നെൽക്കൃഷിയിൽ വിത്തിന്റെ അളവുകുറച്ച് കൃഷിയിറക്കുന്ന കെട്ടിനാട്ടി രീതി കുട്ടനാട്ടിലും പരീക്ഷിക്കുന്നു. വിത്തിന്റെ ചെലവു കുറയുന്നതിനൊപ്പം മികച്ച വിളവും ഈ രീതി ഉറപ്പുവരുത്തുന്നു. വിത്തു തയ്യാറാക്കുന്നതിലെ വൈവിധ്യം, വിതയ്ക്കുന്നതിലെ വ്യത്യസ്തത എന്നിവയാണു മറ്റു സവിശേഷതകൾ. സാധാരണ ഒരേക്കറിൽ കൃഷിവകുപ്പ് ശുപാർശചെയ്യുന്നത് 40 കിലോ വിത്താണ്. വിള കുറയരുതെന്ന ആഗ്രഹത്തിൽ കർഷകർ പലപ്പോഴും 42-45 കിലോവരെ വിതയ്ക്കാറുണ്ട്.
ഒരുകിലോ വിത്തിനു 42 രൂപയാണു വില. ഈ തുക സബ്സിഡിയായി നൽകുമെങ്കിലും അവ കുറച്ചിട്ടുള്ള വിലയാണ് കർഷകന്റെ അക്കൗണ്ടിലെത്തുക. എന്നാൽ, കെട്ടിനാട്ടി രീതിയിൽ പരമാവധി ഒരേക്കറിനു ശുപാർശചെയ്യുന്നതു രണ്ടുകിലോയാണ്. ശരാശരി ഒരേക്കറിൽ 38 കിലോ വിത്തിന്റെ കുറവ്. ഒരേക്കറിലെ ലാഭം 1,596 രൂപ.
തയ്യാറാക്കുന്ന വിധം
വളക്കൂട്ടുകൾ ഗുളികരൂപത്തിലാക്കി അതിൽ വിത്തിട്ട് കിളിർപ്പിച്ചു നടുന്ന രീതിയാണിത്. ചാണകം, പശയ്ക്കായി കറ്റാർവാഴ സത്തോ ചെമ്പരത്തിത്താളിയോ, ഉഴുന്ന്, സ്യൂഡോമൊണാസ്, സൂക്ഷ്മാണുവായ വാം, പി.ജി.പി.ആർ. ഒന്ന് മിശ്രിതം ഇവയിലേതെങ്കിലും, ഉലുവ, ഭക്ഷണാവശ്യങ്ങൾക്ക് ഉപയോഗിച്ചശേഷമുള്ള പഴകിയ വെളിച്ചെണ്ണ എന്നിവയോടൊപ്പം ചേർത്താണു വളക്കൂട്ട് നിർമിക്കുന്നത്. റബ്ബർഹോൾ മാറ്റിലോ ട്രേയിലോ ഒരുദിവസം ഒരാൾക്ക് പരമാവധി 64,000 കെട്ടിനാട്ടികൾ നിർമിക്കാം.
ഒരേക്കറിലേക്കു വേണ്ട പെല്ലെറ്റ് (ചാണകവരളി) ഒരുദിവസംകൊണ്ട് ഒരാൾക്കു തയ്യാറാക്കാം. ഇത് 12 മണിക്കൂർ വെയിലിൽ ഉണക്കിയശേഷം ഒരുപ്രാവശ്യം സ്പ്രേയർ ഉപയോഗിച്ചു നനയ്ക്കും. പിന്നീട് വാരിക്കൂട്ടി ഇടും. രണ്ടുദിവസം കഴിയുമ്പോൾ മുളപൊട്ടും. ഇതു പിന്നീട് 25 സെന്റീമീറ്റർ അകലത്തിൽ പാടത്തിടും. ഒരു മുളയിൽനിന്ന് നൂറിലധികം ചിനപ്പുകൾ (ചെടി) പൊട്ടിമുളയ്ക്കും.
വിളവ് ഇരട്ടി
ഒരു ചുവട്ടിൽനിന്ന് സാധാരണ നെല്ലിൽ 27 കതിരും 30 ചിനപ്പുമുണ്ടാകുമ്പോൾ, കെട്ടിനാട്ടി രീതിയിൽ 108 കതിരും 157 ചിനപ്പുമുണ്ടായതായി കർഷകർ പറയുന്നു. വിളവ് ഇരട്ടിയാക്കുന്നതിനുപുറമേ വയലിൽ കെട്ടിനാട്ടി സ്ഥാപിക്കാൻ തൊഴിലാളികളും കുറച്ചുമതി. സാധാരണ ഒരേക്കറിൽ ഞാറുപറിക്കാനും നടാനുമായി 10 പേർവീതം വേണ്ടപ്പോൾ, കെട്ടിനാട്ടി രീതിയിൽ രണ്ടുപേർ ഞാറ്റടി ഒരുക്കാനും നടാനായി മൂന്നുപേരും മതിയാകും. പക്ഷികൾ വിത്തു കൊത്തിക്കൊണ്ടുപോകുകയുമില്ല.
സാധാരണ പറിച്ചുനടൽ രീതിയിൽ ഞാറു നടുമ്പോഴുണ്ടാകുന്ന കാലതാമസം കെട്ടിനാട്ടി രീതിയിലുണ്ടാകാത്തതിനാൽ കൊയ്ത്തും നേരത്തേയാക്കാം. കുട്ടനാട്ടിൽ മങ്കൊമ്പിലെ സംസ്ഥാന കീടനിരീക്ഷണകേന്ദ്രത്തിന്റെയും ഏട്രീ ആലപ്പുഴയുടെയും മേൽനോട്ടത്തിൽ തലവടി ചൂട്ടുമാലി പാടശേഖരത്തിലെ കൃഷിയിടത്തിൽ ജേക്കബ് എന്ന കർഷകൻ ഇത്തവണ കെട്ടിനാട്ടി രീതി പരീക്ഷിച്ചിട്ടുണ്ട്.
