നാളികേരമേഖലയുടെ തകർച്ചയ്ക്ക് ആക്കംകൂട്ടി വടകരയുടെ സ്വന്തം രാജാപ്പൂർ കൊപ്രയ്ക്കും കാലിടറുന്നു. ഉണ്ടക്കൊപ്രയുടെ വരവ് വൻതോതിൽ കുറഞ്ഞതാണ് പ്രധാനപ്രശ്നം. കർണാടകയിൽ നിന്നുള്ള ഉണ്ടക്കൊപ്ര ഉത്തരേന്ത്യൻ വിപണി കീഴടക്കിയതും തിരിച്ചടിയായി. നാലഞ്ചുവർഷത്തിനിടെ വടകര വിപണിയിൽമാത്രം ഉണ്ടക്കൊപ്രയുടെ വരവ് 70 ശതമാനത്തോളം കുറഞ്ഞിട്ടുണ്ടെന്നാണ് വ്യാപാരികളുടെ കണക്ക്.
ഉത്തരേന്ത്യക്കാരുടെ ആഘോഷവേളകളിലെല്ലാം ഒഴിച്ചുകൂടാനാകാത്ത വിഭവമാണ് രാജാപ്പൂർ കൊപ്ര. പത്തുവർഷംമുമ്പുവരെ വടകരയിൽ നിന്നുമാത്രം ദിവസം അയ്യായിരം മുതൽ ആറായിരം ചാക്ക് രാജാപ്പൂർ കൊപ്ര കയറ്റിഅയച്ചിരുന്നു. ഇന്ന് കയറ്റുന്നത് ദിവസം 600- 800 ചാക്ക് കൊപ്ര മാത്രം. ഇത് 300 ചാക്ക് വരെയായ അവസരങ്ങളും ഉണ്ടായിട്ടുണ്ടെന്ന് വടകരയിലെ കൊപ്രവ്യാപാരി സമീർ ചൂണ്ടിക്കാട്ടുന്നു.
എട്ടുമാസത്തോളം മച്ചിലിട്ട് ഉണക്കിയെടുക്കുന്ന ഉണ്ടക്കൊപ്രയാണ് രാജാപ്പൂർ കൊപ്രയായി മാറ്റുന്നത്. കർഷകർ ഇത് വിപണിയിലെത്തിച്ചാൽ വ്യാപാരികൾ നേർപകുതിയാക്കി മുറിച്ച് വീണ്ടും ഉണക്കിയെടുക്കും. ജലാംശം പൂർണമായും മാറ്റി സംസ്കരിച്ചെടുക്കുമ്പോൾ ഉത്തരേന്ത്യയുടെ പ്രിയപ്പെട്ട രാജാപ്പൂർ കൊപ്രയായി. ഉണ്ടക്കൊപ്രയെക്കാൾ രണ്ടായിരത്തോളം രൂപ കൂടുതൽ രാജാപ്പൂരിന് കിട്ടും. ഇതിന്റെ കേരളത്തിലെ പ്രധാനവിപണി കാലങ്ങളായി വടകരയാണ്. ഏറ്റവും ഗുണനിലവാരമുള്ള തേങ്ങയാണ് ഇവിടെ രാജാപ്പൂർ കൊപ്രയായി മാറ്റുന്നത്.
നല്ല വില കിട്ടുന്നതുകൊണ്ടുതന്നെ വടകര, കുറ്റ്യാടി മേഖലയിലെ ഭൂരിഭാഗം കർഷകരും പച്ചത്തേങ്ങ നേരിട്ട് വിൽക്കാതെ മച്ചിലിട്ട് ഉണക്കിവിൽക്കുകയായിരുന്നു പതിവ്. ഈ രീതിക്ക് മാറ്റം വന്നതോടെ രാജാപ്പൂരിന്റെ ശനിദശയും തുടങ്ങി. ഉണ്ടക്കൊപ്രയാകാൻ കാത്തുനിൽക്കാതെ പലരും പച്ചത്തേങ്ങ നേരിട്ട് വിൽക്കുന്ന പ്രവണത വ്യാപകമാണ്.
