സമഗ്രപുരയിടക്കൃഷിയുടെ മികച്ച മാതൃകയാവുകയാണ് കോഴിക്കോട്, ചേളന്നൂർ ഒൻപതേ അഞ്ചിനുസമീപത്തെ എ.കെ.കെ.ആർ. നിവാസ്. കാടുപിടിച്ച് തരിശ്ശായിക്കിടന്ന സ്ഥലം ഇന്ന് കൃഷിഭൂമിയാണ്. വീട്ടമ്മയായ വിജയിയും ഭർത്താവ് റിട്ട. നേവി ഉദ്യോഗസ്ഥൻ എ.കെ. മനോഹരനുമാണ് ഇതിന് മുന്നിട്ടിറങ്ങിയത്. രണ്ടുവർഷംമുമ്പാണ് കുടുംബം ഇവിടെ താമസമാക്കുന്നത്. ഒരു വീടിന്റെപരിസരം മികച്ച രീതിയിൽ കൃഷിക്ക് എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് കാണിച്ചു തരികയാണ് ഈ കുടുംബം.
കോൺക്രീറ്റ് വീടിന്റെ മുൻഭാഗത്തായി പൂന്തോട്ടം ഒരുഭാഗത്ത്മനോഹരമായ കുളം, പച്ചക്കറിക്കൃഷി, മഴമറക്കൃഷി, വീടിന് പിൻഭാഗത്തായി ബയോഫ്ലോക്ക് ടാങ്കിൽ മത്സ്യക്കൃഷി, കോഴിവളർത്തൽ, കാസർകോടൻ കുള്ളൻപശു എന്നിങ്ങനെ എല്ലാമുണ്ട് ഇവിടെ. വീടിനുപിറകിലുള്ള കുളം മഴവെള്ള സംഭരണികൂടിയാണ്. വീടിനുമുകളിൽ വീഴുന്നമഴവെള്ളം പൂർണമായും പൈപ്പ് വഴി ഈ ടാങ്കിലേക്ക് എത്തിക്കും. കൃഷിയിടത്തിലേക്ക് ഇവിടുന്നാണ് വെള്ളമെടുക്കുന്നത്.
ആദ്യവർഷം വിളവെടുപ്പിൽ മികച്ചനേട്ടം
ആദ്യവർഷംതന്നെ തക്കാളിക്കൃഷിയിൽ മികച്ച വിളവെടുപ്പാണുണ്ടായത്. തക്കാളിയാണ് കൂടുതലായി കൃഷിചെയ്യുന്നത്. ചീര, പച്ചമുളക്, വെണ്ട, പടവലം, പയർ, എളവൻ, മത്തൻ തുടങ്ങിയവയും കൃഷിത്തോട്ടത്തിലുണ്ട്. അത്യുത്പാദനശേഷിയുള്ള വിത്തുകളാണ് ഉപയോഗിക്കുന്നത്. ചാണകപ്പൊടി, ഗോമൂത്രം, ജൈവാമൃതം, വേപ്പെണ്ണ എന്നിവ ഉപയോഗിച്ച് ജൈവരീതിയിലാണ് കൃഷി. ചൂട് കൂടുന്ന സമയമായതിനാൽ കൃഷിക്ക് നല്ല ജലസേചനവും ആവശ്യവുമാണ്.
