Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

ബാലപാഠംപോലും അറിയാതെ കൃഷിചെയ്യാനിറങ്ങി; 'ലോക്കി'ന് മുന്നിലും മുട്ടുമടക്കാതെ യുവകര്‍ഷകര്‍ബാലപാഠംപോലും അറിയാതെ കൃഷിചെയ്യാനിറങ്ങി; 'ലോക്കി'ന് മുന്നിലും മുട്ടുമടക്കാതെ യുവകര്‍ഷകര്‍

$
0
0
ലോക്ക് ഡൗൺ കാലത്തും അടിപതറാതെ ചെറുത്തുനിന്ന് ജയിച്ച കഥയാണ് ഈ യുവകർഷകർക്ക് പറയാനുള്ളത്. പാലക്കാട്, അത്തിക്കോടിനുസമീപം മണ്ണയംകാട്ടിലെ യുവകർഷകരായ അസറുദ്ദീനും ഷെറീഫും ബിരുദംനേടി ജോലിക്കുള്ള ശ്രമം വിഫലമായപ്പോഴാണ് തരിശായിക്കിടന്ന സ്വന്തം ഭൂമിയിൽ കൃഷിക്കിറങ്ങിയത്.

കൃഷിയുടെ ബാലപാഠംപോലും അറിയാതെ കൃഷിചെയ്യാനിറങ്ങിയ ഇവർക്ക് വഴികാട്ടിയായത് കൃഷി ഓഫീസർ അരുണാണ്. മൂന്ന് ഏക്കറിൽ പച്ചക്കറിയും അഞ്ച് ഏക്കറിൽ നെല്ലും കൃഷിചെയ്യാൻ തുടങ്ങി. പച്ചക്കറിയിൽ വെണ്ട, വഴുതന, പടവലങ്ങ, കയ്പക്ക, ചീര, മുളക്, മത്തൻ ഇനങ്ങളാണ്. വിഷാംശമില്ലാത്ത നാടൻ പച്ചക്കറി ഉത്പന്നങ്ങൾ വിറ്റിരുന്നത് കൊടുവായൂർ, പാലക്കാട് ചന്തകളിലാണ്. മാർക്കറ്റിൽ തങ്ങളുടെ നാടൻ പച്ചക്കറിക്ക് നല്ല ഡിമാൻഡും ന്യായവിലയും ലഭിച്ചിരുന്നതായി ഇവർ പറയുന്നു.

എന്നാൽ മഹാമാരിയുടെ വരവോടെ ലോക്ക് ഡൗണായി, വിപണി സ്തംഭിച്ചു. പച്ചക്കറിയുമായി മാർക്കറ്റിൽ ചെല്ലുമ്പോൾ അവഗണനയും കിട്ടിയിരുന്ന വിലയിൽ ഗണ്യമായ കുറവും. പലപ്പോഴും കിട്ടിയവിലയ്ക്ക് കൊടുക്കേണ്ടിയും വന്നു. നഷ്ടംവരുമെന്ന അവസ്ഥയിലായി -അസറുദ്ദീനും ഷെറീഫും പറയുന്നു.

എന്തായാലും കൊറോണയ്ക്കുമുന്നിൽ മുട്ടുമടക്കാൻ ഇവർ തയ്യാറായില്ല. വില്പനയുടെ രീതിയൊന്ന് മാറ്റിപ്പിടിക്കാൻ തീരുമാനിച്ചു. രണ്ടുപേരും പച്ചക്കറിയുമായി രാവിലെ ചിറ്റൂർ-പൊൽപ്പുള്ളി മേഖലയിലെ വീടുകൾക്കുമുന്നിൽ എത്തും. അതോടെ നാടൻ പച്ചക്കറിവാങ്ങാൻ വീട്ടമ്മമാർ എത്തിത്തുടങ്ങി. പെട്ടെന്നുതന്നെ എല്ലാം വിറ്റുതീർന്നു.

ചെറുകിട പച്ചക്കറി കച്ചവടക്കാർക്കും പച്ചക്കറി നൽകാൻ തുടങ്ങി. ഇതോടെ കച്ചവടം വീണ്ടും ഉഷാറായി. കോവിഡിനുമുന്നിൽ പൊരുതിജയിച്ച കാര്യം പറയുമ്പോൾ അസറുദ്ദീന്റെയും ഷെറീഫിന്റെയും മുഖത്ത് നിറഞ്ഞ സന്തോഷം.

Content Highlights: Success story of farmers Asarudeen and Shereef at Palakkad

Viewing all articles
Browse latest Browse all 2897


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>