ഒരു ഗ്രാമം മുഴുവൻ സ്വയം പര്യാപ്തമായതിന്റെ നേർക്കാഴ്ചയാണ് ഇത്. അറിവും അധ്വാനവും കലയും സമൂഹ നൻമയ്ക്ക് എന്ന ലക്ഷ്യത്തോടെ 101 വീടുകളിൽ തുടങ്ങിയ കൂട്ടായ്മയായ നിറവ് നിങ്ങൾക്കു മുമ്പിലെത്തുന്നത് അൽപ്പം വ്യത്യസ്തമായ പ്രദർശനവുമായാണ്.
കോഴിക്കോട് പ്രോവിഡൻസ് വിമൻസ് കോളേജും നിറവും സംയുക്തമായി ഡിസം.21 മുതൽ 26 വരെ സംഘടിപ്പിച്ച പ്രദർശനം ഒന്നര സെന്റിൽപ്പോലും സ്വയം പര്യപ്തമായി ജീവിക്കാൻ കഴിയുമെന്നതിന്റെ തെളിവാണ്.
സസ്റ്റെയ്നബിൾ ഫാമിങ്ങ്, എനർജി കൺസർവേഷൻ, വാട്ടർ കൺസർവേഷൻ, ഐ.ടി @ നിറവ് എന്നിവയൊക്കെ എങ്ങനെ മറ്റുള്ളവരിലേക്ക് എത്തിക്കണമെന്ന ചിന്തയിൽ നിന്നാണ് എക്സിബിഷൻ മോഡൽ ഉണ്ടായത്. ഇതിന് മുന്നോടിയായി കൊച്ചിയിലെ ബിനാലെ കാണാൻ ഞങ്ങൾ പോയിരുന്നു. മിദോരി എന്ന വാക്കിന്റെ അർഥം പച്ച എന്നാണ്. പഴമയെ പുതിയ ടെക്നോളജി വെച്ച് എങ്ങനെ തിരിച്ച് കൊണ്ടുവരാനാകുമെന്നാണ് ഞങ്ങൾ ചിന്തിച്ചത്. മിദോരിക്ക് ആ പേര് നൽകിയ റീമ പറയുന്നു.
റസിഡൻസ് അസോസിയേഷനുകൾ കൂണു പോലെ മുളച്ചുപൊങ്ങുന്ന കാലത്താണ് കോഴിക്കോട് വേങ്ങേരിയിലെ നിറവ് വ്യത്യസ്തമാവുന്നത്. ഓരോ വീട്ടിലേക്കുള്ള വഴികളും റോഡുകളും മനോഹരമായ ചിത്രങ്ങൾ, പഴയ വസ്തുക്കൾ കൊണ്ട് അലങ്കാരങ്ങൾ, വഴിയിൽ തണൽ വിരിക്കാൻ പച്ചക്കറിത്തലപ്പുകൾ, വഴികാട്ടികളായി ഒരു പറ്റം പ്രകൃതി സ്നേഹികൾ.
വളരെ ലളിതമായ രീതിയിൽ വെയ്സ്റ്റ് മാനേജ്മെന്റും ഇവർ നടത്തുന്നുണ്ട്. ഒരു സാധനവും പാഴാക്കുന്നില്ല. സെഗ്രഗേഷൻ യൂണിറ്റിലേക്ക് കൊടുത്തയക്കുകയാണ് ചെയ്യുന്നത്. എൽ.ഇ.ഡി ബൾബും സി.എഫ് ലാമ്പുമാണ് വീടുകളിൽ ഉപയോഗിക്കുന്നത്. സൗരോർജം ഉപയോഗിച്ചുകൊണ്ട് വേണ്ട വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്നുണ്ടെന്ന് റീമ പറയുന്നു. മഴവെള്ളം സംരക്ഷിക്കാനുള്ള മഴക്കുഴികളും ഇവിടെയുണ്ട്. വീടുകളുടെ കൂട്ടായ്മയോടെ നടത്തുന്ന സൗഹൃദ കൃഷി ഇവിടത്തെ പ്രത്യേകതയാണ്. പഠിച്ച കാര്യങ്ങൾ സ്വന്തം വീട്ടിലിരുന്ന് പ്രാവർത്തികമാക്കി വരുമാന മാർഗമാക്കി മാറ്റുകയാണ്ഇവർ ചെയ്യുന്നത്.
എല്ലാ വീട്ടുമുറ്റത്തും അവരവർക്കുളള പച്ചക്കറികൾ. ഔഷധച്ചെടികളും പൂക്കളും മാത്രമല്ല, ഊർജത്തിനും വെളളത്തിനും വരെ സ്വന്തമായ മാർഗങ്ങൾ. മിക്ക വീടുകളിലും സോളാർ പാനലുകൾ. ഉപയോഗത്തിന് ശേഷം ബാക്കി വരുന്നത് ഇവർ കെ.എസ്.ഇ.ബിക്ക് നൽകുകയും ചെയ്യുന്നു. ഇത് ആശാ ഗോപാലകൃഷ്ണന്റെ ആലയാണ്. പക്ഷേ പതിവ് രീതിയിലെ മണമോ മാലിന്യമോ ഇവിടെയില്ല.ആലയുടെ ചുമരിൽ ചിത്രപ്പണികളാസ്വദിച്ച് ഇരിക്കാം വേണമെങ്കിൽ കിടക്കാം. ചാണകവും മൂത്രവും പോവാൻ വെവ്വേറെ പൈപ്പുകൾ. ജലസുരക്ഷ,ഊർജ സംരക്ഷണം,മാലിന്യ സംസ്കരണം തുടങ്ങി സുസ്ഥിര വികസനത്തിന്റെ നേർക്കാഴ്ചകളാണ് നിറവിലെ വീടുകൾ.
