Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

അറുപതിലും യുവാകര്‍ഷകനായ ജോര്‍ജ്കുട്ടിയെ തേടി സമ്മിശ്രകൃഷിക്കുള്ള സമ്മാനംഅറുപതിലും യുവാകര്‍ഷകനായ ജോര്‍ജ്കുട്ടിയെ തേടി സമ്മിശ്രകൃഷിക്കുള്ള സമ്മാനം

$
0
0
അറുപതിലും യുവകർഷകനെന്നറിയപ്പെടുന്ന ജോർജ്കുട്ടി ഇനി അവാർഡ് ജേതാവെന്ന അംഗീകാരത്തിനുകൂടി അർഹനാണ്. പാഞ്ഞാൾ പഞ്ചായത്തിൽ കിള്ളിമംഗലം കുളമ്പിൽ സ്വന്തമായി പത്ത് ഏക്കറിൽ കൃഷിചെയ്യുന്ന ജോർജ്കുട്ടി (61)യ്ക്കാണ് സംസ്ഥാനത്തെ മികച്ച സമ്മിശ്ര കർഷകനുള്ള പുരസ്കാരം.

ജോർജുകുട്ടിയുടെ അമ്മയുടെ നാടായ കിള്ളിമംഗലത്താണ് സ്വന്തമായി ഫാം നടത്തുന്നത്. പത്ത് ഏക്കറിൽ 40 പശു,100 ആട്,200 മുട്ടക്കോഴി എന്നിവയുണ്ട്. രണ്ട് കുളങ്ങളിലായി തിലോപ്പി, നട്ടർ എന്നീ മത്സ്യങ്ങളെ വളർത്തുന്നുമുണ്ട്. ഇതിന് പുറമെ ആറ് ഏക്കറിൽ നെൽ കൃഷിയും മൂന്ന് ഏക്കറിൽ പുൽകൃഷിയും നടത്തുന്നു.

ജെയ്സി,ഗീർ, വെച്ചൂർ തുടങ്ങിയ ഇനങ്ങളിൽപ്പെടുന്ന നാൽപ്പത് പശുക്കളാണ് ഇവിടെയുള്ളത്. അത്യാധുനിക രീതിയിൽത്തന്നെയാണ് പശുവളർത്തലും. വൃത്തിയുള്ള തൊഴുത്തും സ്നേഹത്തോടെയോടെയുള്ള പരിചരണവുമാണ് പശുപരിപാലനത്തിന് അത്യാവശ്യമെന്നാണ് ജോർജ്കുട്ടിപറയുന്നത്. ഇവയ്ക്ക് തീറ്റയ്ക്കായി മൂന്ന് ഏക്കറിൽ തീറ്റപ്പുല്ലും സ്വന്തമായി കൃഷിചെയ്യുന്നുണ്ട്.

പാൽസൊസൈറ്റികളിലാണ് പാൽ നൽകുന്നത്. ഇതിന് പുറമെ ആവശ്യക്കാർക്ക് നേരിട്ടും ഇവിടെനിന്ന് പാൽ വാങ്ങാം. ഉണക്കിയ ചാണകപ്പൊടി പാക്കറ്റുകളിലാക്കി വിൽപ്പനയും നടത്തുന്നുണ്ട്. ആടുകളിൽ മലബാറി,ജമ്നാപ്യാരി തുടങ്ങിയ ഇനങ്ങളാണ് ഉള്ളത്. മൂവായിരത്തോളം മീനുകളുമുണ്ട്.

മുട്ടക്കോഴിയിലും ആദായം കണ്ടെത്തുന്നു

നാലുവർഷമായി കോഴി വളർത്തൽ ആരംഭിച്ചിട്ട്. വളരെക്കുറച്ച് കോഴികളുമായി തുടങ്ങിയതാണ് മുട്ടക്കോഴി വളർത്തൽ. ഇപ്പോൾ ഇരുനൂറ് കോഴികളുണ്ട്. ഫാം പരിചരണത്തിനായി ആറ് ജോലിക്കാരാണ് ഇവിടെയുള്ളത്. ആലീസാണ് ഭാര്യ.ലിജോ,ലിജി എന്നിവരാണ് മക്കൾ. സഹോദരൻ ജെയ്സണും കൃഷിയിൽ പിന്തുണയുമായി കൂടെയുണ്ട്.

തൃശ്ശൂർ ജില്ല ചെറുകിട വ്യവസായി വെൽഫെയർ സഹകരണ സംഘത്തിന്റെ പ്രസിഡന്റ് കൂടിയാണ് ജോർജ്കുട്ടി. ഫെബ്രുവരി നാലിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പുരസ്കാരം സമ്മാനിക്കും.

Viewing all articles
Browse latest Browse all 2897

Trending Articles