കോഴിക്കോട് ജില്ലയിലെ 81 കൃഷി ഭവനുകളിലായി 52 കൃഷിഅസിസ്റ്റന്റുമാരുടെ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. ചെങ്ങോട്ടുകാവ്, മേപ്പയ്യൂർ തുടങ്ങിയ കൃഷിഭവനിൽ കൃഷി ഓഫീസർമാർ ഒറ്റയ്ക്കാണ് ഓഫീസ് ജോലികൾ പൂർണമായി കൈകാര്യം ചെയ്യുന്നത്.
വർക്കിങ് എറേഞ്ച്മെന്റ് പ്രകാരം മറ്റ് കൃഷി ഭവനിൽനിന്ന് ഒരുമാസത്തേക്ക് കൃഷി അസിസ്റ്റന്റുമാരെ നിയമിക്കുന്നുണ്ടെങ്കിലും ഇതു കൊണ്ടൊന്നും ഓഫീസുകളുടെ പ്രവർത്തനം മുന്നോട്ട് പോകുന്നില്ല. ചെങ്ങോട്ടുകാവിൽ മാസങ്ങളായി കൃഷിഅസിസ്റ്ററുമാരുടെ കസേരകൾ ഒഴിഞ്ഞുകിടക്കുകയാണ്.
ഉണ്ണികുളം കൃഷിഭവനിൽനിന്ന് താത്കാലികമായി ഒരു അസിസ്റ്റന്റിനെ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇവിടത്തേക്ക് നിയമിച്ചിരുന്നു. എന്നാൽ ആ അസിസ്റ്റന്റും തിരികെപോകാൻ ഒരുങ്ങുകയാണ്. മേപ്പയ്യൂർ കൃഷിഭവനിലും സമാനമായ സ്ഥിതിയാണുള്ളത്. അരിക്കുളം, കൊയിലാണ്ടി, മൂടാടി കൃഷിഭവനുകളിൽ ഒരു കൃഷിഅസിസ്റ്റന്റ് മാത്രമാണ് ഇപ്പോഴുള്ളത്.
ജില്ലയിൽ 80 കൃഷിഭവനുകളാണ് ഉള്ളത്. ഓരോ കൃഷിഭവനിലും മൂന്നുവീതം കൃഷി അസിസ്റ്റന്റുമാർ വേണം. പന്തലായനി ബ്ലോക്ക് പരിധിയിലെ അഞ്ച് കൃഷിഭവനുകളിൽ 15 കൃഷി അസിസ്റ്റന്റുമാർ വേണ്ടിടത്ത് അഞ്ചുപേർ മാത്രമാണുള്ളത്.
കൃഷി അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തുന്നതിനുവേണ്ടി രണ്ടുവർഷം മുമ്പ് പി.എസ്.സി. പരീക്ഷ നടത്തിയിരുന്നു. എന്നാൽ പി.എസ്.സി. തയ്യാറാക്കിയ റാങ്ക് ലീസ്റ്റ് പ്രകാരം നിയമനങ്ങളൊന്നും നടന്നിട്ടില്ല.
കൃഷിഭവനുകളിലെല്ലാം ജീവനക്കാർക്ക് നിന്നു തിരിയാൻ സമയമില്ലാത്ത അവസ്ഥയാണിപ്പോൾ. ജനകീയാസൂത്രണ പദ്ധതി പ്രകാരം 2019-20 വർഷത്തിലേക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാക്കിയ കാർഷിക പദ്ധതികൾ ആസൂത്രണംചെയ്തു നടപ്പാക്കേണ്ട ബാധ്യത അതത് കൃഷിഭവനുകൾക്കാണ്.
തെങ്ങിന് വളം നൽകാൻ പെർമിറ്റ് നൽകുന്ന സമയമാണിപ്പോൾ. അതുകഴിഞ്ഞാൽ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിപ്രകാരം പച്ചക്കറിവിത്തുകൾ വിതരണം ചെയ്യണം. അതു കൂടാതെ മരച്ചീനി, വാഴക്കന്ന്, തെങ്ങിൻതൈ എന്നിവയുടെ വിതരണവും നടത്തണം. ഇതൊക്കെ രേഖകളാക്കി മാറ്റുകയെന്നത് ഭാരിച്ച ജോലിയാണ്.
