പത്തുകൊല്ലം മുൻപ് എട്ട് പശുക്കൾ കുളമ്പുരോഗം ബാധിച്ച് ചത്തുപോയപ്പോഴുണ്ടായ നഷ്ടവും ദുഃഖവും അതേ തൊഴിൽ ചെയ്തുകൊണ്ടുതന്നെ മറികടക്കുകയാണ് രായമംഗലം തൊഴുത്തുങ്കൽ വീട്ടിൽ മിനി രാജു എന്ന വീട്ടമ്മ. ഏതാനും കൊല്ലങ്ങൾക്കിപ്പുറം ക്ഷീരവികസന വകുപ്പ് ഏർപ്പെടുത്തിയ ഏറ്റവും മികച്ച ക്ഷീര കർഷകയ്ക്കുള്ള പുരസ്കാരം ഇവരെ തേടിയെത്തിയിരിക്കുന്നു. എറണാകുളം, തൃശ്ശൂർ, ഇടുക്കി, കോട്ടയം ജില്ലകൾ ഉൾപ്പെടുന്ന മേഖലയിലെ പട്ടികവിഭാഗത്തിൽപ്പെട്ട മികച്ച കർഷകയ്ക്കുള്ള പുരസ്കാരമാണ് മിനിക്ക് ലഭിച്ചത്.
നേട്ടത്തിനുപിന്നിൽ ഭർത്താവ് രാജുവിന്റെ അധ്വാനവുമുണ്ട്. ഒരു പശുവുമായി രംഗത്തേക്കിറങ്ങിയ ഇവരുടെ തൊഴുത്തിൽ ഇപ്പോൾ എച്ച്.എഫ്., ജഴ്സി, ഗീർ ഇനങ്ങളിൽപ്പെട്ട 16 പശുക്കളുണ്ട്. ദിവസം 130 ലിറ്റർ പാൽ ഉത്പാദിപ്പിക്കുന്നു.
പുല്ലുവഴി ക്ഷീരോത്പാദക സംഘത്തിലാണ് പ്രധാനമായും പാൽ വിൽക്കുന്നത്. 15 സെന്റ് സ്ഥലത്ത് വീടിനോടുചേർന്നാണ്, ചെറുതെങ്കിലും വൃത്തിയുള്ള തൊഴുത്ത്. തൊഴുത്തിൽ നിന്നുള്ള മലിനജലം ടാങ്കിൽ ശേഖരിച്ച് പാടത്ത് കൊണ്ടുപോയി തീറ്റപ്പുൽകൃഷിക്ക് ഉപയോഗിക്കുന്നു. സ്വന്തമായുളള 60 സെന്റിലും പാട്ടത്തിനെടുത്ത രണ്ടേക്കർ പാടത്തും തീറ്റപ്പുൽ കൃഷിചെയ്യുന്നു. തീറ്റയ്ക്ക് ചെലവുകുറഞ്ഞ മാർഗമെന്ന നിലയിൽ പശുക്കൾക്ക് പൈനാപ്പിൾ ചെടിയുടെ ഇല അരിഞ്ഞുനൽകുന്നു.
ആഭരണങ്ങൾ പണയംവച്ചും വിറ്റും തുടങ്ങിവച്ച പശുവളർത്തൽ നഷ്ടത്തിലായപ്പോൾ നിർത്തിയാലോ എന്ന് ആലോചിച്ചതാണ്. എന്നാൽ, ക്ഷീരവികസന വകുപ്പിൽനിന്നും ഉദ്യോഗസ്ഥരിൽനിന്നും ലഭിച്ച പിന്തുണയും പ്രോത്സാഹനവുമാണ് ഈരംഗത്ത് തുടരാൻ കാരണമായതെന്ന് മിനി പറഞ്ഞു. സമീപവാസികളുടെ സഹകരണവും എടുത്തുപറയണം.
