വനിതാ കർഷകർ കേന്ദ്ര കാർഷിക ബഡ്ജറ്റിലെ വിവിധ പദ്ധതികളിൽ മുപ്പത് ശതമാനമെങ്കിലും ഗുണഭോക്താക്കളായി മാറുമെന്ന് കൃഷിമന്ത്രി രാധാ മോഹൻ സിംഗ്.
ദേശീയ വനിതാ കമ്മിഷൻ ഐക്യരാഷ്ട്രസഭയുടെ സ്ത്രീ ശാക്തീകരണ വിഭാഗമായ യു.എൻ വിമനും മഹിളാ കിസാൻ അധികാർ മഞ്ചും സംയുക്തമായി സംഘടിപ്പിച്ച വനിതാ കർഷകരുടെ അവകാശ സംരക്ഷണം എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
സ്വയം സഹായക സംഘങ്ങൾ നിർമ്മിച്ച് ചെറുകിട വായ്പകൾ നൽകി വനിതാ കർഷകരുടെ പുരോഗതി ഉറപ്പുവരുത്താനുള്ള ശ്രമം നടക്കുന്നുണ്ട്. കാർഷികവൃത്തിയുടെ എല്ലാ മേഖലകളിലും നേരിട്ട് പങ്കെടുക്കുന്നുണ്ടെങ്കിലും വേതനം ലഭിക്കുന്ന കാര്യത്തിൽ അസമത്വം നിലനിൽക്കുന്നുണ്ടെന്നുംമന്ത്രിപറഞ്ഞു.
ഇന്ത്യയിലെ 18 ശതമാനം കാർഷിക കുടുംബങ്ങളുടേയും നേതൃത്വം വഹിക്കുന്നത് സ്ത്രീകളാണ്. രാജ്യത്ത് സ്വതന്ത്രമായി പ്രവർത്തിക്കുന്ന സ്ത്രീകളിൽ 80 ശതമാനം ബന്ധപ്പെടുന്നത് കാർഷികമേഖലയുമായാണ്. ഇതിൽ 33 ശതമാനം സ്ത്രീ തൊഴിലാളികളും 48 ശതമാനം വനിതാ കർഷകരുമാണെന്ന് ദേശീയ സാംപിൾ സർവേ ഓഫീസ് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.
ദേശീയ വനിതാ കമ്മിഷൻ ഐക്യരാഷ്ട്രസഭയുടെ സ്ത്രീ ശാക്തീകരണ വിഭാഗമായ യു.എൻ വിമനും മഹിളാ കിസാൻ അധികാർ മഞ്ചും സംയുക്തമായി സംഘടിപ്പിച്ച വനിതാ കർഷകരുടെ അവകാശ സംരക്ഷണം എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
സ്വയം സഹായക സംഘങ്ങൾ നിർമ്മിച്ച് ചെറുകിട വായ്പകൾ നൽകി വനിതാ കർഷകരുടെ പുരോഗതി ഉറപ്പുവരുത്താനുള്ള ശ്രമം നടക്കുന്നുണ്ട്. കാർഷികവൃത്തിയുടെ എല്ലാ മേഖലകളിലും നേരിട്ട് പങ്കെടുക്കുന്നുണ്ടെങ്കിലും വേതനം ലഭിക്കുന്ന കാര്യത്തിൽ അസമത്വം നിലനിൽക്കുന്നുണ്ടെന്നുംമന്ത്രിപറഞ്ഞു.
ഇന്ത്യയിലെ 18 ശതമാനം കാർഷിക കുടുംബങ്ങളുടേയും നേതൃത്വം വഹിക്കുന്നത് സ്ത്രീകളാണ്. രാജ്യത്ത് സ്വതന്ത്രമായി പ്രവർത്തിക്കുന്ന സ്ത്രീകളിൽ 80 ശതമാനം ബന്ധപ്പെടുന്നത് കാർഷികമേഖലയുമായാണ്. ഇതിൽ 33 ശതമാനം സ്ത്രീ തൊഴിലാളികളും 48 ശതമാനം വനിതാ കർഷകരുമാണെന്ന് ദേശീയ സാംപിൾ സർവേ ഓഫീസ് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.