Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

വളര്‍ത്തുപക്ഷികള്‍ക്ക് ചികിത്സയല്ല, രോഗ പ്രതിരോധമാണ് പ്രധാനംവളര്‍ത്തുപക്ഷികള്‍ക്ക് ചികിത്സയല്ല, രോഗ പ്രതിരോധമാണ് പ്രധാനം

$
0
0
കോഴി വളർത്തൽ പൊതുവെ എളുപ്പമാണെന്ന ധാരണ എല്ലാർക്കുമുണ്ടെങ്കിലും, ലാഭകരമായ സംരംഭം ആഗ്രഹിക്കുന്നവർ അത്യാവശ്യം അറിഞ്ഞിരിക്കേണ്ടത് ശാസ്ത്രീയമായ വളർത്തൽ രീതികളും, രോഗപ്രതിരോധ മാർഗങ്ങളുമാണ്. പണ്ട് കാലത്തു തൊടിയിൽ ഓടി നടന്നു വളർന്ന കോഴികളെ സംബന്ധിച്ചിടത്തോളം ഏതെങ്കിലുമൊരു അസുഖം വരുക എന്നത് വളരെ അപൂർവമായിട്ടുള്ള സംഗതിയായിരുന്നു . എന്നാൽ ഇന്നത്തെ സ്ഥിതി അതല്ല.

അത്യുൽപാദന ശേഷിയുള്ള ജനുസ്സുകളെ വളരെ ചുരുങ്ങിയ സ്ഥലത്തു വാണിജ്യാടിസ്ഥാനത്തിൽ വളർത്തുമ്പോൾ പലവിധ രോഗങ്ങൾ വന്നുപെടുവാനുള്ള സാഹചര്യങ്ങളുണ്ട്. ഇതിനെല്ലാമുപരിയാണ് കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ബുദ്ധിമുട്ടുകളും. വിവിധതരം ബാക്ടീരിയകൾ, വൈറസ് , ഫങ്കസ് , മറ്റു പരാദ ജീവികൾ, പ്രോട്ടോസോവ എന്നീ സൂക്ഷ്മാണുക്കളാണ് പ്രധാന രോഗവാഹകർ. ഇതിനെല്ലാം പുറമെയാണ് പോഷകങ്ങളുടെയും ധാതുലവണങ്ങളുടെയും അഭാവം മൂലമുണ്ടാകുന്ന രോഗങ്ങൾ.

കൂട്ടത്തിലുള്ള ഒരു പക്ഷിക്ക് രോഗം ബാധിച്ചാൽഅതിൽനിന്നു മറ്റുള്ളവയിലേക്കു രോഗം പടരാന് സാധ്യതയുണ്ട്. രോഗബാധിതരുടെ ഉമിനീര്, വിസര്ജ്യവസ്തുക്കള് എന്നിവയിലൂടെയാണ് പ്രധാനമായും രോഗം പടരുന്നത്. രോഗാണുക്കളാൽ മലിനമായ തീറ്റ, വെള്ളം, പാത്രങ്ങൾ, മറ്റുപകരണങ്ങൾ, വിരിപ്പ് എന്നിവ വഴിയും രോഗം പടരാം. രോഗപ്രതിരോധത്തില് ഏറ്റവും പ്രധാനം രോഗനിയന്ത്രണ മാര്ഗങ്ങള് എന്തൊക്കെയാണെന്ന് മനസിലാക്കുകയാണ്. രോഗം വരാതിരിക്കാനുള്ള പ്രതിരോധ കുത്തിവയ്പ്പുകൾയഥാസമയം നല്കുകയെന്നതാണ് മറ്റൊന്ന്. മൂന്നാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമാണ് രോഗം ഏതെന്നു കൃത്യമായി മനസിലാക്കി അതു ചികിത്സിച്ചു ഭേദപ്പെടുത്തുക എന്നുള്ളത്. ഇതിന് വിദഗ്ധ ഡോക്ടര്മാരുടെ സേവനം തേടേണ്ടതാണ്.

