കാർഷികമേഖലയുടെയും കർഷകരുടെയും ക്ഷേമം മുൻനിർത്തി നിയമസഭയിൽ അവതരിപ്പിച്ച കർഷകക്ഷേമനിധി ബില്ലിൽ നിയമസഭാ സെലക്ട് കമ്മിറ്റിയുടെ ആദ്യഘട്ട തെളിവെടുപ്പ് പൂർത്തിയായി. തൃശ്ശൂർ, ആലപ്പുഴ, പാലക്കാട് ജില്ലകളിലാണ് തെളിവെടുപ്പു നടന്നത്. ഇനി ഇടുക്കിയിലും വയനാട്ടിലുംകൂടി തെളിവെടുപ്പു നടത്താൻ തീരുമാനിച്ചു. അതിനുശേഷം വരുന്ന നിയമസഭാ സമ്മേളനത്തിൽത്തന്നെ ബിൽ നിയമമാക്കാനാണ് നീക്കം.
ജൂലായ് എട്ടിന് വയനാട്ടിലും 19-ന് ഇടുക്കിയിലും 15 അംഗ നിയമസഭാ സെലക്ട് കമ്മിറ്റിയുടെ തെളിവെടുപ്പു നടക്കുമെന്നാണു പറയുന്നത്. കാലാവസ്ഥ പ്രതികൂലമായാൽ തെളിവെടുപ്പു നീട്ടിവയ്ക്കാനും സാധ്യതയുണ്ട്. കർഷകർക്കും കർഷകസംഘടനാ ഭാരവാഹികൾക്കും തെളിവെടുപ്പിൽ പങ്കെടുത്ത് ബില്ലിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ അറിയിക്കാം.
2015 ഫെബ്രുവരിയിൽ പാസാക്കിയ കാർഷികവികസന നയത്തിന്റെ ഭാഗമായാണ് കർഷകക്ഷേമബോർഡ് എന്ന ആശയം കൊണ്ടുവന്നത്. ഇപ്പോഴത്തെ മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്ന്്് കാർഷികനയത്തിനു രൂപംനൽകിയത്. നയത്തിലെ സുപ്രധാന നിർദേശമാണ് കർഷകക്ഷേമബോർഡ്. ഈ സർക്കാർ വന്നശേഷം തുടക്കത്തിൽ കർഷകക്ഷേമബോർഡിന്റെ കാര്യത്തിൽ തുടർനടപടികൾ ഉണ്ടായിരുന്നില്ല. എന്നാൽ, കഴിഞ്ഞവർഷംമുതൽ ബോർഡ് രൂപവത്കരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങി.
2018 ഡിസംബർ 13-ന് കർഷകക്ഷേമനിധി ബിൽ-2018 നിയമസഭയിൽ അവതരിപ്പിച്ചു. തുടർന്ന് ബില്ലിനെക്കുറിച്ചു പഠിക്കാനും പൊതുജനങ്ങളുടെ അഭിപ്രായം അറിയാനുമായി 15 അംഗ സെലക്ട് കമ്മിറ്റിക്കു രൂപം നൽകി. കൃഷിമന്ത്രിയാണ് കമ്മിറ്റിയുടെ ചെയർമാൻ.
കർഷകരുടെ സമഗ്രപുരോഗതി ലക്ഷ്യമിട്ടുള്ള ഒട്ടേറെ ശുപാർശകളാണ് ബില്ലിലുള്ളത്. സർക്കാർജീവനക്കാരെപ്പോലെ കർഷകർക്കും മാന്യമായി ജീവിക്കാനുള്ള വരുമാനം ഉറപ്പുവരുത്തുക, 60 വയസ്സ് പൂർത്തിയായ അംഗത്തിന് പ്രതിമാസപെൻഷൻ, 60 വയസ്സിനുമുമ്പ് അംഗം മരിച്ചാൽ 5000 രൂപ സഹായധനം, കർഷകർക്കും കുടുംബാംഗങ്ങൾക്കും ഭക്ഷ്യസുരക്ഷ, സാമ്പത്തികസുരക്ഷ, ആരോഗ്യസുരക്ഷ എന്നിവ ലഭ്യമാക്കുക തുടങ്ങിയവയാണ് ബില്ലിലെ പ്രധാന നിർദേശങ്ങൾ.
