കേരളത്തിന് ഇന്ന് ഏറ്റവുമധികം പണം നല്കുന്ന കാർഷിക വിളകളിലൊന്നാണ് പൈനാപ്പിൾ. ആദായകരമായ കൃഷി എന്ന നിലയിലും കേരളത്തിലെ റബ്ബർ കൃഷിയെ നിലനിർത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നു എന്ന നിലയിലും പൈനാപ്പിളിനുള്ള പ്രധാന്യം വലുതാണ്.
ഉത്പാദനം കുറഞ്ഞു, കൃഷിയിടം കൂടി
ഉത്പാദനത്തിൽ കഴിഞ്ഞ വർഷം നേരിയ ഇടിവു വന്നതൊഴിച്ചാൽ പൈനാപ്പിൾ കാർഷിക രംഗം വളർച്ചയിലാണ്. പ്രതിവർഷം 4 ലക്ഷം ടൺ പൈനാപ്പിൾ കേരളത്തിൽ ഉത്പാദിപ്പിക്കുന്നു എന്നാണ് കണക്ക്. കഴിഞ്ഞ വർഷം അതിൽ 10 ശതമാനമെങ്കിലും കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ രണ്ടുവർഷങ്ങളിലെ വെള്ളപ്പൊക്കങ്ങൾ, കാലാവസ്ഥയിൽ വന്നുകൊണ്ടിരിക്കുന്ന വ്യതിയാനം എന്നിവ കാരണങ്ങളാണ്.
കേരളത്തിൽ 40,000 ഏക്കർ സ്ഥലത്ത് പൈനാപ്പിൾ കൃഷിയുണ്ട്. ഇക്കൊല്ലം മുതൽ കൃഷിയിടത്തിൽ വർധനയുണ്ടാകുന്നുണ്ട്. ഹാരിസൺ മലയാളം പോലുള്ള വലിയ പ്ലാന്റർമാർ അവരുടെ സ്ഥലങ്ങൾ പൈനാപ്പിൾ കൃഷിക്ക് പാട്ടത്തിനു നല്കാൻ തയ്യാറായതാണ് ഈ മാറ്റത്തിനുള്ള ഒരു കാരണം. വലിയ പൈനാപ്പിൾ തോട്ടങ്ങളും കർഷകരും ഇത്തരത്തിൽ മുന്നേറിയപ്പോൾ ചെറുകിട കർഷകർ കൃഷിയിൽ നിന്ന് പിന്തിരിഞ്ഞിട്ടുമുണ്ട്. വിലയിലെ അസ്ഥിരത, ചിലവിൽ വന്ന വർധന, വെള്ളപ്പൊക്കം എന്നിവയാണ് ചെറുകിടക്കാരെ പിന്നോട്ടടിച്ചത്.
കൃഷിസ്ഥലത്തിന്റെ അളവിൽ വർധന വന്നപ്പോൾ, ഉത്പാദനത്തിൽ കുറവ് വന്നതിന് കാരണങ്ങളുണ്ട്. കൂടുതൽ സ്ഥലങ്ങളിലേക്ക് കൃഷി വ്യാപിച്ചപ്പോൾ വിത്തിനായി (കാനി) തോട്ടങ്ങളിൽ നിന്ന് ചെടികൾ എടുത്തതും അസ്ഥിരമായ കാലാവസ്ഥയും ആണ് മുഖ്യം. ചൂടും മഴയും കൃത്യമായ തോതിൽ ലഭിക്കേണ്ട വിളയാണിത്. വർഷവും അതിനു ശേഷമുള്ള ചൂടും ക്രമാതീതമായി വർധിച്ചത് വിളവിനെ സാരമായി ബാധിച്ചിട്ടുണ്ട്.
വെല്ലുവിളിയും പരിഹാരവും
പൈനാപ്പിൾ രംഗത്തെ പ്രധാന വെല്ലുവിളികളിലൊന്നാണ് വിലയിലെ അസ്ഥിരതയും പഴം സൂക്ഷിക്കാനുള്ള പ്രയാസവും. ഇപ്പോൾ കേരളത്തിൽ കൃഷിചെയ്യുന്ന പൈനാപ്പിൾ പൊതുവേ വേഗം നശിച്ചുപോകുന്ന പഴമുള്ള ഇനമാണ്. മൗറീഷ്യസ് ഇനത്തിൽപ്പെട്ട ഈ പൈനാപ്പിളിനാണ് വാഴക്കുളം പൈനാപ്പിൾ എന്ന ഭൂസൂചിക ലഭിച്ചത്.
