ഭിന്നശേഷിക്കാരനായ ആദിവാസി യുവാവ് കുഞ്ഞിരാമന്റെയും ഭാര്യ പുഷ്പയുടെയും പാട്ടഭൂമിയിലെ നിശബ്ദമായ കാർഷിക പോരാട്ടം വയനാട്ടിലെ തൊണ്ടർനാട്ടിലെ കരിമ്പിലിൽ മൊട്ടക്കുന്നായ തരിശു നിലങ്ങളെ ഹരിതാഭമാക്കുന്നു.
മണ്ണിലിറങ്ങാൻ മടിക്കുന്ന പുതുതലമുറകൾക്കും കൃഷി ഭൂമി തരിശിട്ട് മറ്റു തൊഴിൽ തേടി പോകുന്ന കർഷകർക്കും കണ്ടു പഠിക്കാം, ഒരു നിശബ്ദപോരാട്ടം.
തൊണ്ടർനാട് പഞ്ചായത്തിലെ കരിമ്പിൽ താഴെ എടച്ചേരിയിലെ കുഞ്ഞിരാമൻ -പുഷ്്പ ദമ്പതികളുടെ ജീവിതമാണ് പച്ചപ്പ്കൊണ്ട് സമൃദ്ധമാകുന്നത്. ഒരുകാലത്ത്തെരുവ പുല്ലുകൾ മാത്രം നിറഞ്ഞ മൊട്ടക്കുന്നുകളെ പാട്ടത്തിനെടുത്ത് ഇവർ പച്ചപ്പണിയിക്കുന്നു. വാഴയും പയറും ഇഞ്ചിയുമെല്ലാം വിളയുന്ന തോട്ടങ്ങളുടെ തണലിലാണ് ഈ ആദിവാസി കുടുംബത്തിന്റെ പുതിയ ജീവിതം.
ഭിന്നശേഷിക്കാരനായ കുഞ്ഞിരാമന്റെ കൃഷിയോടുള്ള ആവേശത്തിന് പതിനാറ് വർഷങ്ങൾക്ക് മുമ്പ്കമ്പളക്കാട് ആനേരിയിൽ നിന്നും പുഷ്പയും കൂട്ടായെത്തിയതോടെയാണ് കൃഷി വിപുലമായത്. സ്വന്തമായി ഒരേക്കർ സ്ഥലം മാത്രമാണുളളത്. ഇതിലൊന്നും ഒതുങ്ങിയില്ല മോഹങ്ങൾ. സമീപത്തുള്ള മൊട്ടക്കുന്ന്വർഷത്തിൽ ഏക്കറിന് ഏഴായിരത്തോളം രൂപ പാട്ടം നൽകി ഇവർ കൃഷി ചെയ്യാനിറങ്ങി. ഇപ്പോൾ മൂന്നേക്കർ സ്ഥലം പാട്ടത്തിനെടുത്ത്ഇവർ കൃഷിയിറക്കുന്നു.
കരവാഴക്കൃഷി ഒരു വിജയഗാഥ
മൂവായിരത്തോളം കരവാഴയും ഒരേക്കറോളം ഇഞ്ചിയും ആയിരം ചുവട് പയറും പാവലും ഇപ്പോഴുണ്ട്. അതിരാവിലെ മുതൽ നേരമിരുട്ടുന്നതുവരെയും കൃഷിയിടത്തിലേക്ക്ഇവർ ജീവിതം പറിച്ചു നട്ടപ്പോൾ അത് നാടിനും വേറിട്ടൊരു കാഴ്ചയായി. തെരുവ നിറഞ്ഞ കുന്നുകളിൽ സമൃദ്ധിയുടെ കാറ്റ്വീശാൻ തുടങ്ങിയതോടെ ഈ നിലങ്ങളിൽ ഇങ്ങനെയും വിളകൾ വേരോടും എന്നതും ഒരു പുതിയ പാഠമായി.
