ആണ്ടുമുഴുവൻ ഒരു പാടംനിറയെ ചീരകൃഷി ചെയ്ത് വരുമാനം നേടുകയാണ് തിരുവനന്തപുരം നെടിഞ്ഞൽ പെരുവിള ഗ്രാമത്തിലെ ഒരു കൂട്ടം കർഷകർ. നാല്പതേക്കറോളം സ്ഥലം മുഴുവൻ ഏതു സമയത്തും ചെഞ്ചായ നിറമുള്ള ചീര കൃഷിയുടെ സമൃദ്ധിയാണ്.
വർഷങ്ങൾക്കു മുമ്പ് നെൽക്കൃഷിയായിരുന്നു ഈ പ്രദേശം മുഴുവൻ. കൃഷിപ്പണിക്ക് ആളെ കിട്ടാതെ വന്നപ്പോഴാണ് പലരും ആദായം കിട്ടുന്ന ചീരകൃഷിയിലേക്ക് മാറിയത്. മൂന്നടിതാഴ്ചയിൽ നാലടി വീതിയിലുള്ള ബണ്ടുകളിലാണ് കൃഷി. പത്തുസെന്റ് മുതൽ അഞ്ചേക്കർവരെ സ്ഥലമുള്ള വരാണ് കൃഷി ചെയ്യുന്നതെങ്കിലും ഭൂരിപക്ഷം ആൾക്കാരും പാട്ടത്തിനെടുത്ത ഭൂമിയിലാണ് കൃഷി നടത്തുന്നത്. പ്രതി വർഷം ഒരേക്കറിന് 14,000 രൂപവരെയാണ് പാട്ടക്കൂലി.
പത്താംതരംവരെ പഠിച്ച ശേഷം 16 വർഷമായി ചീരകൃഷിമാത്രം ചെയ്ത് ആദായമുണ്ടാക്കുകയാണ് നെടിഞ്ഞൽ പെരുവിളയിലെ രതീഷ്കുമാർ. സ്വന്തമായി 10 സെന്റേ ഉള്ളൂവെങ്കിലും പാട്ടത്തിനെടുത്ത ഒന്നര ഏക്കറും ചേർത്താണ് കൃഷി.
ബണ്ടൊരുക്കിയ സ്ഥലം ആഴത്തിൽ കിളച്ച് 14 സെന്റിന് എട്ടു ചാക്ക് കോഴിവളവും എട്ടു കിലോ ഫാക്ടംഫോസും അടിവളമായി നൽകി നിരപ്പാക്കി അതിലാണ് വെള്ളായണി കാർഷിക കോളേജിലെ വിത്തിനമായ അരുൺ വിതയ്ക്കുന്നത്. 14 സെന്റിന് അരക്കിലോ വിത്ത്, പൊടി മണലുമായി ചേർത്താ
ണ് വിതയ്ക്കുന്നത്.
വിത്ത് പാകി കിളിർപ്പിച്ചു നടുന്ന രീതിയല്ല ഇവിടുള്ളത്.വിതച്ചശേഷം മുകളിൽ പൊടിമണ്ണിട്ട് വിത്ത് മൂടും. മുളച്ച് പത്തുദിവസം കഴിയുമ്പോൾ വേപ്പിൻപിണ്ണാക്കും കടലപ്പിണ്ണാക്കും 10 കിലോവീതം ചേർത്ത് കളയെടുത്തശേഷം മേൽവളമായി നൽകും. ഒരു മാസം കഴിയുമ്പോൾ ചീര പറിക്കാറാകും. വേരോടെ പറിച്ച് കഴുകി 10 കിലോ തൂക്കം വരുന്ന കെട്ടുകളാക്കിയാണ് വിൽക്കുന്നത്.
തലേദിവസം പറിക്കുന്ന ചീര വെളുപ്പിന് നാലുമണിക്ക് കമ്പോളത്തിൽ എത്തിക്കും. പലകർഷകർചേർന്നാണ് വണ്ടിയിൽ കൊണ്ടുപോകുന്നത്. ഇരുപത്തിയഞ്ചോളം കർഷകർ ചേർന്ന കൂട്ടായ്മയാണ് ഇവിടെ ചിരകൃഷി നടത്തുന്നത്. വിളവെടുപ്പ് കഴിഞ്ഞാൽ ഉടനെതന്നെ ആ സ്ഥലത്ത് വീണ്ടും ചീരകൃഷി തുടങ്ങും ഇങ്ങനെ ഒരാണ്ടിൽ 10 തവണകൃഷിയിറക്കും.
അനുവദനീയമായ കീടനാശിനികൾ തളിക്കും. തളിച്ച് പത്ത് ദിവസം കഴിഞ്ഞേ ഇത് വിളവെടുക്കൂ. 30 ദിവ സംകൊണ്ട് വിളവെടുക്കുന്ന ചീര കൃഷിയിൽനിന്ന് വിത്തും വളവും കൃഷിപ്പണിയും ഉൾപ്പെടെ 14 സെന്റിന് 9000 രൂപയോളം ചെലവാകും. അതിൽനിന്ന് 15000 രൂപയുടെ വിളവും കിട്ടും.