എന്നാൽ, വ്യാവസായികാടിസ്ഥാനത്തിൽ നോക്കുമ്പോൾ കുറച്ചുകൂടി മെച്ചപ്പെട്ട എം.ഡി.2 എന്ന ഇനം കൂടുതലായി കൃഷിചെയ്യേണ്ടതുണ്ടെന്ന് പൈനാപ്പിൾ കർഷകനും പൈനാപ്പിൾ ഗ്രോവേഴ്സ് അസോസിയേഷൻ കേരള പ്രസിഡന്റുമായ ബേബി ജോൺ പേടിക്കാട്ടുകുന്നേൽ പറയുന്നു. മൗറീഷ്യസ് പൈനാപ്പിളിനുള്ള ഏതാണ്ടെല്ലാ ഗുണമേന്മയും എം.ഡി.2 വും അവകാശപ്പെടുന്നുണ്ട്. ഇന്ന് വിപണിയിൽ പൈനാപ്പിളിന്റെ വില നിശ്ചയിക്കുന്നതിലേക്ക് വാഴക്കുളം വളർന്നതിന് പിന്നിലും ഈ ദീർഘ വീക്ഷണമാണ്.
എന്തുകൊണ്ട് എം.ഡി.2.
മൗറീഷ്യസിനെ അപേക്ഷിച്ച് ചീഞ്ഞുപോകാതെ കൂടുതൽനാൾ സൂക്ഷിക്കാമെന്നതാണ് എം.ഡി.2 വിന്റെ ഏറ്റവും പ്രധാന ഗുണം. പൈനാപ്പിൾ വിപണിയിലെ എക്കാലത്തേയും വലിയ വെല്ലുവിളിയാണ് പഴം ഉണ്ടായി നിശ്ചിത കാലയളവിനുള്ളിൽത്തന്നെ വിളവെടുത്ത് വിൽക്കണമെന്നത്. മൂപ്പെത്തിയാൽ ചെടിയിൽ പരമാവധി നാലുദിവസത്തിൽ കൂടുതൽ പൈനാപ്പിൾ നിർത്താനാവില്ല. മൗറീഷ്യസ് ഇനത്തിൽപ്പെട്ട പൈനാപ്പിൾ വിളവെടുത്ത് പരമാവധി 12 ദിവസമാണ് സൂക്ഷിക്കാനാവുക. എന്നാൽ എം.ഡി.2 ഒരുമാസം വരെ കേടാകാതെ സൂക്ഷിക്കാം.
ഡൽഹി, കശ്മീർ പോലുള്ള വിപണിയിലേക്ക് ലോറികളിൽ കയറ്റിപ്പോകുന്ന പൈനാപ്പിൾ കേടാകാതെ ഒരുമാസം ഇരിക്കുന്നത് കർഷകനെയും കച്ചവടക്കാരനെയും സംബന്ധിച്ച് വലിയ ആശ്വാസമാണ്. പഴച്ചാറിന്റേയും മധുരത്തിന്റേയും അളവ് മറ്റിനങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. പുറംതൊലിയുടെ കനവും അകത്തെ കൂഞ്ഞിലിന്റെ (കോർ) വലിപ്പവും കുറവാണ്. പഴത്തിന്റെ ആകൃതിയും സംസ്കരണത്തിന് കൂടുതൽ അനുയോജ്യമാണ്.
സൂക്ഷിപ്പ് കാലാവധി കൂടുതലുള്ളതിനാൽ കുറഞ്ഞ ചെലവിൽ കടൽമാർഗം കയറ്റുമതിയും സാധ്യമാണ്. ഗൾഫിലേക്ക് പോലും വിമാന മാർഗമുള്ള കയറ്റുമതിക്ക് കൂലിയിനത്തിൽ മാത്രം കിലോയ്ക്ക് 60 രൂപ വരുമ്പോൾ, കടൽമാർഗമായാൽ ഇത് ആറ് രൂപയായി താഴും. മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കാൻ ഏറ്റവും അനുയോജ്യം എന്ന നിലക്കാണ് പുതിയ ഇനത്തെ പ്രോത്സാഹിപ്പിക്കാൻ കർഷകരുടെ ഇടയിൽനിന്ന് തന്നെ ആവശ്യങ്ങളുയരുന്നത്. പൈനാപ്പിൾ പൾപ്പ്, ജ്യൂസ്, കാൻഡി, ജാം തുടങ്ങി ഒട്ടനവധി ഉത്പന്നങ്ങൾ വിപണനസാധ്യത മുന്നിൽക്കണ്ട് നിർമിക്കാം.
