പിരിഞ്ഞുപോകുന്ന ചങ്കന്മാർക്ക് അടിപൊളിയായി യാത്രയയപ്പ് കൊടുക്കണം. എന്നാപ്പിന്നെ അന്ന് എല്ലാർക്കും ബിരിയാണി കൊടുത്താലോ? അനസ് ചോദിച്ചപ്പോൾ അജ്മലിനൊരു സംശയം: സ്കൂളിലെ 2600 പേർക്കും ബിരിയാണി കൊട്ക്കാനോ? ന്നാപ്പിന്നെ മ്മള് തെണ്ടി കുത്തുപാളയെടുക്കും
പക്ഷേ, തെണ്ടാതെയും കുത്തുപാളയെടുക്കാതെയും മുഴുവൻപേർക്കും ബിരിയാണിയുണ്ടാക്കാൻ അവരൊരു വഴി കണ്ടുപിടിച്ചു: ബിരിയാണിയരി കൃഷിചെയ്യുക അങ്ങനെയാണ് അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ സ്കൂളിലെ കുട്ടികൾ ആറുമാസം മുമ്പ് സ്കൂളിനടുത്തുള്ള ഒന്നരയേക്കർ പാടത്ത് ഗന്ധകശാല വിതച്ചത്. ബിരിയാണിക്കുപറ്റിയ ഒന്നാന്തരം നെല്ലാണ് ഗന്ധകശാല.
ട്രാക്ടർകൊണ്ട് ഉഴുതശേഷമുള്ള എല്ലാ ജോലികളും ടൈംടേബിൾ വെച്ച് അവർതന്നെ ചെയ്തു. ഇപ്പോൾ പച്ച പിടിച്ചുനിൽക്കുന്ന ഈ പാടം ഫെബ്രുവരിയോടെ കൊയ്യാം. മാർച്ചിൽ പത്താംതരത്തിലെയും പ്ലസ്ടുവിലെയും ചങ്കന്മാർക്ക് യാത്രയയപ്പുനൽകുന്ന ദിവസം മുഴുവൻകുട്ടികൾക്കും ബിരിയാണിവെക്കാം.
ഹയർസെക്കൻഡറിയിലെ എൻ.എസ്.എസ്. ടീമും സ്കൗട്ട്സ് ആൻഡ് ഗൈഡ്സും ചേർന്നാണ് കൃഷി നടത്തുന്നതെന്ന് പ്രിൻസിപ്പൽ കെ.ടി. മുനീബ് പറഞ്ഞു. നാലുവർഷമായി ഇവിടെ സാധാരണ നെല്ലിനങ്ങൾ കുട്ടികൾ കൃഷിചെയ്യുന്നുണ്ട്. നൗഷിർ കല്ലട എന്ന യുവകർഷകൻ വിട്ടുനൽകിയ സ്ഥലത്താണ് കൃഷി. ആവശ്യമായ നിർദേശങ്ങളുമായി നൗഷിർ എപ്പോഴും അവർക്കൊപ്പമുണ്ടാവുകയും ചെയ്യും. കൃഷി ഓഫീസർ അജിത്കുമാറിന്റെ സഹായങ്ങളുമുണ്ട്. എൻ.എസ്.എസ്.കോ-ഓർഡിനേറ്റർമാരായ അനസും അജ്മലും ആണ് കുട്ടിപ്പടയുടെ ലീഡർമാർ.
2600 കുട്ടികൾക്ക് രണ്ടുദിവസത്തെ ഊണിനുള്ള നെല്ല് മുൻവർഷങ്ങളിൽ കിട്ടിയിരുന്നതായി അധ്യാപകൻ കെ.കെ. നസീർ പറഞ്ഞു. എൻ.എസ്.എസ്.കോ-ഓർഡിനേറ്റർ മുഹ്സിൻ ചോലയിൽ, നിസാർ കടൂരാൻ, കെ.വി. കാമിൽ എന്നീ അധ്യാപകരും കട്ടസപ്പോർട്ടുമായി കൂടെയുണ്ട്.
വയനാട്ടിലെ ചെറുവയൽരാമന്റെ കൈയിൽനിന്നാണ് ഗന്ധകശാലയുടെ വിത്ത് കൊണ്ടുവന്നത്. രാസവളവും കീടനാശിനിയുമില്ലാതെ ജൈവമായിത്തന്നെ കൃഷി നടത്തി. ട്രാക്ടർവാടക, വളം തുടങ്ങിയ ചെലവുകൾക്കുള്ള പണം രക്ഷിതാക്കളും അധ്യാപകരും ചേർന്ന് സമാഹരിച്ചു.
നെല്ലിനുപുറമെ മുപ്പതുസെന്റിൽ വാഴക്കൃഷിയുമുണ്ട്. നേന്ത്ര, പൂവൻ, മൈസൂരി എന്നിവയാണ് കൃഷി ചെയ്യുന്നത്. മാതൃഭൂമി സീഡ് ക്ലബ്ബും സ്കൂളിൽ സജീവമാണ്. കഴിഞ്ഞവർഷം നാലുമണിക്കൂർ നേരത്തെ ഭക്ഷ്യമേള നടത്തി സ്കൂൾ 24 ലക്ഷം നേടിയിരുന്നു. ഈ തുകകൊണ്ട് സ്കൂളിലെ പാവപ്പെട്ട നാലു കുട്ടികളുടെ കുടുംബങ്ങൾക്ക് വീടുവെച്ചുകൊടുക്കുകയും ചെയ്തു.
