ആലപ്പുഴ ജില്ലയുടെ തെക്കൻ മേഖലയിൽ പശുക്കൾക്കും കിടാക്കൾക്കും സാംക്രമിക ചർമമുഴരോഗം വ്യാപകമായി. ജില്ലയുടെ വടക്കൻ മേഖലകളിൽ ആറുമാസം മുൻപ് വ്യാപകമായിരുന്ന രോഗം രണ്ടാഴ്ചമുൻപാണ് തെക്കൻമേഖലയിലേക്ക് എത്തുന്നത്. ഈച്ചകളിൽ കൂടിയാണ് ഈ വൈറസ് രോഗം പരക്കുന്നത്. താമരക്കുളം, വള്ളികുന്നം, ചുനക്കര, ഭരണിക്കാവ്, നൂറനാട്, പാലമേൽ, തഴക്കര, തെക്കേക്കര, കൃഷ്ണപുരം, കായംകുളം പ്രദേശങ്ങളിലാണ് രോഗമുള്ളത്. നൂറുകണക്കിന് പശുക്കളെ രോഗം ബാധിച്ചിട്ടുണ്ട്.
രോഗലക്ഷണങ്ങൾ
ആദ്യം പശുക്കളുടെ ദേഹത്ത് വട്ടത്തിൽ ചെറിയ മുഴകൾ വരും. പിന്നീടിത് ദേഹമാസകലമായി പഴുത്തുപൊട്ടി വ്രണമായിത്തീരുന്നു. വായിലും ശരീരത്തിനുള്ളിലും ഇതേപോലെ വ്രണങ്ങൾ ഉണ്ടാകുന്നു. പനിയും വേദനയും ഉണ്ടാകും. പശു തീറ്റയെടുക്കുന്നതിന് മടികാണിക്കുന്നതോടൊപ്പം പാലും കുറയുന്നു. പശുക്കിടാക്കൾക്കും രോഗം ബാധിക്കുന്നു.
ശരിയായ ചികിത്സ കിട്ടിയില്ലെങ്കിൽ പശുക്കിടാക്കളുടെ മരണത്തിലേക്ക് രോഗം നയിക്കുന്നു. ജില്ലയിലെ അനിമൽ ഡിസീസ് കൺട്രോൾ പ്രോജക്ടിലെ എപ്പിഡിമോളജിസ്റ്റ് ഡോ. വൈശാഖ് മോഹൻ രോഗബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.
വാക്സിൻ കണ്ടുപിടിച്ചിട്ടില്ല
പശുക്കളിലെ ചർമമുഴരോഗത്തിന് കാരണക്കാർ വൈറസുകളാണ്. ചർമത്തിലെ മുഴ പൊട്ടി ഉണ്ടാകുന്ന മുറിവുകളിൽ വന്നിരിക്കുന്ന ഈച്ചയാണ് രോഗം മറ്റുള്ള പശുക്കളിലേക്ക് പരത്തുന്നത്. രോഗലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ നൽകണം. ആന്റിബയോട്ടിക് മരുന്നുകൾ നൽകുകയാണ് പ്രതിവിധി. 15 ദിവസമെങ്കിലും മരുന്ന് നൽകിയാലെ രോഗം ദേദമാകൂ. ചികിത്സയോടൊപ്പം തൊഴുത്തും പരിസരവും ഈച്ച വരാതെ വൃത്തിയായി സൂക്ഷിക്കണം. രോഗമുള്ള പശുക്കളുടെ പാൽ കിടാക്കൾക്ക് കൊടുക്കരുത്. രോഗത്തിനുള്ള വാക്സിൻ കണ്ടുപിടിച്ചിട്ടില്ല- ഡോ. ഡി.ബീന മുൻ പി.ആർ.ഒ., മൃഗസംരക്ഷണ വകുപ്പ്.
Content Highlights: Lumpy skin disease in cattle
രോഗലക്ഷണങ്ങൾ
ആദ്യം പശുക്കളുടെ ദേഹത്ത് വട്ടത്തിൽ ചെറിയ മുഴകൾ വരും. പിന്നീടിത് ദേഹമാസകലമായി പഴുത്തുപൊട്ടി വ്രണമായിത്തീരുന്നു. വായിലും ശരീരത്തിനുള്ളിലും ഇതേപോലെ വ്രണങ്ങൾ ഉണ്ടാകുന്നു. പനിയും വേദനയും ഉണ്ടാകും. പശു തീറ്റയെടുക്കുന്നതിന് മടികാണിക്കുന്നതോടൊപ്പം പാലും കുറയുന്നു. പശുക്കിടാക്കൾക്കും രോഗം ബാധിക്കുന്നു.
ശരിയായ ചികിത്സ കിട്ടിയില്ലെങ്കിൽ പശുക്കിടാക്കളുടെ മരണത്തിലേക്ക് രോഗം നയിക്കുന്നു. ജില്ലയിലെ അനിമൽ ഡിസീസ് കൺട്രോൾ പ്രോജക്ടിലെ എപ്പിഡിമോളജിസ്റ്റ് ഡോ. വൈശാഖ് മോഹൻ രോഗബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.
വാക്സിൻ കണ്ടുപിടിച്ചിട്ടില്ല
പശുക്കളിലെ ചർമമുഴരോഗത്തിന് കാരണക്കാർ വൈറസുകളാണ്. ചർമത്തിലെ മുഴ പൊട്ടി ഉണ്ടാകുന്ന മുറിവുകളിൽ വന്നിരിക്കുന്ന ഈച്ചയാണ് രോഗം മറ്റുള്ള പശുക്കളിലേക്ക് പരത്തുന്നത്. രോഗലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ നൽകണം. ആന്റിബയോട്ടിക് മരുന്നുകൾ നൽകുകയാണ് പ്രതിവിധി. 15 ദിവസമെങ്കിലും മരുന്ന് നൽകിയാലെ രോഗം ദേദമാകൂ. ചികിത്സയോടൊപ്പം തൊഴുത്തും പരിസരവും ഈച്ച വരാതെ വൃത്തിയായി സൂക്ഷിക്കണം. രോഗമുള്ള പശുക്കളുടെ പാൽ കിടാക്കൾക്ക് കൊടുക്കരുത്. രോഗത്തിനുള്ള വാക്സിൻ കണ്ടുപിടിച്ചിട്ടില്ല- ഡോ. ഡി.ബീന മുൻ പി.ആർ.ഒ., മൃഗസംരക്ഷണ വകുപ്പ്.
Content Highlights: Lumpy skin disease in cattle