കോവിഡ് കാലമാണ്. ആകെ തിരക്കാണ്. എങ്കിലും വീണുകിട്ടുന്ന ഇടവേളകളിൽ പാട്ടത്തിനെടുത്ത പാടത്ത് ഇത്തവണയും നെൽക്കൃഷിക്കൊരുങ്ങുകയാണ് ഈ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ.
ഇടുക്കി, കരിമണ്ണൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ ക്ലാർക്കായ തൊമ്മൻകുത്ത് ദർഭത്തൊട്ടി കുറ്റിക്കാലായിൽ ദിനേശനാണ് ജോലിത്തിരക്കുകളിലെ ഇടവേളകളിൽ നെൽപ്പാടത്തേക്ക് ഇറങ്ങുന്നത്.
പതിനഞ്ച് വർഷം മുമ്പാണ് ദിനേശൻ നെൽക്കൃഷിയിലേക്ക് തിരിയുന്നത്. സ്വന്തമായി വയലില്ലാത്തതിനാൽ സമീപവാസിയുടെ നെൽപ്പാടം പാട്ടത്തിനെടുത്ത് അന്ന് തുടങ്ങിയതാണ്. ഇടയ്ക്കൊക്കെ നഷ്ടമുണ്ടായിട്ടുണ്ട്. എന്നിട്ടും പിൻതിരിഞ്ഞില്ല. ജൈവരീതിയിലാണ് കൃഷി. നെൽക്കൃഷി കൂടാതെ പച്ചക്കറിക്കൃഷിയും മത്സ്യക്കൃഷിയും നടത്തുന്നുണ്ട്.
വണ്ണപ്പുറം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആശാ പ്രവർത്തകയായ ഭാര്യ അജിത, മക്കളായ അനുസ്മിത, ആൻസിയ, അപർണ എന്നിവരും പിന്തുണയുമായി ഒപ്പമുണ്ട്.
Content Highlights:Success story of farmer from Idukki
ഇടുക്കി, കരിമണ്ണൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ ക്ലാർക്കായ തൊമ്മൻകുത്ത് ദർഭത്തൊട്ടി കുറ്റിക്കാലായിൽ ദിനേശനാണ് ജോലിത്തിരക്കുകളിലെ ഇടവേളകളിൽ നെൽപ്പാടത്തേക്ക് ഇറങ്ങുന്നത്.
പതിനഞ്ച് വർഷം മുമ്പാണ് ദിനേശൻ നെൽക്കൃഷിയിലേക്ക് തിരിയുന്നത്. സ്വന്തമായി വയലില്ലാത്തതിനാൽ സമീപവാസിയുടെ നെൽപ്പാടം പാട്ടത്തിനെടുത്ത് അന്ന് തുടങ്ങിയതാണ്. ഇടയ്ക്കൊക്കെ നഷ്ടമുണ്ടായിട്ടുണ്ട്. എന്നിട്ടും പിൻതിരിഞ്ഞില്ല. ജൈവരീതിയിലാണ് കൃഷി. നെൽക്കൃഷി കൂടാതെ പച്ചക്കറിക്കൃഷിയും മത്സ്യക്കൃഷിയും നടത്തുന്നുണ്ട്.
വണ്ണപ്പുറം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആശാ പ്രവർത്തകയായ ഭാര്യ അജിത, മക്കളായ അനുസ്മിത, ആൻസിയ, അപർണ എന്നിവരും പിന്തുണയുമായി ഒപ്പമുണ്ട്.
Content Highlights:Success story of farmer from Idukki