നിയമസഭയുടെ അനുമതിയോടെ ബിൽ നിയമമാക്കിയാൽ പിന്നെ അധികം കാലതാമസമില്ലാതെ കർഷകക്ഷേമബോർഡ് രൂപവത്കരിക്കാൻ കഴിയും. മുഴുവൻസമയ കർഷകൻ ചെയർമാനായുള്ള ബോർഡായിരിക്കും ഭാവിയിൽ കർഷകർക്കുവേണ്ടിയുള്ള പദ്ധതികൾ നടപ്പാക്കുകയെന്ന് അധികൃതർ പറഞ്ഞു.
Content Highlights:Farmers Welfare Board
ജൂലായ് എട്ടിന് വയനാട്ടിലും 19-ന് ഇടുക്കിയിലും 15 അംഗ നിയമസഭാ സെലക്ട് കമ്മിറ്റിയുടെ തെളിവെടുപ്പു നടക്കുമെന്നാണു പറയുന്നത്. കാലാവസ്ഥ പ്രതികൂലമായാൽ തെളിവെടുപ്പു നീട്ടിവയ്ക്കാനും സാധ്യതയുണ്ട്. കർഷകർക്കും കർഷകസംഘടനാ ഭാരവാഹികൾക്കും തെളിവെടുപ്പിൽ പങ്കെടുത്ത് ബില്ലിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ അറിയിക്കാം.
2015 ഫെബ്രുവരിയിൽ പാസാക്കിയ കാർഷികവികസന നയത്തിന്റെ ഭാഗമായാണ് കർഷകക്ഷേമബോർഡ് എന്ന ആശയം കൊണ്ടുവന്നത്. ഇപ്പോഴത്തെ മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്ന്്് കാർഷികനയത്തിനു രൂപംനൽകിയത്. നയത്തിലെ സുപ്രധാന നിർദേശമാണ് കർഷകക്ഷേമബോർഡ്. ഈ സർക്കാർ വന്നശേഷം തുടക്കത്തിൽ കർഷകക്ഷേമബോർഡിന്റെ കാര്യത്തിൽ തുടർനടപടികൾ ഉണ്ടായിരുന്നില്ല. എന്നാൽ, കഴിഞ്ഞവർഷംമുതൽ ബോർഡ് രൂപവത്കരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങി.
2018 ഡിസംബർ 13-ന് കർഷകക്ഷേമനിധി ബിൽ-2018 നിയമസഭയിൽ അവതരിപ്പിച്ചു. തുടർന്ന് ബില്ലിനെക്കുറിച്ചു പഠിക്കാനും പൊതുജനങ്ങളുടെ അഭിപ്രായം അറിയാനുമായി 15 അംഗ സെലക്ട് കമ്മിറ്റിക്കു രൂപം നൽകി. കൃഷിമന്ത്രിയാണ് കമ്മിറ്റിയുടെ ചെയർമാൻ.
കർഷകരുടെ സമഗ്രപുരോഗതി ലക്ഷ്യമിട്ടുള്ള ഒട്ടേറെ ശുപാർശകളാണ് ബില്ലിലുള്ളത്. സർക്കാർജീവനക്കാരെപ്പോലെ കർഷകർക്കും മാന്യമായി ജീവിക്കാനുള്ള വരുമാനം ഉറപ്പുവരുത്തുക, 60 വയസ്സ് പൂർത്തിയായ അംഗത്തിന് പ്രതിമാസപെൻഷൻ, 60 വയസ്സിനുമുമ്പ് അംഗം മരിച്ചാൽ 5000 രൂപ സഹായധനം, കർഷകർക്കും കുടുംബാംഗങ്ങൾക്കും ഭക്ഷ്യസുരക്ഷ, സാമ്പത്തികസുരക്ഷ, ആരോഗ്യസുരക്ഷ എന്നിവ ലഭ്യമാക്കുക തുടങ്ങിയവയാണ് ബില്ലിലെ പ്രധാന നിർദേശങ്ങൾ.
നിയമസഭയുടെ അനുമതിയോടെ ബിൽ നിയമമാക്കിയാൽ പിന്നെ അധികം കാലതാമസമില്ലാതെ കർഷകക്ഷേമബോർഡ് രൂപവത്കരിക്കാൻ കഴിയും. മുഴുവൻസമയ കർഷകൻ ചെയർമാനായുള്ള ബോർഡായിരിക്കും ഭാവിയിൽ കർഷകർക്കുവേണ്ടിയുള്ള പദ്ധതികൾ നടപ്പാക്കുകയെന്ന് അധികൃതർ പറഞ്ഞു.
Content Highlights:Farmers Welfare Board