കർഷകത്തൊഴിലാളി പെൻഷൻ ലഭിക്കാൻ അപേക്ഷ നൽകിയവരുടെ യഥാർഥ വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് ചെയ്യേണ്ട ചുമതല കൃഷിഅസിസ്റ്റന്റുമാർക്കാണ്. ഇവരില്ലാത്തതു കാരണം കർഷകത്തൊഴിലാളി പെൻഷനുകൾക്കുള്ള അപേക്ഷകൾ വിവിധ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന അവസ്ഥയാണെന്ന് ചെങ്ങോട്ടുകാവ് ഗ്രാമ പ്പഞ്ചായത്ത് പ്രസിഡന്റ് കൂമുള്ളി കരുണാകരൻ പറഞ്ഞു.
ചെങ്ങോട്ടുകാവ് കൃഷിഭവനിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിനെ നേരിട്ടുകണ്ട് പരാതി പറഞ്ഞതായി അദ്ദേഹം പറഞ്ഞു. മിക്കവാറും എല്ലാ ദിവസവും കൃഷിഓഫീസർമാരുടെ യോഗം വിവിധ കളക്ടറേറ്റിലും മറ്റ് ഓഫീസുകളിലും നടക്കും. ഈ യോഗങ്ങളിൽ പങ്കെടുക്കേണ്ടി വരുമ്പോൾ കൃഷിഭവനുകൾ തുറന്ന് പ്രവർത്തിപ്പിക്കുവാനേ കഴിയില്ല. വിവിധ ആവശ്യങ്ങൾക്കായി കൃഷിഭവനുകളിൽ എത്തുന്നവർ നിരാശയോടെ മടങ്ങേണ്ട അവസ്ഥയാണുള്ളത്.
ജീവനക്കാർ ഇല്ലാത്തിടത്തേക്ക് മറ്റ് കൃഷി ഭവനുകളിൽ നിന്ന് കൃഷിഅസിസ്റ്റന്റുമാരെ താത്കാലികാടിസ്ഥാനത്തിൽ മാറ്റി നിയമിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം നടത്താനുള്ള ശ്രമം നടത്തുന്നുണ്ട്. പി.എസ്.സി. തയ്യാറാക്കിയ ലിസ്റ്റിൽനിന്ന് നിയമനം നടത്താത്തതാണ് പ്രതിസന്ധിക്ക് കാരണം.
എസ്. ഷീല, പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ (ഇൻചാർജ്).
Content Highlights:Lack Of Employees In Agricultural Department
വർക്കിങ് എറേഞ്ച്മെന്റ് പ്രകാരം മറ്റ് കൃഷി ഭവനിൽനിന്ന് ഒരുമാസത്തേക്ക് കൃഷി അസിസ്റ്റന്റുമാരെ നിയമിക്കുന്നുണ്ടെങ്കിലും ഇതു കൊണ്ടൊന്നും ഓഫീസുകളുടെ പ്രവർത്തനം മുന്നോട്ട് പോകുന്നില്ല. ചെങ്ങോട്ടുകാവിൽ മാസങ്ങളായി കൃഷിഅസിസ്റ്ററുമാരുടെ കസേരകൾ ഒഴിഞ്ഞുകിടക്കുകയാണ്.
ഉണ്ണികുളം കൃഷിഭവനിൽനിന്ന് താത്കാലികമായി ഒരു അസിസ്റ്റന്റിനെ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇവിടത്തേക്ക് നിയമിച്ചിരുന്നു. എന്നാൽ ആ അസിസ്റ്റന്റും തിരികെപോകാൻ ഒരുങ്ങുകയാണ്. മേപ്പയ്യൂർ കൃഷിഭവനിലും സമാനമായ സ്ഥിതിയാണുള്ളത്. അരിക്കുളം, കൊയിലാണ്ടി, മൂടാടി കൃഷിഭവനുകളിൽ ഒരു കൃഷിഅസിസ്റ്റന്റ് മാത്രമാണ് ഇപ്പോഴുള്ളത്.
ജില്ലയിൽ 80 കൃഷിഭവനുകളാണ് ഉള്ളത്. ഓരോ കൃഷിഭവനിലും മൂന്നുവീതം കൃഷി അസിസ്റ്റന്റുമാർ വേണം. പന്തലായനി ബ്ലോക്ക് പരിധിയിലെ അഞ്ച് കൃഷിഭവനുകളിൽ 15 കൃഷി അസിസ്റ്റന്റുമാർ വേണ്ടിടത്ത് അഞ്ചുപേർ മാത്രമാണുള്ളത്.
