ബിരുദവും അധ്യാപകയോഗ്യതയും കൈമുതലായുണ്ടെങ്കിലും കോവിഡ് കാലത്ത് കൃഷിയിലേക്കുതിരിഞ്ഞ വിജിത്ത് ലാൽ വിജയംകൊയ്യുന്നു. സ്വകാര്യ സ്കൂളിൽ അധ്യാപകനായും മറ്റൊരിടത്ത് ഫീൽഡ് പ്രവർത്തകനായുമെല്ലാം ജോലിനോക്കിയിരുന്നു. കോവിഡ് നിയന്ത്രണങ്ങൾവന്നതോടെ വീട്ടിലിരിക്കേണ്ടിവന്നു.
കൃഷിചെയ്യാൻ തീരുമാനിച്ചെങ്കിലും എന്തുകൃഷിയെന്ന ചോദ്യത്തിന് ഉത്തരംകണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടി. രക്തശാലി നെല്ലിനത്തെപ്പറ്റി കേട്ടപ്പോൾ പരീക്ഷിക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് വീടിനടുത്ത് അരയേക്കർ പാട്ടത്തിനെടുത്ത് കൃഷി തുടങ്ങിയത്. ഇപ്പോൾ കൊയ്ത്തുകഴിഞ്ഞു.
അമ്മ പൊന്നമ്മയും സഹായത്തിനിറങ്ങി. ഇവർ തന്നെയാണ് കൊയ്തത്. കറ്റ മെതിച്ച് തുടങ്ങിയതേയുള്ളൂ. നെല്ലു മുഴുവൻ അടുത്ത സീസണിൽ കൃഷിക്കുള്ള വിത്തായി സൂക്ഷിക്കാനാണ് തീരുമാനം. കൂടുതൽ നിലം പാട്ടത്തിനെടുത്ത് കൃഷി വിപുലപ്പെടുത്തുമെന്ന് വിജിത്ത് ലാൽ പറഞ്ഞു. നെൽക്കൃഷിയെപ്പറ്റി കാര്യമായ അറിവൊന്നുമുണ്ടായിരുന്നില്ല. പ്രത്യേകിച്ചും രക്തശാലി ഇനത്തിന്റെ കൃഷി.
ബന്ധുവായ മുട്ടാർ കൃഷിഭവനിലെ കൃഷി അസി. അനു പ്രകാശാണ് വേണ്ട ഉപദേശങ്ങൾ നൽകിയത്. കോഴി വളർത്തലിലും പച്ചക്കറിക്കൃഷിയിലും വിജിത്ത് കൈവെച്ചിട്ടുണ്ട്. നെൽക്കൃഷി വിപുലമാക്കുന്നതിനൊപ്പം പച്ചക്കറിക്കൃഷിയും വ്യാപിപ്പിക്കുമെന്ന് വിജിത്ത് പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിൽനിന്ന് വിരമിച്ച പി.ആർ. വിജയന്റെ മകനാണ്. ഭാര്യ: സബി. മക്കൾ: ഇരട്ടകളായ വേദിക, വേദാന്ത്.
Content Highlights:Rakthasali Rice rice cultivation in alappuzha
കൃഷിചെയ്യാൻ തീരുമാനിച്ചെങ്കിലും എന്തുകൃഷിയെന്ന ചോദ്യത്തിന് ഉത്തരംകണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടി. രക്തശാലി നെല്ലിനത്തെപ്പറ്റി കേട്ടപ്പോൾ പരീക്ഷിക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് വീടിനടുത്ത് അരയേക്കർ പാട്ടത്തിനെടുത്ത് കൃഷി തുടങ്ങിയത്. ഇപ്പോൾ കൊയ്ത്തുകഴിഞ്ഞു.
അമ്മ പൊന്നമ്മയും സഹായത്തിനിറങ്ങി. ഇവർ തന്നെയാണ് കൊയ്തത്. കറ്റ മെതിച്ച് തുടങ്ങിയതേയുള്ളൂ. നെല്ലു മുഴുവൻ അടുത്ത സീസണിൽ കൃഷിക്കുള്ള വിത്തായി സൂക്ഷിക്കാനാണ് തീരുമാനം. കൂടുതൽ നിലം പാട്ടത്തിനെടുത്ത് കൃഷി വിപുലപ്പെടുത്തുമെന്ന് വിജിത്ത് ലാൽ പറഞ്ഞു. നെൽക്കൃഷിയെപ്പറ്റി കാര്യമായ അറിവൊന്നുമുണ്ടായിരുന്നില്ല. പ്രത്യേകിച്ചും രക്തശാലി ഇനത്തിന്റെ കൃഷി.
ബന്ധുവായ മുട്ടാർ കൃഷിഭവനിലെ കൃഷി അസി. അനു പ്രകാശാണ് വേണ്ട ഉപദേശങ്ങൾ നൽകിയത്. കോഴി വളർത്തലിലും പച്ചക്കറിക്കൃഷിയിലും വിജിത്ത് കൈവെച്ചിട്ടുണ്ട്. നെൽക്കൃഷി വിപുലമാക്കുന്നതിനൊപ്പം പച്ചക്കറിക്കൃഷിയും വ്യാപിപ്പിക്കുമെന്ന് വിജിത്ത് പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിൽനിന്ന് വിരമിച്ച പി.ആർ. വിജയന്റെ മകനാണ്. ഭാര്യ: സബി. മക്കൾ: ഇരട്ടകളായ വേദിക, വേദാന്ത്.
Content Highlights:Rakthasali Rice rice cultivation in alappuzha