സ്വന്തം കൃഷിയിടത്തിൽ മുഴുവൻ സമയം ചെലവഴിക്കേണ്ടി വരുന്നതിനാൽ ഇവർക്ക് മറ്റ് തൊഴിലിന്റെ ആവശ്യവുമില്ല. തൊഴിലുറപ്പ് പദ്ധതിയിൽ പോലും ഇവർ അംഗങ്ങളല്ല. കൃഷി ചെയ്യാൻ മനസ്സുണ്ടെങ്കിൽ എന്തിന് പണിക്ക് പോകണം എന്നാണ് ഇവരുടെ ചോദ്യം.
കൃഷിക്ക് മുടക്കമില്ലെങ്കിൽ കരവാഴ കൃഷിയിൽ നിന്നും വർഷത്തിൽ നാലരലക്ഷം രൂപയോളം വരുമാനം ഉണ്ടാക്കാൻ പറ്റുമെന്ന്് ഇവർ പറയുന്നു. ജന്മനാ കേൾവിക്കുറവും സംസാര വൈകല്യവുമുള്ള കുഞ്ഞിരാമന് ആദ്യ കാലങ്ങളിൽ പ്രദേശത്ത് തന്നെയുള്ള ഒരു തേയിലത്തോട്ടത്തിൽ പണിയുണ്ടായിരുന്നു. പിന്നീട് കല്ല്യാണം കഴിഞ്ഞതിന് ശേഷം സ്വന്തമായി ഒരു തൊഴിൽ കണ്ടെത്തി കുടുംബത്തെ പോറ്റണമെന്ന തീരുമാനമെടുത്തു. ചെറുപ്പം മുതൽ കൃഷിയുടെ പാഠങ്ങളെല്ലാം നോക്കി മനസിലാക്കിയ കുഞ്ഞിരാമൻ അങ്ങനെ മുഴുവൻ സമയ കർഷകനായി.
കൃഷി തന്നെ ലക്ഷ്യം
ഒരു കിലോമീറ്ററോളം അകലെ നിന്നും വെള്ളം കുന്നിൻ മുകളിലെത്തിച്ചാണ് ഇവർ വാഴയും പയറുമെല്ലാം ഈ വേനൽക്കാലത്തും നനയ്ക്കുന്നത്. കൃഷി വിപുലമായി ഉണ്ടെങ്കിലും പണിക്ക് മറ്റാരെയും ഇവർ വിളിക്കാറുമില്ല. എല്ലാം ഇവർ സ്വന്തമായി തന്നെ ചെയ്യുന്നു. മനസ്സറിഞ്ഞ് പണിയെടുത്താൽ മണ്ണും ചതിക്കില്ല എന്നാണ് ഇവർ പറയുന്നത്. നിശബ്ദമായ ഇവരുടെ കാർഷിക ഉന്നതികളെക്കുറിച്ചറിഞ്ഞ് തൊണ്ടർനാട് കൃഷി ഭവൻ അധികൃതരും ഇവർക്ക് ഇപ്പോൾ കൃഷിക്ക് പിന്തുണ നൽകുന്നു.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി കൈവല്യ പദ്ധതയിൽ നിന്നും ഒരു പശുവും തൊഴുത്തും ഇവർക്ക് ലഭിച്ചു. കൃഷി ആവശ്യത്തിനുള്ള ചാണകവും അതോടെയായി. പ്രതികൂലമായ കാലാവസ്ഥയും സാമ്പത്തികമായ അസ്ഥിരതകളും ഇവർക്ക് വെല്ലുവിളിയായി പലതവണയെത്തി. ഇതിലൊന്നും പതറാതെ കൃഷിയുമായി തന്നെ മുന്നോട്ടു പോവുകയായിരുന്നു ഈ കുടംബം. തൊണ്ടർനാട്ടിൽ വിപുലമായ കരവാഴകൃഷി പരിചയപ്പെടുത്തിയതും ഇവർ തന്നെ. ഇന്നിപ്പോൾ ചിലർക്കെല്ലാം ഇവർ മാതൃകയുമായി. മഴക്കാലത്തുള്ള വാഴകൃഷിയേക്കാൾ വെല്ലുവിളി നിറഞ്ഞതാണ് വേനൽക്കാലത്ത് കുലയ്ക്കുന്ന കരവാഴ കൃഷി. നോട്ടം തെറ്റിയാൽ പണിയെടുത്തതെല്ലാം വെറുതെയാകും. കുല വെട്ടുന്നതുവരെ ഈ തോട്ടത്തിൽ നിന്നും മാറാനും കഴിയില്ല.
