കാലംതെറ്റി പെയ്ത മഴയിൽ ഓണാട്ടുകരയിലെ ചീരക്കൃഷിക്ക് വ്യാപകനാശം. മഴക്കാലത്ത് പടരുന്ന ഇലപ്പുള്ളിരോഗമാണ് കർഷകരെ പ്രതിസന്ധിയിലാക്കിയത്. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് ചീരക്കർഷകർക്കുണ്ടായത്. വേനൽക്കാലമാണ് ചീരക്കൃഷിക്ക് ഏറ്റവും അനുയോജ്യം. അതുകൊണ്ടുതന്നെ ഡിസംബർമുതൽ ഏപ്രിൽവരെയാണ് ചീര കൃഷിചെയ്യുന്നത്. ഇതിൽ ഡിസംബറും ജനുവരിയുമാണ് ഏറ്റവും ഉത്തമം. പതിവിനു വിപരീതമായി ഈ മാസങ്ങളിൽ പെയ്ത മഴ ചീരയുടെ വ്യാപകനാശത്തിനു കാരണമായി.
ഓണാട്ടുകരയിൽ ഏറ്റവും കൂടുതൽ ചീര കൃഷിചെയ്യുന്നത് തഴവയിലാണ്. ചുവപ്പുചീര, പച്ചച്ചീര എന്നിവയാണ് തഴവയിൽ അധികവും. ഇലവലുപ്പവും കടുംചുവപ്പുനിറവുമുള്ള തഴവ മെത്തച്ചീരയ്ക്ക് വിപണിയിൽ വലിയ പ്രിയമാണ്. ഡിസംബർമുതൽ ഏപ്രിൽവരെയുള്ള അഞ്ചുമാസം നാലുലക്ഷം രൂപയ്ക്കുവരെ ചീര വിൽക്കുന്ന കർഷകർ തഴവയിലുണ്ട്. എന്നാൽ ഇക്കുറി പാകമായി വരുന്നതിനുമുമ്പുതന്നെ രോഗം പിടിപെട്ടതിനാൽ ചെലവായ പണംപോലും തിരികെ ലഭിക്കില്ലെന്ന് കർഷകർ പറയുന്നു.
ചീരക്കൃഷിക്ക് വലിയ കായികാധ്വാനം ആവശ്യമാണ്. ഭൂമി കൃഷിക്ക് പാകമാക്കി, ചാണകപ്പൊടിയും മറ്റു വളങ്ങളും വിതറി കിളച്ച് ഭൂമിയൊരുക്കി വിത്തുപാകും. തുടർന്ന് പറിച്ചുനടീലും ഇടകിളയ്ക്കലും ശരിയായ ജലസേചനവും നടത്തിയാണ് ചീര വിളവെടുക്കുന്നത്. ഇത്രയേറെ കഷ്ടപ്പെട്ടു വളർത്തിക്കൊണ്ടുവന്ന ചീര വിളവെടുപ്പിനു പാകമാകുന്നതിനുമുമ്പ് നശിച്ചുപോകുകയാണ് ഇക്കുറി ഉണ്ടായതെന്ന് കർഷകർ പറയുന്നു.
അധ്വാനം പാഴായി
കാലാവസ്ഥ ചതിച്ചതോടെ ചീരക്കർഷകർക്ക് വലിയ നഷ്ടമാണുണ്ടായത്. അഞ്ചുമാസത്തെ അധ്വാനം പാഴായി. ചീരക്കർഷകരെ സഹായിക്കാൻ പഞ്ചായത്തും സർക്കാരും മുന്നോട്ടു വരണം.- വേണു, കിഴക്കടത്ത്, തെക്കുംമുറി പടിഞ്ഞാറ്, തഴവ
മൂന്നുലക്ഷത്തേളം രൂപയുടെ നഷ്ടം
അപ്രതീക്ഷമായി പെയ്ത മഴയിൽ ഒരേക്കറോളം ഭൂമിയിലെ കൃഷി നശിച്ചു. മൂന്നുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. കേടായ ചീര പറിച്ചുകളഞ്ഞിട്ട് വെണ്ട നടാനാണ് ഉദ്ദേശിക്കുന്നത്.- ബാലൻ, മാധവത്തിർ പടിഞ്ഞാറ്റതിൽ, തെക്കുംമുറി പടിഞ്ഞാറ്, തഴവ
പത്തു സെന്റിന് 1000 രൂപ നൽകും
പ്രതികൂല കാലാവസ്ഥമൂലം ചീരയ്ക്ക് ഇലപ്പുള്ളിരോഗം പിടിപെടുകയായിരുന്നു. ഫംഗസ് ബാധയാണ് കാരണം. ഹ്രസ്വകാല കൃഷിയായതിനാൽ ചീരക്കർഷകർ ഇൻഷുറൻസ് ചെയ്യാറില്ല. അതുകൊണ്ടുതന്നെ വലിയ തോതിലുള്ള നഷ്ടപരിഹാരം ലഭിക്കുകയില്ല. പച്ചക്കറിക്കൃഷിവ്യാപന പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് സെന്റിന് 1000 രൂപ ക്രമത്തിൽ ഒരേക്കർവരെ ഭൂമിയിൽ കൃഷി ചെയ്യുന്നവർക്ക് ആനുകൂല്യം നൽകാൻ പദ്ധതിയുണ്ട്. ഇതിനായുള്ള അപേക്ഷകൾ സ്വീകരിച്ചിട്ടുണ്ട്.. - എച്ച്.അജ്മി, കൃഷി ഓഫീസർ, തഴവ
