കേരളത്തിലെ കേരകർഷകന്റെ നടുവൊടിക്കുന്നത് തമിഴ്നാട്ടിലെ കുറഞ്ഞ കൊപ്രവില. കിലോഗ്രാമിന് 84 രൂപ മുതൽ 86 രൂപവരെയാണ് തമിഴ്നാട്ടിൽ ഇപ്പോൾ വില. നാഫെഡ് (നാഷണൽ അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ) നിശ്ചയിച്ച 95.21 രൂപ പോലും കേരളത്തിൽ കുറവായിരിക്കെയാണ് തമിഴ്നാട്ടിലെ ഈ വില. വൻതോതിൽ തമിഴ്നാട്ടിൽനിന്ന് കൊപ്രയെത്തുന്നതിനുപിന്നിലെ കാരണവും ഇതാണ്.
തമിഴ്നാട്ടിൽ സർക്കാർ സംഭരണം തുടങ്ങുന്നതോടെ വില ഉയരും. കൂടിയ ഉത്പാദനവും കുറഞ്ഞചെലവുമാണ് തമിഴ്നാട്ടിലെ കർഷകർക്ക് ചെറിയ ആശ്വാസം നൽകുന്നത്. വിലകുറവാണെന്ന് കർഷകർ പറയുന്നുണ്ട്. നാഫെഡിന്റെ സഹകരണത്തോടെ കിലോഗ്രാമിന് 90 മുതൽ 95 രൂപവരെ നിരക്കിൽ കൊപ്രസംഭരിക്കുമെന്ന് കാർഷികവിപണന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.
ഈമാസം അവസാനത്തോടെ സംഭരണം തുടങ്ങുമെന്നാണ് അറിയുന്നത്. ഈ വിലയ്ക്ക് സംഭരണം തുടങ്ങിയാൽ പൊതുവിപണിയിലും വിലകൂടും. അതോടെ വളരെ കുറഞ്ഞവിലയിൽ തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് കൊപ്ര ഒഴുകുന്നത് കുറയും.
സംഭരണം തുടങ്ങാത്ത കേരളത്തിൽ കൊപ്രവില 92 വരെ താഴ്ന്നിട്ടുണ്ട്. പച്ചത്തേങ്ങയ്ക്ക് കിലോഗ്രാമിന് 22 മുതൽ 24 രൂപ വരെയാണ് കോയമ്പത്തൂരിലും പൊള്ളാച്ചിയിലും കർഷകർക്ക് ഇപ്പോൾ കിട്ടുന്ന വില. ജനുവരിയിൽ താങ്ങുവില 95 ആയി നിശ്ചയിച്ചിരുന്നു. ആ വിലയ്ക്ക് കൊപ്ര എടുക്കണമെന്നാണ് കർഷകരുടെ ആവശ്യം. തുറന്ന വിപണിയിൽ 120 രൂപയുണ്ടായിരുന്നപ്പോഴാണ് 95 രൂപ താങ്ങുവില പ്രഖ്യാപിച്ചത്.
വിലകുറവാണെങ്കിലും കേരളത്തിലെ കർഷകരെ അപേക്ഷിച്ച് തമിഴ്നാട്ടിലെ കർഷകർ കുറച്ചെങ്കിലും പിടിച്ചുനിൽക്കുന്നത് ഹെക്ടറിൽനിന്ന് 14,000 തേങ്ങവരെ എന്ന മികച്ച ഉത്പാദനക്ഷമതകൊണ്ടാണ്. കേരളത്തിൽ ഒരു ഹെക്ടറിൽനിന്ന് 10,000 തേങ്ങവരെയാണ് ലഭിക്കുന്നത്. മറ്റൊരു പ്രധാന നാളികേര ഉത്പാദകരായ കർണാടകത്തിൽ ഇത് 13,000-ന് മുകളിലാണ്.
കൂലി, വളം, മറ്റുചെലവുകൾ എന്നിവയിലും തമിഴ്നാടും കർണാടകവും പിന്നിലാണ്. രാജ്യത്ത് ആകെ ഉത്പാദിപ്പിക്കുന്ന തേങ്ങയുടെ 31 ശതമാനവും തമിഴ്നാട്ടിൽനിന്നാണ്. 27 ശതമാനമാണ് കേരളത്തിന്റെ വിഹിതം. തമിഴ്നാട്, കേരളം, കർണാടകം, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽനിന്നാണ് രാജ്യത്തെ ആകെ തേങ്ങയുത്പാദനത്തിന്റെ 90 ശതമാനവും. തമിഴ്നാട്ടിൽ കോയമ്പത്തൂരിലാണ് കൂടുതൽ ഉത്പാദനം. 700 കോടിക്കടുത്താണ് തമിഴ്നാട്ടിലെ ആകെ ഉത്പാദനം.
