ആലപ്പുഴ, വീയപുരത്തെ ബിപിൻ വർഗീസിന്റെ മൂന്നേക്കർ പാടത്ത് വളരുന്നത് അഞ്ചിനം നെല്ലുകൾ. രണ്ടേക്കറോളം കുട്ടനാട്ടിൽ സർവസാധാരണമായുള്ള ജ്യോതിയാണ്. ബാക്കിയെല്ലാം കേരളത്തിൽ അപൂർവമായി കൃഷി ചെയ്യുന്ന ദക്ഷിണേന്ത്യയിലെ നാടൻ ഇനങ്ങളായ മല്ലിക, കല്ലടിയാരൻ, വലിച്ചൂരി, ദാമ്രശാലി എന്നിവയും. അടുത്തടുത്തായാണ് ഇവയെല്ലാം കൃഷി ചെയ്യുന്നത്.
കറുത്ത ഇലകളുള്ള ദാമ്രശാലിയാണ് കൂട്ടത്തിൽ അത്യപൂർവം. കിടപ്പുരോഗികൾക്ക് ഓട്ട്സിന് പകരമായി ഇതിന്റെ അരി നൽകാം. വേഗം ദഹിക്കും. ഗുണനിലവാരത്തിൽ മുന്നിലും. പച്ചവിരിച്ച നെൽപ്പാടത്തിനിടെ ദാമ്രശാലി വളരുന്ന ഭാഗം മാത്രം കറുപ്പണിഞ്ഞ് നിൽക്കുന്നത് വ്യത്യസ്തമായ കാഴ്ചയാണ്. ഇതറിഞ്ഞ് വിപിന്റെ കൃഷിയിടം കാണാൻ നിരവധി പേരാണെത്തുന്നത്.
വയനാട്ടിൽനിന്ന് കിലോഗ്രാമിന് 500 രൂപ വിലകൊടുത്താണ് ഇതിന്റെ വിത്ത് വാങ്ങിയത്. 10 സെന്റിലാണ് ദാമ്രശാലി വളരുന്നത്. പരീക്ഷണ കൃഷിയാണ്. വിജയിച്ചാൽ കൂടുതൽ സ്ഥലത്ത് കൃഷിയിറക്കാനാണ് ബിപിന്റെ തീരുമാനം. പച്ചരിയായി കുത്തിയെടുക്കാറുള്ള മല്ലിക ഇനത്തിലെ നെല്ലും 10 സെന്റിൽ വളരുന്നു. അടുത്തുതന്നെ ഞവരപോലുള്ള കല്ലടിയാൻ നെല്ലും നന്നായി വളരുന്നുണ്ട്. സാധാരണയിൽ കവിഞ്ഞ് ഉയരം വയ്ക്കുന്ന നെല്ലാണിത്. വലിച്ചൂരി നെല്ലിന്റെ ചോറ്് സദ്യക്ക് ഒന്നാന്തരമാണ്.
ഗുജറാത്തിൽ കൃഷിചെയ്യാറുള്ള കൃഷ്ണ കാമോദി ഇനത്തിലെ നെല്ലും ബിപിൻ വിതച്ചു നോക്കിയതാണ്. കിളിർത്തില്ല. മണ്ണിന്റെയും വെള്ളത്തിന്റെയും പ്രശ്നമാണോയെന്നതിൽ വ്യക്തതയില്ലെന്നാണ് ബിപിൻ പറയുന്നത്. അടുത്ത സീസണിൽ ഇതേ വിത്ത് വീണ്ടും പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ്.
വീയപുരത്തെ പോട്ടകളയ്ക്കാട് പാടത്തിനോട് ചേർന്ന് കാരിച്ചാൽ അച്ചൻമുക്കിന് കിഴക്കാണ് ബിപിന്റെ വീട്. നാടൻ പശുക്കൾ രണ്ടെണ്ണമുണ്ട്. ചാണകവും ഗോമൂത്രവും ഉപയോഗപ്പെടുത്തിയുള്ള ജൈവ കൃഷിരീതിയാണ് പിന്തുടരുന്നത്. വേപ്പിൽ പിണ്ണാക്ക്, എല്ലുപൊടി എന്നിവയും പാടത്ത് പ്രയോഗിക്കുന്നു. വീയപുരം ഗ്രാമപ്പഞ്ചായത്ത് മികച്ച യുവ കർഷകനുള്ള പുരസ്കാരം നൽകി ബിപിനെ ആദരിച്ചിരുന്നു.
വീട്ടുവളപ്പിൽ പയർ, പടവലം, മത്തൻ, ചീര തുടങ്ങിയവെയല്ലാം കൃഷി ചെയ്യുന്നുണ്ട്. പച്ചക്കറി കൃഷി മുൻനിർത്തിയാണ് പഞ്ചായത്ത് പുരസ്കാരം നൽകിയത്. കഴിഞ്ഞ സീസണിൽ ഞവര കൃഷി ചെയ്തിരുന്നു. 200 കിലോഗ്രാമോളം വിളവുണ്ടായി. എന്നാൽ, വിറ്റുപോകാൻ ബുദ്ധിമുട്ടായിരുന്നു. ഇതിനാലാണ് ഇത്തവണ ഞവര ഒഴിവാക്കി നാടൻ ഇനങ്ങൾ പരീക്ഷിക്കുന്നത്.