കാസർകോടൻ കുള്ളൻപശു
കൃഷി ഓഫീസർ ടി. ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ കൃഷിഭവൻ അധികൃതർ മാർഗനിർദേശങ്ങൾ നൽകാറുണ്ട്. കൃഷിഭവന്റെ സഹകരണത്തോടെ സബ്സിഡി നിരക്കിൽ മഴമറക്കൃഷിയുടെ ഷെഡ്ഡ് ഒരുക്കിയിട്ടുണ്ട്. ചേന, ചേമ്പ്, മഞ്ഞൾ, കൂർക്കൽ തുടങ്ങിയ ഇടവിളക്കൃഷിയും വാഴ, കപ്പ എന്നിവയും കൃഷിയിടത്തിലുണ്ട്. മൈസൂർ, ഞാലിപ്പൂവൻ എന്നവയാണ് വാഴത്തോട്ടത്തിലുള്ളത്. വിളവെടുക്കുന്ന ഉത്പന്നങ്ങൾ വേങ്ങേരിയിലെ നഗര കാർഷിക മൊത്തവിപണന കേന്ദ്രത്തിലേക്ക് എത്തിക്കാറുണ്ട്. വിഷരഹിത നാടൻപച്ചക്കറികൾ വാങ്ങിക്കാൻ വീട്ടിലേക്ക് നേരിട്ട് എപ്പോഴും ആളുകളെത്താറുണ്ട്.
ബയോഫ്ലോക്ക് ടാങ്കിലെ മത്സ്യക്കൃഷി
മത്സ്യക്കൃഷിയും കോഴിവളർത്തലും
നൂതനസംവിധാനങ്ങളുപയോഗിച്ചുള്ള രണ്ട് ബയോഫ്ലോക്ക് ടാങ്കുകളാണ് മത്സ്യക്കൃഷിക്കുള്ളത്. 800 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന വലിയടാങ്കും 400 കുഞ്ഞുങ്ങൾക്കായുള്ള ചെറിയ ടാങ്കുമുണ്ട്. ആറുമാസംകൊണ്ട് വിളവെടുക്കുന്ന കട്ലയാണ് കൃഷി ചെയ്യുന്നത്. നാടൻ കോഴി, കരിങ്കോഴി തുടങ്ങിവയെയും വളർത്തുന്നുണ്ട്.
കോഴികളുടെ കൂടിനുചുറ്റും രണ്ടുതട്ടുകളായി തിരിച്ച് വിസ്തൃതിയിൽ നെറ്റ് ഉപയോഗിച്ച് സൗകര്യം ഒരുക്കിയിട്ടുണ്ട്. കാസർകോടൻ കുള്ളൻ പശുവിനെയും വളർത്തുന്നുണ്ട്. പശുവിന് തീറ്റയ്ക്ക് ചോളം വിത്ത് മുളപ്പിച്ച് തീറ്റ ഉത്പാദിപ്പിക്കുന്നുണ്ട്. അസോള കൃഷിയുമുണ്ട്.
Content Highlights:The success story of a farmer from Kozhikode
കോൺക്രീറ്റ് വീടിന്റെ മുൻഭാഗത്തായി പൂന്തോട്ടം ഒരുഭാഗത്ത്മനോഹരമായ കുളം, പച്ചക്കറിക്കൃഷി, മഴമറക്കൃഷി, വീടിന് പിൻഭാഗത്തായി ബയോഫ്ലോക്ക് ടാങ്കിൽ മത്സ്യക്കൃഷി, കോഴിവളർത്തൽ, കാസർകോടൻ കുള്ളൻപശു എന്നിങ്ങനെ എല്ലാമുണ്ട് ഇവിടെ. വീടിനുപിറകിലുള്ള കുളം മഴവെള്ള സംഭരണികൂടിയാണ്. വീടിനുമുകളിൽ വീഴുന്നമഴവെള്ളം പൂർണമായും പൈപ്പ് വഴി ഈ ടാങ്കിലേക്ക് എത്തിക്കും. കൃഷിയിടത്തിലേക്ക് ഇവിടുന്നാണ് വെള്ളമെടുക്കുന്നത്.