പൈനാപ്പിൾ സംസ്കരണം
ഈ സീസണിൽ പൈനാപ്പിളിന് വില കുറയാത്തതിനാൽ വൻകിട സംസ്കരണ ഫാക്ടറികൾക്ക് വേണ്ടത്ര പൈനാപ്പിൾ കിട്ടിയില്ല. പൈനാപ്പിൾ വില കുറയുമ്പോഴാണ് സംസ്കരണ ഫാക്ടറികളും കമ്പനികളും വാങ്ങി പൾപ്പാക്കുന്നത്. വർധിച്ചവിലയിൽ ഇപ്പോഴത്തെ ഇനം പൈനാപ്പിൾ വാങ്ങി സംസ്കരിക്കുന്നത് ലാഭകരവുമല്ല.
ചെറുകിട കമ്പനികൾ വലിപ്പം കുറഞ്ഞ സി-ക്ലാസ് ഇനത്തിൽപ്പെട്ട പൈനാപ്പിൾ വാങ്ങിയാണ് കുറേയെല്ലാം പ്രവർത്തിച്ചത്. ഇത്തരം സ്ഥാപനങ്ങളിൽ സ്ഥിരംതൊഴിലോ തൊഴിലാളികളോ ഇല്ല. എന്നാൽ, വലിയ കമ്പനികൾക്ക് ഇത് സാധിക്കില്ല. അതിനാൽ, പൈനാപ്പിൾ കിട്ടാതെ വരുമ്പോൾ മാമ്പഴവും മറ്റും അയൽ സംസ്ഥാനങ്ങളിൽ നിന്നെടുത്ത് സംസ്കരിച്ചാണ് പിടിച്ചുനിൽക്കുന്നത്.
എം.ഡി.2 ഇനം സംസ്കരണത്തെ ആശ്രയിച്ച് വിപണിയിലെത്തിക്കാവുന്ന ഇനമാണ്. പൈനാപ്പിൾ ഉത്പാദനത്തിന്റെ നിശ്ചിത ശതമാനം ഈ ഇനമാവുകയും അത് വിപണിയിലെത്തുകയും ചെയ്താൽ മൂല്യവർധിത ഉത്പന്നങ്ങളുടേയും പൈനാപ്പിളിന്റേയും കയറ്റുമതി മെച്ചപ്പെടും. കമ്പനികൾക്കും ഫാക്ടറികൾക്കും ലാഭകരായി പ്രവർത്തിക്കാനുമാകും.
വാഴക്കുളം പൈനാപ്പിൾ മാർക്കറ്റ്
എവിടെ പൈനാപ്പിൾ മിഷൻ...?
ബാങ്കുകൾ വായ്പനല്കുന്നതിൽ കാണിക്കുന്ന ഉദാരതയും പൈനാപ്പിൾ മേഖലക്ക് താങ്ങാണ്. 350 കോടി രൂപ ഈ മേഖലയിൽ വിവിധ ബാങ്കുകൾ വായ്പയായി നല്കിയിട്ടുണ്ട്. 8.9 ശതമാനം വാർഷിക പലിശനിരക്കിൽ വരെ ദേശസാത്കൃത ബാങ്കുകൾ വായ്പനല്കുന്നുണ്ട്. കർഷകരെ സഹായിക്കാനെന്നു പറഞ്ഞ് കൊണ്ടുവന്ന പൈനാപ്പിൾ മിഷൻ എവിടെപ്പോയെന്നു പോലും അറിയില്ല. ഒരു കോടി രൂപയാണ് മിഷന് നല്കിയിരുന്നത്. കർഷർക്ക് ഇത് പ്രയോജനപ്പെട്ടില്ലെന്നു മാത്രം.
സർക്കാർ എന്തു ചെയ്യണം...?
കേരളത്തിന് പ്രതിവർഷം 800 കോടിയുടെ വരുമാനം നേടിത്തരുന്ന കാർഷിക ഭഷ്യവിളയാണ് പൈനാപ്പിൾ. പുതിയ ഇനം പൈനാപ്പിൾ ചെടി കർഷകരിലെത്തിക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്. എം.ഡി.2 ടിഷ്യൂ കൾച്ചറിലൂടെ വളർത്തി കർഷകർക്ക് കൃഷിയിടത്തിൽ ഉപയോഗിക്കാവുന്ന വലിപ്പത്തിൽ ലഭ്യമാക്കണം. ആദ്യ ഘട്ടങ്ങളിൽ മാത്രം മതി ഇത്.