പ്രധാനപ്പെട്ട രോഗ നിയന്ത്രണ മാർഗങ്ങൾ

വലിയ കോഴികളേയും കുഞ്ഞുങ്ങളേയും പ്രത്യേകം കൂടുകളിലായി വളര്ത്തണം. അണുനാശിനികളിൽ് കൈകാലുകൽ് വൃത്തിയാക്കിയതിനു ശേഷം മാത്രം ഒരു കൂട്ടിൽ് നിന്നും മറ്റുള്ളവയിലേക്ക് പ്രവേശിക്കുക. കോഴിക്കൂടുകൽ്, ഉപകരണങ്ങൾ എന്നിവയെല്ലാം വൃത്തിയായി സൂക്ഷിക്കണം. കഴിവതും കൂടുകളിലേക്ക് സന്ദര്ശകരെ അനുവദിക്കരുത്. വേണ്ടിവന്നാല് അണുനാശിനികള് ഉപയോഗിച്ച് കൈയ്യും കാലും കഴുകിയതിനു ശേഷം മാത്രം പ്രവേശിപ്പിക്കുക.

ചത്തുപോയ കോഴികളെ ശരിയായ വിധത്തിൽനശിപ്പിച്ചു കളയണം. മരണകാരണം രോഗബാധയാണെങ്കില് ചത്തകോഴികളെ ചുട്ടുകരിക്കുകയോ കുമ്മായം ചേര്ത്ത് ആഴത്തില് കുഴിച്ചിടുകയോ വേണം. രോഗലക്ഷണങ്ങളുടെ ആരംഭത്തില് തന്നെ കോഴികളെ മാറ്റിപ്പാര്പ്പിക്കണം. രോഗബാധയുണ്ടെന്നു തീര്ച്ചയായാല് ഉടന് തന്നെ ചികിത്സ തേടണം. കൂടുകളില് എലി, ചെള്ള്, ഈച്ച തുടങ്ങിയവയെ നിയന്ത്രിക്കുകയും വിരിപ്പ് കട്ടപിടിക്കാതെ ശ്രദ്ധിക്കുകയും വേണം. വിരിപ്പ് നനഞ്ഞ് കട്ടപിടിക്കുമ്പോൾ വിരിപ്പ് നന്നായി ഇളക്കി കൊടുക്കാം. സര്വോപരി കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം

വിര ശല്യത്തില് നിന്നും കോഴികളെ മുക്തമാക്കാന് സമയാസമയങ്ങളിൽ വിരയിളക്കുന്നത് നന്നായിരിക്കും. ഏഴാമത്തെ ആഴ്ചയില് ആദ്യത്തെ വിരയിളക്കൽ നടത്തണം. പിന്നീട് രണ്ടുമാസത്തിലൊരിക്കൽ വിരമരുന്നു നല്കാം. കോഴിയുടെ മേൽ് കാണുന്ന ചെള്ള്, പേന് തുടങ്ങിയ കീടങ്ങൾ കോഴിയുടെ രക്തം ഊറ്റികുടിക്കുകയും രോഗകാരണമാകുവുന്ന മറ്റ് അണുക്കളെ ശരീരത്തില് പ്രവേശിപ്പിക്കുകയും ചെയ്യുന്നു. കീടാനാശിനികളില് മുക്കിയോ, അവ സ്പ്രേ ചെയ്തോ ഇവയില് നിന്നും സംരക്ഷണം തേടണം.

കാലാവസ്ഥയ്ക് അനുയോജ്യമായ തരത്തില് പരിപാലനക്രമത്തില് അപ്പപ്പോള് വേണ്ട മാറ്റങ്ങള് വരുത്തണം. മീന മേടച്ചൂടില് വെന്തുരുകുന്ന ഇന്നത്തെ അവസ്ഥയില് കൂടുകളിലേക്കെത്തുന്ന ചൂടിന്റെ അളവ് കുറയ്ക്കാനുള്ള മാര്ഗങ്ങള് തേടണം. പഴയകാലത്തെ ഓലമേഞ്ഞ കൂടുകള് ചൂടു പ്രതിരോധിച്ചിരുന്നെങ്കിലും വര്ഷാവര്ഷം ഓല മാറ്റിമേയേണ്ടതുണ്ട്. ചൂടു പ്രതിരോധിക്കാന് കൂടിനു മുകളിലായി ഓല, വൈക്കോല് എന്നിവ പാകാവുന്നതാണ്. കൂടിനു മുകളില് വെള്ള പൂശുന്നതും, കൂടുകള്ക്കുളില് ഫോഗര് ഘടിപ്പിക്കുന്നതും കൂടിനു മുകളിലായി വെള്ളം ചീറ്റുന്ന സ്പ്രിംഗ്ളര് ഘടിപ്പിക്കുന്നതും ചൂടുകൂറയ്ക്കാന് സഹായകമാണ്.