കഠിനാധ്വാനമുണ്ടെങ്കിലും തിരിഞ്ഞുനോക്കുമ്പോൾ സംതൃപ്തിയുണ്ട്. ശാസ്ത്രീയമായ പശുപരിപാലനത്തെക്കുറിച്ച് പഠിക്കാൻ ശ്രമിച്ചതും നല്ലരീതിയിൽ പ്രവർത്തിക്കുന്ന ഫാമുകൾ സന്ദർശിച്ച് നേടിയ അറിവുകളും പ്രയോജനം ചെയ്തുവെന്ന് രാജു പറഞ്ഞു. വീടിനു പിന്നിലെ സ്ഥലം കൂടി ഉപയോഗപ്പെടുത്തി ഫാം വിപുലപ്പെടുത്താൻ ഉദ്ദേശിക്കുകയാണ് ഇവർ. തൊഴുത്തിലെത്തുമ്പോൾ മക്കളില്ലാത്ത വേദനയും മറക്കുകയാണ് ഈ ദമ്പതിമാർ.
Content Highlights:Success story of young dairy farmer Mini From Ernakulam
നേട്ടത്തിനുപിന്നിൽ ഭർത്താവ് രാജുവിന്റെ അധ്വാനവുമുണ്ട്. ഒരു പശുവുമായി രംഗത്തേക്കിറങ്ങിയ ഇവരുടെ തൊഴുത്തിൽ ഇപ്പോൾ എച്ച്.എഫ്., ജഴ്സി, ഗീർ ഇനങ്ങളിൽപ്പെട്ട 16 പശുക്കളുണ്ട്. ദിവസം 130 ലിറ്റർ പാൽ ഉത്പാദിപ്പിക്കുന്നു.
പുല്ലുവഴി ക്ഷീരോത്പാദക സംഘത്തിലാണ് പ്രധാനമായും പാൽ വിൽക്കുന്നത്. 15 സെന്റ് സ്ഥലത്ത് വീടിനോടുചേർന്നാണ്, ചെറുതെങ്കിലും വൃത്തിയുള്ള തൊഴുത്ത്. തൊഴുത്തിൽ നിന്നുള്ള മലിനജലം ടാങ്കിൽ ശേഖരിച്ച് പാടത്ത് കൊണ്ടുപോയി തീറ്റപ്പുൽകൃഷിക്ക് ഉപയോഗിക്കുന്നു. സ്വന്തമായുളള 60 സെന്റിലും പാട്ടത്തിനെടുത്ത രണ്ടേക്കർ പാടത്തും തീറ്റപ്പുൽ കൃഷിചെയ്യുന്നു. തീറ്റയ്ക്ക് ചെലവുകുറഞ്ഞ മാർഗമെന്ന നിലയിൽ പശുക്കൾക്ക് പൈനാപ്പിൾ ചെടിയുടെ ഇല അരിഞ്ഞുനൽകുന്നു.
ആഭരണങ്ങൾ പണയംവച്ചും വിറ്റും തുടങ്ങിവച്ച പശുവളർത്തൽ നഷ്ടത്തിലായപ്പോൾ നിർത്തിയാലോ എന്ന് ആലോചിച്ചതാണ്. എന്നാൽ, ക്ഷീരവികസന വകുപ്പിൽനിന്നും ഉദ്യോഗസ്ഥരിൽനിന്നും ലഭിച്ച പിന്തുണയും പ്രോത്സാഹനവുമാണ് ഈരംഗത്ത് തുടരാൻ കാരണമായതെന്ന് മിനി പറഞ്ഞു. സമീപവാസികളുടെ സഹകരണവും എടുത്തുപറയണം.
കഠിനാധ്വാനമുണ്ടെങ്കിലും തിരിഞ്ഞുനോക്കുമ്പോൾ സംതൃപ്തിയുണ്ട്. ശാസ്ത്രീയമായ പശുപരിപാലനത്തെക്കുറിച്ച് പഠിക്കാൻ ശ്രമിച്ചതും നല്ലരീതിയിൽ പ്രവർത്തിക്കുന്ന ഫാമുകൾ സന്ദർശിച്ച് നേടിയ അറിവുകളും പ്രയോജനം ചെയ്തുവെന്ന് രാജു പറഞ്ഞു. വീടിനു പിന്നിലെ സ്ഥലം കൂടി ഉപയോഗപ്പെടുത്തി ഫാം വിപുലപ്പെടുത്താൻ ഉദ്ദേശിക്കുകയാണ് ഇവർ. തൊഴുത്തിലെത്തുമ്പോൾ മക്കളില്ലാത്ത വേദനയും മറക്കുകയാണ് ഈ ദമ്പതിമാർ.
Content Highlights:Success story of young dairy farmer Mini From Ernakulam