പയർ കൃഷി കൂടി ഇതിനടുത്ത് വിപുലമാക്കിയതോടെ വേനൽ മുഴുവനും കുന്നിൻ മുകളിലായി ഇവരുടെ ജീവിതവും. പാട്ടം ഇനത്തിൽ തന്നെ പ്രതിവർഷം ഇരുപതിനായിരത്തോളം രൂപ വേണം. കൃഷിക്കും വളത്തിനുമെല്ലാം അതിലും എത്രയോ ഇരട്ടിയും വേണം.
ഒരോ വർഷവും ലഭിക്കുന്ന തുക കരുതിവെച്ചാണ് ഇതെല്ലാം നിറവേറ്റുന്നത്. ബാങ്കിൽ നിന്നും അറുപതിനായിരത്തോളം രൂപ കടവും കൃഷി ആവശ്യത്തിനായി എടുത്തു. ഇതെല്ലാം കാലാവധി പൂർത്തിയാകുന്നതിനു മുൻപ് തന്നെ കൃഷിയിൽ നിന്നും ആദായം കിട്ടുമ്പോൾ ഈ ആദിവാസി കുടുംബം തിരിച്ചടയ്ക്കുന്നു. തൊണ്ടർനാട് എം.ടി.ഡി.എം ഹൈസ്കൂളിലെ എട്ടാംതരം വിദ്യാർഥിനിയായ അഞ്ജനയും കരിമ്പിൽ സ്കൂളിൽ നാലാം തരത്തിൽ പഠിക്കുന്ന അജിനുമാണ് ഇവരുടെ മക്കൾ. ഇപ്പോഴുള്ള ചെറിയ വീട് മാറ്റി പുതിയൊരു വീട് പണിയണമെന്നാണ് ഈ കർഷക കുടുംബത്തിന്റെ ഇപ്പോഴത്തെ ആഗ്രഹം.
മണ്ണിലിറങ്ങാൻ മടിക്കുന്ന പുതുതലമുറകൾക്കും കൃഷി ഭൂമി തരിശിട്ട് മറ്റു തൊഴിൽ തേടി പോകുന്ന കർഷകർക്കും കണ്ടു പഠിക്കാം, ഒരു നിശബ്ദപോരാട്ടം.
തൊണ്ടർനാട് പഞ്ചായത്തിലെ കരിമ്പിൽ താഴെ എടച്ചേരിയിലെ കുഞ്ഞിരാമൻ -പുഷ്്പ ദമ്പതികളുടെ ജീവിതമാണ് പച്ചപ്പ്കൊണ്ട് സമൃദ്ധമാകുന്നത്. ഒരുകാലത്ത്തെരുവ പുല്ലുകൾ മാത്രം നിറഞ്ഞ മൊട്ടക്കുന്നുകളെ പാട്ടത്തിനെടുത്ത് ഇവർ പച്ചപ്പണിയിക്കുന്നു. വാഴയും പയറും ഇഞ്ചിയുമെല്ലാം വിളയുന്ന തോട്ടങ്ങളുടെ തണലിലാണ് ഈ ആദിവാസി കുടുംബത്തിന്റെ പുതിയ ജീവിതം.
