തൃത്തല്ലൂർ പടിഞ്ഞാറ് പൊക്കാഞ്ചേരിയിലാണ് ഗൾഫിൽനിന്ന് മടങ്ങിയ കറുപ്പംവീട്ടിൽ സമീർ റൗഫിന്റെ ചെറുപയർ കൃഷി. കേരളത്തിൽ അത്ര സാധാരണമല്ലാത്ത കാഴ്ച. രണ്ടുമാസം മുൻപ് ആരംഭിച്ച കൃഷി നൂറുമേനി വിളെവെടുപ്പിന് തയ്യാറായിക്കഴിഞ്ഞു. തെങ്ങിൽതോപ്പിലെ ഏകദേശം പത്തേക്കറിലാണ് പരീക്ഷണം.
കോവിഡുമൂലം ദുബായിയിലേക്ക് തിരിച്ചുപോകാൻ കഴിയാതെ വന്നപ്പോഴാണ് കൃഷി എന്ന ആശയം വന്നത്. പിതാവിന്റെ സുഹൃത്ത് മയിൽസ്വാമി കൗണ്ടറിന്റെ കോയമ്പത്തൂരിലെ കൃഷിയിടത്തിലെ സ്ഥലത്തെ ചോളം, കപ്പലണ്ടി, ഇഞ്ചി തുടങ്ങിയവയുടെ കൃഷിയും വിളകളും കണ്ടതും പ്രേരണയായി. കോയമ്പത്തൂർ കാർഷിക സർവകലാശാലയിൽനിന്നാണ് വിത്ത് സംഘടിപ്പിച്ചത്. ഒരേക്കറിൽ എട്ടുകിലോ വിത്തിറക്കിയാൽ 800 കിലോ വിളവ് കിട്ടുന്നതാണ് ചെറുപയർ കൃഷിയുടെ പ്രത്യേകത.
ചാവക്കാട് വില്യംസ് നഗറിലെ സുഹൃത്തായ ഡോക്ടർ ജംഷിയും കൂടിച്ചേർന്നു. അദ്ദേഹത്തിന്റെ പിതാവിന്റെ സ്ഥലത്താണ് കൃഷിയിറക്കിയിട്ടുള്ളത്. ചെറുപയർച്ചെടിക്ക് വെയിൽ പ്രതിരോധശക്തി ഉള്ളതിനാൽ രണ്ടു മാസത്തിനിടയിൽ രണ്ടുമൂന്നു പ്രാവശ്യം മാത്രമാണ് വെള്ളം നനക്കേണ്ടി വന്നിട്ടുള്ളത്. പൂർണമായും ജൈവരീതിയിലാണ് പരിപാലനം. വളമായി ചാണകവും കുമ്മായവുമാണ് ഉപയോഗിച്ചിട്ടുള്ളത്. കീടനാശിയുടെ ഉപയോഗം വേണ്ടിവന്നില്ല.
വാടാനപ്പള്ളി കൃഷി ഓഫീസർ എസ്. സുജീഷ്, അസിസ്റ്റന്റ് കൃഷി ഓഫീസർ കെ. വത്സല, കൃഷി അസിസ്റ്റന്റ് അരുണ പി. തിലകൻ എന്നിവർ സഹകരിച്ചു. നാട്ടിൽ മാതാവിനോടൊപ്പമാണ് സമീറിന്റെ താമസം. കൃഷിക്ക് സഹോദരിമാരായ സബിതയും റഹിലയും തുണയായുണ്ട്.
ഒരാഴ്ചയ്ക്കുള്ളിൽ വിളവെടുപ്പ് നടത്തും. ചൊവ്വല്ലൂർപ്പടിയിൽ എട്ടേക്കർ സ്ഥലത്തും ചാവക്കാട് പേരകത്ത് അഞ്ചര ഏക്കർ സ്ഥലത്തും ചേറ്റുവയിൽ രണ്ടിത്തായി പത്തേക്കർ സ്ഥലത്തും പൊക്കാഞ്ചേരിയിലുമായി ഏകദേശം 30 ഏക്കർ സ്ഥലത്ത് കൃഷി ചെയ്യുന്നുണ്ട്. ഇനി ജൈവ പച്ചക്കറി കൃഷിക്കുള്ള തയ്യാറെടുപ്പിലാണ് സമീർ.
മറ്റുള്ളവർക്ക് പ്രചോദനം
സുഭിക്ഷകേരളം പദ്ധതിപ്രകാരം തരിശുഭൂമികൾ കൃഷി യോഗ്യമാക്കി ഭക്ഷ്യസുരക്ഷ കൈവരിക്കണമെന്നതാണ് സർക്കാർ നയം. കൂടുതൽ യുവാക്കളെ കൃഷിയിലേക്ക് കൊണ്ടുവരാനും അവർ നൽകുന്ന കൃഷിയിലെ പുതിയ ഊർജം മറ്റുള്ളവരിലേക്കു പകർന്നുനൽകാനും ഇത്തരം സംരംഭങ്ങൾ മൂലം സാധിക്കും . മറ്റുള്ളവർക്ക് പ്രചോദനമാവും വിധത്തിൽ കൃഷി വളരണം.- എസ്. സുജീഷ് , വാടാനപ്പള്ളി കൃഷി ഓഫീസർ.