തീറ്റ നല്കുമ്പോള് പകല് സമയത്ത് നല്കാതെ കാലത്തും വൈകിട്ടുമായി പകുത്തു നല്കാം. പോഷകാഹാര കുറവു കൊണ്ടുള്ള രോഗങ്ങള് വരാതിരിക്കുന്നതിന് ശരിയായ രീതിയില് പോഷകങ്ങള്, ജീവകങ്ങള്, ധാതുലവണങ്ങള് എന്നിവ ചേര്ന്ന സമീകൃതാഹാരം ഓരോ പ്രായത്തിലും ലഭ്യമാക്കണം. അതുപോലെ തന്നെ കോഴികളുടെ എണ്ണമനുസരിച്ച് ആവശ്യത്തിനു തീറ്റപ്പാത്രങ്ങളും വെള്ളപ്പാത്രങ്ങളും കൂടിനകത്തുണ്ടായിരിക്കണം. ചൂടുകാരണം കഴിക്കുന്ന തീറ്റയുടെ അളവു കുറയുന്നതിനാല് വിറ്റാമിനുകള്, അമിനോ അമ്ലങ്ങള്, ധാതുലവണങ്ങള് എന്നിവ തീറ്റയില് അധികമായി ചേര്ക്കണം.

കഴിക്കുന്ന തീറ്റയുടെ അളവിനേക്കാള് 2-3 ഇരട്ടി വരെ ശുദ്ധമായ തണുത്ത കുടിവെള്ളം ലഭ്യമാക്കണം. ചൂടുസമയങ്ങളില് മരണനിരക്ക് അഞ്ചു ശതമാനം വരെ കൂടാന് സാധ്യത ഉള്ളതിനാല് മേല്പറഞ്ഞ കാര്യങ്ങളില് പ്രത്യേകം ശ്രദ്ധപതിപ്പിക്കണം.

രോഗപ്രതിരോധ കുത്തിവയ്പുകൾ

രോഗപ്രതിരോധ കുത്തിവയ്പ്പുകള് കൃത്യ സമയത്ത് നല്കുന്നതു വഴി വളരെ മാരകമായ വൈറസ് രോഗങ്ങളായ മാരക്സ്, കോഴിവസന്ത, കോഴിവസൂരി എന്നിവയില് നിന്ന് വളര്ത്തു പക്ഷികളെ സംരക്ഷിക്കാം. വിജയകരമായ ചികിത്സാരീതികള് ഇല്ലാത്ത ഈ രോഗങ്ങള് തടയുവാനുള്ള ഏകപോംവഴിയും പ്രതിരോധ കുത്തിവയ്പുകള് നല്കുക എന്നതു മാത്രമാണ്.

കേരളത്തിലെ സാഹചര്യങ്ങള് കണക്കിലെടുക്കുമ്പോള് മാരക്സ് രോഗം, കോഴിവസന്ത, എന്നിവയ്ക്കുള്ള കുത്തിവയ്പുകളും ഐബിഡി രോഗത്തിനുള്ള വാക്സിനും മുട്ടക്കോഴികള്ക്ക് നിര്ബന്ധമായും നല്കിയിരിക്കണം.

മേല്പറഞ്ഞവയില് മാരക്സ് രോഗം വരാതിരിക്കാനുള്ള കുത്തിവയ്പ് കുഞ്ഞ് വിരിഞ്ഞിറങ്ങുന്ന ദിവസം ഹാച്ചറിയില് തന്നെ നല്കേണ്ടതാണ്. കോഴിവസന്ത തടയുന്നതിനായി അഞ്ചാം ദിവസം ആര്ഡിഎഫ്- 1 വാക്സിന് ഓരോ തുള്ളി വീതം കണ്ണിലോ മൂക്കിലോ നല്കണം. 21-ാം ദിവസം ലസോട്ട വാക്സിന് കുടിവെള്ളത്തില് നല്കണം.