പിന്നീട് കർഷകർ തന്നെ അവരുടെ കൃഷിയിടങ്ങളിൽ നിന്ന് കാനി (വിത്ത് തൈകൾ) എടുത്തുകൊള്ളും. വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരളക്ക് ഈ കാര്യത്തിൽ ഏറെ ചെയ്യാനാകും. സർക്കാർ ഉടമസ്ഥതയിലുള്ള വാഴക്കുളം പൈനാപ്പിൾ കമ്പനിക്കും ഈ പ്രവർത്തനം ഏറ്റെടുക്കാം. ഇവിടെ ഇപ്പോൾ വിത്തുത്പാദന കേന്ദ്രം പ്രവർത്തിക്കുന്നുമുണ്ട്. പൈനാപ്പിൾ സംസ്കരണത്തെ പരോക്ഷമായി പ്രോത്സാഹിപ്പിക്കാനുള്ള മികച്ച മാർഗങ്ങളിലൊന്നായിരിക്കും ഇത്.
ആഭ്യന്തര ഉപയോഗം
പൈനാപ്പിളിന്റെ ആഭ്യന്തര ഉപയോഗം വർധിച്ചു വരികയാണ്. ടെട്രാ പായ്ക്ക് ജ്യൂസ് വിപണിയുടെ വർധന, പഴങ്ങൾ ശീലിക്കുന്ന ഭക്ഷണസംസ്കാരം, ചൂടും ശീതളപാനീയങ്ങളുടെ വിൽപ്പനയും കൂടുന്നത് എന്നിവ പൈനാപ്പിളിന്റെ വിപണിസാധ്യത കൂട്ടുന്നുണ്ട്.
ഓരോ വർഷവും പൈനാപ്പിളിന്റെ ഡിമാൻഡ് 10 ശതമാനം കണ്ട് വർധിക്കുന്നു എന്നാണ് പൈനാപ്പിൾ ഗ്രോവേഴ്സ് അസോസിയേഷന്റെ വിലയിരുത്തൽ. ഡൽഹി മാർക്കറ്റിൽ 10 വർഷം മുൻപ് പ്രതിദിനം 20 ടൺ വിറ്റിരുന്നത് 300 ടൺ വരെ വിൽക്കുന്നു എന്നതാണ് മറ്റൊരു കണക്ക്. ആന്ധ്രയിലും മഹാരാഷ്ട്രയിലും 50 വീതം മാർക്കറ്റുകളിൽ വാഴക്കുളം പൈനാപ്പിൾ വിൽക്കുന്നുണ്ട്.
അയൽ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ലോറികൾക്ക് കേരളത്തിൽ നിന്ന് തിരിച്ചുള്ള ലോഡ് നല്കുന്നത് പൈനാപ്പിൾ വിപണിയാണ്. കേരളത്തിലേക്കുള്ള ലോറിക്കൂലിയിൽ വലിയ കുറവു വരുത്തുന്നുണ്ട് പൈനാപ്പിൾ. ഇത് നമ്മുടെ ആഭ്യന്തര ഭക്ഷ്യവിപണിയിൽ വിലവർധനയെ ലഘൂകരിക്കുന്നു.
ശുദ്ധമായ പഴം
ഇന്ന് വിപണിയിൽ ലഭിക്കുന്ന പഴവർഗങ്ങളിൽ ഏറ്റവും ശുദ്ധമായതും കീടനാശിനിയില്ലാത്തതുമായ പഴമാണ് പൈനാപ്പിൾ എന്ന് പഠനങ്ങൾ തെളിയിക്കുന്നു. ജർമനിയിലേക്ക് കയറ്റുമതിചെയ്യുന്ന തമിഴ്നാട് ആസ്ഥാനമായ എക്സ്പോർട്ടിങ് കമ്പനി 2020 ജനവരിയിൽ 107 മാനദണ്ഡങ്ങൾ വച്ച് നടത്തിയ പരിശോധനയിലും ഇത് വ്യക്തമാണ്. വാഴക്കുളത്ത് നിന്ന് വാങ്ങിയ പൈനാപ്പിളിൽ നിന്നുണ്ടാക്കിയ പൾപ്പാണ് ഈ പരിശോധനയ്ക്ക് അവരെടുത്തത്.
