ചോളക്കൃഷി പരീക്ഷിക്കുന്നതിനായി നട്ട 100 മൂടുകൾ വിളവെടുക്കാൻ പാകം. വേണമെങ്കിൽ ചോളം കാഞ്ഞിരപ്പള്ളിയിലും വിളയുമെന്ന് തെളിയിച്ചിരിക്കുകയാണ് വീട്ടമ്മ. കുന്നുഭാഗം മെഹറോസ് വീട്ടിൽ മെഹർ ഫിറോസിനാണ് വീടിനോട് ചേർന്നുള്ള പറമ്പിലെ ചോളക്കൃഷിയിൽ നൂറുമേനി വിളവ് ലഭിച്ചത്.
മക്കൾക്ക് സ്ഥിരമായി കടയിൽനിന്ന് ചോളം വാങ്ങിയിരുന്നത്. എന്നാൽ പിന്നെ വിഷരഹിതമായി ചോളം വീട്ടിൽ തന്നെ കൃഷി ചെയ്തെടുത്താലെന്തായെന്ന ചിന്തയിൽനിന്നാണ് കൃഷി ആരംഭിച്ചതെന്ന് മെഹർ പറയുന്നു. എന്നാൽ കൃഷി എത്രകണ്ട് വിജയിക്കുമെന്നായിരുന്നു സംശയം.
പരീക്ഷണമെന്നനിലയിൽ 100 തൈകൾ കുമളിയിലെ സുഹൃത്തിന്റെ പക്കൽനിന്നു വാങ്ങി കൃഷി ചെയ്തു. രണ്ടര മാസം മുൻപ് നട്ട ചോളം പത്ത് ദിവസത്തിനുള്ളിൽ വിളവെടുക്കാൻ പാകമായി നിൽക്കുകയാണിപ്പോൾ.
ചെറിയ തോതിൽ ഒരു വീട്ടിലേക്ക വേണ്ട എല്ലാ പച്ചക്കറിയും നമുക്ക് തന്നെ ഉത്പാദിപ്പിക്കാമെന്ന് മെഹർ പറയുന്നു. കടയിൽനിന്ന് വാങ്ങിയ കൂർക്ക പാകിയത് നല്ലരീതിയിൽ കൃഷിയിടത്തിൽ വളരുന്നുണ്ട്. ഒപ്പം കാരറ്റ്, ബീറ്റ്റൂട്ട്, കാബേജ്, വെള്ളരി, കുക്കുമ്പർ, തക്കാളി തുടങ്ങിയവയുടെയും കൃഷി ആരംഭിച്ചു.
ഇവയും ആദ്യ പരീക്ഷണമായി കൃഷി ചെയ്ത് നോക്കിയശേഷമാണ് കൂടുതൽ ചെയ്യുന്നത്. നമ്മുടെ കാലാവസ്ഥയിൽ ഈ കൃഷി പറ്റുമോയെന്ന് ചോദിക്കുന്നവരോട് മെഹർ ഉറപ്പ് പറയും എന്തും വിളയിക്കാം. മണ്ണിനെയറിഞ്ഞ് മനസ്സറിഞ്ഞ് കൃഷി ചെയ്താൽ മാത്രം മതി.
Content Highlights: Housewife cultivates maize in Kanjirapally
മക്കൾക്ക് സ്ഥിരമായി കടയിൽനിന്ന് ചോളം വാങ്ങിയിരുന്നത്. എന്നാൽ പിന്നെ വിഷരഹിതമായി ചോളം വീട്ടിൽ തന്നെ കൃഷി ചെയ്തെടുത്താലെന്തായെന്ന ചിന്തയിൽനിന്നാണ് കൃഷി ആരംഭിച്ചതെന്ന് മെഹർ പറയുന്നു. എന്നാൽ കൃഷി എത്രകണ്ട് വിജയിക്കുമെന്നായിരുന്നു സംശയം.
പരീക്ഷണമെന്നനിലയിൽ 100 തൈകൾ കുമളിയിലെ സുഹൃത്തിന്റെ പക്കൽനിന്നു വാങ്ങി കൃഷി ചെയ്തു. രണ്ടര മാസം മുൻപ് നട്ട ചോളം പത്ത് ദിവസത്തിനുള്ളിൽ വിളവെടുക്കാൻ പാകമായി നിൽക്കുകയാണിപ്പോൾ.
ചെറിയ തോതിൽ ഒരു വീട്ടിലേക്ക വേണ്ട എല്ലാ പച്ചക്കറിയും നമുക്ക് തന്നെ ഉത്പാദിപ്പിക്കാമെന്ന് മെഹർ പറയുന്നു. കടയിൽനിന്ന് വാങ്ങിയ കൂർക്ക പാകിയത് നല്ലരീതിയിൽ കൃഷിയിടത്തിൽ വളരുന്നുണ്ട്. ഒപ്പം കാരറ്റ്, ബീറ്റ്റൂട്ട്, കാബേജ്, വെള്ളരി, കുക്കുമ്പർ, തക്കാളി തുടങ്ങിയവയുടെയും കൃഷി ആരംഭിച്ചു.
ഇവയും ആദ്യ പരീക്ഷണമായി കൃഷി ചെയ്ത് നോക്കിയശേഷമാണ് കൂടുതൽ ചെയ്യുന്നത്. നമ്മുടെ കാലാവസ്ഥയിൽ ഈ കൃഷി പറ്റുമോയെന്ന് ചോദിക്കുന്നവരോട് മെഹർ ഉറപ്പ് പറയും എന്തും വിളയിക്കാം. മണ്ണിനെയറിഞ്ഞ് മനസ്സറിഞ്ഞ് കൃഷി ചെയ്താൽ മാത്രം മതി.
Content Highlights: Housewife cultivates maize in Kanjirapally