Content Highlights:Paddy Farming Of School Students
പക്ഷേ, തെണ്ടാതെയും കുത്തുപാളയെടുക്കാതെയും മുഴുവൻപേർക്കും ബിരിയാണിയുണ്ടാക്കാൻ അവരൊരു വഴി കണ്ടുപിടിച്ചു: ബിരിയാണിയരി കൃഷിചെയ്യുക അങ്ങനെയാണ് അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ സ്കൂളിലെ കുട്ടികൾ ആറുമാസം മുമ്പ് സ്കൂളിനടുത്തുള്ള ഒന്നരയേക്കർ പാടത്ത് ഗന്ധകശാല വിതച്ചത്. ബിരിയാണിക്കുപറ്റിയ ഒന്നാന്തരം നെല്ലാണ് ഗന്ധകശാല.
ട്രാക്ടർകൊണ്ട് ഉഴുതശേഷമുള്ള എല്ലാ ജോലികളും ടൈംടേബിൾ വെച്ച് അവർതന്നെ ചെയ്തു. ഇപ്പോൾ പച്ച പിടിച്ചുനിൽക്കുന്ന ഈ പാടം ഫെബ്രുവരിയോടെ കൊയ്യാം. മാർച്ചിൽ പത്താംതരത്തിലെയും പ്ലസ്ടുവിലെയും ചങ്കന്മാർക്ക് യാത്രയയപ്പുനൽകുന്ന ദിവസം മുഴുവൻകുട്ടികൾക്കും ബിരിയാണിവെക്കാം.
ഹയർസെക്കൻഡറിയിലെ എൻ.എസ്.എസ്. ടീമും സ്കൗട്ട്സ് ആൻഡ് ഗൈഡ്സും ചേർന്നാണ് കൃഷി നടത്തുന്നതെന്ന് പ്രിൻസിപ്പൽ കെ.ടി. മുനീബ് പറഞ്ഞു. നാലുവർഷമായി ഇവിടെ സാധാരണ നെല്ലിനങ്ങൾ കുട്ടികൾ കൃഷിചെയ്യുന്നുണ്ട്. നൗഷിർ കല്ലട എന്ന യുവകർഷകൻ വിട്ടുനൽകിയ സ്ഥലത്താണ് കൃഷി. ആവശ്യമായ നിർദേശങ്ങളുമായി നൗഷിർ എപ്പോഴും അവർക്കൊപ്പമുണ്ടാവുകയും ചെയ്യും. കൃഷി ഓഫീസർ അജിത്കുമാറിന്റെ സഹായങ്ങളുമുണ്ട്. എൻ.എസ്.എസ്.കോ-ഓർഡിനേറ്റർമാരായ അനസും അജ്മലും ആണ് കുട്ടിപ്പടയുടെ ലീഡർമാർ.
2600 കുട്ടികൾക്ക് രണ്ടുദിവസത്തെ ഊണിനുള്ള നെല്ല് മുൻവർഷങ്ങളിൽ കിട്ടിയിരുന്നതായി അധ്യാപകൻ കെ.കെ. നസീർ പറഞ്ഞു. എൻ.എസ്.എസ്.കോ-ഓർഡിനേറ്റർ മുഹ്സിൻ ചോലയിൽ, നിസാർ കടൂരാൻ, കെ.വി. കാമിൽ എന്നീ അധ്യാപകരും കട്ടസപ്പോർട്ടുമായി കൂടെയുണ്ട്.
വയനാട്ടിലെ ചെറുവയൽരാമന്റെ കൈയിൽനിന്നാണ് ഗന്ധകശാലയുടെ വിത്ത് കൊണ്ടുവന്നത്. രാസവളവും കീടനാശിനിയുമില്ലാതെ ജൈവമായിത്തന്നെ കൃഷി നടത്തി. ട്രാക്ടർവാടക, വളം തുടങ്ങിയ ചെലവുകൾക്കുള്ള പണം രക്ഷിതാക്കളും അധ്യാപകരും ചേർന്ന് സമാഹരിച്ചു.
നെല്ലിനുപുറമെ മുപ്പതുസെന്റിൽ വാഴക്കൃഷിയുമുണ്ട്. നേന്ത്ര, പൂവൻ, മൈസൂരി എന്നിവയാണ് കൃഷി ചെയ്യുന്നത്. മാതൃഭൂമി സീഡ് ക്ലബ്ബും സ്കൂളിൽ സജീവമാണ്. കഴിഞ്ഞവർഷം നാലുമണിക്കൂർ നേരത്തെ ഭക്ഷ്യമേള നടത്തി സ്കൂൾ 24 ലക്ഷം നേടിയിരുന്നു. ഈ തുകകൊണ്ട് സ്കൂളിലെ പാവപ്പെട്ട നാലു കുട്ടികളുടെ കുടുംബങ്ങൾക്ക് വീടുവെച്ചുകൊടുക്കുകയും ചെയ്തു.
Content Highlights:Paddy Farming Of School Students