Content highlights: Niravu, Exhibition, Agriculture, Kozhikode
കോഴിക്കോട് പ്രോവിഡൻസ് വിമൻസ് കോളേജും നിറവും സംയുക്തമായി ഡിസം.21 മുതൽ 26 വരെ സംഘടിപ്പിച്ച പ്രദർശനം ഒന്നര സെന്റിൽപ്പോലും സ്വയം പര്യപ്തമായി ജീവിക്കാൻ കഴിയുമെന്നതിന്റെ തെളിവാണ്.
സസ്റ്റെയ്നബിൾ ഫാമിങ്ങ്, എനർജി കൺസർവേഷൻ, വാട്ടർ കൺസർവേഷൻ, ഐ.ടി @ നിറവ് എന്നിവയൊക്കെ എങ്ങനെ മറ്റുള്ളവരിലേക്ക് എത്തിക്കണമെന്ന ചിന്തയിൽ നിന്നാണ് എക്സിബിഷൻ മോഡൽ ഉണ്ടായത്. ഇതിന് മുന്നോടിയായി കൊച്ചിയിലെ ബിനാലെ കാണാൻ ഞങ്ങൾ പോയിരുന്നു. മിദോരി എന്ന വാക്കിന്റെ അർഥം പച്ച എന്നാണ്. പഴമയെ പുതിയ ടെക്നോളജി വെച്ച് എങ്ങനെ തിരിച്ച് കൊണ്ടുവരാനാകുമെന്നാണ് ഞങ്ങൾ ചിന്തിച്ചത്. മിദോരിക്ക് ആ പേര് നൽകിയ റീമ പറയുന്നു.
റസിഡൻസ് അസോസിയേഷനുകൾ കൂണു പോലെ മുളച്ചുപൊങ്ങുന്ന കാലത്താണ് കോഴിക്കോട് വേങ്ങേരിയിലെ നിറവ് വ്യത്യസ്തമാവുന്നത്. ഓരോ വീട്ടിലേക്കുള്ള വഴികളും റോഡുകളും മനോഹരമായ ചിത്രങ്ങൾ, പഴയ വസ്തുക്കൾ കൊണ്ട് അലങ്കാരങ്ങൾ, വഴിയിൽ തണൽ വിരിക്കാൻ പച്ചക്കറിത്തലപ്പുകൾ, വഴികാട്ടികളായി ഒരു പറ്റം പ്രകൃതി സ്നേഹികൾ.
വളരെ ലളിതമായ രീതിയിൽ വെയ്സ്റ്റ് മാനേജ്മെന്റും ഇവർ നടത്തുന്നുണ്ട്. ഒരു സാധനവും പാഴാക്കുന്നില്ല. സെഗ്രഗേഷൻ യൂണിറ്റിലേക്ക് കൊടുത്തയക്കുകയാണ് ചെയ്യുന്നത്. എൽ.ഇ.ഡി ബൾബും സി.എഫ് ലാമ്പുമാണ് വീടുകളിൽ ഉപയോഗിക്കുന്നത്. സൗരോർജം ഉപയോഗിച്ചുകൊണ്ട് വേണ്ട വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്നുണ്ടെന്ന് റീമ പറയുന്നു. മഴവെള്ളം സംരക്ഷിക്കാനുള്ള മഴക്കുഴികളും ഇവിടെയുണ്ട്. വീടുകളുടെ കൂട്ടായ്മയോടെ നടത്തുന്ന സൗഹൃദ കൃഷി ഇവിടത്തെ പ്രത്യേകതയാണ്. പഠിച്ച കാര്യങ്ങൾ സ്വന്തം വീട്ടിലിരുന്ന് പ്രാവർത്തികമാക്കി വരുമാന മാർഗമാക്കി മാറ്റുകയാണ്ഇവർ ചെയ്യുന്നത്.
എല്ലാ വീട്ടുമുറ്റത്തും അവരവർക്കുളള പച്ചക്കറികൾ. ഔഷധച്ചെടികളും പൂക്കളും മാത്രമല്ല, ഊർജത്തിനും വെളളത്തിനും വരെ സ്വന്തമായ മാർഗങ്ങൾ. മിക്ക വീടുകളിലും സോളാർ പാനലുകൾ. ഉപയോഗത്തിന് ശേഷം ബാക്കി വരുന്നത് ഇവർ കെ.എസ്.ഇ.ബിക്ക് നൽകുകയും ചെയ്യുന്നു. ഇത് ആശാ ഗോപാലകൃഷ്ണന്റെ ആലയാണ്. പക്ഷേ പതിവ് രീതിയിലെ മണമോ മാലിന്യമോ ഇവിടെയില്ല.ആലയുടെ ചുമരിൽ ചിത്രപ്പണികളാസ്വദിച്ച് ഇരിക്കാം വേണമെങ്കിൽ കിടക്കാം. ചാണകവും മൂത്രവും പോവാൻ വെവ്വേറെ പൈപ്പുകൾ. ജലസുരക്ഷ,ഊർജ സംരക്ഷണം,മാലിന്യ സംസ്കരണം തുടങ്ങി സുസ്ഥിര വികസനത്തിന്റെ നേർക്കാഴ്ചകളാണ് നിറവിലെ വീടുകൾ.
Content highlights: Niravu, Exhibition, Agriculture, Kozhikode