വിദൂര വിദ്യാഭ്യാസത്തിലൂടെയുള്ള ബിരുദാനന്തര ബിരുദ പഠത്തിന്റെ തിരക്കിനിടയിലാണ് ബിപിൻ കൃഷിക്കും സമയം കണ്ടെത്തുന്നത്.
Content highlights:Story of a young farmer from Alappuzha
കറുത്ത ഇലകളുള്ള ദാമ്രശാലിയാണ് കൂട്ടത്തിൽ അത്യപൂർവം. കിടപ്പുരോഗികൾക്ക് ഓട്ട്സിന് പകരമായി ഇതിന്റെ അരി നൽകാം. വേഗം ദഹിക്കും. ഗുണനിലവാരത്തിൽ മുന്നിലും. പച്ചവിരിച്ച നെൽപ്പാടത്തിനിടെ ദാമ്രശാലി വളരുന്ന ഭാഗം മാത്രം കറുപ്പണിഞ്ഞ് നിൽക്കുന്നത് വ്യത്യസ്തമായ കാഴ്ചയാണ്. ഇതറിഞ്ഞ് വിപിന്റെ കൃഷിയിടം കാണാൻ നിരവധി പേരാണെത്തുന്നത്.
വയനാട്ടിൽനിന്ന് കിലോഗ്രാമിന് 500 രൂപ വിലകൊടുത്താണ് ഇതിന്റെ വിത്ത് വാങ്ങിയത്. 10 സെന്റിലാണ് ദാമ്രശാലി വളരുന്നത്. പരീക്ഷണ കൃഷിയാണ്. വിജയിച്ചാൽ കൂടുതൽ സ്ഥലത്ത് കൃഷിയിറക്കാനാണ് ബിപിന്റെ തീരുമാനം. പച്ചരിയായി കുത്തിയെടുക്കാറുള്ള മല്ലിക ഇനത്തിലെ നെല്ലും 10 സെന്റിൽ വളരുന്നു. അടുത്തുതന്നെ ഞവരപോലുള്ള കല്ലടിയാൻ നെല്ലും നന്നായി വളരുന്നുണ്ട്. സാധാരണയിൽ കവിഞ്ഞ് ഉയരം വയ്ക്കുന്ന നെല്ലാണിത്. വലിച്ചൂരി നെല്ലിന്റെ ചോറ്് സദ്യക്ക് ഒന്നാന്തരമാണ്.
ഗുജറാത്തിൽ കൃഷിചെയ്യാറുള്ള കൃഷ്ണ കാമോദി ഇനത്തിലെ നെല്ലും ബിപിൻ വിതച്ചു നോക്കിയതാണ്. കിളിർത്തില്ല. മണ്ണിന്റെയും വെള്ളത്തിന്റെയും പ്രശ്നമാണോയെന്നതിൽ വ്യക്തതയില്ലെന്നാണ് ബിപിൻ പറയുന്നത്. അടുത്ത സീസണിൽ ഇതേ വിത്ത് വീണ്ടും പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ്.
വീയപുരത്തെ പോട്ടകളയ്ക്കാട് പാടത്തിനോട് ചേർന്ന് കാരിച്ചാൽ അച്ചൻമുക്കിന് കിഴക്കാണ് ബിപിന്റെ വീട്. നാടൻ പശുക്കൾ രണ്ടെണ്ണമുണ്ട്. ചാണകവും ഗോമൂത്രവും ഉപയോഗപ്പെടുത്തിയുള്ള ജൈവ കൃഷിരീതിയാണ് പിന്തുടരുന്നത്. വേപ്പിൽ പിണ്ണാക്ക്, എല്ലുപൊടി എന്നിവയും പാടത്ത് പ്രയോഗിക്കുന്നു. വീയപുരം ഗ്രാമപ്പഞ്ചായത്ത് മികച്ച യുവ കർഷകനുള്ള പുരസ്കാരം നൽകി ബിപിനെ ആദരിച്ചിരുന്നു.
വീട്ടുവളപ്പിൽ പയർ, പടവലം, മത്തൻ, ചീര തുടങ്ങിയവെയല്ലാം കൃഷി ചെയ്യുന്നുണ്ട്. പച്ചക്കറി കൃഷി മുൻനിർത്തിയാണ് പഞ്ചായത്ത് പുരസ്കാരം നൽകിയത്. കഴിഞ്ഞ സീസണിൽ ഞവര കൃഷി ചെയ്തിരുന്നു. 200 കിലോഗ്രാമോളം വിളവുണ്ടായി. എന്നാൽ, വിറ്റുപോകാൻ ബുദ്ധിമുട്ടായിരുന്നു. ഇതിനാലാണ് ഇത്തവണ ഞവര ഒഴിവാക്കി നാടൻ ഇനങ്ങൾ പരീക്ഷിക്കുന്നത്.
വിദൂര വിദ്യാഭ്യാസത്തിലൂടെയുള്ള ബിരുദാനന്തര ബിരുദ പഠത്തിന്റെ തിരക്കിനിടയിലാണ് ബിപിൻ കൃഷിക്കും സമയം കണ്ടെത്തുന്നത്.
Content highlights:Story of a young farmer from Alappuzha