Content Highlights:Pineapple Farming In Vazhakulam
ഉത്പാദനം കുറഞ്ഞു, കൃഷിയിടം കൂടി
ഉത്പാദനത്തിൽ കഴിഞ്ഞ വർഷം നേരിയ ഇടിവു വന്നതൊഴിച്ചാൽ പൈനാപ്പിൾ കാർഷിക രംഗം വളർച്ചയിലാണ്. പ്രതിവർഷം 4 ലക്ഷം ടൺ പൈനാപ്പിൾ കേരളത്തിൽ ഉത്പാദിപ്പിക്കുന്നു എന്നാണ് കണക്ക്. കഴിഞ്ഞ വർഷം അതിൽ 10 ശതമാനമെങ്കിലും കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ രണ്ടുവർഷങ്ങളിലെ വെള്ളപ്പൊക്കങ്ങൾ, കാലാവസ്ഥയിൽ വന്നുകൊണ്ടിരിക്കുന്ന വ്യതിയാനം എന്നിവ കാരണങ്ങളാണ്.
കേരളത്തിൽ 40,000 ഏക്കർ സ്ഥലത്ത് പൈനാപ്പിൾ കൃഷിയുണ്ട്. ഇക്കൊല്ലം മുതൽ കൃഷിയിടത്തിൽ വർധനയുണ്ടാകുന്നുണ്ട്. ഹാരിസൺ മലയാളം പോലുള്ള വലിയ പ്ലാന്റർമാർ അവരുടെ സ്ഥലങ്ങൾ പൈനാപ്പിൾ കൃഷിക്ക് പാട്ടത്തിനു നല്കാൻ തയ്യാറായതാണ് ഈ മാറ്റത്തിനുള്ള ഒരു കാരണം. വലിയ പൈനാപ്പിൾ തോട്ടങ്ങളും കർഷകരും ഇത്തരത്തിൽ മുന്നേറിയപ്പോൾ ചെറുകിട കർഷകർ കൃഷിയിൽ നിന്ന് പിന്തിരിഞ്ഞിട്ടുമുണ്ട്. വിലയിലെ അസ്ഥിരത, ചിലവിൽ വന്ന വർധന, വെള്ളപ്പൊക്കം എന്നിവയാണ് ചെറുകിടക്കാരെ പിന്നോട്ടടിച്ചത്.
കൃഷിസ്ഥലത്തിന്റെ അളവിൽ വർധന വന്നപ്പോൾ, ഉത്പാദനത്തിൽ കുറവ് വന്നതിന് കാരണങ്ങളുണ്ട്. കൂടുതൽ സ്ഥലങ്ങളിലേക്ക് കൃഷി വ്യാപിച്ചപ്പോൾ വിത്തിനായി (കാനി) തോട്ടങ്ങളിൽ നിന്ന് ചെടികൾ എടുത്തതും അസ്ഥിരമായ കാലാവസ്ഥയും ആണ് മുഖ്യം. ചൂടും മഴയും കൃത്യമായ തോതിൽ ലഭിക്കേണ്ട വിളയാണിത്. വർഷവും അതിനു ശേഷമുള്ള ചൂടും ക്രമാതീതമായി വർധിച്ചത് വിളവിനെ സാരമായി ബാധിച്ചിട്ടുണ്ട്.
വെല്ലുവിളിയും പരിഹാരവും
പൈനാപ്പിൾ രംഗത്തെ പ്രധാന വെല്ലുവിളികളിലൊന്നാണ് വിലയിലെ അസ്ഥിരതയും പഴം സൂക്ഷിക്കാനുള്ള പ്രയാസവും. ഇപ്പോൾ കേരളത്തിൽ കൃഷിചെയ്യുന്ന പൈനാപ്പിൾ പൊതുവേ വേഗം നശിച്ചുപോകുന്ന പഴമുള്ള ഇനമാണ്. മൗറീഷ്യസ് ഇനത്തിൽപ്പെട്ട ഈ പൈനാപ്പിളിനാണ് വാഴക്കുളം പൈനാപ്പിൾ എന്ന ഭൂസൂചിക ലഭിച്ചത്.
