കണക്കുകളിൽ സംസ്ഥാനത്തെ പ്രതിവർഷ നാളികേര ഉത്പാദനം 538.4 കോടിയാണ്. പക്ഷേ, കയർവ്യവസായത്തിന് ആവശ്യമായ തൊണ്ടുകിട്ടാനുമില്ല. സംസ്ഥാനത്തിന് ആവശ്യമായ ചകിരി ഉത്പാദിപ്പിക്കാൻ ഇതിന്റെ 50 ശതമാനം തൊണ്ടുമതി. എന്നാൽ, 15 ശതമാനം തൊണ്ടുപോലും ഇവിടെ സംഭരിച്ച് ചകിരിയാക്കുന്നില്ല.
തൊണ്ടിൽ 50 ശതമാനവും തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലേക്കു പോകുകയാണ്. 35 ശതമാനം തൊണ്ട് മാലിന്യമായിമാറും. പാചകത്തിനായി തൊണ്ടുണക്കി ഉപയോഗിച്ചിരുന്നെങ്കിലും അതു വിരളമായതോടെയാണ് ഇത് മാലിന്യപ്പട്ടികയിലേക്കു മാറിയത്. ബാക്കി 15 ശതമാനമാണ് ചകിരിവ്യവസായത്തിന് കിട്ടുന്നത്.
ഒരു തേങ്ങയുടെ തൊണ്ടിൽനിന്ന് ശരാശരി 80 ഗ്രാം ചകിരിവരെ ലഭിക്കും. സബ്സിഡി ഉൾപ്പെടെ ഒരു തൊണ്ടിന് 1.25 രൂപ സംഭരണവില നിശ്ചയിച്ചിരിക്കുന്ന ഘട്ടത്തിലാണ് തൊണ്ട് പാഴാകുന്നത്. കയർവ്യവസായം സംരക്ഷിക്കാൻ തൊണ്ടുസംഭരണത്തിന് കയർവകുപ്പ് പല പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും ഒന്നും പൂർണഘട്ടത്തിലേക്കെത്തിയിട്ടില്ല. ചകിരിക്ഷാമമാണ് കയർവ്യവസായത്തെ തകർച്ചയിലേക്കു നയിച്ചത്. ഇതിനു വഴിവെച്ചത് തൊണ്ടില്ലായ്മയും.
കയർവകുപ്പ്, കയർഫെഡ്, കയർ കോർപ്പറേഷൻ സ്ഥാപനങ്ങൾവഴി ചെറുതും വലുതുമായ 128 ചകിരിയുത്പാദന യൂണിറ്റുകൾ തുടങ്ങിയിട്ടും തൊണ്ടിന്റെ ലഭ്യതക്കുറവുമൂലം ഇതെല്ലാം പ്രതിസന്ധിയിലാണ്. കേരളത്തിൽനിന്ന് സംഭരിക്കുന്ന തൊണ്ടാണ് മറ്റു സംസ്ഥാനങ്ങളിൽ ചകിരിയാക്കി ഉയർന്ന വിലയിൽ ഇവിടേക്കുതന്നെ നൽകുന്നത്.
നാളികേരം ഇവിടെ പ്രയോജനപ്പെടുത്തണം
നാളികേരം മറ്റു സംസ്ഥാനങ്ങളിൽ കൊണ്ടുപോകുന്നതൊഴിവാക്കി വെളിച്ചെണ്ണയടക്കം പൂർണമായി ഇവിടെത്തന്നെ ഉത്പാദിപ്പിക്കണം. അപ്പോൾ തൊണ്ടുസംഭരണവും ചകിരി ഉത്പാദനവും ഫലപ്രദമാക്കാനാകും. - കെ.ആർ. രാജേന്ദ്രപ്രസാദ്, കയർ കോർപ്പറേഷൻ മുൻ ചെയർമാൻ.
Content Highlights:Annual coconut production in state is 538.4 crore
തൊണ്ടിൽ 50 ശതമാനവും തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലേക്കു പോകുകയാണ്. 35 ശതമാനം തൊണ്ട് മാലിന്യമായിമാറും. പാചകത്തിനായി തൊണ്ടുണക്കി ഉപയോഗിച്ചിരുന്നെങ്കിലും അതു വിരളമായതോടെയാണ് ഇത് മാലിന്യപ്പട്ടികയിലേക്കു മാറിയത്. ബാക്കി 15 ശതമാനമാണ് ചകിരിവ്യവസായത്തിന് കിട്ടുന്നത്.
ഒരു തേങ്ങയുടെ തൊണ്ടിൽനിന്ന് ശരാശരി 80 ഗ്രാം ചകിരിവരെ ലഭിക്കും. സബ്സിഡി ഉൾപ്പെടെ ഒരു തൊണ്ടിന് 1.25 രൂപ സംഭരണവില നിശ്ചയിച്ചിരിക്കുന്ന ഘട്ടത്തിലാണ് തൊണ്ട് പാഴാകുന്നത്. കയർവ്യവസായം സംരക്ഷിക്കാൻ തൊണ്ടുസംഭരണത്തിന് കയർവകുപ്പ് പല പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും ഒന്നും പൂർണഘട്ടത്തിലേക്കെത്തിയിട്ടില്ല. ചകിരിക്ഷാമമാണ് കയർവ്യവസായത്തെ തകർച്ചയിലേക്കു നയിച്ചത്. ഇതിനു വഴിവെച്ചത് തൊണ്ടില്ലായ്മയും.
കയർവകുപ്പ്, കയർഫെഡ്, കയർ കോർപ്പറേഷൻ സ്ഥാപനങ്ങൾവഴി ചെറുതും വലുതുമായ 128 ചകിരിയുത്പാദന യൂണിറ്റുകൾ തുടങ്ങിയിട്ടും തൊണ്ടിന്റെ ലഭ്യതക്കുറവുമൂലം ഇതെല്ലാം പ്രതിസന്ധിയിലാണ്. കേരളത്തിൽനിന്ന് സംഭരിക്കുന്ന തൊണ്ടാണ് മറ്റു സംസ്ഥാനങ്ങളിൽ ചകിരിയാക്കി ഉയർന്ന വിലയിൽ ഇവിടേക്കുതന്നെ നൽകുന്നത്.
നാളികേരം ഇവിടെ പ്രയോജനപ്പെടുത്തണം
നാളികേരം മറ്റു സംസ്ഥാനങ്ങളിൽ കൊണ്ടുപോകുന്നതൊഴിവാക്കി വെളിച്ചെണ്ണയടക്കം പൂർണമായി ഇവിടെത്തന്നെ ഉത്പാദിപ്പിക്കണം. അപ്പോൾ തൊണ്ടുസംഭരണവും ചകിരി ഉത്പാദനവും ഫലപ്രദമാക്കാനാകും. - കെ.ആർ. രാജേന്ദ്രപ്രസാദ്, കയർ കോർപ്പറേഷൻ മുൻ ചെയർമാൻ.
Content Highlights:Annual coconut production in state is 538.4 crore