മണ്ണിനെ മൂലകസമ്പുഷ്ടമാക്കിക്കൊണ്ടുള്ള വളമില്ലാകൃഷിയിടം സ്വപ്നങ്ങളിൽ മാത്രമല്ല. ഇപ്പോഴും ഇത് യാഥാർഥ്യമാണെന്ന് തെളിയിക്കുകയാണ് കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിന്റെ അന്തിക്കാട്ടുള്ള കൃഷിയിടത്തിൽ. 12 സെന്റ് കൃഷിയിടത്തിൽ പരീക്ഷണകൃഷി നടത്തുന്നത് കാർഷികമേഖലയിലുള്ള എസ്.പി.സി. എന്ന കമ്പനിയാണ്.
മണ്ണിന്റെ പി.എച്ച്. മൂല്യം കൃത്യമായി നിലനിർത്തിയാൽ വളപ്രയോഗം വേണ്ടെന്നു മാത്രമല്ല അത്യുത്പാദനവും കിട്ടും. ഇത് പരീക്ഷണത്തിലൂടെ കണ്ടെത്തിയ കമ്പനി അത് തെളിയിക്കാനായി കൃഷിമന്ത്രിയെ സമീപിച്ചപ്പോൾ തെളിവിനായി സ്ഥാപിച്ചതാണ് ഈ പ്രത്യേക പച്ചക്കറികൃഷിരീതി.
മണ്ണിലെ പി.എച്ച്. മൂല്യം ഏഴിൽ താഴാതെയും അധികം ഉയരാതെയും നിലനിർത്തുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. അമ്ല-ക്ഷാര ഗുണങ്ങൾ തത്തുല്യമായി നിലനിർത്തുകയാണ് ചെയ്യുന്നത്. വലിയ ഭൂമിയിൽ ഇത് സാധ്യമാകുന്നത് ഏറെ ചെലവേറിയതാണ്. അതിനാൽ ഗ്രോ ബാഗുകളിലാണ് മണ്ണിനെ മൂലകസമ്പുഷ്ടമാക്കിക്കൊണ്ടുള്ള വളമില്ലാകൃഷി നടത്തുന്നത്. തുള്ളിനനയാണ് പ്രയോഗിക്കുന്നത്.
ചെടികളുടെ വളർച്ച സംബന്ധിച്ച് സംശയങ്ങളുണ്ടെങ്കിൽ ഫോട്ടൊ എടുത്ത് കമ്പനിയുടെ ആപ്പിലേക്ക് അയച്ചാൽ മതി. എസ്.പി.സി. പ്രാണ എന്നതാണ് ആപ്പ്. സംശയങ്ങൾക്ക് ഉടൻ മറുപടി കിട്ടും. മന്ത്രിയുെട കൃഷിയിടത്തിൽ മറ്റ് ഗ്രോ ബാഗ് കൃഷിയുമുണ്ട്. ഇവ തമ്മിലുള്ള വളർച്ചയുടെയും ഉത്പാദനത്തിന്റെയും വ്യത്യാസം പഠിക്കുകയാണ് പ്രധാന ലക്ഷ്യം.
Content Highlights:V. S. Sunil Kumar, Agriculture News
മണ്ണിന്റെ പി.എച്ച്. മൂല്യം കൃത്യമായി നിലനിർത്തിയാൽ വളപ്രയോഗം വേണ്ടെന്നു മാത്രമല്ല അത്യുത്പാദനവും കിട്ടും. ഇത് പരീക്ഷണത്തിലൂടെ കണ്ടെത്തിയ കമ്പനി അത് തെളിയിക്കാനായി കൃഷിമന്ത്രിയെ സമീപിച്ചപ്പോൾ തെളിവിനായി സ്ഥാപിച്ചതാണ് ഈ പ്രത്യേക പച്ചക്കറികൃഷിരീതി.
മണ്ണിലെ പി.എച്ച്. മൂല്യം ഏഴിൽ താഴാതെയും അധികം ഉയരാതെയും നിലനിർത്തുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. അമ്ല-ക്ഷാര ഗുണങ്ങൾ തത്തുല്യമായി നിലനിർത്തുകയാണ് ചെയ്യുന്നത്. വലിയ ഭൂമിയിൽ ഇത് സാധ്യമാകുന്നത് ഏറെ ചെലവേറിയതാണ്. അതിനാൽ ഗ്രോ ബാഗുകളിലാണ് മണ്ണിനെ മൂലകസമ്പുഷ്ടമാക്കിക്കൊണ്ടുള്ള വളമില്ലാകൃഷി നടത്തുന്നത്. തുള്ളിനനയാണ് പ്രയോഗിക്കുന്നത്.
ചെടികളുടെ വളർച്ച സംബന്ധിച്ച് സംശയങ്ങളുണ്ടെങ്കിൽ ഫോട്ടൊ എടുത്ത് കമ്പനിയുടെ ആപ്പിലേക്ക് അയച്ചാൽ മതി. എസ്.പി.സി. പ്രാണ എന്നതാണ് ആപ്പ്. സംശയങ്ങൾക്ക് ഉടൻ മറുപടി കിട്ടും. മന്ത്രിയുെട കൃഷിയിടത്തിൽ മറ്റ് ഗ്രോ ബാഗ് കൃഷിയുമുണ്ട്. ഇവ തമ്മിലുള്ള വളർച്ചയുടെയും ഉത്പാദനത്തിന്റെയും വ്യത്യാസം പഠിക്കുകയാണ് പ്രധാന ലക്ഷ്യം.
Content Highlights:V. S. Sunil Kumar, Agriculture News