ഒടുവിൽ കരിമീൻ കൃഷിയിൽ കരപിടിച്ച് നഷ്ടപ്പെട്ടതെല്ലാം തിരികെ പിടിക്കുകയാണ് കടലുണ്ടി ചെറിയ തുരുത്തി സ്വദേശി അമ്പാളി ബാബുരാജ്. ഇന്ന് അമ്പത് സെന്റ് ഭൂമിയിൽ കരിമീനും കാളാഞ്ചിയും ചെമ്പല്ലിയും സമൃദ്ധമായി വളരുമ്പോൾ ഒന്നിനുമുന്നിലും തളർന്നുപോവരുതെന്ന വലിയ പാഠംകൂടി പഠിപ്പിച്ചു തരികയാണ് ഈ മത്സ്യകർഷകൻ.
1994-ൽ ചെമ്മീൻ കൃഷിയിലേക്ക് ഇറങ്ങി. പിന്നിട് ഫാമുകൾ പാട്ടത്തിനെടുത്ത് ചെമ്മീൻ കൃഷി നടത്തി. എന്നാൽ വിളവെടുപ്പിനുമുമ്പ് കൃഷി നശിച്ചു. ഇതോടെ വലിയ സാമ്പത്തികപ്രയാസമായി. ഒടുവിൽ നാടുവിട്ടു. പിന്നെ തിരിച്ചെത്തിയശേഷവും തോറ്റുകൊടുക്കാൻ തയ്യാറായില്ല. അത്തോളി, കൊയിലാണ്ടി മേഖലകളിൽ ചെമ്മീൻഫാമുകൾ പാട്ടത്തിനെടുത്ത് ആറുവർഷം തുടർച്ചയായി കൃഷി നടത്തി.
ആദ്യം ചെറിയ നേട്ടങ്ങൾ. അവിടെനിന്നു തുടങ്ങി പിന്നെ മുഴുവൻ സമയവും മത്സ്യക്കൃഷിയിലേയ്ക്ക്. കടലുണ്ടിയിലെ അമ്പത് സെന്റ് ഭൂമിയിൽ കരിമീൻ, കാളാഞ്ചി, ചെമ്പല്ലി കൃഷി തുടങ്ങി. പിന്നീടങ്ങോട്ട് നേട്ടങ്ങൾ. ഭാര്യയും മക്കളും സഹായികളായി എത്തി. ഫാമിൽ കരിമീൻ കുഞ്ഞുങ്ങളുടെ ഉത്പാദനവും തുടങ്ങി. 2016-ൽ അമ്പാളി ബാബുരാജിന് കേന്ദ്രസർക്കാരിന്റെ മത്സ്യകർഷകർക്കുള്ള ദീനദയാലു ഉപാധ്യായ ദേശിയ പുരസ്കാരവും ലഭിച്ചു.
ബാബുരാജ് മത്സ്യക്കൃഷിയിൽ തനിക്ക് ലഭിച്ച പുരസ്കാരങ്ങളുമായി| ഫോട്ടോ: മാതൃഭൂമി
ഇവരുടെ മത്സ്യഫാമിനടുത്ത് ഐലൻഡ് ടൂറിസവുമുണ്ട്. കടലുണ്ടി കാണാൻ ഐലൻഡിൽ എത്തുന്നവർക്ക് കരിമീൻഫാമിലെ മത്സ്യങ്ങളാണ് സ്പെഷ്യൽ. കുട്ടിക്കാലം തൊട്ടെ കടലുണ്ടി പുഴയിലെ മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട് ജിവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ ശ്രമിച്ചിരുന്ന ബാബുരാജ് പതിയെ ഉപജിവനത്തിനായി മത്സ്യക്കൃഷി തിരഞ്ഞെടുക്കുകയായിരുന്നു. മണൽ തൊഴിലാളിയുടെ വേഷവും അണിഞ്ഞിട്ടുണ്ട്.