ഇതോടെ ഉണ്ടക്കൊപ്ര വരവ് കുത്തനെ കുറഞ്ഞു. നേരത്തേ ഉണ്ടായിരുന്നതിന്റെ 30 ശതമാനം മാത്രമാണ് ഇപ്പോഴത്തെ വരവ്. ഉത്പാദനച്ചെലവിലെ വർധനയും വിലയിലെ സ്ഥിരതയില്ലായ്മയും കർഷകരെ ഉണ്ടക്കൊപ്രയിൽനിന്ന് പിന്തിരിപ്പിച്ചു. നേരത്തെ മൂന്നുകേന്ദ്രങ്ങളിലായി വ്യാപിച്ചുകിടന്നിരുന്നു വടകരയിലെ നാളികേര വിപണി.
എടോടിയിലെ വിപണി തീർത്തും അപ്രത്യക്ഷമായി. പെരുവാട്ടുംതാഴയിൽ പേരിനുമാത്രം. നൂറോളം കച്ചവടക്കാരുള്ള അടയ്ക്കാത്തെരു മാത്രമാണ് പ്രധാനവ്യാപാര കേന്ദ്രം. പക്ഷേ സുവർണകാലത്തിന്റെ നാലിലൊന്ന് കച്ചവടം പോലും ഇവിടെയില്ല. നേരത്തേ 260- ഓളം കച്ചവടക്കാർ ഉണ്ടായിരുന്നു. ഇപ്പോഴുള്ളത് നൂറോളം പേർ മാത്രം.
അവസരം മുതലെടുത്ത് കർണാടക
കേരളത്തിൽ തേങ്ങ സംസ്കരിച്ച് ഉണ്ടക്കൊപ്രയാക്കുന്ന രീതി കുറഞ്ഞത് മുതലെടുത്ത് കർണാടക. കർണാടക ഉണ്ടക്കൊപ്ര ഇപ്പോൾ ഉത്തരേന്ത്യൻവിപണി കീഴടക്കിക്കഴിഞ്ഞു. ചൈനയിൽ വരെ വടകരയിൽ നിന്നുള്ള രാജാപ്പൂർ കൊപ്ര കയറ്റിഅയച്ചിരുന്നു. ആ രംഗത്തും കർണാടക കടന്നുവന്നു. ആവശ്യത്തിനനുസരിച്ച് കൊപ്ര നൽകാനുളള കർണാടകത്തിന്റെ കഴിവാണ് കേരള ഉണ്ടക്കൊപ്രയ്ക്ക് വലിയ ഭീഷണി ഉയർത്തുന്നത്.
കൊട്ടത്തേങ്ങ ആന്ധ്രയിൽനിന്ന്
രാജാപ്പൂർ കൊപ്രപോലെതന്നെ ഉത്തരേന്ത്യയിൽ ഏറെ ആവശ്യക്കാരുള്ള കേരള നാളീകേര ഇനമാണ് കൊട്ടത്തേങ്ങ. വളരെ ചെറിയ തേങ്ങയാണെങ്കിലും നന്നായി ഉണങ്ങിയ തേങ്ങയ്ക്ക് നവമി, ദീപാവലി ആഘോഷവേളകളിൽ ഏറെ ഡിമാൻഡുണ്ട്. നേരത്തേ വടകരയിൽ നിന്നുമാത്രം ദിവസം 400 മുതൽ 500 ചാക്ക് കൊട്ടത്തേങ്ങ കയറ്റിഅയച്ചിരുന്നു.