ആദ്യവർഷം വിളവെടുപ്പിൽ മികച്ചനേട്ടം
ആദ്യവർഷംതന്നെ തക്കാളിക്കൃഷിയിൽ മികച്ച വിളവെടുപ്പാണുണ്ടായത്. തക്കാളിയാണ് കൂടുതലായി കൃഷിചെയ്യുന്നത്. ചീര, പച്ചമുളക്, വെണ്ട, പടവലം, പയർ, എളവൻ, മത്തൻ തുടങ്ങിയവയും കൃഷിത്തോട്ടത്തിലുണ്ട്. അത്യുത്പാദനശേഷിയുള്ള വിത്തുകളാണ് ഉപയോഗിക്കുന്നത്. ചാണകപ്പൊടി, ഗോമൂത്രം, ജൈവാമൃതം, വേപ്പെണ്ണ എന്നിവ ഉപയോഗിച്ച് ജൈവരീതിയിലാണ് കൃഷി. ചൂട് കൂടുന്ന സമയമായതിനാൽ കൃഷിക്ക് നല്ല ജലസേചനവും ആവശ്യവുമാണ്.
കാസർകോടൻ കുള്ളൻപശു
കൃഷി ഓഫീസർ ടി. ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ കൃഷിഭവൻ അധികൃതർ മാർഗനിർദേശങ്ങൾ നൽകാറുണ്ട്. കൃഷിഭവന്റെ സഹകരണത്തോടെ സബ്സിഡി നിരക്കിൽ മഴമറക്കൃഷിയുടെ ഷെഡ്ഡ് ഒരുക്കിയിട്ടുണ്ട്. ചേന, ചേമ്പ്, മഞ്ഞൾ, കൂർക്കൽ തുടങ്ങിയ ഇടവിളക്കൃഷിയും വാഴ, കപ്പ എന്നിവയും കൃഷിയിടത്തിലുണ്ട്. മൈസൂർ, ഞാലിപ്പൂവൻ എന്നവയാണ് വാഴത്തോട്ടത്തിലുള്ളത്. വിളവെടുക്കുന്ന ഉത്പന്നങ്ങൾ വേങ്ങേരിയിലെ നഗര കാർഷിക മൊത്തവിപണന കേന്ദ്രത്തിലേക്ക് എത്തിക്കാറുണ്ട്. വിഷരഹിത നാടൻപച്ചക്കറികൾ വാങ്ങിക്കാൻ വീട്ടിലേക്ക് നേരിട്ട് എപ്പോഴും ആളുകളെത്താറുണ്ട്.
ബയോഫ്ലോക്ക് ടാങ്കിലെ മത്സ്യക്കൃഷി
മത്സ്യക്കൃഷിയും കോഴിവളർത്തലും
നൂതനസംവിധാനങ്ങളുപയോഗിച്ചുള്ള രണ്ട് ബയോഫ്ലോക്ക് ടാങ്കുകളാണ് മത്സ്യക്കൃഷിക്കുള്ളത്. 800 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന വലിയടാങ്കും 400 കുഞ്ഞുങ്ങൾക്കായുള്ള ചെറിയ ടാങ്കുമുണ്ട്. ആറുമാസംകൊണ്ട് വിളവെടുക്കുന്ന കട്ലയാണ് കൃഷി ചെയ്യുന്നത്. നാടൻ കോഴി, കരിങ്കോഴി തുടങ്ങിവയെയും വളർത്തുന്നുണ്ട്.
കോഴികളുടെ കൂടിനുചുറ്റും രണ്ടുതട്ടുകളായി തിരിച്ച് വിസ്തൃതിയിൽ നെറ്റ് ഉപയോഗിച്ച് സൗകര്യം ഒരുക്കിയിട്ടുണ്ട്. കാസർകോടൻ കുള്ളൻ പശുവിനെയും വളർത്തുന്നുണ്ട്. പശുവിന് തീറ്റയ്ക്ക് ചോളം വിത്ത് മുളപ്പിച്ച് തീറ്റ ഉത്പാദിപ്പിക്കുന്നുണ്ട്. അസോള കൃഷിയുമുണ്ട്.
Content Highlights:The success story of a farmer from Kozhikode