Content Highlights:Tamil nadu Produce Low Cost Dry Coconut
തമിഴ്നാട്ടിൽ സർക്കാർ സംഭരണം തുടങ്ങുന്നതോടെ വില ഉയരും. കൂടിയ ഉത്പാദനവും കുറഞ്ഞചെലവുമാണ് തമിഴ്നാട്ടിലെ കർഷകർക്ക് ചെറിയ ആശ്വാസം നൽകുന്നത്. വിലകുറവാണെന്ന് കർഷകർ പറയുന്നുണ്ട്. നാഫെഡിന്റെ സഹകരണത്തോടെ കിലോഗ്രാമിന് 90 മുതൽ 95 രൂപവരെ നിരക്കിൽ കൊപ്രസംഭരിക്കുമെന്ന് കാർഷികവിപണന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.
ഈമാസം അവസാനത്തോടെ സംഭരണം തുടങ്ങുമെന്നാണ് അറിയുന്നത്. ഈ വിലയ്ക്ക് സംഭരണം തുടങ്ങിയാൽ പൊതുവിപണിയിലും വിലകൂടും. അതോടെ വളരെ കുറഞ്ഞവിലയിൽ തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് കൊപ്ര ഒഴുകുന്നത് കുറയും.
സംഭരണം തുടങ്ങാത്ത കേരളത്തിൽ കൊപ്രവില 92 വരെ താഴ്ന്നിട്ടുണ്ട്. പച്ചത്തേങ്ങയ്ക്ക് കിലോഗ്രാമിന് 22 മുതൽ 24 രൂപ വരെയാണ് കോയമ്പത്തൂരിലും പൊള്ളാച്ചിയിലും കർഷകർക്ക് ഇപ്പോൾ കിട്ടുന്ന വില. ജനുവരിയിൽ താങ്ങുവില 95 ആയി നിശ്ചയിച്ചിരുന്നു. ആ വിലയ്ക്ക് കൊപ്ര എടുക്കണമെന്നാണ് കർഷകരുടെ ആവശ്യം. തുറന്ന വിപണിയിൽ 120 രൂപയുണ്ടായിരുന്നപ്പോഴാണ് 95 രൂപ താങ്ങുവില പ്രഖ്യാപിച്ചത്.
വിലകുറവാണെങ്കിലും കേരളത്തിലെ കർഷകരെ അപേക്ഷിച്ച് തമിഴ്നാട്ടിലെ കർഷകർ കുറച്ചെങ്കിലും പിടിച്ചുനിൽക്കുന്നത് ഹെക്ടറിൽനിന്ന് 14,000 തേങ്ങവരെ എന്ന മികച്ച ഉത്പാദനക്ഷമതകൊണ്ടാണ്. കേരളത്തിൽ ഒരു ഹെക്ടറിൽനിന്ന് 10,000 തേങ്ങവരെയാണ് ലഭിക്കുന്നത്. മറ്റൊരു പ്രധാന നാളികേര ഉത്പാദകരായ കർണാടകത്തിൽ ഇത് 13,000-ന് മുകളിലാണ്.
കൂലി, വളം, മറ്റുചെലവുകൾ എന്നിവയിലും തമിഴ്നാടും കർണാടകവും പിന്നിലാണ്. രാജ്യത്ത് ആകെ ഉത്പാദിപ്പിക്കുന്ന തേങ്ങയുടെ 31 ശതമാനവും തമിഴ്നാട്ടിൽനിന്നാണ്. 27 ശതമാനമാണ് കേരളത്തിന്റെ വിഹിതം. തമിഴ്നാട്, കേരളം, കർണാടകം, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽനിന്നാണ് രാജ്യത്തെ ആകെ തേങ്ങയുത്പാദനത്തിന്റെ 90 ശതമാനവും. തമിഴ്നാട്ടിൽ കോയമ്പത്തൂരിലാണ് കൂടുതൽ ഉത്പാദനം. 700 കോടിക്കടുത്താണ് തമിഴ്നാട്ടിലെ ആകെ ഉത്പാദനം.
Content Highlights:Tamil nadu Produce Low Cost Dry Coconut