകിച്ച് പട്ടികളുടെ കടിയും മാന്തുമെല്ലാം പ്രതീക്ഷിക്കണം. ഗ്ലൗസ് ഇട്ടാണെങ്കിൽപ്പോലും അപകടം തന്നെയാണ്. സ്ത്രീകൾക്കാണ് കൂടുതൽ രോഗബാധയുണ്ടാകാൻ സാധ്യത. ബ്രൂസെല്ലോസിസ് എന്ന രോഗം മനുഷ്യനും മൃഗങ്ങൾക്കുമുണ്ടാകുന്നതാണ്. ഗർഭിണിയായ വനിതാ ഡോക്ടർമാരുടെ ശരീരത്തിൽ ഈ രോഗാണു കടന്നാൽ ഗർഭം അലസിപ്പോകുമെന്ന് ഉറപ്പാണ്. അതുപോലെ തന്നെ ലെപ്റ്റോസ്പൈറോസിസ്, ട്യൂബർക്കുലോസിസ് എന്നിവയെല്ലാം പരിചരിക്കുന്ന ഡോക്ടർമാരിലേക്ക് പകരുന്നതാണ്. കോടന്തുരുത്തി പഞ്ചായത്തിൽ ഒൻപത് വർഷമായി വെറ്ററിനറി സർജനായി ജോലി ചെയ്ത ഡോ.സീന പറയുന്നത് വനിതാഡോക്ടർമാർ കടന്നുപോകുന്ന അരക്ഷിതാവസ്ഥയെക്കുറിച്ചാണ്.ഇപ്പോൾ തുമ്പൂർമുഴി കന്നുകാലി പ്രജനന കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രൊഫസറാണ് സീന.
2014 ന് മുൻപ് ദിവസവും 270 രൂപ റിസ്ക് അലവൻസ് അനുവദിച്ചിരുന്നു. എന്നാൽ പത്താം ശമ്പള പരിഷ്കരണ ഉത്തരവ് അനുസരിച്ച് റിസ്ക് അലവൻസ് എടുത്തുമാറ്റി. ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പ്രത്യേകിച്ച് റിസ്ക് ഒന്നുമില്ലെന്നാണ് അവർ പറഞ്ഞത്. ഡോ.സീന പറയുന്നു.
ആലപ്പുഴയിലുള്ള വനിതാ ഡോക്ടർക്ക് ക്ലെബ്സിയെല്ല എന്ന അസുഖം ബാധിച്ചത് മൃഗങ്ങളുടെ ചികിത്സയിലൂടെയാണ്. പശുക്കളെ അടുത്ത് നിന്ന് ചികിത്സിക്കുമ്പോൾ പലപ്പോഴും ചവിട്ടു കിട്ടാറുണ്ട്. ഇതൊന്നും അത്ര നിസാരമായി തള്ളിക്കളയാൻ പറ്റില്ല. പശുക്കൾ വശങ്ങളിലേക്കും തൊഴിക്കാനുള്ള സാധ്യതയുണ്ട്. വിരൽ ഒടിഞ്ഞേക്കാം. ചവിട്ടിയ ഭാഗത്ത് എന്നും വേദനയായിരിക്കും. പട്ടിക്ക് കുത്തിവെപ്പു നടത്തുമ്പോൾ തിരിഞ്ഞു കടിക്കാനുള്ള സാധ്യതയുണ്ട്. ഇത്രയേറെ അപകട സാധ്യതയുള്ള തൊഴിൽ ചെയ്യുന്ന വനിതകളെക്കുറിച്ച് കൃത്യമായ ധാരണ പൊതുസമൂഹത്തിനില്ലെന്നതാണ് വസ്തുത.
പലപ്പോഴും രാത്രികാലങ്ങളിൽ കർഷകർ വിളിച്ചാൽ പോകേണ്ടി വരാറുണ്ട്. ഇതും പ്രയാസമുണ്ടാക്കുന്ന സംഗതി തന്നെയാണ്. കുട്ടനാട് ഭാഗത്തൊക്കെ ആണെങ്കിൽ വള്ളത്തിലും ബോട്ടിലും പോകേണ്ടി വരുമെന്ന് ഡോ.സീന വ്യക്തമാക്കുന്നു.