ഇപ്പോൾ അത് വെറും 50 ചാക്കായി ചുരുങ്ങി. ഉണ്ടക്കൊപ്ര വരവ് കുറഞ്ഞതിന് ആനുപാതികമായാണ് കൊട്ടത്തേങ്ങയുടെ വരവും കുറഞ്ഞതെന്ന് വ്യാപാരി പി.എം.ഹരീന്ദ്രൻ പറഞ്ഞു. ഇതോടെ ഉത്തരേന്ത്യക്കാർ കൊട്ടത്തേങ്ങ കൂടുതലായും വാങ്ങുന്നത് ആന്ധപ്രദേശിൽനിന്നാണ്.
Content Highlights:Dry Coconut Production Decline
ഉത്തരേന്ത്യക്കാരുടെ ആഘോഷവേളകളിലെല്ലാം ഒഴിച്ചുകൂടാനാകാത്ത വിഭവമാണ് രാജാപ്പൂർ കൊപ്ര. പത്തുവർഷംമുമ്പുവരെ വടകരയിൽ നിന്നുമാത്രം ദിവസം അയ്യായിരം മുതൽ ആറായിരം ചാക്ക് രാജാപ്പൂർ കൊപ്ര കയറ്റിഅയച്ചിരുന്നു. ഇന്ന് കയറ്റുന്നത് ദിവസം 600- 800 ചാക്ക് കൊപ്ര മാത്രം. ഇത് 300 ചാക്ക് വരെയായ അവസരങ്ങളും ഉണ്ടായിട്ടുണ്ടെന്ന് വടകരയിലെ കൊപ്രവ്യാപാരി സമീർ ചൂണ്ടിക്കാട്ടുന്നു.
എട്ടുമാസത്തോളം മച്ചിലിട്ട് ഉണക്കിയെടുക്കുന്ന ഉണ്ടക്കൊപ്രയാണ് രാജാപ്പൂർ കൊപ്രയായി മാറ്റുന്നത്. കർഷകർ ഇത് വിപണിയിലെത്തിച്ചാൽ വ്യാപാരികൾ നേർപകുതിയാക്കി മുറിച്ച് വീണ്ടും ഉണക്കിയെടുക്കും. ജലാംശം പൂർണമായും മാറ്റി സംസ്കരിച്ചെടുക്കുമ്പോൾ ഉത്തരേന്ത്യയുടെ പ്രിയപ്പെട്ട രാജാപ്പൂർ കൊപ്രയായി. ഉണ്ടക്കൊപ്രയെക്കാൾ രണ്ടായിരത്തോളം രൂപ കൂടുതൽ രാജാപ്പൂരിന് കിട്ടും. ഇതിന്റെ കേരളത്തിലെ പ്രധാനവിപണി കാലങ്ങളായി വടകരയാണ്. ഏറ്റവും ഗുണനിലവാരമുള്ള തേങ്ങയാണ് ഇവിടെ രാജാപ്പൂർ കൊപ്രയായി മാറ്റുന്നത്.
നല്ല വില കിട്ടുന്നതുകൊണ്ടുതന്നെ വടകര, കുറ്റ്യാടി മേഖലയിലെ ഭൂരിഭാഗം കർഷകരും പച്ചത്തേങ്ങ നേരിട്ട് വിൽക്കാതെ മച്ചിലിട്ട് ഉണക്കിവിൽക്കുകയായിരുന്നു പതിവ്. ഈ രീതിക്ക് മാറ്റം വന്നതോടെ രാജാപ്പൂരിന്റെ ശനിദശയും തുടങ്ങി. ഉണ്ടക്കൊപ്രയാകാൻ കാത്തുനിൽക്കാതെ പലരും പച്ചത്തേങ്ങ നേരിട്ട് വിൽക്കുന്ന പ്രവണത വ്യാപകമാണ്.