എട്ടാഴ്ചയാകുമ്പോള് ആര്2ബി എന്ന വാക്സിന് ചിറകിനടയിലായി തൊലികള്ക്കിടയില് ഒരു കോഴിക്ക് 0.5 മില്ലിലിറ്റര് എന്നയളവില് കുത്തിവയ്ക്കണം. വ്യാവസായികമായി കോഴിവളര്ത്തലില് ഏര്പ്പെടുന്നവര് ഫൗള് പോക്സ് വാക്സിന് (കോഴിവസൂരിക്കുള്ള കുത്തിവയ്പ്പ്) ആറാഴ്ചയാകുമ്പോള് നല്കണം.

മേല്പറഞ്ഞ രണ്ടു വാക്സിനുകളും രണ്ടുമുതല് മൂന്നുമാസംവരെ ശീതികരിച്ചു സൂക്ഷിക്കാവുന്നതാണ്. ഐബിഡി രോഗപ്രതിരോധത്തിനായി 14, 28 ദിവസങ്ങളില് കുടിവെള്ളത്തില് ഐബിഡി വാക്സിന് നല്കണം.

കുടിവെള്ളത്തിലൂടെ വാക്സിന് നല്കുമ്പോള് ക്ലോറിനോ, അണുനാശിനിയോ കലരാത്ത ശുദ്ധമായ കിണര് വെള്ളം ഉപയോഗിക്കണം. വാക്സിന് നല്കുന്നതിനു മുമ്പ് കുറഞ്ഞത് രണ്ടു മണിക്കൂര് കുടിവെള്ളം നല്കാതിരിക്കാനും രണ്ടു മണിക്കൂറിനുള്ളില് കുടിച്ചു തീര്ക്കാവുന്ന അളവില് വാക്സിന് കലര്ത്തിയ വെള്ളം നല്കാനും ശ്രദ്ധിക്കണം. ഒരു ലിറ്റര് വെള്ളത്തില് അഞ്ചുഗ്രാം എന്ന അനുപാതത്തില് പാല്പ്പൊടി കലക്കിയതിനുശേഷം അതിലേക്ക് വാക്സിന് കലര്ത്തി നല്കണം. ഒരിക്കല് തുറന്നുപയോഗിച്ച വാക്സിന് വീണ്ടും ഉപയോഗിക്കരുത്. കൂടാതെ വാക്സിന് ഉത്പാദകരുടെ എല്ലാ നിര്ദ്ദേശങ്ങളും കൃത്യമായി പാലിക്കാന് ശ്രദ്ധിക്കണം.

രോഗം ചികിത്സിച്ചുഭേദമാക്കൽ



അപ്രതീക്ഷിതമായുണ്ടാകുന്ന രോഗങ്ങള് മൂലം കോഴിവളര്ത്തല് ലാഭകരമല്ലാതായിത്തീരുന്ന അവസ്ഥയുണ്ട്. അതുകൊണ്ടുതന്നെ രോഗപ്രതിരോധ മാര്ഗങ്ങളെക്കുറിച്ച്കർഷകർ ബോധവാന്മാരാകേണ്ടതുണ്ട്. പൊടുന്നനെയുള്ള മരണനിരക്കിലെ വർധന, തീറ്റ എടുക്കാതെ തൂങ്ങി നില്ക്കൽഎന്നീ ലക്ഷണങ്ങള് ശ്രദ്ധയില്പ്പെടുകയാണെങ്കില് ഉടനടി വിദഗ്ധ സഹായം തേടണം.

രോഗലക്ഷണങ്ങള് തക്കസമയത്ത് കണ്ടുപിടിക്കുന്നതിനായി നിരന്തര ശ്രദ്ധ ആവശ്യമാണ്. രോഗലക്ഷണങ്ങള് സ്ഥിരീകരിച്ചാല് ഉടന് തന്നെ വെറ്ററിനറി ഡോക്ടറുടെ നിര്ദ്ദേശപ്രകാരം ചികിത്സ നല്കണം.

Content highlights: Animal husbandry, Pet birds





Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>