പാഞ്ഞാൾ: അതിരാത്രഭൂമിയെന്ന പേരിൽ പ്രസിദ്ധമാണ് പാഞ്ഞാൾ. പ്രദേശത്ത് പ്രളയം കവർന്നത് നെൽക്കർഷകരുടെ സ്വപ്നങ്ങളായിരുന്നു. പാട്ടക്കരാറിൽ കൃഷിയിറക്കിയ കർഷകർ ഇന്ന് കടക്കെണിയിലാണ്. ഇനി എന്തുചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുകയാണ് ഇവിടത്തെ കർഷകർ.
മഴക്കെടുതിയിൽ നശിച്ചത് 98 ഹെക്ടർ
പാടശേഖരസമിതികളുടെ നേതൃത്വത്തിൽ 110 ഹെക്ടർ വിരിപ്പ് കൃഷിയിറക്കിയത് ഏറെ പ്രതീക്ഷയോടെയാണ്. തൊഴുപ്പാടം, വാഴാലിപ്പാടം പ്രദേശത്ത് പുഴയിലെ മണലും ചെളിയും കയറിയും മറ്റു പ്രദേശങ്ങളിൽ കൃഷി ഒഴുകിപ്പോവുകയും ചെയ്ത് വലിയ നഷ്ടമാണുണ്ടായത്. കീഴില്ലം മുല്ലയ്ക്കൽ ചീർപ്പ് ഇതുവരെ നേരെയാക്കിയിട്ടില്ല. തുലാമഴയിൽ ലഭിക്കുന്ന ജലം സംഭരിക്കാൻപോലും കഴിയാത്ത അവസ്ഥയാണ്. നെൽകൃഷി വിള ഇനത്തിൽ മാത്രം പഞ്ചായത്തിൽ 45 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. തോട്ടുവരമ്പുകൾ, ചീർപ്പുകൾ, മോട്ടോർ ഷെഡ്ഡുകൾ തുടങ്ങിയവ വ്യാപകമായി നശിച്ചിട്ടുണ്ട്. ഇതിനായി ഒരുകോടിയിലധികം രൂപ വേണ്ടിവരുമെന്നാണ് അധികാരികൾ പറയുന്നത്.
മുണ്ടകൻ കൃഷിയിറക്കാൻ കഴിയാത്ത സാഹചര്യം
താന്നിശ്ശേരി പാടശേഖരത്തിൽ മുണ്ടകൻകൃഷിയിറക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് പാടശേഖരസമിതി സെക്രട്ടറി ചന്ദ്രശേഖരൻ പറയുന്നു. വെള്ളമില്ലാത്ത സാഹചര്യത്തിൽ മുണ്ടകൻ കൃഷിയിറക്കുന്നത് പരീക്ഷണാർത്ഥം മാത്രമാണ്. ഞാറുകൾ തയ്യാറാക്കിവെച്ചിരുന്ന കർഷകരിൽ ചിലർ അവ നടുകമാത്രമാണ് ചെയ്യുന്നത്. മഴപെയ്തില്ലെങ്കിൽ ഇവ പൂർണമായും കരിഞ്ഞുപോകും-ചന്ദ്രശേഖരൻ പറഞ്ഞു. പാടത്ത് കളകൾ നിറഞ്ഞു.
വാഴാലിപ്പാടത്ത് താത്കാലിക തടയണ വേണം
കുറഞ്ഞ ചെലവിൽ ജലലഭ്യത ഉറപ്പാക്കാൻ സാധിച്ച തടയണയാണ് വാഴാലിപ്പാടം ഉരുക്കുതടയണ. പ്രളയത്തിൽ തടയണയുടെ വാണിയംകുളം ഭാഗം തകർന്നതോടെ ജലം സംഭരിക്കാൻ കഴിയുന്നില്ല. തകർന്ന ഭാഗത്ത് മണൽച്ചാക്കുകൾ നിരത്തി താത്കാലിക തടയണ ഒരുക്കിയാൽ പ്രദേശത്തെ കൃഷിക്കും കുടിവെള്ളത്തിനും സഹായമാകും.
ഇതിന് പുറമേ തോണിക്കടവ് ഭാഗത്തുനിന്ന് ചീരക്കുഴി കനാലിലേക്ക് വെള്ളം പമ്പിങ് നടത്താൻ സാധിച്ചാൽ പ്രദേശത്തെ അയ്യഴി, വാഴാലിപ്പാടം, തൊഴുപ്പാടം, പൈങ്കുളം പാടശേഖരങ്ങളിലെ 100 ഹെക്ടർ കൃഷിക്ക് ജലമെത്തിക്കാൻ സാധിക്കുമെന്നാണ് വാഴാലിപ്പാടം പാടശേഖരസമിതിയംഗം പി.എം. മുസ്തഫ പറയുന്നത്. താത്കാലിക തടയണ സംവിധാനം അധികാരികൾ ഒരുക്കുമെന്ന പ്രതീക്ഷയിൽത്തന്നെയാണ് ഇവിടെ കർഷകർ കൃഷിയിറക്കുന്നതും.