എന്നാൽ, വ്യാവസായികാടിസ്ഥാനത്തിൽ നോക്കുമ്പോൾ കുറച്ചുകൂടി മെച്ചപ്പെട്ട എം.ഡി.2 എന്ന ഇനം കൂടുതലായി കൃഷിചെയ്യേണ്ടതുണ്ടെന്ന് പൈനാപ്പിൾ കർഷകനും പൈനാപ്പിൾ ഗ്രോവേഴ്സ് അസോസിയേഷൻ കേരള പ്രസിഡന്റുമായ ബേബി ജോൺ പേടിക്കാട്ടുകുന്നേൽ പറയുന്നു. മൗറീഷ്യസ് പൈനാപ്പിളിനുള്ള ഏതാണ്ടെല്ലാ ഗുണമേന്മയും എം.ഡി.2 വും അവകാശപ്പെടുന്നുണ്ട്. ഇന്ന് വിപണിയിൽ പൈനാപ്പിളിന്റെ വില നിശ്ചയിക്കുന്നതിലേക്ക് വാഴക്കുളം വളർന്നതിന് പിന്നിലും ഈ ദീർഘ വീക്ഷണമാണ്.
എന്തുകൊണ്ട് എം.ഡി.2.
മൗറീഷ്യസിനെ അപേക്ഷിച്ച് ചീഞ്ഞുപോകാതെ കൂടുതൽനാൾ സൂക്ഷിക്കാമെന്നതാണ് എം.ഡി.2 വിന്റെ ഏറ്റവും പ്രധാന ഗുണം. പൈനാപ്പിൾ വിപണിയിലെ എക്കാലത്തേയും വലിയ വെല്ലുവിളിയാണ് പഴം ഉണ്ടായി നിശ്ചിത കാലയളവിനുള്ളിൽത്തന്നെ വിളവെടുത്ത് വിൽക്കണമെന്നത്. മൂപ്പെത്തിയാൽ ചെടിയിൽ പരമാവധി നാലുദിവസത്തിൽ കൂടുതൽ പൈനാപ്പിൾ നിർത്താനാവില്ല. മൗറീഷ്യസ് ഇനത്തിൽപ്പെട്ട പൈനാപ്പിൾ വിളവെടുത്ത് പരമാവധി 12 ദിവസമാണ് സൂക്ഷിക്കാനാവുക. എന്നാൽ എം.ഡി.2 ഒരുമാസം വരെ കേടാകാതെ സൂക്ഷിക്കാം.
ഡൽഹി, കശ്മീർ പോലുള്ള വിപണിയിലേക്ക് ലോറികളിൽ കയറ്റിപ്പോകുന്ന പൈനാപ്പിൾ കേടാകാതെ ഒരുമാസം ഇരിക്കുന്നത് കർഷകനെയും കച്ചവടക്കാരനെയും സംബന്ധിച്ച് വലിയ ആശ്വാസമാണ്. പഴച്ചാറിന്റേയും മധുരത്തിന്റേയും അളവ് മറ്റിനങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. പുറംതൊലിയുടെ കനവും അകത്തെ കൂഞ്ഞിലിന്റെ (കോർ) വലിപ്പവും കുറവാണ്. പഴത്തിന്റെ ആകൃതിയും സംസ്കരണത്തിന് കൂടുതൽ അനുയോജ്യമാണ്.
സൂക്ഷിപ്പ് കാലാവധി കൂടുതലുള്ളതിനാൽ കുറഞ്ഞ ചെലവിൽ കടൽമാർഗം കയറ്റുമതിയും സാധ്യമാണ്. ഗൾഫിലേക്ക് പോലും വിമാന മാർഗമുള്ള കയറ്റുമതിക്ക് കൂലിയിനത്തിൽ മാത്രം കിലോയ്ക്ക് 60 രൂപ വരുമ്പോൾ, കടൽമാർഗമായാൽ ഇത് ആറ് രൂപയായി താഴും. മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കാൻ ഏറ്റവും അനുയോജ്യം എന്ന നിലക്കാണ് പുതിയ ഇനത്തെ പ്രോത്സാഹിപ്പിക്കാൻ കർഷകരുടെ ഇടയിൽനിന്ന് തന്നെ ആവശ്യങ്ങളുയരുന്നത്. പൈനാപ്പിൾ പൾപ്പ്, ജ്യൂസ്, കാൻഡി, ജാം തുടങ്ങി ഒട്ടനവധി ഉത്പന്നങ്ങൾ വിപണനസാധ്യത മുന്നിൽക്കണ്ട് നിർമിക്കാം.
