പശുക്കളെ പരിപാലിക്കുന്നതിൽ മാതൃകയാവേണ്ട വെറ്ററിനറി സർവകലാശാലയുടെ ഫാമിലെ പശുക്കൾ മുഴുപ്പട്ടിണിയിൽ. സർവകലാശാലയുടെ മണ്ണുത്തി ഫാമിലെ 160 പശുക്കളാണ് തീറ്റകുറഞ്ഞ് എല്ലുംതോലുമായത്. മഴക്കാലത്തിനുശേഷം ഇവ പച്ചപ്പുല്ല് കണ്ടിട്ടില്ല. റേഷനായി കിട്ടുന്ന വൈക്കോലും ഇത്തിരി കാലിത്തീറ്റയുമാണ് ആശ്രയം.
വേനൽക്കാലമായാൽ പച്ചപ്പുല്ല് കിട്ടാനില്ലെന്നാണ് അധികൃതർ പറയുന്നത്. പുല്ല് മഴക്കാലത്ത് സംഭരിച്ചുവയ്ക്കുന്ന പതിവ് ഇവിടെ ഇല്ലാതായിട്ട് നാലുകൊല്ലത്തിൽ കൂടുതലായി.
ഒൻപതു ഷെഡ്ഡുകളാണ് ഫാമിലുള്ളത്. പ്രസവം കഴിഞ്ഞ് അധികം ദിവസമാകാത്ത പശുക്കൾക്ക് ഒന്നാം ഷെഡ്ഡ്. പാൽ കുറയുന്ന മുറയ്ക്ക് ഏഴാം നമ്പർ ഷെഡ്ഡിലേക്കു മാറ്റും. ഈ ഷെഡ്ഡുകളിലെ 74 പശുക്കൾക്കും ഏഴ്, എട്ട് ഷെഡ്ഡുകളിലെ 50 കുട്ടികൾക്കും മാത്രമാണ് പച്ചപ്പുല്ലിന് യോഗം. കറവവറ്റാറായവയും ഗർഭിണികളുമടക്കമുള്ളവ കഴിയുന്ന ഷെഡ്ഡുകളിലാണ് ദാരിദ്ര്യത്തിന്റെ കാഴ്ചകൾ. മിക്കതിന്റെയും വാരിയെല്ലുകൾ തെളിഞ്ഞുകാണാം.
നിർത്താത്ത നിലവിളികൾ
ശരാശരി 40 പശുക്കളാണ് ഒരു ഷെഡ്ഡിലുള്ളത്. ഇത്രയും പശുക്കൾക്ക് രണ്ടു നേരമായി നാലുകെട്ട് വൈക്കോലാണ് നൽകുക. ഒരു കെട്ട് വൈക്കോൽ 15 മുതൽ 17 വരെ കിലോ ഉണ്ടാകും. ഒരു നേരം കിട്ടുന്ന രണ്ടുകെട്ട് വൈക്കോൽ 40 പശുക്കൾക്ക് വീതംവയ്ക്കുമ്പോൾ ഒരു പശുവിന് ഒരു കിലോയിൽ താഴെയാണ് കിട്ടുക. ശരാശരി ഒന്നേകാൽ കിലോയോളം കാലിത്തീറ്റയും കൊടുക്കും.
കരാറുകാരാണ് വൈക്കോലെത്തിക്കുന്നത്. വൈക്കോൽ തീർന്ന ദിവസങ്ങളും ഉണ്ടായിട്ടുണ്ട്. പശുക്കളുടെ കരച്ചിൽ അന്ന് കൂടുതലായിരിക്കും. പശുക്കളെ പൊതിഞ്ഞ് ഈച്ചകളുടെ ശല്യവുമുണ്ട്. ഫാമിലും പരിസരത്തും മരുന്നടിച്ചിട്ട് ഒരു കൊല്ലത്തോളമായി.
സൈലേജ് എന്നേ നിലച്ചു
പച്ചപ്പുല്ല് ധാരാളമുള്ള സമയങ്ങളിൽ കേടുകൂടാതെ സൂക്ഷിച്ചുവയ്ക്കുന്ന രീതിയാണ് സൈലേജ് നിർമാണം. മണ്ണുത്തി ഫാമിൽ സൈലേജ് ഉണ്ടാക്കാനുള്ള സംവിധാനമുണ്ട്. എന്നാൽ, നാലുവർഷമായി ഇതു പൂട്ടിയിട്ട്. പാകമായ പച്ചപ്പുല്ല് മൊളാസസ്സ് അല്ലെങ്കിൽ ശർക്കരചേർത്ത് പുളിപ്പിക്കുകയാണ് സൈലേജ്. ഇതുവഴി പുല്ലിന്റെ ഗുണം നഷ്ടപ്പെടാതെ സൂക്ഷിക്കാം.