എന്നും കൃഷി എന്നും വരുമാനം, ഇതാണ് ചീര കൃഷിയുടെ നേട്ടം. ഭാര്യയും രണ്ടുമക്കളുമടങ്ങുന്ന തന്റെ കുടുംബത്തിലെ ചെലവു മുഴുവൻ ചീരയിൽ നിന്നു മാത്രമാണെന്ന് രതീഷ്കുമാർ പറയുന്നു. (ഫോൺ: 9744804371).
വർഷങ്ങൾക്കു മുമ്പ് നെൽക്കൃഷിയായിരുന്നു ഈ പ്രദേശം മുഴുവൻ. കൃഷിപ്പണിക്ക് ആളെ കിട്ടാതെ വന്നപ്പോഴാണ് പലരും ആദായം കിട്ടുന്ന ചീരകൃഷിയിലേക്ക് മാറിയത്. മൂന്നടിതാഴ്ചയിൽ നാലടി വീതിയിലുള്ള ബണ്ടുകളിലാണ് കൃഷി. പത്തുസെന്റ് മുതൽ അഞ്ചേക്കർവരെ സ്ഥലമുള്ള വരാണ് കൃഷി ചെയ്യുന്നതെങ്കിലും ഭൂരിപക്ഷം ആൾക്കാരും പാട്ടത്തിനെടുത്ത ഭൂമിയിലാണ് കൃഷി നടത്തുന്നത്. പ്രതി വർഷം ഒരേക്കറിന് 14,000 രൂപവരെയാണ് പാട്ടക്കൂലി.
പത്താംതരംവരെ പഠിച്ച ശേഷം 16 വർഷമായി ചീരകൃഷിമാത്രം ചെയ്ത് ആദായമുണ്ടാക്കുകയാണ് നെടിഞ്ഞൽ പെരുവിളയിലെ രതീഷ്കുമാർ. സ്വന്തമായി 10 സെന്റേ ഉള്ളൂവെങ്കിലും പാട്ടത്തിനെടുത്ത ഒന്നര ഏക്കറും ചേർത്താണ് കൃഷി.
ബണ്ടൊരുക്കിയ സ്ഥലം ആഴത്തിൽ കിളച്ച് 14 സെന്റിന് എട്ടു ചാക്ക് കോഴിവളവും എട്ടു കിലോ ഫാക്ടംഫോസും അടിവളമായി നൽകി നിരപ്പാക്കി അതിലാണ് വെള്ളായണി കാർഷിക കോളേജിലെ വിത്തിനമായ അരുൺ വിതയ്ക്കുന്നത്. 14 സെന്റിന് അരക്കിലോ വിത്ത്, പൊടി മണലുമായി ചേർത്താ
ണ് വിതയ്ക്കുന്നത്.
വിത്ത് പാകി കിളിർപ്പിച്ചു നടുന്ന രീതിയല്ല ഇവിടുള്ളത്.വിതച്ചശേഷം മുകളിൽ പൊടിമണ്ണിട്ട് വിത്ത് മൂടും. മുളച്ച് പത്തുദിവസം കഴിയുമ്പോൾ വേപ്പിൻപിണ്ണാക്കും കടലപ്പിണ്ണാക്കും 10 കിലോവീതം ചേർത്ത് കളയെടുത്തശേഷം മേൽവളമായി നൽകും. ഒരു മാസം കഴിയുമ്പോൾ ചീര പറിക്കാറാകും. വേരോടെ പറിച്ച് കഴുകി 10 കിലോ തൂക്കം വരുന്ന കെട്ടുകളാക്കിയാണ് വിൽക്കുന്നത്.
തലേദിവസം പറിക്കുന്ന ചീര വെളുപ്പിന് നാലുമണിക്ക് കമ്പോളത്തിൽ എത്തിക്കും. പലകർഷകർചേർന്നാണ് വണ്ടിയിൽ കൊണ്ടുപോകുന്നത്. ഇരുപത്തിയഞ്ചോളം കർഷകർ ചേർന്ന കൂട്ടായ്മയാണ് ഇവിടെ ചിരകൃഷി നടത്തുന്നത്. വിളവെടുപ്പ് കഴിഞ്ഞാൽ ഉടനെതന്നെ ആ സ്ഥലത്ത് വീണ്ടും ചീരകൃഷി തുടങ്ങും ഇങ്ങനെ ഒരാണ്ടിൽ 10 തവണകൃഷിയിറക്കും.
അനുവദനീയമായ കീടനാശിനികൾ തളിക്കും. തളിച്ച് പത്ത് ദിവസം കഴിഞ്ഞേ ഇത് വിളവെടുക്കൂ. 30 ദിവ സംകൊണ്ട് വിളവെടുക്കുന്ന ചീര കൃഷിയിൽനിന്ന് വിത്തും വളവും കൃഷിപ്പണിയും ഉൾപ്പെടെ 14 സെന്റിന് 9000 രൂപയോളം ചെലവാകും. അതിൽനിന്ന് 15000 രൂപയുടെ വിളവും കിട്ടും.
എന്നും കൃഷി എന്നും വരുമാനം, ഇതാണ് ചീര കൃഷിയുടെ നേട്ടം. ഭാര്യയും രണ്ടുമക്കളുമടങ്ങുന്ന തന്റെ കുടുംബത്തിലെ ചെലവു മുഴുവൻ ചീരയിൽ നിന്നു മാത്രമാണെന്ന് രതീഷ്കുമാർ പറയുന്നു. (ഫോൺ: 9744804371).