പുറപ്പുഴയിലെ കൃഷിയിടത്തിൽ പുത്തൻ പരീക്ഷണത്തിലാണ് പി.ജെ.ജോസഫ് എം.എൽ.എ.യുടെ മകനായ അപു ജോസഫ്. ജലസേചനത്തിനും മത്സ്യകൃഷിക്കുമായി ചണച്ചാക്കുകൊണ്ടുള്ള വലിയ തടാകമൊരുങ്ങുകയാണ് ഇവിടെ. 40മീറ്റർ നീളവും 20 മീറ്റർ വീതിയും 15 അടി ആഴവുമുള്ളതാണ് ഈ ഫാം പോണ്ട്. ഇതിന്റെ നിർമാണത്തിനായി 2000 ചണച്ചാക്കുകളും 170ചാക്ക് സിമന്റുമാണ് ആവശ്യമായിവരുക. തടാകത്തിന്റെ 60 ശതമാനം ജോലി പൂർത്തിയായി.
20 വർഷം മുമ്പ് ഇവിടെ ഒരു പടുതാക്കുളം ഉണ്ടാക്കിയിരുന്നു. അത് പിന്നീട് നശിച്ചു. അതിനിടെയാണ് ഹരിതകേരളം മിഷന്റെ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. ജി.എസ്.മധുവിൽനിന്ന് ചണച്ചാക്ക് കുളങ്ങളെപ്പറ്റി അറിഞ്ഞത്. ഇദ്ദേഹത്തിന്റെ വീട്ടിലെ 20 അടിനീളവും 10 അടിവീതിയും അഞ്ചടി ആഴവുമുള്ള ചണച്ചാക്ക് കുളം നേരിട്ട് കണ്ടു.
തുടർന്ന് കൃഷിയും മത്സ്യക്കൃഷിയും മുന്നിൽക്കണ്ട് ചണച്ചാക്കുകൾകൊണ്ടൊരു പരീക്ഷണം നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് അപു ജോസഫ് പറഞ്ഞു. ഈ തടാകത്തിൽ കേജ് കൾച്ചറിങ് മാതൃകയിൽ 5000 തിലോപ്യയെ വളർത്താനാണ് ലക്ഷ്യം.
ഹരിതകേരളം മിഷന്റെ ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി രാജകുമാരി ഗ്രാമപ്പഞ്ചായത്തിൽ കൃഷി ഓഫീസറുടെ പ്രത്യേക താത്പര്യപ്രകാരം വ്യാപകമായി ചണച്ചാക്ക് കുളങ്ങൾ നിർമിച്ചിട്ടുണ്ട്. കോൺക്രീറ്റ് കുളങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിന് നിർമാണച്ചെലവും കുറവാണ്.
Content Highlights:Farm Pond construction using Jute bags and Cement mixture
20 വർഷം മുമ്പ് ഇവിടെ ഒരു പടുതാക്കുളം ഉണ്ടാക്കിയിരുന്നു. അത് പിന്നീട് നശിച്ചു. അതിനിടെയാണ് ഹരിതകേരളം മിഷന്റെ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. ജി.എസ്.മധുവിൽനിന്ന് ചണച്ചാക്ക് കുളങ്ങളെപ്പറ്റി അറിഞ്ഞത്. ഇദ്ദേഹത്തിന്റെ വീട്ടിലെ 20 അടിനീളവും 10 അടിവീതിയും അഞ്ചടി ആഴവുമുള്ള ചണച്ചാക്ക് കുളം നേരിട്ട് കണ്ടു.
തുടർന്ന് കൃഷിയും മത്സ്യക്കൃഷിയും മുന്നിൽക്കണ്ട് ചണച്ചാക്കുകൾകൊണ്ടൊരു പരീക്ഷണം നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് അപു ജോസഫ് പറഞ്ഞു. ഈ തടാകത്തിൽ കേജ് കൾച്ചറിങ് മാതൃകയിൽ 5000 തിലോപ്യയെ വളർത്താനാണ് ലക്ഷ്യം.
ഹരിതകേരളം മിഷന്റെ ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി രാജകുമാരി ഗ്രാമപ്പഞ്ചായത്തിൽ കൃഷി ഓഫീസറുടെ പ്രത്യേക താത്പര്യപ്രകാരം വ്യാപകമായി ചണച്ചാക്ക് കുളങ്ങൾ നിർമിച്ചിട്ടുണ്ട്. കോൺക്രീറ്റ് കുളങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിന് നിർമാണച്ചെലവും കുറവാണ്.
Content Highlights:Farm Pond construction using Jute bags and Cement mixture