കോഴിക്കോട്: തക്കാളി, വെണ്ട, മുളക്, ചീര, വഴുതിന, കബേജ്, കോളിഫ്ളവർ എന്നീ പച്ചക്കറികൾ ടെറസ്സിലും അടുക്കളത്തോട്ടത്തിലും വിളവെടുത്ത വീട്ടമ്മമാർ. മാതൃഭൂമി, എയർ ഇന്ത്യ എക്സ്പ്രസ് എടക്കാട് പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട വീട്ടമ്മമാരാണ് വിജയകരമായി പച്ചക്കറി കൃഷി ചെയ്തത്.
ഗ്രോ ബാഗിൽ ടെറസിലും മറ്റുമായി കൃഷി ചെയ്ത് മൂന്നു മാസംകൊണ്ട് 589 കിലോ പച്ചക്കറികൾ ഉൽപാദിപ്പിച്ചു. പദ്ധതിയിൽ അംഗമായവർക്ക് ഗ്രീൻ ടെക്നീഷ്യന്മാർ മുഖേന യഥാസമയം മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിരുന്നു.
കൗൺസിലർ ടി.മുരളീധരൻ ശ്രീജ കെ.സി. ശങ്കരനാരായണൻ എന്നിവർ അടുക്കള പച്ചക്കറിത്തോട്ടം പരിപാലന പദ്ധതിക്ക് നേതൃത്വം നൽകി. മികച്ച രീതിയിൽ കൃഷി ചെയ്തു വിജയിച്ചവർക്ക് സമ്മാനങ്ങൾ നൽകും.സിറ്റി ഗാർഡൻസ് ആണ് ഇവർക്ക് വേണ്ട ഇവർക്ക് സഹായം നൽകിയത്.
Content Highlights: kitchen garden
ഗ്രോ ബാഗിൽ ടെറസിലും മറ്റുമായി കൃഷി ചെയ്ത് മൂന്നു മാസംകൊണ്ട് 589 കിലോ പച്ചക്കറികൾ ഉൽപാദിപ്പിച്ചു. പദ്ധതിയിൽ അംഗമായവർക്ക് ഗ്രീൻ ടെക്നീഷ്യന്മാർ മുഖേന യഥാസമയം മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിരുന്നു.
കൗൺസിലർ ടി.മുരളീധരൻ ശ്രീജ കെ.സി. ശങ്കരനാരായണൻ എന്നിവർ അടുക്കള പച്ചക്കറിത്തോട്ടം പരിപാലന പദ്ധതിക്ക് നേതൃത്വം നൽകി. മികച്ച രീതിയിൽ കൃഷി ചെയ്തു വിജയിച്ചവർക്ക് സമ്മാനങ്ങൾ നൽകും.സിറ്റി ഗാർഡൻസ് ആണ് ഇവർക്ക് വേണ്ട ഇവർക്ക് സഹായം നൽകിയത്.
Content Highlights: kitchen garden