ഇതോടെ ഉണ്ടക്കൊപ്ര വരവ് കുത്തനെ കുറഞ്ഞു. നേരത്തേ ഉണ്ടായിരുന്നതിന്റെ 30 ശതമാനം മാത്രമാണ് ഇപ്പോഴത്തെ വരവ്. ഉത്പാദനച്ചെലവിലെ വർധനയും വിലയിലെ സ്ഥിരതയില്ലായ്മയും കർഷകരെ ഉണ്ടക്കൊപ്രയിൽനിന്ന് പിന്തിരിപ്പിച്ചു. നേരത്തെ മൂന്നുകേന്ദ്രങ്ങളിലായി വ്യാപിച്ചുകിടന്നിരുന്നു വടകരയിലെ നാളികേര വിപണി.
എടോടിയിലെ വിപണി തീർത്തും അപ്രത്യക്ഷമായി. പെരുവാട്ടുംതാഴയിൽ പേരിനുമാത്രം. നൂറോളം കച്ചവടക്കാരുള്ള അടയ്ക്കാത്തെരു മാത്രമാണ് പ്രധാനവ്യാപാര കേന്ദ്രം. പക്ഷേ സുവർണകാലത്തിന്റെ നാലിലൊന്ന് കച്ചവടം പോലും ഇവിടെയില്ല. നേരത്തേ 260- ഓളം കച്ചവടക്കാർ ഉണ്ടായിരുന്നു. ഇപ്പോഴുള്ളത് നൂറോളം പേർ മാത്രം.
അവസരം മുതലെടുത്ത് കർണാടക
കേരളത്തിൽ തേങ്ങ സംസ്കരിച്ച് ഉണ്ടക്കൊപ്രയാക്കുന്ന രീതി കുറഞ്ഞത് മുതലെടുത്ത് കർണാടക. കർണാടക ഉണ്ടക്കൊപ്ര ഇപ്പോൾ ഉത്തരേന്ത്യൻവിപണി കീഴടക്കിക്കഴിഞ്ഞു. ചൈനയിൽ വരെ വടകരയിൽ നിന്നുള്ള രാജാപ്പൂർ കൊപ്ര കയറ്റിഅയച്ചിരുന്നു. ആ രംഗത്തും കർണാടക കടന്നുവന്നു. ആവശ്യത്തിനനുസരിച്ച് കൊപ്ര നൽകാനുളള കർണാടകത്തിന്റെ കഴിവാണ് കേരള ഉണ്ടക്കൊപ്രയ്ക്ക് വലിയ ഭീഷണി ഉയർത്തുന്നത്.
കൊട്ടത്തേങ്ങ ആന്ധ്രയിൽനിന്ന്
രാജാപ്പൂർ കൊപ്രപോലെതന്നെ ഉത്തരേന്ത്യയിൽ ഏറെ ആവശ്യക്കാരുള്ള കേരള നാളീകേര ഇനമാണ് കൊട്ടത്തേങ്ങ. വളരെ ചെറിയ തേങ്ങയാണെങ്കിലും നന്നായി ഉണങ്ങിയ തേങ്ങയ്ക്ക് നവമി, ദീപാവലി ആഘോഷവേളകളിൽ ഏറെ ഡിമാൻഡുണ്ട്. നേരത്തേ വടകരയിൽ നിന്നുമാത്രം ദിവസം 400 മുതൽ 500 ചാക്ക് കൊട്ടത്തേങ്ങ കയറ്റിഅയച്ചിരുന്നു.
ഇപ്പോൾ അത് വെറും 50 ചാക്കായി ചുരുങ്ങി. ഉണ്ടക്കൊപ്ര വരവ് കുറഞ്ഞതിന് ആനുപാതികമായാണ് കൊട്ടത്തേങ്ങയുടെ വരവും കുറഞ്ഞതെന്ന് വ്യാപാരി പി.എം.ഹരീന്ദ്രൻ പറഞ്ഞു. ഇതോടെ ഉത്തരേന്ത്യക്കാർ കൊട്ടത്തേങ്ങ കൂടുതലായും വാങ്ങുന്നത് ആന്ധപ്രദേശിൽനിന്നാണ്.
Content Highlights:Dry Coconut Production Decline