മഴക്കാലത്ത് പശുക്കളെ പുറത്തുകൊണ്ടുപോയി തീറ്റിക്കും. പരിമിതമായ സ്ഥലത്തുണ്ടാക്കുന്ന പച്ചപ്പുല്ല് മാത്രമാണ് വേനലാവുമ്പോൾ ആശ്രയം. ഇത് കറവപ്പശുക്കൾ, എരുമകൾ, ആടുകൾ, മുയലുകൾ എന്നിവയ്ക്ക് വീതിച്ചുനൽകും.
കറവവറ്റിയ പശുക്കളുടെ തീറ്റക്രമം
സർവകലാശാല പറയുന്നത്
പച്ചപ്പുല്ല്-25 കിലോ
കാലിത്തീറ്റ-ഒന്നേകാൽ കിലോ
പച്ചപ്പുല്ല് കുറവാണെങ്കിൽ
പച്ചപ്പുല്ല്-ആറ് കിലോ
വൈക്കോൽ-ആറ് കിലോ
കാലിത്തീറ്റ-ഒന്നേകാൽ കിലോ
സർവകലാശാലയിൽ കൊടുക്കുന്നത്
പച്ചപ്പുല്ല്-ഇല്ല
കാലിത്തീറ്റ-ഒന്നേകാൽ കിലോ
വൈക്കോൽ-കഷ്ടിച്ച് ഒരു കിലോ
പച്ചപ്പുല്ല് ക്ഷാമം ഉണ്ട്
ഇപ്പോൾ 25 ഏക്കറിൽ മാത്രമാണ് പച്ചപ്പുല്ല് കൃഷി. അത് എല്ലാ മൃഗങ്ങൾക്കും തികയില്ല. 75 ഏക്കർ സ്ഥലത്തെങ്കിലും കൃഷിവേണം. കാർഷിക സർവകലാശാലയുടെ കൈവശമുള്ള സ്ഥലത്ത് കൃഷി ചെയ്യാവുന്നതേയുള്ളൂ. പശുക്കൾക്ക് വൈക്കോൽ കൊടുക്കുകയാണ് ഇപ്പോൾ.
-ഡോ. ഷിബു സൈമൺ
യൂണിവേഴ്സിറ്റി ലൈവ് സ്റ്റോക്ക് ഫാം തലവൻ.
Content highlights: Animal husbandry, Kerala agricultural university, Agriculture, Organic farming
വേനൽക്കാലമായാൽ പച്ചപ്പുല്ല് കിട്ടാനില്ലെന്നാണ് അധികൃതർ പറയുന്നത്. പുല്ല് മഴക്കാലത്ത് സംഭരിച്ചുവയ്ക്കുന്ന പതിവ് ഇവിടെ ഇല്ലാതായിട്ട് നാലുകൊല്ലത്തിൽ കൂടുതലായി.
ഒൻപതു ഷെഡ്ഡുകളാണ് ഫാമിലുള്ളത്. പ്രസവം കഴിഞ്ഞ് അധികം ദിവസമാകാത്ത പശുക്കൾക്ക് ഒന്നാം ഷെഡ്ഡ്. പാൽ കുറയുന്ന മുറയ്ക്ക് ഏഴാം നമ്പർ ഷെഡ്ഡിലേക്കു മാറ്റും. ഈ ഷെഡ്ഡുകളിലെ 74 പശുക്കൾക്കും ഏഴ്, എട്ട് ഷെഡ്ഡുകളിലെ 50 കുട്ടികൾക്കും മാത്രമാണ് പച്ചപ്പുല്ലിന് യോഗം. കറവവറ്റാറായവയും ഗർഭിണികളുമടക്കമുള്ളവ കഴിയുന്ന ഷെഡ്ഡുകളിലാണ് ദാരിദ്ര്യത്തിന്റെ കാഴ്ചകൾ. മിക്കതിന്റെയും വാരിയെല്ലുകൾ തെളിഞ്ഞുകാണാം.