പാടശേഖരങ്ങൾ -16
നെൽകൃഷി- 280 ഹെക്ടർ
2017-ൽ വിരിപ്പ് 270 ഹെക്ടർ
2017-ൽ മുണ്ടകൻ 263 ഹെക്ടർ
2018-ൽ വിരിപ്പ് 110 ഹെക്ടർ
നശിച്ചത്-98 ഹെക്ടർ
2018-ൽ മുണ്ടകൻ സാധ്യത 100 ഹെക്ടർ
Content highIights: Agriculture, Organic farming
മഴക്കെടുതിയിൽ നശിച്ചത് 98 ഹെക്ടർ
പാടശേഖരസമിതികളുടെ നേതൃത്വത്തിൽ 110 ഹെക്ടർ വിരിപ്പ് കൃഷിയിറക്കിയത് ഏറെ പ്രതീക്ഷയോടെയാണ്. തൊഴുപ്പാടം, വാഴാലിപ്പാടം പ്രദേശത്ത് പുഴയിലെ മണലും ചെളിയും കയറിയും മറ്റു പ്രദേശങ്ങളിൽ കൃഷി ഒഴുകിപ്പോവുകയും ചെയ്ത് വലിയ നഷ്ടമാണുണ്ടായത്. കീഴില്ലം മുല്ലയ്ക്കൽ ചീർപ്പ് ഇതുവരെ നേരെയാക്കിയിട്ടില്ല. തുലാമഴയിൽ ലഭിക്കുന്ന ജലം സംഭരിക്കാൻപോലും കഴിയാത്ത അവസ്ഥയാണ്. നെൽകൃഷി വിള ഇനത്തിൽ മാത്രം പഞ്ചായത്തിൽ 45 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. തോട്ടുവരമ്പുകൾ, ചീർപ്പുകൾ, മോട്ടോർ ഷെഡ്ഡുകൾ തുടങ്ങിയവ വ്യാപകമായി നശിച്ചിട്ടുണ്ട്. ഇതിനായി ഒരുകോടിയിലധികം രൂപ വേണ്ടിവരുമെന്നാണ് അധികാരികൾ പറയുന്നത്.
മുണ്ടകൻ കൃഷിയിറക്കാൻ കഴിയാത്ത സാഹചര്യം
താന്നിശ്ശേരി പാടശേഖരത്തിൽ മുണ്ടകൻകൃഷിയിറക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് പാടശേഖരസമിതി സെക്രട്ടറി ചന്ദ്രശേഖരൻ പറയുന്നു. വെള്ളമില്ലാത്ത സാഹചര്യത്തിൽ മുണ്ടകൻ കൃഷിയിറക്കുന്നത് പരീക്ഷണാർത്ഥം മാത്രമാണ്. ഞാറുകൾ തയ്യാറാക്കിവെച്ചിരുന്ന കർഷകരിൽ ചിലർ അവ നടുകമാത്രമാണ് ചെയ്യുന്നത്. മഴപെയ്തില്ലെങ്കിൽ ഇവ പൂർണമായും കരിഞ്ഞുപോകും-ചന്ദ്രശേഖരൻ പറഞ്ഞു. പാടത്ത് കളകൾ നിറഞ്ഞു.
വാഴാലിപ്പാടത്ത് താത്കാലിക തടയണ വേണം
കുറഞ്ഞ ചെലവിൽ ജലലഭ്യത ഉറപ്പാക്കാൻ സാധിച്ച തടയണയാണ് വാഴാലിപ്പാടം ഉരുക്കുതടയണ. പ്രളയത്തിൽ തടയണയുടെ വാണിയംകുളം ഭാഗം തകർന്നതോടെ ജലം സംഭരിക്കാൻ കഴിയുന്നില്ല. തകർന്ന ഭാഗത്ത് മണൽച്ചാക്കുകൾ നിരത്തി താത്കാലിക തടയണ ഒരുക്കിയാൽ പ്രദേശത്തെ കൃഷിക്കും കുടിവെള്ളത്തിനും സഹായമാകും.
ഇതിന് പുറമേ തോണിക്കടവ് ഭാഗത്തുനിന്ന് ചീരക്കുഴി കനാലിലേക്ക് വെള്ളം പമ്പിങ് നടത്താൻ സാധിച്ചാൽ പ്രദേശത്തെ അയ്യഴി, വാഴാലിപ്പാടം, തൊഴുപ്പാടം, പൈങ്കുളം പാടശേഖരങ്ങളിലെ 100 ഹെക്ടർ കൃഷിക്ക് ജലമെത്തിക്കാൻ സാധിക്കുമെന്നാണ് വാഴാലിപ്പാടം പാടശേഖരസമിതിയംഗം പി.എം. മുസ്തഫ പറയുന്നത്. താത്കാലിക തടയണ സംവിധാനം അധികാരികൾ ഒരുക്കുമെന്ന പ്രതീക്ഷയിൽത്തന്നെയാണ് ഇവിടെ കർഷകർ കൃഷിയിറക്കുന്നതും.
പാടശേഖരങ്ങൾ -16
നെൽകൃഷി- 280 ഹെക്ടർ
2017-ൽ വിരിപ്പ് 270 ഹെക്ടർ
2017-ൽ മുണ്ടകൻ 263 ഹെക്ടർ
2018-ൽ വിരിപ്പ് 110 ഹെക്ടർ
നശിച്ചത്-98 ഹെക്ടർ
2018-ൽ മുണ്ടകൻ സാധ്യത 100 ഹെക്ടർ
Content highIights: Agriculture, Organic farming