പെരുമ്പാവൂർ: മാതൃഭൂമി കാർഷികമേളയ്ക്ക് ചൊവ്വാഴ്ച സമാപനമാകും. ഇതിനകം പതിനായിരക്കണക്കിന് പേർ മേള സന്ദർശിക്കാനെത്തി. രണ്ടുദിവസം പെയ്ത മഴയേയും മറന്ന് സന്ദർശകരുടെ ക്യൂ നീണ്ടു. 100 ഓളം സ്റ്റാളുകളിൽ അഭൂതപൂർവമായ തിരക്കാണ് ശനി, ഞായർ ദിവസങ്ങളിൽ അനുഭവപ്പെട്ടത്. കുട്ടികളുടെ പാർക്കിലും കുതിരസവാരിക്കും വൻപങ്കാളിത്തമുണ്ട്.
മേള നടക്കുന്ന ബോയ്സ് ഹയർസെക്കൻഡറി സ്കൂളിനു മുന്നിലൂടെയുള്ള വൺവേ റോഡിൽ തിരക്കു നിയന്ത്രിക്കാൻ പോലീസും െവാളണ്ടിയർമാരും അഹോരാത്രം പണിപ്പെട്ടു. പ്ലാവിൻതൈകൾ, പുഷ്പ, ഫലസസ്യങ്ങളുടെ തൈകൾ, ഔഷധസസ്യങ്ങൾ എന്നിവയ്ക്കും നല്ല ഡിമാൻഡ് ലഭിച്ചു. മേളയോടനുബന്ധിച്ചുള്ള ഫുഡ്കോർട്ടിലും ജനപങ്കാളിത്തമേറി. ചൊവ്വാഴ്ച വൈകീട്ട് സമാപന സമ്മേളനത്തോടെ മേള കൊടിയിറങ്ങും.
ഇന്ന് പ്രദർശനം രണ്ടുമണി മുതൽ
ഹർത്താലായതിനാൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണി മുതലാണ് മാതൃഭൂമി കാർഷിക മേളയിൽ പ്രവേശനമുണ്ടാവുക. വൈകീട്ട് സന്ദർശനസമയം ഒരുമണിക്കൂർ നീട്ടിയിട്ടുണ്ട്. രാത്രി ഒൻപതുമണിവരെ സ്റ്റാളുകളിൽ പ്രവേശനമുണ്ടാകും. വൈകീട്ട് അഞ്ചിന് നാടൻ ഭക്ഷണവും പാചകരീതികളും എന്ന വിഷയത്തിൽ നാച്ചുറോപ്പതി ഡോ.എം.പി. അനു ക്ലാസെടുക്കും. ഏഴിന് സംഗീതസാന്ദ്രമായ ഫാമിലി ഗെയിം ഷോ. ചൊവ്വാഴ്ച 11 മുതൽ വൈകീട്ട് എട്ടുമണിവരേയാണ് കാർഷികമേള.
Content highlights: Mathrubhumi agriculture fair
മേള നടക്കുന്ന ബോയ്സ് ഹയർസെക്കൻഡറി സ്കൂളിനു മുന്നിലൂടെയുള്ള വൺവേ റോഡിൽ തിരക്കു നിയന്ത്രിക്കാൻ പോലീസും െവാളണ്ടിയർമാരും അഹോരാത്രം പണിപ്പെട്ടു. പ്ലാവിൻതൈകൾ, പുഷ്പ, ഫലസസ്യങ്ങളുടെ തൈകൾ, ഔഷധസസ്യങ്ങൾ എന്നിവയ്ക്കും നല്ല ഡിമാൻഡ് ലഭിച്ചു. മേളയോടനുബന്ധിച്ചുള്ള ഫുഡ്കോർട്ടിലും ജനപങ്കാളിത്തമേറി. ചൊവ്വാഴ്ച വൈകീട്ട് സമാപന സമ്മേളനത്തോടെ മേള കൊടിയിറങ്ങും.
ഇന്ന് പ്രദർശനം രണ്ടുമണി മുതൽ
ഹർത്താലായതിനാൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണി മുതലാണ് മാതൃഭൂമി കാർഷിക മേളയിൽ പ്രവേശനമുണ്ടാവുക. വൈകീട്ട് സന്ദർശനസമയം ഒരുമണിക്കൂർ നീട്ടിയിട്ടുണ്ട്. രാത്രി ഒൻപതുമണിവരെ സ്റ്റാളുകളിൽ പ്രവേശനമുണ്ടാകും. വൈകീട്ട് അഞ്ചിന് നാടൻ ഭക്ഷണവും പാചകരീതികളും എന്ന വിഷയത്തിൽ നാച്ചുറോപ്പതി ഡോ.എം.പി. അനു ക്ലാസെടുക്കും. ഏഴിന് സംഗീതസാന്ദ്രമായ ഫാമിലി ഗെയിം ഷോ. ചൊവ്വാഴ്ച 11 മുതൽ വൈകീട്ട് എട്ടുമണിവരേയാണ് കാർഷികമേള.
Content highlights: Mathrubhumi agriculture fair