പൈനാപ്പിൾ സംസ്കരണം
ഈ സീസണിൽ പൈനാപ്പിളിന് വില കുറയാത്തതിനാൽ വൻകിട സംസ്കരണ ഫാക്ടറികൾക്ക് വേണ്ടത്ര പൈനാപ്പിൾ കിട്ടിയില്ല. പൈനാപ്പിൾ വില കുറയുമ്പോഴാണ് സംസ്കരണ ഫാക്ടറികളും കമ്പനികളും വാങ്ങി പൾപ്പാക്കുന്നത്. വർധിച്ചവിലയിൽ ഇപ്പോഴത്തെ ഇനം പൈനാപ്പിൾ വാങ്ങി സംസ്കരിക്കുന്നത് ലാഭകരവുമല്ല.
ചെറുകിട കമ്പനികൾ വലിപ്പം കുറഞ്ഞ സി-ക്ലാസ് ഇനത്തിൽപ്പെട്ട പൈനാപ്പിൾ വാങ്ങിയാണ് കുറേയെല്ലാം പ്രവർത്തിച്ചത്. ഇത്തരം സ്ഥാപനങ്ങളിൽ സ്ഥിരംതൊഴിലോ തൊഴിലാളികളോ ഇല്ല. എന്നാൽ, വലിയ കമ്പനികൾക്ക് ഇത് സാധിക്കില്ല. അതിനാൽ, പൈനാപ്പിൾ കിട്ടാതെ വരുമ്പോൾ മാമ്പഴവും മറ്റും അയൽ സംസ്ഥാനങ്ങളിൽ നിന്നെടുത്ത് സംസ്കരിച്ചാണ് പിടിച്ചുനിൽക്കുന്നത്.
എം.ഡി.2 ഇനം സംസ്കരണത്തെ ആശ്രയിച്ച് വിപണിയിലെത്തിക്കാവുന്ന ഇനമാണ്. പൈനാപ്പിൾ ഉത്പാദനത്തിന്റെ നിശ്ചിത ശതമാനം ഈ ഇനമാവുകയും അത് വിപണിയിലെത്തുകയും ചെയ്താൽ മൂല്യവർധിത ഉത്പന്നങ്ങളുടേയും പൈനാപ്പിളിന്റേയും കയറ്റുമതി മെച്ചപ്പെടും. കമ്പനികൾക്കും ഫാക്ടറികൾക്കും ലാഭകരായി പ്രവർത്തിക്കാനുമാകും.
വാഴക്കുളം പൈനാപ്പിൾ മാർക്കറ്റ്
എവിടെ പൈനാപ്പിൾ മിഷൻ...?
ബാങ്കുകൾ വായ്പനല്കുന്നതിൽ കാണിക്കുന്ന ഉദാരതയും പൈനാപ്പിൾ മേഖലക്ക് താങ്ങാണ്. 350 കോടി രൂപ ഈ മേഖലയിൽ വിവിധ ബാങ്കുകൾ വായ്പയായി നല്കിയിട്ടുണ്ട്. 8.9 ശതമാനം വാർഷിക പലിശനിരക്കിൽ വരെ ദേശസാത്കൃത ബാങ്കുകൾ വായ്പനല്കുന്നുണ്ട്. കർഷകരെ സഹായിക്കാനെന്നു പറഞ്ഞ് കൊണ്ടുവന്ന പൈനാപ്പിൾ മിഷൻ എവിടെപ്പോയെന്നു പോലും അറിയില്ല. ഒരു കോടി രൂപയാണ് മിഷന് നല്കിയിരുന്നത്. കർഷർക്ക് ഇത് പ്രയോജനപ്പെട്ടില്ലെന്നു മാത്രം.
സർക്കാർ എന്തു ചെയ്യണം...?
കേരളത്തിന് പ്രതിവർഷം 800 കോടിയുടെ വരുമാനം നേടിത്തരുന്ന കാർഷിക ഭഷ്യവിളയാണ് പൈനാപ്പിൾ. പുതിയ ഇനം പൈനാപ്പിൾ ചെടി കർഷകരിലെത്തിക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്. എം.ഡി.2 ടിഷ്യൂ കൾച്ചറിലൂടെ വളർത്തി കർഷകർക്ക് കൃഷിയിടത്തിൽ ഉപയോഗിക്കാവുന്ന വലിപ്പത്തിൽ ലഭ്യമാക്കണം. ആദ്യ ഘട്ടങ്ങളിൽ മാത്രം മതി ഇത്.