ഇത്രയും അറിഞ്ഞു കഴിയുമ്പോൾ ഡോ.സീന തന്റെ കുറിപ്പിൽ ഇങ്ങനെ എഴുതിയത് ശരി തന്നെയെന്ന് നമ്മളും ചിന്തിച്ചു പോകും - വെറ്ററിനറി പ്രൊഫഷന് റിസ്ക്ക് ഇല്ലെന്നു പറഞ്ഞ മഹാൻ / മഹതിയെ ഒന്നു കണ്ടാൽ കൊള്ളാമായിരുന്നു.??
Content highlights: Veterinary doctors experience, Agriculture, Animal husbandry
കൊമ്പിന്റെയും കുളമ്പിന്റെയും കാൽമുട്ടുകളുടെയും ആക്രമണമേറ്റിട്ടും മിണ്ടാപ്രാണികളുടെ രോഗം ഭേദമാക്കാൻ പ്രയത്നിക്കുന്ന വനിതാ വെറ്ററിനറി ഡോക്ടർമാരെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആരും മനസിലാക്കാൻ ശ്രമിക്കാത്ത ഒരു യാഥാർഥ്യമാണ് ഈ വനിതാ വെറ്ററിനറി ഡോക്ടർ പറയാൻ ആഗ്രഹിക്കുന്നത്. തങ്ങൾക്ക് ബാധിച്ചേക്കാവുന്ന ജന്തുജന്യരോഗങ്ങളോട് പൊരുതി ജീവനും ജോലിയും മുറുകെപ്പിടിച്ച് മുന്നോട്ട് പോകുന്ന ഇത്തരം വനിതകൾക്കുകൂടി ഈ വനിതാദിനത്തിൽ അൽപം ഇടം നൽകാം.
ഒരു പശുവിനെ കൊണ്ടുവന്നാൽ അതിന് പേവിഷ ബാധയുണ്ടോ എന്നൊന്നും നമുക്ക് അറിയാൻ പറ്റില്ല. കുറച്ചുദിവസം കഴിയുമ്പോളാണ് രോഗം സ്ഥിരീകരിക്കുന്നത്. ചിലത് അറിയാതെ പോകും. ചിലത് മനസിലാകുമ്പോൾ ഓടിപ്പോയി ഇൻജക്ഷൻ എടുക്കും. ഞാൻ തന്നെ ആറോ ഏഴോ തവണ ഇൻജക്ഷൻ എടുത്തിട്ടുണ്ട്. ഇതു കാരണമുണ്ടാകുന്ന ശരീരതളർച്ചയും പ്രശ്നം തന്നെയാണ്. സാധാരണ മനുഷ്യരെ ചികിത്സിക്കുന്ന ഡോക്ടർമാരുടെ വില എന്തുകൊണ്ടാണ് വെറ്ററിനറി ഡോക്ടർമാർക്ക് തരാത്തത്? അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഡോക്ടർമാർക്കുള്ള റിസ്ക് അലവൻസ് എടുത്തുമാറ്റിയത്. ഡോ.സീന വിരൽ ചൂണ്ടുന്നത് നമ്മൾ മനസിലാക്കാത്ത ചില യാഥാർഥ്യങ്ങളിലേക്കാണ്.