Content Highlights: Gulf returnee grows green gram; expects high yield
കോവിഡുമൂലം ദുബായിയിലേക്ക് തിരിച്ചുപോകാൻ കഴിയാതെ വന്നപ്പോഴാണ് കൃഷി എന്ന ആശയം വന്നത്. പിതാവിന്റെ സുഹൃത്ത് മയിൽസ്വാമി കൗണ്ടറിന്റെ കോയമ്പത്തൂരിലെ കൃഷിയിടത്തിലെ സ്ഥലത്തെ ചോളം, കപ്പലണ്ടി, ഇഞ്ചി തുടങ്ങിയവയുടെ കൃഷിയും വിളകളും കണ്ടതും പ്രേരണയായി. കോയമ്പത്തൂർ കാർഷിക സർവകലാശാലയിൽനിന്നാണ് വിത്ത് സംഘടിപ്പിച്ചത്. ഒരേക്കറിൽ എട്ടുകിലോ വിത്തിറക്കിയാൽ 800 കിലോ വിളവ് കിട്ടുന്നതാണ് ചെറുപയർ കൃഷിയുടെ പ്രത്യേകത.
ചാവക്കാട് വില്യംസ് നഗറിലെ സുഹൃത്തായ ഡോക്ടർ ജംഷിയും കൂടിച്ചേർന്നു. അദ്ദേഹത്തിന്റെ പിതാവിന്റെ സ്ഥലത്താണ് കൃഷിയിറക്കിയിട്ടുള്ളത്. ചെറുപയർച്ചെടിക്ക് വെയിൽ പ്രതിരോധശക്തി ഉള്ളതിനാൽ രണ്ടു മാസത്തിനിടയിൽ രണ്ടുമൂന്നു പ്രാവശ്യം മാത്രമാണ് വെള്ളം നനക്കേണ്ടി വന്നിട്ടുള്ളത്. പൂർണമായും ജൈവരീതിയിലാണ് പരിപാലനം. വളമായി ചാണകവും കുമ്മായവുമാണ് ഉപയോഗിച്ചിട്ടുള്ളത്. കീടനാശിയുടെ ഉപയോഗം വേണ്ടിവന്നില്ല.
വാടാനപ്പള്ളി കൃഷി ഓഫീസർ എസ്. സുജീഷ്, അസിസ്റ്റന്റ് കൃഷി ഓഫീസർ കെ. വത്സല, കൃഷി അസിസ്റ്റന്റ് അരുണ പി. തിലകൻ എന്നിവർ സഹകരിച്ചു. നാട്ടിൽ മാതാവിനോടൊപ്പമാണ് സമീറിന്റെ താമസം. കൃഷിക്ക് സഹോദരിമാരായ സബിതയും റഹിലയും തുണയായുണ്ട്.
ഒരാഴ്ചയ്ക്കുള്ളിൽ വിളവെടുപ്പ് നടത്തും. ചൊവ്വല്ലൂർപ്പടിയിൽ എട്ടേക്കർ സ്ഥലത്തും ചാവക്കാട് പേരകത്ത് അഞ്ചര ഏക്കർ സ്ഥലത്തും ചേറ്റുവയിൽ രണ്ടിത്തായി പത്തേക്കർ സ്ഥലത്തും പൊക്കാഞ്ചേരിയിലുമായി ഏകദേശം 30 ഏക്കർ സ്ഥലത്ത് കൃഷി ചെയ്യുന്നുണ്ട്. ഇനി ജൈവ പച്ചക്കറി കൃഷിക്കുള്ള തയ്യാറെടുപ്പിലാണ് സമീർ.
മറ്റുള്ളവർക്ക് പ്രചോദനം
സുഭിക്ഷകേരളം പദ്ധതിപ്രകാരം തരിശുഭൂമികൾ കൃഷി യോഗ്യമാക്കി ഭക്ഷ്യസുരക്ഷ കൈവരിക്കണമെന്നതാണ് സർക്കാർ നയം. കൂടുതൽ യുവാക്കളെ കൃഷിയിലേക്ക് കൊണ്ടുവരാനും അവർ നൽകുന്ന കൃഷിയിലെ പുതിയ ഊർജം മറ്റുള്ളവരിലേക്കു പകർന്നുനൽകാനും ഇത്തരം സംരംഭങ്ങൾ മൂലം സാധിക്കും . മറ്റുള്ളവർക്ക് പ്രചോദനമാവും വിധത്തിൽ കൃഷി വളരണം.- എസ്. സുജീഷ് , വാടാനപ്പള്ളി കൃഷി ഓഫീസർ.
Content Highlights: Gulf returnee grows green gram; expects high yield