പെരുമ്പിലാവ്:ഞാറിന് മൂപ്പെത്തിയിട്ടും പറിച്ചുനടീൽ നടത്താനാകാതെ കർഷകർ. ഒന്നാംവിളയ്ക്ക് ഞാറ്റടി തയ്യാറാക്കിയ കർഷകർക്കാണ് വെള്ളം ഇല്ലാത്ത കാരണത്താൽ നടീൽ നടത്താൻ കഴിയാത്തത്.
ഞാറു മുളച്ച് 22 മുതൽ 25 ദിവസം മൂപ്പെത്തുമ്പോഴാണ് പറിച്ചുനടീൽ നടത്തേണ്ടത്. എന്നാൽ, ഇപ്പോൾത്തന്നെ ഞാറിന് 30 മുതൽ 35 ദിവസം വരെ മൂപ്പായെന്ന് കർഷകർ പറയുന്നു. ഞാറ് പറിച്ചുനടുന്നതിന് താമസം നേരിട്ടാൽ അത് വിളവിനെയും കാര്യമായി ബാധിക്കും.
സമൃദ്ധിയായി വെള്ളം ലഭിച്ചാലേ നിലം ഉഴുത് കൃഷിക്ക് അനുയോജ്യമാക്കാനാകൂ. ഒരാഴ്ചയ്ക്കകം മഴ ലഭിച്ചില്ലെങ്കിൽ ഒന്നാം വിള ഉപേക്ഷിക്കേണ്ട സ്ഥിതിയാണുള്ളത്. ഒന്നാംവിള വിത നടത്തിയ കർഷകർക്കും മഴ ലഭിക്കാത്തതിനാൽ വളം ചെയ്യാനാവാത്ത സ്ഥിതിയാണുള്ളത്. കള പറിച്ച് വളംചെയ്യേണ്ട സമയം കഴിഞ്ഞതായും കർഷകർ പറഞ്ഞു.
പാടങ്ങളിൽ ആവശ്യത്തിന് വെള്ളം കെട്ടിനിന്നാലേ കള പറിക്കാനും വളംചെയ്യാനും സാധ്യമാകൂ. മഴയുടെ ലഭ്യതയിലുള്ള കുറവ് നെൽക്കർഷകരെ മാത്രമല്ല, മറ്റു കൃഷികൾ ചെയ്യുന്നവരെയും ബാധിക്കുന്നുണ്ട്.
Content Highlights:Paddy Farming In Trouble Due To Lack Of Rain
ഞാറു മുളച്ച് 22 മുതൽ 25 ദിവസം മൂപ്പെത്തുമ്പോഴാണ് പറിച്ചുനടീൽ നടത്തേണ്ടത്. എന്നാൽ, ഇപ്പോൾത്തന്നെ ഞാറിന് 30 മുതൽ 35 ദിവസം വരെ മൂപ്പായെന്ന് കർഷകർ പറയുന്നു. ഞാറ് പറിച്ചുനടുന്നതിന് താമസം നേരിട്ടാൽ അത് വിളവിനെയും കാര്യമായി ബാധിക്കും.
സമൃദ്ധിയായി വെള്ളം ലഭിച്ചാലേ നിലം ഉഴുത് കൃഷിക്ക് അനുയോജ്യമാക്കാനാകൂ. ഒരാഴ്ചയ്ക്കകം മഴ ലഭിച്ചില്ലെങ്കിൽ ഒന്നാം വിള ഉപേക്ഷിക്കേണ്ട സ്ഥിതിയാണുള്ളത്. ഒന്നാംവിള വിത നടത്തിയ കർഷകർക്കും മഴ ലഭിക്കാത്തതിനാൽ വളം ചെയ്യാനാവാത്ത സ്ഥിതിയാണുള്ളത്. കള പറിച്ച് വളംചെയ്യേണ്ട സമയം കഴിഞ്ഞതായും കർഷകർ പറഞ്ഞു.
പാടങ്ങളിൽ ആവശ്യത്തിന് വെള്ളം കെട്ടിനിന്നാലേ കള പറിക്കാനും വളംചെയ്യാനും സാധ്യമാകൂ. മഴയുടെ ലഭ്യതയിലുള്ള കുറവ് നെൽക്കർഷകരെ മാത്രമല്ല, മറ്റു കൃഷികൾ ചെയ്യുന്നവരെയും ബാധിക്കുന്നുണ്ട്.
Content Highlights:Paddy Farming In Trouble Due To Lack Of Rain