ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ അക്രഡിറ്റേഷനിൽനിന്ന് കേരള കാർഷിക സർവകലാശാല പുറത്തായി. ഐ.സി.എ.ആറിന്റെ നാഷണൽ അഗ്രികൾച്ചർ എജ്യുക്കേഷൻ അക്രഡിറ്റേഷൻ കൗൺസിലിന്റെ അംഗീകാരമാണ് സർവകലാശാലയ്ക്ക് നഷ്ടമായത്. ആദ്യമായാണ് കാർഷിക സർവകലാശാലയ്ക്ക് ഈ അെക്രഡിറ്റേഷൻ ഇല്ലാതാകുന്നത്.
മാർച്ച് 10-നകം അക്രഡിറ്റേഷൻ പുതുക്കാനുള്ള രേഖകൾ സമർപ്പിക്കണമായിരുന്നു. നിലവാരമുയർത്താൻ കൗൺസിൽ മുമ്പ് നിർദേശിച്ചിട്ടുള്ള നടപടികൾ സ്വീകരിച്ചതിന്റെ വിശദാംശങ്ങളടക്കമാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷ നൽകാഞ്ഞതാണ് അക്രഡിറ്റേഷൻ പുതുക്കി ലഭിക്കാൻ തടസ്സമായത്.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രഖ്യാപിക്കുംമുമ്പ് പല പരിപാടികളും ഉദ്ഘാടനം നടത്തുന്നതിന്റെ തിരക്കിൽ അധികൃതർ അപേക്ഷ നൽകാൻ വിട്ടുപോയതാണെന്ന വിമർശനം ഉയർന്നിട്ടുണ്ട്. നടപടിക്രമങ്ങൾ പാലിച്ച് അപേക്ഷ നൽകി അക്രഡിറ്റേഷൻ വീണ്ടുംനേടുകമാത്രമാണ് സർവകലാശാലയ്ക്കു മുമ്പിലുള്ള വഴി.
മാർച്ച് 29-ന് ചേർന്ന നാഷണൽ അഗ്രികൾച്ചർ എജ്യുക്കേഷൻ അക്രഡിറ്റേഷൻ ബോർഡ് യോഗത്തിന്റെതാണ് തീരുമാനം. സ്വകാര്യ സർവകലാശാലകളടക്കം 65 സ്ഥാപനങ്ങൾക്ക് അെക്രഡിറ്റേഷൻ നൽകി. ഇവയിൽ 57-ഉം സംസ്ഥാന കാർഷിക സർവകലാശാലകളാണ്.
ദൂരവ്യാപക ഫലങ്ങളാണ് ഇതുമൂലം ഉണ്ടാകുക. കാർഷിക സർവകലാശാലയിൽനിന്ന് ബി.എസ്സി. അഗ്രികൾച്ചർ, എം.എസ്സി. അഗ്രികൾച്ചർ ബിരുദങ്ങൾ കഴിഞ്ഞിറങ്ങുന്നവർക്ക് ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ സ്ഥാപനങ്ങളിൽ തുടർപഠനത്തിനോ ജോലിക്കോ വിലക്ക് വരും.
മറ്റ് കാർഷിക സർവകലാശാലകളിൽ ഐ.സി.എ.ആറിനുള്ള സീറ്റുകളിലും പ്രവേശനം നേടാൻ വിലക്കുണ്ടാകും.
അക്രഡിറ്റേഷൻ നഷ്ടമാകുന്നത് അവിടെനിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർഥികളുടെ ഭാവിയെയാണ് നേരിട്ട് ബാധിക്കുക. സർവകലാശാലയ്ക്ക് ലഭിക്കുന്ന ഐ.സി.എ.ആറിന്റെ വിവിധ സാമ്പത്തിക സഹായങ്ങളെയും അെക്രഡിറ്റേഷൻ നഷ്ടമാകുന്നത് ബാധിക്കും.
Content highlights: Agricultural university, ICAR
മാർച്ച് 10-നകം അക്രഡിറ്റേഷൻ പുതുക്കാനുള്ള രേഖകൾ സമർപ്പിക്കണമായിരുന്നു. നിലവാരമുയർത്താൻ കൗൺസിൽ മുമ്പ് നിർദേശിച്ചിട്ടുള്ള നടപടികൾ സ്വീകരിച്ചതിന്റെ വിശദാംശങ്ങളടക്കമാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷ നൽകാഞ്ഞതാണ് അക്രഡിറ്റേഷൻ പുതുക്കി ലഭിക്കാൻ തടസ്സമായത്.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രഖ്യാപിക്കുംമുമ്പ് പല പരിപാടികളും ഉദ്ഘാടനം നടത്തുന്നതിന്റെ തിരക്കിൽ അധികൃതർ അപേക്ഷ നൽകാൻ വിട്ടുപോയതാണെന്ന വിമർശനം ഉയർന്നിട്ടുണ്ട്. നടപടിക്രമങ്ങൾ പാലിച്ച് അപേക്ഷ നൽകി അക്രഡിറ്റേഷൻ വീണ്ടുംനേടുകമാത്രമാണ് സർവകലാശാലയ്ക്കു മുമ്പിലുള്ള വഴി.
മാർച്ച് 29-ന് ചേർന്ന നാഷണൽ അഗ്രികൾച്ചർ എജ്യുക്കേഷൻ അക്രഡിറ്റേഷൻ ബോർഡ് യോഗത്തിന്റെതാണ് തീരുമാനം. സ്വകാര്യ സർവകലാശാലകളടക്കം 65 സ്ഥാപനങ്ങൾക്ക് അെക്രഡിറ്റേഷൻ നൽകി. ഇവയിൽ 57-ഉം സംസ്ഥാന കാർഷിക സർവകലാശാലകളാണ്.
ദൂരവ്യാപക ഫലങ്ങളാണ് ഇതുമൂലം ഉണ്ടാകുക. കാർഷിക സർവകലാശാലയിൽനിന്ന് ബി.എസ്സി. അഗ്രികൾച്ചർ, എം.എസ്സി. അഗ്രികൾച്ചർ ബിരുദങ്ങൾ കഴിഞ്ഞിറങ്ങുന്നവർക്ക് ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ സ്ഥാപനങ്ങളിൽ തുടർപഠനത്തിനോ ജോലിക്കോ വിലക്ക് വരും.
മറ്റ് കാർഷിക സർവകലാശാലകളിൽ ഐ.സി.എ.ആറിനുള്ള സീറ്റുകളിലും പ്രവേശനം നേടാൻ വിലക്കുണ്ടാകും.
അക്രഡിറ്റേഷൻ നഷ്ടമാകുന്നത് അവിടെനിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർഥികളുടെ ഭാവിയെയാണ് നേരിട്ട് ബാധിക്കുക. സർവകലാശാലയ്ക്ക് ലഭിക്കുന്ന ഐ.സി.എ.ആറിന്റെ വിവിധ സാമ്പത്തിക സഹായങ്ങളെയും അെക്രഡിറ്റേഷൻ നഷ്ടമാകുന്നത് ബാധിക്കും.
Content highlights: Agricultural university, ICAR