ഭിന്നശേഷിക്കാരനായ കുഞ്ഞിരാമന്റെ കൃഷിയോടുള്ള ആവേശത്തിന് പതിനാറ് വർഷങ്ങൾക്ക് മുമ്പ്കമ്പളക്കാട് ആനേരിയിൽ നിന്നും പുഷ്പയും കൂട്ടായെത്തിയതോടെയാണ് കൃഷി വിപുലമായത്. സ്വന്തമായി ഒരേക്കർ സ്ഥലം മാത്രമാണുളളത്. ഇതിലൊന്നും ഒതുങ്ങിയില്ല മോഹങ്ങൾ. സമീപത്തുള്ള മൊട്ടക്കുന്ന്വർഷത്തിൽ ഏക്കറിന് ഏഴായിരത്തോളം രൂപ പാട്ടം നൽകി ഇവർ കൃഷി ചെയ്യാനിറങ്ങി. ഇപ്പോൾ മൂന്നേക്കർ സ്ഥലം പാട്ടത്തിനെടുത്ത്ഇവർ കൃഷിയിറക്കുന്നു.
കരവാഴക്കൃഷി ഒരു വിജയഗാഥ
മൂവായിരത്തോളം കരവാഴയും ഒരേക്കറോളം ഇഞ്ചിയും ആയിരം ചുവട് പയറും പാവലും ഇപ്പോഴുണ്ട്. അതിരാവിലെ മുതൽ നേരമിരുട്ടുന്നതുവരെയും കൃഷിയിടത്തിലേക്ക്ഇവർ ജീവിതം പറിച്ചു നട്ടപ്പോൾ അത് നാടിനും വേറിട്ടൊരു കാഴ്ചയായി. തെരുവ നിറഞ്ഞ കുന്നുകളിൽ സമൃദ്ധിയുടെ കാറ്റ്വീശാൻ തുടങ്ങിയതോടെ ഈ നിലങ്ങളിൽ ഇങ്ങനെയും വിളകൾ വേരോടും എന്നതും ഒരു പുതിയ പാഠമായി.
സ്വന്തം കൃഷിയിടത്തിൽ മുഴുവൻ സമയം ചെലവഴിക്കേണ്ടി വരുന്നതിനാൽ ഇവർക്ക് മറ്റ് തൊഴിലിന്റെ ആവശ്യവുമില്ല. തൊഴിലുറപ്പ് പദ്ധതിയിൽ പോലും ഇവർ അംഗങ്ങളല്ല. കൃഷി ചെയ്യാൻ മനസ്സുണ്ടെങ്കിൽ എന്തിന് പണിക്ക് പോകണം എന്നാണ് ഇവരുടെ ചോദ്യം.
കൃഷിക്ക് മുടക്കമില്ലെങ്കിൽ കരവാഴ കൃഷിയിൽ നിന്നും വർഷത്തിൽ നാലരലക്ഷം രൂപയോളം വരുമാനം ഉണ്ടാക്കാൻ പറ്റുമെന്ന്് ഇവർ പറയുന്നു. ജന്മനാ കേൾവിക്കുറവും സംസാര വൈകല്യവുമുള്ള കുഞ്ഞിരാമന് ആദ്യ കാലങ്ങളിൽ പ്രദേശത്ത് തന്നെയുള്ള ഒരു തേയിലത്തോട്ടത്തിൽ പണിയുണ്ടായിരുന്നു. പിന്നീട് കല്ല്യാണം കഴിഞ്ഞതിന് ശേഷം സ്വന്തമായി ഒരു തൊഴിൽ കണ്ടെത്തി കുടുംബത്തെ പോറ്റണമെന്ന തീരുമാനമെടുത്തു. ചെറുപ്പം മുതൽ കൃഷിയുടെ പാഠങ്ങളെല്ലാം നോക്കി മനസിലാക്കിയ കുഞ്ഞിരാമൻ അങ്ങനെ മുഴുവൻ സമയ കർഷകനായി.