പിന്നീട് കർഷകർ തന്നെ അവരുടെ കൃഷിയിടങ്ങളിൽ നിന്ന് കാനി (വിത്ത് തൈകൾ) എടുത്തുകൊള്ളും. വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരളക്ക് ഈ കാര്യത്തിൽ ഏറെ ചെയ്യാനാകും. സർക്കാർ ഉടമസ്ഥതയിലുള്ള വാഴക്കുളം പൈനാപ്പിൾ കമ്പനിക്കും ഈ പ്രവർത്തനം ഏറ്റെടുക്കാം. ഇവിടെ ഇപ്പോൾ വിത്തുത്പാദന കേന്ദ്രം പ്രവർത്തിക്കുന്നുമുണ്ട്. പൈനാപ്പിൾ സംസ്കരണത്തെ പരോക്ഷമായി പ്രോത്സാഹിപ്പിക്കാനുള്ള മികച്ച മാർഗങ്ങളിലൊന്നായിരിക്കും ഇത്.
ആഭ്യന്തര ഉപയോഗം
പൈനാപ്പിളിന്റെ ആഭ്യന്തര ഉപയോഗം വർധിച്ചു വരികയാണ്. ടെട്രാ പായ്ക്ക് ജ്യൂസ് വിപണിയുടെ വർധന, പഴങ്ങൾ ശീലിക്കുന്ന ഭക്ഷണസംസ്കാരം, ചൂടും ശീതളപാനീയങ്ങളുടെ വിൽപ്പനയും കൂടുന്നത് എന്നിവ പൈനാപ്പിളിന്റെ വിപണിസാധ്യത കൂട്ടുന്നുണ്ട്.
ഓരോ വർഷവും പൈനാപ്പിളിന്റെ ഡിമാൻഡ് 10 ശതമാനം കണ്ട് വർധിക്കുന്നു എന്നാണ് പൈനാപ്പിൾ ഗ്രോവേഴ്സ് അസോസിയേഷന്റെ വിലയിരുത്തൽ. ഡൽഹി മാർക്കറ്റിൽ 10 വർഷം മുൻപ് പ്രതിദിനം 20 ടൺ വിറ്റിരുന്നത് 300 ടൺ വരെ വിൽക്കുന്നു എന്നതാണ് മറ്റൊരു കണക്ക്. ആന്ധ്രയിലും മഹാരാഷ്ട്രയിലും 50 വീതം മാർക്കറ്റുകളിൽ വാഴക്കുളം പൈനാപ്പിൾ വിൽക്കുന്നുണ്ട്.
അയൽ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ലോറികൾക്ക് കേരളത്തിൽ നിന്ന് തിരിച്ചുള്ള ലോഡ് നല്കുന്നത് പൈനാപ്പിൾ വിപണിയാണ്. കേരളത്തിലേക്കുള്ള ലോറിക്കൂലിയിൽ വലിയ കുറവു വരുത്തുന്നുണ്ട് പൈനാപ്പിൾ. ഇത് നമ്മുടെ ആഭ്യന്തര ഭക്ഷ്യവിപണിയിൽ വിലവർധനയെ ലഘൂകരിക്കുന്നു.
ശുദ്ധമായ പഴം
ഇന്ന് വിപണിയിൽ ലഭിക്കുന്ന പഴവർഗങ്ങളിൽ ഏറ്റവും ശുദ്ധമായതും കീടനാശിനിയില്ലാത്തതുമായ പഴമാണ് പൈനാപ്പിൾ എന്ന് പഠനങ്ങൾ തെളിയിക്കുന്നു. ജർമനിയിലേക്ക് കയറ്റുമതിചെയ്യുന്ന തമിഴ്നാട് ആസ്ഥാനമായ എക്സ്പോർട്ടിങ് കമ്പനി 2020 ജനവരിയിൽ 107 മാനദണ്ഡങ്ങൾ വച്ച് നടത്തിയ പരിശോധനയിലും ഇത് വ്യക്തമാണ്. വാഴക്കുളത്ത് നിന്ന് വാങ്ങിയ പൈനാപ്പിളിൽ നിന്നുണ്ടാക്കിയ പൾപ്പാണ് ഈ പരിശോധനയ്ക്ക് അവരെടുത്തത്.
Content Highlights:Pineapple Farming In Vazhakulam