യഥാർഥത്തിൽ അങ്ങേയറ്റം റിസ്ക് ഉള്ള ജോലിയാണ് വളർത്തുമൃഗങ്ങളെ ചികിത്സിക്കുന്നത്. പ്രത്യേകിച്ച് പട്ടികളുടെ കടിയും മാന്തുമെല്ലാം പ്രതീക്ഷിക്കണം. ഗ്ലൗസ് ഇട്ടാണെങ്കിൽപ്പോലും അപകടം തന്നെയാണ്. സ്ത്രീകൾക്കാണ് കൂടുതൽ രോഗബാധയുണ്ടാകാൻ സാധ്യത. ബ്രൂസെല്ലോസിസ് എന്ന രോഗം മനുഷ്യനും മൃഗങ്ങൾക്കുമുണ്ടാകുന്നതാണ്. ഗർഭിണിയായ വനിതാ ഡോക്ടർമാരുടെ ശരീരത്തിൽ ഈ രോഗാണു കടന്നാൽ ഗർഭം അലസിപ്പോകുമെന്ന് ഉറപ്പാണ്. അതുപോലെ തന്നെ ലെപ്റ്റോസ്പൈറോസിസ്, ട്യൂബർക്കുലോസിസ് എന്നിവയെല്ലാം പരിചരിക്കുന്ന ഡോക്ടർമാരിലേക്ക് പകരുന്നതാണ്. കോടന്തുരുത്തി പഞ്ചായത്തിൽ ഒൻപത് വർഷമായി വെറ്ററിനറി സർജനായി ജോലി ചെയ്ത ഡോ.സീന പറയുന്നത് വനിതാഡോക്ടർമാർ കടന്നുപോകുന്ന അരക്ഷിതാവസ്ഥയെക്കുറിച്ചാണ്.ഇപ്പോൾ തുമ്പൂർമുഴി കന്നുകാലി പ്രജനന കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രൊഫസറാണ് സീന.
2014 ന് മുൻപ് ദിവസവും 270 രൂപ റിസ്ക് അലവൻസ് അനുവദിച്ചിരുന്നു. എന്നാൽ പത്താം ശമ്പള പരിഷ്കരണ ഉത്തരവ് അനുസരിച്ച് റിസ്ക് അലവൻസ് എടുത്തുമാറ്റി. ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പ്രത്യേകിച്ച് റിസ്ക് ഒന്നുമില്ലെന്നാണ് അവർ പറഞ്ഞത്. ഡോ.സീന പറയുന്നു.
ആലപ്പുഴയിലുള്ള വനിതാ ഡോക്ടർക്ക് ക്ലെബ്സിയെല്ല എന്ന അസുഖം ബാധിച്ചത് മൃഗങ്ങളുടെ ചികിത്സയിലൂടെയാണ്. പശുക്കളെ അടുത്ത് നിന്ന് ചികിത്സിക്കുമ്പോൾ പലപ്പോഴും ചവിട്ടു കിട്ടാറുണ്ട്. ഇതൊന്നും അത്ര നിസാരമായി തള്ളിക്കളയാൻ പറ്റില്ല. പശുക്കൾ വശങ്ങളിലേക്കും തൊഴിക്കാനുള്ള സാധ്യതയുണ്ട്. വിരൽ ഒടിഞ്ഞേക്കാം. ചവിട്ടിയ ഭാഗത്ത് എന്നും വേദനയായിരിക്കും. പട്ടിക്ക് കുത്തിവെപ്പു നടത്തുമ്പോൾ തിരിഞ്ഞു കടിക്കാനുള്ള സാധ്യതയുണ്ട്. ഇത്രയേറെ അപകട സാധ്യതയുള്ള തൊഴിൽ ചെയ്യുന്ന വനിതകളെക്കുറിച്ച് കൃത്യമായ ധാരണ പൊതുസമൂഹത്തിനില്ലെന്നതാണ് വസ്തുത.
പലപ്പോഴും രാത്രികാലങ്ങളിൽ കർഷകർ വിളിച്ചാൽ പോകേണ്ടി വരാറുണ്ട്. ഇതും പ്രയാസമുണ്ടാക്കുന്ന സംഗതി തന്നെയാണ്. കുട്ടനാട് ഭാഗത്തൊക്കെ ആണെങ്കിൽ വള്ളത്തിലും ബോട്ടിലും പോകേണ്ടി വരുമെന്ന് ഡോ.സീന വ്യക്തമാക്കുന്നു.
ഇത്രയും അറിഞ്ഞു കഴിയുമ്പോൾ ഡോ.സീന തന്റെ കുറിപ്പിൽ ഇങ്ങനെ എഴുതിയത് ശരി തന്നെയെന്ന് നമ്മളും ചിന്തിച്ചു പോകും - വെറ്ററിനറി പ്രൊഫഷന് റിസ്ക്ക് ഇല്ലെന്നു പറഞ്ഞ മഹാൻ / മഹതിയെ ഒന്നു കണ്ടാൽ കൊള്ളാമായിരുന്നു.??
Content highlights: Veterinary doctors experience, Agriculture, Animal husbandry