ചെമ്പല്ലിയും കാളാഞ്ചിയുമെല്ലാം പത്തുമാസത്തിനകം ഒന്നരകിലോവരെ തൂക്കം വരാറുണ്ടെന്നും ബാബുരാജ് പറഞ്ഞു. എന്നാൽ മത്സ്യക്കൃഷിയെ ഇപ്പോൾ ഏറ്റവും ഗുരുതരമായി ബാധിക്കുന്നത് നീർനായകളുടെ വിളയാട്ടമാണെണും അദ്ദേഹം പറഞ്ഞു.
Content Highlights:Success story of a Brackishwater Aquaculture Farmer from Kozhikode
1994-ൽ ചെമ്മീൻ കൃഷിയിലേക്ക് ഇറങ്ങി. പിന്നിട് ഫാമുകൾ പാട്ടത്തിനെടുത്ത് ചെമ്മീൻ കൃഷി നടത്തി. എന്നാൽ വിളവെടുപ്പിനുമുമ്പ് കൃഷി നശിച്ചു. ഇതോടെ വലിയ സാമ്പത്തികപ്രയാസമായി. ഒടുവിൽ നാടുവിട്ടു. പിന്നെ തിരിച്ചെത്തിയശേഷവും തോറ്റുകൊടുക്കാൻ തയ്യാറായില്ല. അത്തോളി, കൊയിലാണ്ടി മേഖലകളിൽ ചെമ്മീൻഫാമുകൾ പാട്ടത്തിനെടുത്ത് ആറുവർഷം തുടർച്ചയായി കൃഷി നടത്തി.
ആദ്യം ചെറിയ നേട്ടങ്ങൾ. അവിടെനിന്നു തുടങ്ങി പിന്നെ മുഴുവൻ സമയവും മത്സ്യക്കൃഷിയിലേയ്ക്ക്. കടലുണ്ടിയിലെ അമ്പത് സെന്റ് ഭൂമിയിൽ കരിമീൻ, കാളാഞ്ചി, ചെമ്പല്ലി കൃഷി തുടങ്ങി. പിന്നീടങ്ങോട്ട് നേട്ടങ്ങൾ. ഭാര്യയും മക്കളും സഹായികളായി എത്തി. ഫാമിൽ കരിമീൻ കുഞ്ഞുങ്ങളുടെ ഉത്പാദനവും തുടങ്ങി. 2016-ൽ അമ്പാളി ബാബുരാജിന് കേന്ദ്രസർക്കാരിന്റെ മത്സ്യകർഷകർക്കുള്ള ദീനദയാലു ഉപാധ്യായ ദേശിയ പുരസ്കാരവും ലഭിച്ചു.
ബാബുരാജ് മത്സ്യക്കൃഷിയിൽ തനിക്ക് ലഭിച്ച പുരസ്കാരങ്ങളുമായി| ഫോട്ടോ: മാതൃഭൂമി
ഇവരുടെ മത്സ്യഫാമിനടുത്ത് ഐലൻഡ് ടൂറിസവുമുണ്ട്. കടലുണ്ടി കാണാൻ ഐലൻഡിൽ എത്തുന്നവർക്ക് കരിമീൻഫാമിലെ മത്സ്യങ്ങളാണ് സ്പെഷ്യൽ. കുട്ടിക്കാലം തൊട്ടെ കടലുണ്ടി പുഴയിലെ മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട് ജിവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ ശ്രമിച്ചിരുന്ന ബാബുരാജ് പതിയെ ഉപജിവനത്തിനായി മത്സ്യക്കൃഷി തിരഞ്ഞെടുക്കുകയായിരുന്നു. മണൽ തൊഴിലാളിയുടെ വേഷവും അണിഞ്ഞിട്ടുണ്ട്.
ചെമ്പല്ലിയും കാളാഞ്ചിയുമെല്ലാം പത്തുമാസത്തിനകം ഒന്നരകിലോവരെ തൂക്കം വരാറുണ്ടെന്നും ബാബുരാജ് പറഞ്ഞു. എന്നാൽ മത്സ്യക്കൃഷിയെ ഇപ്പോൾ ഏറ്റവും ഗുരുതരമായി ബാധിക്കുന്നത് നീർനായകളുടെ വിളയാട്ടമാണെണും അദ്ദേഹം പറഞ്ഞു.
Content Highlights:Success story of a Brackishwater Aquaculture Farmer from Kozhikode