കൃഷി അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തുന്നതിനുവേണ്ടി രണ്ടുവർഷം മുമ്പ് പി.എസ്.സി. പരീക്ഷ നടത്തിയിരുന്നു. എന്നാൽ പി.എസ്.സി. തയ്യാറാക്കിയ റാങ്ക് ലീസ്റ്റ് പ്രകാരം നിയമനങ്ങളൊന്നും നടന്നിട്ടില്ല.
കൃഷിഭവനുകളിലെല്ലാം ജീവനക്കാർക്ക് നിന്നു തിരിയാൻ സമയമില്ലാത്ത അവസ്ഥയാണിപ്പോൾ. ജനകീയാസൂത്രണ പദ്ധതി പ്രകാരം 2019-20 വർഷത്തിലേക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാക്കിയ കാർഷിക പദ്ധതികൾ ആസൂത്രണംചെയ്തു നടപ്പാക്കേണ്ട ബാധ്യത അതത് കൃഷിഭവനുകൾക്കാണ്.
തെങ്ങിന് വളം നൽകാൻ പെർമിറ്റ് നൽകുന്ന സമയമാണിപ്പോൾ. അതുകഴിഞ്ഞാൽ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിപ്രകാരം പച്ചക്കറിവിത്തുകൾ വിതരണം ചെയ്യണം. അതു കൂടാതെ മരച്ചീനി, വാഴക്കന്ന്, തെങ്ങിൻതൈ എന്നിവയുടെ വിതരണവും നടത്തണം. ഇതൊക്കെ രേഖകളാക്കി മാറ്റുകയെന്നത് ഭാരിച്ച ജോലിയാണ്.
കർഷകത്തൊഴിലാളി പെൻഷൻ ലഭിക്കാൻ അപേക്ഷ നൽകിയവരുടെ യഥാർഥ വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് ചെയ്യേണ്ട ചുമതല കൃഷിഅസിസ്റ്റന്റുമാർക്കാണ്. ഇവരില്ലാത്തതു കാരണം കർഷകത്തൊഴിലാളി പെൻഷനുകൾക്കുള്ള അപേക്ഷകൾ വിവിധ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന അവസ്ഥയാണെന്ന് ചെങ്ങോട്ടുകാവ് ഗ്രാമ പ്പഞ്ചായത്ത് പ്രസിഡന്റ് കൂമുള്ളി കരുണാകരൻ പറഞ്ഞു.
ചെങ്ങോട്ടുകാവ് കൃഷിഭവനിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിനെ നേരിട്ടുകണ്ട് പരാതി പറഞ്ഞതായി അദ്ദേഹം പറഞ്ഞു. മിക്കവാറും എല്ലാ ദിവസവും കൃഷിഓഫീസർമാരുടെ യോഗം വിവിധ കളക്ടറേറ്റിലും മറ്റ് ഓഫീസുകളിലും നടക്കും. ഈ യോഗങ്ങളിൽ പങ്കെടുക്കേണ്ടി വരുമ്പോൾ കൃഷിഭവനുകൾ തുറന്ന് പ്രവർത്തിപ്പിക്കുവാനേ കഴിയില്ല. വിവിധ ആവശ്യങ്ങൾക്കായി കൃഷിഭവനുകളിൽ എത്തുന്നവർ നിരാശയോടെ മടങ്ങേണ്ട അവസ്ഥയാണുള്ളത്.
ജീവനക്കാർ ഇല്ലാത്തിടത്തേക്ക് മറ്റ് കൃഷി ഭവനുകളിൽ നിന്ന് കൃഷിഅസിസ്റ്റന്റുമാരെ താത്കാലികാടിസ്ഥാനത്തിൽ മാറ്റി നിയമിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം നടത്താനുള്ള ശ്രമം നടത്തുന്നുണ്ട്. പി.എസ്.സി. തയ്യാറാക്കിയ ലിസ്റ്റിൽനിന്ന് നിയമനം നടത്താത്തതാണ് പ്രതിസന്ധിക്ക് കാരണം.
എസ്. ഷീല, പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ (ഇൻചാർജ്).
Content Highlights:Lack Of Employees In Agricultural Department