വടകര: മന്തരത്തൂരിൽ പേ പിടിച്ച് 14 പശുക്കൾ ചത്തിട്ടും നടപടിയെടുക്കാതെ അധികൃതർ.തിരിച്ചറിയാൻ സാധിക്കാത്ത ജീവിയെ ചത്തനിലയിൽകണ്ടെത്തിയത് ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു.
ഏറെ നേരം കാത്തിരുന്നിട്ടും ജീവിയെ തിരിച്ചറിയാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്താത്തതിനെ തുടർന്ന് ഇതിനെ മറവുചെയ്തു. മൃതശരീരത്തിന് രണ്ടു ദിവസത്തോളം പഴക്കമുണ്ട്. കൃത്യമായ പരിശോധന നടത്താതെ മറവുചെയ്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ചെരണ്ടത്തൂർ പോസ്റ്റ് ഓഫീസിനുസമീപം ശനിയാഴ്ച ഉച്ചയോടെയാണ് ജീവിയെ കണ്ടത്.
ഇത്തരമൊരു ജീവിയെ മുമ്പൊന്നും കണ്ടിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മുഖം കൂർത്ത നിലയിലാണ്. കുറുനരിയാണെന്ന സംശയം ചിലർ ഉയർത്തുന്നുണ്ട്. അതേസമയം കുറുക്കനാണെന്ന വാദമുണ്ട്. ജീവിയെ കണ്ടയുടൻ വിവരം വനംവകുപ്പിനെയും മൃഗസംരക്ഷണ വകുപ്പിനെയും അറിയിച്ചു. ചിത്രം വനംവകുപ്പിന് കൈമാറുകയും ചെയ്തു. എന്നാൽ ഏതു ജീവിയാണെന്നുള്ള സ്ഥിരീകരണം ലഭിച്ചിട്ടില്ല.
പശുക്കളെ കടിച്ച അജ്ഞാത ജീവിയെ കണ്ടെത്താൻ വനം വകുപ്പ് ഇതുവരെ ക്യാമറ സ്ഥാപിച്ചില്ല. ഈ മാസം 25 ാം തിയ്യതി കഴിഞ്ഞാൽ ഇടുക്കിയിൽ നിന്നും ക്യാമറ എത്തിച്ചിട്ട് വേണം ഇവിടെ സ്ഥാപിക്കാൻ എന്നാണ് വനം വകുപ്പ് അറിയിച്ചത്. മൃതദേഹം അഴുകിയത് തിരിച്ചറിയുന്നതിന് തടസ്സമാണ്. പഴക്കമുള്ളതിനാൽ പരിശോധന കൊണ്ട് കാര്യവുമില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.
ജീവിയെ പിടികൂടാൻ വകുപ്പ് സ്ഥലത്ത് കൂട് സ്ഥാപിച്ചിട്ട് മൂന്ന് ദിവസമായി. ഭയം കാരണം ഒരു നാട് മുഴുവൻ പശുവിൻ പാൽ ഉപേക്ഷിച്ചിട്ട് മൂന്ന് ആഴ്ചയായി. വരുമാനമാർഗം ഇല്ലാതായ ക്ഷീര കർഷകർക്ക് സർക്കാർ സഹായം നൽകണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.
Content highlights: Animal husbandry, Cow
ഏറെ നേരം കാത്തിരുന്നിട്ടും ജീവിയെ തിരിച്ചറിയാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്താത്തതിനെ തുടർന്ന് ഇതിനെ മറവുചെയ്തു. മൃതശരീരത്തിന് രണ്ടു ദിവസത്തോളം പഴക്കമുണ്ട്. കൃത്യമായ പരിശോധന നടത്താതെ മറവുചെയ്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ചെരണ്ടത്തൂർ പോസ്റ്റ് ഓഫീസിനുസമീപം ശനിയാഴ്ച ഉച്ചയോടെയാണ് ജീവിയെ കണ്ടത്.
ഇത്തരമൊരു ജീവിയെ മുമ്പൊന്നും കണ്ടിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മുഖം കൂർത്ത നിലയിലാണ്. കുറുനരിയാണെന്ന സംശയം ചിലർ ഉയർത്തുന്നുണ്ട്. അതേസമയം കുറുക്കനാണെന്ന വാദമുണ്ട്. ജീവിയെ കണ്ടയുടൻ വിവരം വനംവകുപ്പിനെയും മൃഗസംരക്ഷണ വകുപ്പിനെയും അറിയിച്ചു. ചിത്രം വനംവകുപ്പിന് കൈമാറുകയും ചെയ്തു. എന്നാൽ ഏതു ജീവിയാണെന്നുള്ള സ്ഥിരീകരണം ലഭിച്ചിട്ടില്ല.
പശുക്കളെ കടിച്ച അജ്ഞാത ജീവിയെ കണ്ടെത്താൻ വനം വകുപ്പ് ഇതുവരെ ക്യാമറ സ്ഥാപിച്ചില്ല. ഈ മാസം 25 ാം തിയ്യതി കഴിഞ്ഞാൽ ഇടുക്കിയിൽ നിന്നും ക്യാമറ എത്തിച്ചിട്ട് വേണം ഇവിടെ സ്ഥാപിക്കാൻ എന്നാണ് വനം വകുപ്പ് അറിയിച്ചത്. മൃതദേഹം അഴുകിയത് തിരിച്ചറിയുന്നതിന് തടസ്സമാണ്. പഴക്കമുള്ളതിനാൽ പരിശോധന കൊണ്ട് കാര്യവുമില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.
ജീവിയെ പിടികൂടാൻ വകുപ്പ് സ്ഥലത്ത് കൂട് സ്ഥാപിച്ചിട്ട് മൂന്ന് ദിവസമായി. ഭയം കാരണം ഒരു നാട് മുഴുവൻ പശുവിൻ പാൽ ഉപേക്ഷിച്ചിട്ട് മൂന്ന് ആഴ്ചയായി. വരുമാനമാർഗം ഇല്ലാതായ ക്ഷീര കർഷകർക്ക് സർക്കാർ സഹായം നൽകണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.
Content highlights: Animal husbandry, Cow