ഹൃദയരോഗങ്ങളുടെ മടുപ്പിലാണ് മാത്യു വി.തോമസ് എന്നത്തേയും പ്രണയമായ ചെടികളെ കൂടുതൽ മനസ്സിലേക്ക് ചേർത്തത്. ഇലകൾ കൂടുതൽ പച്ചപ്പിലേക്ക് കടക്കുന്നതിനും മൊട്ടുകൾ പൂവിടുന്നതിനും വേണ്ടിയാണ് പിന്നീട് മാത്യുവിന്റെ ഓരോ പ്രഭാതങ്ങളും ഉണർന്നത്.
സ്വന്തം ജീവനെ ചെടികളുടെ പ്രാണവായുവിൽ ചേർത്തതോടെ ഹൃദയരക്തം ആവേശത്തോടെ പന്പ് ചെയ്തുയരുന്നത് മാത്യുവും അറിഞ്ഞു. മെല്ലെ മാങ്ങാനം കളത്തിപ്പടി ആനത്താനം റബ്ബർ ബോർഡ് വഴിയിലെ പുത്തൻവീട്ടിൽ കരിയിൽ വീട് ഒരു കൊച്ചുമലർവാടിയായി. അപ്പോേഴക്കും ഗൃഹനാഥനും രോഗമുക്തിയുടെ വഴിയിലായി.
ഹൃദയാരോഗ്യം മോശമായതിനാൽ വീടിന് പുറത്തിറങ്ങരുതെന്ന് നിഷ്കർഷിച്ച ഡോക്ടർ പറഞ്ഞു. ചെടികൾ സന്തോഷം നൽകുന്നുണ്ടെങ്കിൽ അതിനായി സമയം കണ്ടെത്തിക്കോളാൻ. അതാണ് കൂടുതൽ ൈധര്യം തന്നത്. മാത്യു പറയുന്നു. ലോക്ഡൗണിന്റെ അവസാനകാലമായപ്പോൾ ചെടികൾക്ക് വേണ്ടിയുള്ള കൂടുതൽ തിരച്ചിൽ ആരംഭിച്ചു. അപ്പോഴാണ് ചെടികളുടെ പൊള്ളുന്നവില അറിഞ്ഞത്. എങ്കിൽ പിന്നെ സ്വന്തം വീട്ടിൽ ചെടികൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്ന ഒരു മലർവാടിയാക്കിക്കൂടേയെന്നായി ചിന്ത. അങ്ങനെ വീടിപ്പോൾ മാത്തച്ചന്റെ മലർവാടിയായി.
ആയിരക്കണക്കിന് ചെടികൾ. അതും പൂക്കളുള്ളതും വീടിനുള്ളിൽ വെയ്ക്കുന്നതുമായ ചെടികൾ. പത്ത് രൂപ മുതൽ ആയിരം രൂപ വരെ വില. ഇതിനൊപ്പം വീട്ടുമുറ്റത്ത് ചെടികൾക്കായി ഒരു ട്രീഹൗസും തീർത്തു. വരുന്നവർക്ക് ചെടികൾ കണ്ട് വാങ്ങാനും ചെടികളുടെ സൗന്ദര്യം ആസ്വദിക്കാനുമായി ഇത്തിരി നേരം ട്രീഹൗസിൽ ചെലവഴിക്കാം.
കുറഞ്ഞ വിലയ്ക്ക് ചെടികൾ കൊടുക്കണമെന്നതാണ് ആശ. അതിന് വേണ്ടിയാണ് ഇനിയെന്റെ ശ്രമം. ആര് വന്നാലും ചെടികൾ കൊണ്ട് മനസ്സുകൂടി നിറഞ്ഞ് പോകണം. തന്റെ ഹൃദയസ്നേഹം പങ്കിടുകയാണ് മാത്യു. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽനിന്ന് വിരമിച്ചശേഷം ചെടികൾക്കായി സമയം ചെലവിട്ടെങ്കിലും ഹൃദ്രോഗം പിടികൂടിയപ്പോഴാണ് കൂടുതൽ സമയം ചെലവിട്ടതെന്ന് മാത്രം. ഭാര്യ ആനി മാത്യുവും സഹായമായി ഒപ്പമുണ്ട്.
കലേഡിയം, കറ്റാർവാഴ, ബാംബൂ പാം, സ്പൈഡർ പ്ലാന്റ്, സ്നേക്ക് പ്ലാന്റ്, ബൊഗൈൻ വില്ല, കനേഡിയൻ കൊന്ന, പീസ് ലില്ലി ഉൾപ്പെടെ വ്യത്യസ്തമായ ചെടികളുടെ ശേഖരമുണ്ട്.
പീസ് ലില്ലിക്ക് ആരാധകർ കൂടുതൽ
തൂവെള്ളപ്പൂക്കളുള്ള പീസ് ലില്ലിക്ക് വീട്ടിനകത്ത് സമാധാനം നിറയ്ക്കാനും പോസിറ്റീവ് ഊർജം തരാനും കഴിയുമെന്ന് വിശ്വസിക്കുന്നു. ചേമ്പിന്റെ വർഗത്തിൽപ്പെട്ട ഈ ചെടി ഓഫീസുകളിലും വീടുകളിലും ഇൻഡോർ പ്ലാന്റായി വളർത്താൻ അനുയോജ്യമാണ്.
വീടിനകത്ത് വെയ്ക്കുമ്പോൾ കൂടുതൽ നനയ്ക്കേണ്ട ആവശ്യമില്ല. അശുദ്ധവായു ശുദ്ധീകരിക്കാൻ കഴിവുള്ള സസ്യമാണിത്. വലിയ വള്ളിപ്പടർപ്പിൽ നിറയെ മഞ്ഞനിറമുള്ള കുലയോടുകൂടിയുള്ള പൂക്കളുള്ളതാണ് കനേഡിയൻ കൊന്ന.