Content Highlights: Kettinatti method: Variations of seed ball method for rice cultivation
ഒരുകിലോ വിത്തിനു 42 രൂപയാണു വില. ഈ തുക സബ്സിഡിയായി നൽകുമെങ്കിലും അവ കുറച്ചിട്ടുള്ള വിലയാണ് കർഷകന്റെ അക്കൗണ്ടിലെത്തുക. എന്നാൽ, കെട്ടിനാട്ടി രീതിയിൽ പരമാവധി ഒരേക്കറിനു ശുപാർശചെയ്യുന്നതു രണ്ടുകിലോയാണ്. ശരാശരി ഒരേക്കറിൽ 38 കിലോ വിത്തിന്റെ കുറവ്. ഒരേക്കറിലെ ലാഭം 1,596 രൂപ.
തയ്യാറാക്കുന്ന വിധം
വളക്കൂട്ടുകൾ ഗുളികരൂപത്തിലാക്കി അതിൽ വിത്തിട്ട് കിളിർപ്പിച്ചു നടുന്ന രീതിയാണിത്. ചാണകം, പശയ്ക്കായി കറ്റാർവാഴ സത്തോ ചെമ്പരത്തിത്താളിയോ, ഉഴുന്ന്, സ്യൂഡോമൊണാസ്, സൂക്ഷ്മാണുവായ വാം, പി.ജി.പി.ആർ. ഒന്ന് മിശ്രിതം ഇവയിലേതെങ്കിലും, ഉലുവ, ഭക്ഷണാവശ്യങ്ങൾക്ക് ഉപയോഗിച്ചശേഷമുള്ള പഴകിയ വെളിച്ചെണ്ണ എന്നിവയോടൊപ്പം ചേർത്താണു വളക്കൂട്ട് നിർമിക്കുന്നത്. റബ്ബർഹോൾ മാറ്റിലോ ട്രേയിലോ ഒരുദിവസം ഒരാൾക്ക് പരമാവധി 64,000 കെട്ടിനാട്ടികൾ നിർമിക്കാം.
ഒരേക്കറിലേക്കു വേണ്ട പെല്ലെറ്റ് (ചാണകവരളി) ഒരുദിവസംകൊണ്ട് ഒരാൾക്കു തയ്യാറാക്കാം. ഇത് 12 മണിക്കൂർ വെയിലിൽ ഉണക്കിയശേഷം ഒരുപ്രാവശ്യം സ്പ്രേയർ ഉപയോഗിച്ചു നനയ്ക്കും. പിന്നീട് വാരിക്കൂട്ടി ഇടും. രണ്ടുദിവസം കഴിയുമ്പോൾ മുളപൊട്ടും. ഇതു പിന്നീട് 25 സെന്റീമീറ്റർ അകലത്തിൽ പാടത്തിടും. ഒരു മുളയിൽനിന്ന് നൂറിലധികം ചിനപ്പുകൾ (ചെടി) പൊട്ടിമുളയ്ക്കും.
വിളവ് ഇരട്ടി
ഒരു ചുവട്ടിൽനിന്ന് സാധാരണ നെല്ലിൽ 27 കതിരും 30 ചിനപ്പുമുണ്ടാകുമ്പോൾ, കെട്ടിനാട്ടി രീതിയിൽ 108 കതിരും 157 ചിനപ്പുമുണ്ടായതായി കർഷകർ പറയുന്നു. വിളവ് ഇരട്ടിയാക്കുന്നതിനുപുറമേ വയലിൽ കെട്ടിനാട്ടി സ്ഥാപിക്കാൻ തൊഴിലാളികളും കുറച്ചുമതി. സാധാരണ ഒരേക്കറിൽ ഞാറുപറിക്കാനും നടാനുമായി 10 പേർവീതം വേണ്ടപ്പോൾ, കെട്ടിനാട്ടി രീതിയിൽ രണ്ടുപേർ ഞാറ്റടി ഒരുക്കാനും നടാനായി മൂന്നുപേരും മതിയാകും. പക്ഷികൾ വിത്തു കൊത്തിക്കൊണ്ടുപോകുകയുമില്ല.
സാധാരണ പറിച്ചുനടൽ രീതിയിൽ ഞാറു നടുമ്പോഴുണ്ടാകുന്ന കാലതാമസം കെട്ടിനാട്ടി രീതിയിലുണ്ടാകാത്തതിനാൽ കൊയ്ത്തും നേരത്തേയാക്കാം. കുട്ടനാട്ടിൽ മങ്കൊമ്പിലെ സംസ്ഥാന കീടനിരീക്ഷണകേന്ദ്രത്തിന്റെയും ഏട്രീ ആലപ്പുഴയുടെയും മേൽനോട്ടത്തിൽ തലവടി ചൂട്ടുമാലി പാടശേഖരത്തിലെ കൃഷിയിടത്തിൽ ജേക്കബ് എന്ന കർഷകൻ ഇത്തവണ കെട്ടിനാട്ടി രീതി പരീക്ഷിച്ചിട്ടുണ്ട്.
Content Highlights: Kettinatti method: Variations of seed ball method for rice cultivation