മാള: കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷന്റെ (കെയ്കോ) കീഴിൽ പൂപ്പത്തിയിലെ ചക്ക സംസ്കരണ കേന്ദ്രത്തിൽ വ്യാവസായിക ഉത്പാദനവും വിപണനവും ഏഴിന് ആരംഭിക്കും. ഉച്ചതിരിഞ്ഞ് മൂന്നിന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാനത്ത് പൊതുമേഖലയിൽ ആദ്യമായാണ് സംസ്ഥാന ഫലമായി പ്രഖ്യാപിച്ച ചക്ക സംസ്കരിക്കുന്നതിനുള്ള ഫാക്ടറി ആരംഭിക്കുന്നതെന്ന് കെയ്കോ ചെയർമാൻ സുൾഫിക്കർ മയൂരി, മാനേജിങ് ഡയറക്ടർ പി. സുരേഷ് ബാബു എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
1.15 കോടി രൂപ ചെലവിൽ നിർമിച്ച ഫാക്ടറിയിൽ ആദ്യഘട്ടത്തിൽ മൂല്യവർധിത ഉത്പന്നങ്ങളായ പൾപ്പ്, മിഠായി, ഹൽവ, അച്ചാർ, ജാം, ചക്കക്കുരു ഉത്പന്നങ്ങൾ എന്നിവയാണ് ഉത്പാദിപ്പിക്കുക. ഇതിനായുള്ള പരീക്ഷണ ഉത്പാദനം ഏതാനും ദിവസമായി നടക്കുന്നുണ്ട്. രണ്ടാം ഘട്ടത്തിൽ ഉത്പന്നവർധനയ്ക്ക് പുറമെ പഴങ്ങളിൽ നിന്നും മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കാൻ പരിപാടിയുള്ളതായും ഇവർ പറഞ്ഞു. കാർഷിക സർവകലാശാലയുടെ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാണ് ഉത്പാദനം. ഗുണമേന്മാ പരിശോധനകളും പൂർത്തിയായി. കോർപ്പറേഷന്റെ തന്നെ വിതരണകേന്ദ്രങ്ങളിലൂടെ വിറ്റഴിക്കാനുമാകും. കൃഷ്ണൻ കണിയാംപറമ്പിൽ കൃഷിമന്ത്രിയായിരിക്കെയാണ് പഴനീർ സംസ്കരണശാലയ്ക്കായി ഒരേക്കർ സ്ഥലം വാങ്ങിയത്. പിന്നീട് ടി.എൻ. പ്രതാപൻ എം.എൽ.എ. ആയിരിക്കെയാണ് പുതിയ കെട്ടിടവും അനുബന്ധസൗകര്യങ്ങളും ഒരുക്കിയത്.
ഫാക്ടറിയുടെ ഉത്പാദനോദ്ഘാടനം 2016 മാർച്ച് ഒന്നിന് അന്നത്തെ കൃഷിമന്ത്രി കെ.പി. മോഹനൻ നിർവഹിച്ചു. സണ്ണി ജോസ് മാത്യു, ടി.എം. രാധാകൃഷ്ണൻ, സി.എസ്. രഘു, പി.ആർ. സുരേഷ്കുമാർ, ജോഫി ജോർജ് എന്നിവരും സംബന്ധിച്ചു.
ചക്ക പ്രാദേശികമായി സംഭരിക്കും
ഫാക്ടറിയുടെ പ്രവർത്തനത്തിനാവശ്യമായ ചക്ക പ്രാദേശികമായി സംഭരിക്കും. വിപണിവിലയേക്കാൾ ഉയർന്ന വിലയാണ് നിശ്ചയിച്ചിട്ടുള്ളത്. കിലോഗ്രാമിന് ഏഴ് രൂപ നിരക്കിലായിരിക്കും ചക്ക വാങ്ങുക. കുടുംബശ്രീയൂണിറ്റുകളെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കർഷകർക്കും ചക്ക നേരിട്ട് ഫാക്ടറിയിലെത്തിച്ച് വിൽക്കാം.
Content highlights: Jackfruit processing factory, The Kerala Agro Industries Corporation, Agriculture
1.15 കോടി രൂപ ചെലവിൽ നിർമിച്ച ഫാക്ടറിയിൽ ആദ്യഘട്ടത്തിൽ മൂല്യവർധിത ഉത്പന്നങ്ങളായ പൾപ്പ്, മിഠായി, ഹൽവ, അച്ചാർ, ജാം, ചക്കക്കുരു ഉത്പന്നങ്ങൾ എന്നിവയാണ് ഉത്പാദിപ്പിക്കുക. ഇതിനായുള്ള പരീക്ഷണ ഉത്പാദനം ഏതാനും ദിവസമായി നടക്കുന്നുണ്ട്. രണ്ടാം ഘട്ടത്തിൽ ഉത്പന്നവർധനയ്ക്ക് പുറമെ പഴങ്ങളിൽ നിന്നും മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കാൻ പരിപാടിയുള്ളതായും ഇവർ പറഞ്ഞു. കാർഷിക സർവകലാശാലയുടെ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാണ് ഉത്പാദനം. ഗുണമേന്മാ പരിശോധനകളും പൂർത്തിയായി. കോർപ്പറേഷന്റെ തന്നെ വിതരണകേന്ദ്രങ്ങളിലൂടെ വിറ്റഴിക്കാനുമാകും. കൃഷ്ണൻ കണിയാംപറമ്പിൽ കൃഷിമന്ത്രിയായിരിക്കെയാണ് പഴനീർ സംസ്കരണശാലയ്ക്കായി ഒരേക്കർ സ്ഥലം വാങ്ങിയത്. പിന്നീട് ടി.എൻ. പ്രതാപൻ എം.എൽ.എ. ആയിരിക്കെയാണ് പുതിയ കെട്ടിടവും അനുബന്ധസൗകര്യങ്ങളും ഒരുക്കിയത്.
ഫാക്ടറിയുടെ ഉത്പാദനോദ്ഘാടനം 2016 മാർച്ച് ഒന്നിന് അന്നത്തെ കൃഷിമന്ത്രി കെ.പി. മോഹനൻ നിർവഹിച്ചു. സണ്ണി ജോസ് മാത്യു, ടി.എം. രാധാകൃഷ്ണൻ, സി.എസ്. രഘു, പി.ആർ. സുരേഷ്കുമാർ, ജോഫി ജോർജ് എന്നിവരും സംബന്ധിച്ചു.
ചക്ക പ്രാദേശികമായി സംഭരിക്കും
ഫാക്ടറിയുടെ പ്രവർത്തനത്തിനാവശ്യമായ ചക്ക പ്രാദേശികമായി സംഭരിക്കും. വിപണിവിലയേക്കാൾ ഉയർന്ന വിലയാണ് നിശ്ചയിച്ചിട്ടുള്ളത്. കിലോഗ്രാമിന് ഏഴ് രൂപ നിരക്കിലായിരിക്കും ചക്ക വാങ്ങുക. കുടുംബശ്രീയൂണിറ്റുകളെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കർഷകർക്കും ചക്ക നേരിട്ട് ഫാക്ടറിയിലെത്തിച്ച് വിൽക്കാം.
Content highlights: Jackfruit processing factory, The Kerala Agro Industries Corporation, Agriculture