Content Highlights: Success story of Gardener from Kottayam
സ്വന്തം ജീവനെ ചെടികളുടെ പ്രാണവായുവിൽ ചേർത്തതോടെ ഹൃദയരക്തം ആവേശത്തോടെ പന്പ് ചെയ്തുയരുന്നത് മാത്യുവും അറിഞ്ഞു. മെല്ലെ മാങ്ങാനം കളത്തിപ്പടി ആനത്താനം റബ്ബർ ബോർഡ് വഴിയിലെ പുത്തൻവീട്ടിൽ കരിയിൽ വീട് ഒരു കൊച്ചുമലർവാടിയായി. അപ്പോേഴക്കും ഗൃഹനാഥനും രോഗമുക്തിയുടെ വഴിയിലായി.
ഹൃദയാരോഗ്യം മോശമായതിനാൽ വീടിന് പുറത്തിറങ്ങരുതെന്ന് നിഷ്കർഷിച്ച ഡോക്ടർ പറഞ്ഞു. ചെടികൾ സന്തോഷം നൽകുന്നുണ്ടെങ്കിൽ അതിനായി സമയം കണ്ടെത്തിക്കോളാൻ. അതാണ് കൂടുതൽ ൈധര്യം തന്നത്. മാത്യു പറയുന്നു. ലോക്ഡൗണിന്റെ അവസാനകാലമായപ്പോൾ ചെടികൾക്ക് വേണ്ടിയുള്ള കൂടുതൽ തിരച്ചിൽ ആരംഭിച്ചു. അപ്പോഴാണ് ചെടികളുടെ പൊള്ളുന്നവില അറിഞ്ഞത്. എങ്കിൽ പിന്നെ സ്വന്തം വീട്ടിൽ ചെടികൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്ന ഒരു മലർവാടിയാക്കിക്കൂടേയെന്നായി ചിന്ത. അങ്ങനെ വീടിപ്പോൾ മാത്തച്ചന്റെ മലർവാടിയായി.
ആയിരക്കണക്കിന് ചെടികൾ. അതും പൂക്കളുള്ളതും വീടിനുള്ളിൽ വെയ്ക്കുന്നതുമായ ചെടികൾ. പത്ത് രൂപ മുതൽ ആയിരം രൂപ വരെ വില. ഇതിനൊപ്പം വീട്ടുമുറ്റത്ത് ചെടികൾക്കായി ഒരു ട്രീഹൗസും തീർത്തു. വരുന്നവർക്ക് ചെടികൾ കണ്ട് വാങ്ങാനും ചെടികളുടെ സൗന്ദര്യം ആസ്വദിക്കാനുമായി ഇത്തിരി നേരം ട്രീഹൗസിൽ ചെലവഴിക്കാം.
കുറഞ്ഞ വിലയ്ക്ക് ചെടികൾ കൊടുക്കണമെന്നതാണ് ആശ. അതിന് വേണ്ടിയാണ് ഇനിയെന്റെ ശ്രമം. ആര് വന്നാലും ചെടികൾ കൊണ്ട് മനസ്സുകൂടി നിറഞ്ഞ് പോകണം. തന്റെ ഹൃദയസ്നേഹം പങ്കിടുകയാണ് മാത്യു. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽനിന്ന് വിരമിച്ചശേഷം ചെടികൾക്കായി സമയം ചെലവിട്ടെങ്കിലും ഹൃദ്രോഗം പിടികൂടിയപ്പോഴാണ് കൂടുതൽ സമയം ചെലവിട്ടതെന്ന് മാത്രം. ഭാര്യ ആനി മാത്യുവും സഹായമായി ഒപ്പമുണ്ട്.
കലേഡിയം, കറ്റാർവാഴ, ബാംബൂ പാം, സ്പൈഡർ പ്ലാന്റ്, സ്നേക്ക് പ്ലാന്റ്, ബൊഗൈൻ വില്ല, കനേഡിയൻ കൊന്ന, പീസ് ലില്ലി ഉൾപ്പെടെ വ്യത്യസ്തമായ ചെടികളുടെ ശേഖരമുണ്ട്.
പീസ് ലില്ലിക്ക് ആരാധകർ കൂടുതൽ
തൂവെള്ളപ്പൂക്കളുള്ള പീസ് ലില്ലിക്ക് വീട്ടിനകത്ത് സമാധാനം നിറയ്ക്കാനും പോസിറ്റീവ് ഊർജം തരാനും കഴിയുമെന്ന് വിശ്വസിക്കുന്നു. ചേമ്പിന്റെ വർഗത്തിൽപ്പെട്ട ഈ ചെടി ഓഫീസുകളിലും വീടുകളിലും ഇൻഡോർ പ്ലാന്റായി വളർത്താൻ അനുയോജ്യമാണ്.
വീടിനകത്ത് വെയ്ക്കുമ്പോൾ കൂടുതൽ നനയ്ക്കേണ്ട ആവശ്യമില്ല. അശുദ്ധവായു ശുദ്ധീകരിക്കാൻ കഴിവുള്ള സസ്യമാണിത്. വലിയ വള്ളിപ്പടർപ്പിൽ നിറയെ മഞ്ഞനിറമുള്ള കുലയോടുകൂടിയുള്ള പൂക്കളുള്ളതാണ് കനേഡിയൻ കൊന്ന.
Content Highlights: Success story of Gardener from Kottayam