നിർത്താത്ത നിലവിളികൾ
ശരാശരി 40 പശുക്കളാണ് ഒരു ഷെഡ്ഡിലുള്ളത്. ഇത്രയും പശുക്കൾക്ക് രണ്ടു നേരമായി നാലുകെട്ട് വൈക്കോലാണ് നൽകുക. ഒരു കെട്ട് വൈക്കോൽ 15 മുതൽ 17 വരെ കിലോ ഉണ്ടാകും. ഒരു നേരം കിട്ടുന്ന രണ്ടുകെട്ട് വൈക്കോൽ 40 പശുക്കൾക്ക് വീതംവയ്ക്കുമ്പോൾ ഒരു പശുവിന് ഒരു കിലോയിൽ താഴെയാണ് കിട്ടുക. ശരാശരി ഒന്നേകാൽ കിലോയോളം കാലിത്തീറ്റയും കൊടുക്കും.
കരാറുകാരാണ് വൈക്കോലെത്തിക്കുന്നത്. വൈക്കോൽ തീർന്ന ദിവസങ്ങളും ഉണ്ടായിട്ടുണ്ട്. പശുക്കളുടെ കരച്ചിൽ അന്ന് കൂടുതലായിരിക്കും. പശുക്കളെ പൊതിഞ്ഞ് ഈച്ചകളുടെ ശല്യവുമുണ്ട്. ഫാമിലും പരിസരത്തും മരുന്നടിച്ചിട്ട് ഒരു കൊല്ലത്തോളമായി.
സൈലേജ് എന്നേ നിലച്ചു
പച്ചപ്പുല്ല് ധാരാളമുള്ള സമയങ്ങളിൽ കേടുകൂടാതെ സൂക്ഷിച്ചുവയ്ക്കുന്ന രീതിയാണ് സൈലേജ് നിർമാണം. മണ്ണുത്തി ഫാമിൽ സൈലേജ് ഉണ്ടാക്കാനുള്ള സംവിധാനമുണ്ട്. എന്നാൽ, നാലുവർഷമായി ഇതു പൂട്ടിയിട്ട്. പാകമായ പച്ചപ്പുല്ല് മൊളാസസ്സ് അല്ലെങ്കിൽ ശർക്കരചേർത്ത് പുളിപ്പിക്കുകയാണ് സൈലേജ്. ഇതുവഴി പുല്ലിന്റെ ഗുണം നഷ്ടപ്പെടാതെ സൂക്ഷിക്കാം.
മഴക്കാലത്ത് പശുക്കളെ പുറത്തുകൊണ്ടുപോയി തീറ്റിക്കും. പരിമിതമായ സ്ഥലത്തുണ്ടാക്കുന്ന പച്ചപ്പുല്ല് മാത്രമാണ് വേനലാവുമ്പോൾ ആശ്രയം. ഇത് കറവപ്പശുക്കൾ, എരുമകൾ, ആടുകൾ, മുയലുകൾ എന്നിവയ്ക്ക് വീതിച്ചുനൽകും.
കറവവറ്റിയ പശുക്കളുടെ തീറ്റക്രമം
സർവകലാശാല പറയുന്നത്
പച്ചപ്പുല്ല്-25 കിലോ
കാലിത്തീറ്റ-ഒന്നേകാൽ കിലോ
പച്ചപ്പുല്ല് കുറവാണെങ്കിൽ
പച്ചപ്പുല്ല്-ആറ് കിലോ
വൈക്കോൽ-ആറ് കിലോ
കാലിത്തീറ്റ-ഒന്നേകാൽ കിലോ
സർവകലാശാലയിൽ കൊടുക്കുന്നത്
പച്ചപ്പുല്ല്-ഇല്ല
കാലിത്തീറ്റ-ഒന്നേകാൽ കിലോ
വൈക്കോൽ-കഷ്ടിച്ച് ഒരു കിലോ
പച്ചപ്പുല്ല് ക്ഷാമം ഉണ്ട്
ഇപ്പോൾ 25 ഏക്കറിൽ മാത്രമാണ് പച്ചപ്പുല്ല് കൃഷി. അത് എല്ലാ മൃഗങ്ങൾക്കും തികയില്ല. 75 ഏക്കർ സ്ഥലത്തെങ്കിലും കൃഷിവേണം. കാർഷിക സർവകലാശാലയുടെ കൈവശമുള്ള സ്ഥലത്ത് കൃഷി ചെയ്യാവുന്നതേയുള്ളൂ. പശുക്കൾക്ക് വൈക്കോൽ കൊടുക്കുകയാണ് ഇപ്പോൾ.
-ഡോ. ഷിബു സൈമൺ
യൂണിവേഴ്സിറ്റി ലൈവ് സ്റ്റോക്ക് ഫാം തലവൻ.
Content highlights: Animal husbandry, Kerala agricultural university, Agriculture, Organic farming