Content Highlights:Heavy rains: Spinach farmers in trouble
ഓണാട്ടുകരയിൽ ഏറ്റവും കൂടുതൽ ചീര കൃഷിചെയ്യുന്നത് തഴവയിലാണ്. ചുവപ്പുചീര, പച്ചച്ചീര എന്നിവയാണ് തഴവയിൽ അധികവും. ഇലവലുപ്പവും കടുംചുവപ്പുനിറവുമുള്ള തഴവ മെത്തച്ചീരയ്ക്ക് വിപണിയിൽ വലിയ പ്രിയമാണ്. ഡിസംബർമുതൽ ഏപ്രിൽവരെയുള്ള അഞ്ചുമാസം നാലുലക്ഷം രൂപയ്ക്കുവരെ ചീര വിൽക്കുന്ന കർഷകർ തഴവയിലുണ്ട്. എന്നാൽ ഇക്കുറി പാകമായി വരുന്നതിനുമുമ്പുതന്നെ രോഗം പിടിപെട്ടതിനാൽ ചെലവായ പണംപോലും തിരികെ ലഭിക്കില്ലെന്ന് കർഷകർ പറയുന്നു.
ചീരക്കൃഷിക്ക് വലിയ കായികാധ്വാനം ആവശ്യമാണ്. ഭൂമി കൃഷിക്ക് പാകമാക്കി, ചാണകപ്പൊടിയും മറ്റു വളങ്ങളും വിതറി കിളച്ച് ഭൂമിയൊരുക്കി വിത്തുപാകും. തുടർന്ന് പറിച്ചുനടീലും ഇടകിളയ്ക്കലും ശരിയായ ജലസേചനവും നടത്തിയാണ് ചീര വിളവെടുക്കുന്നത്. ഇത്രയേറെ കഷ്ടപ്പെട്ടു വളർത്തിക്കൊണ്ടുവന്ന ചീര വിളവെടുപ്പിനു പാകമാകുന്നതിനുമുമ്പ് നശിച്ചുപോകുകയാണ് ഇക്കുറി ഉണ്ടായതെന്ന് കർഷകർ പറയുന്നു.
അധ്വാനം പാഴായി
കാലാവസ്ഥ ചതിച്ചതോടെ ചീരക്കർഷകർക്ക് വലിയ നഷ്ടമാണുണ്ടായത്. അഞ്ചുമാസത്തെ അധ്വാനം പാഴായി. ചീരക്കർഷകരെ സഹായിക്കാൻ പഞ്ചായത്തും സർക്കാരും മുന്നോട്ടു വരണം.- വേണു, കിഴക്കടത്ത്, തെക്കുംമുറി പടിഞ്ഞാറ്, തഴവ
മൂന്നുലക്ഷത്തേളം രൂപയുടെ നഷ്ടം
അപ്രതീക്ഷമായി പെയ്ത മഴയിൽ ഒരേക്കറോളം ഭൂമിയിലെ കൃഷി നശിച്ചു. മൂന്നുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. കേടായ ചീര പറിച്ചുകളഞ്ഞിട്ട് വെണ്ട നടാനാണ് ഉദ്ദേശിക്കുന്നത്.- ബാലൻ, മാധവത്തിർ പടിഞ്ഞാറ്റതിൽ, തെക്കുംമുറി പടിഞ്ഞാറ്, തഴവ
പത്തു സെന്റിന് 1000 രൂപ നൽകും
പ്രതികൂല കാലാവസ്ഥമൂലം ചീരയ്ക്ക് ഇലപ്പുള്ളിരോഗം പിടിപെടുകയായിരുന്നു. ഫംഗസ് ബാധയാണ് കാരണം. ഹ്രസ്വകാല കൃഷിയായതിനാൽ ചീരക്കർഷകർ ഇൻഷുറൻസ് ചെയ്യാറില്ല. അതുകൊണ്ടുതന്നെ വലിയ തോതിലുള്ള നഷ്ടപരിഹാരം ലഭിക്കുകയില്ല. പച്ചക്കറിക്കൃഷിവ്യാപന പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് സെന്റിന് 1000 രൂപ ക്രമത്തിൽ ഒരേക്കർവരെ ഭൂമിയിൽ കൃഷി ചെയ്യുന്നവർക്ക് ആനുകൂല്യം നൽകാൻ പദ്ധതിയുണ്ട്. ഇതിനായുള്ള അപേക്ഷകൾ സ്വീകരിച്ചിട്ടുണ്ട്.. - എച്ച്.അജ്മി, കൃഷി ഓഫീസർ, തഴവ
Content Highlights:Heavy rains: Spinach farmers in trouble