കൃഷി തന്നെ ലക്ഷ്യം
ഒരു കിലോമീറ്ററോളം അകലെ നിന്നും വെള്ളം കുന്നിൻ മുകളിലെത്തിച്ചാണ് ഇവർ വാഴയും പയറുമെല്ലാം ഈ വേനൽക്കാലത്തും നനയ്ക്കുന്നത്. കൃഷി വിപുലമായി ഉണ്ടെങ്കിലും പണിക്ക് മറ്റാരെയും ഇവർ വിളിക്കാറുമില്ല. എല്ലാം ഇവർ സ്വന്തമായി തന്നെ ചെയ്യുന്നു. മനസ്സറിഞ്ഞ് പണിയെടുത്താൽ മണ്ണും ചതിക്കില്ല എന്നാണ് ഇവർ പറയുന്നത്. നിശബ്ദമായ ഇവരുടെ കാർഷിക ഉന്നതികളെക്കുറിച്ചറിഞ്ഞ് തൊണ്ടർനാട് കൃഷി ഭവൻ അധികൃതരും ഇവർക്ക് ഇപ്പോൾ കൃഷിക്ക് പിന്തുണ നൽകുന്നു.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി കൈവല്യ പദ്ധതയിൽ നിന്നും ഒരു പശുവും തൊഴുത്തും ഇവർക്ക് ലഭിച്ചു. കൃഷി ആവശ്യത്തിനുള്ള ചാണകവും അതോടെയായി. പ്രതികൂലമായ കാലാവസ്ഥയും സാമ്പത്തികമായ അസ്ഥിരതകളും ഇവർക്ക് വെല്ലുവിളിയായി പലതവണയെത്തി. ഇതിലൊന്നും പതറാതെ കൃഷിയുമായി തന്നെ മുന്നോട്ടു പോവുകയായിരുന്നു ഈ കുടംബം. തൊണ്ടർനാട്ടിൽ വിപുലമായ കരവാഴകൃഷി പരിചയപ്പെടുത്തിയതും ഇവർ തന്നെ. ഇന്നിപ്പോൾ ചിലർക്കെല്ലാം ഇവർ മാതൃകയുമായി. മഴക്കാലത്തുള്ള വാഴകൃഷിയേക്കാൾ വെല്ലുവിളി നിറഞ്ഞതാണ് വേനൽക്കാലത്ത് കുലയ്ക്കുന്ന കരവാഴ കൃഷി. നോട്ടം തെറ്റിയാൽ പണിയെടുത്തതെല്ലാം വെറുതെയാകും. കുല വെട്ടുന്നതുവരെ ഈ തോട്ടത്തിൽ നിന്നും മാറാനും കഴിയില്ല.
പയർ കൃഷി കൂടി ഇതിനടുത്ത് വിപുലമാക്കിയതോടെ വേനൽ മുഴുവനും കുന്നിൻ മുകളിലായി ഇവരുടെ ജീവിതവും. പാട്ടം ഇനത്തിൽ തന്നെ പ്രതിവർഷം ഇരുപതിനായിരത്തോളം രൂപ വേണം. കൃഷിക്കും വളത്തിനുമെല്ലാം അതിലും എത്രയോ ഇരട്ടിയും വേണം.
ഒരോ വർഷവും ലഭിക്കുന്ന തുക കരുതിവെച്ചാണ് ഇതെല്ലാം നിറവേറ്റുന്നത്. ബാങ്കിൽ നിന്നും അറുപതിനായിരത്തോളം രൂപ കടവും കൃഷി ആവശ്യത്തിനായി എടുത്തു. ഇതെല്ലാം കാലാവധി പൂർത്തിയാകുന്നതിനു മുൻപ് തന്നെ കൃഷിയിൽ നിന്നും ആദായം കിട്ടുമ്പോൾ ഈ ആദിവാസി കുടുംബം തിരിച്ചടയ്ക്കുന്നു. തൊണ്ടർനാട് എം.ടി.ഡി.എം ഹൈസ്കൂളിലെ എട്ടാംതരം വിദ്യാർഥിനിയായ അഞ്ജനയും കരിമ്പിൽ സ്കൂളിൽ നാലാം തരത്തിൽ പഠിക്കുന്ന അജിനുമാണ് ഇവരുടെ മക്കൾ. ഇപ്പോഴുള്ള ചെറിയ വീട് മാറ്റി പുതിയൊരു വീട് പണിയണമെന്നാണ് ഈ കർഷക കുടുംബത്തിന്റെ ഇപ്പോഴത്തെ ആഗ്രഹം.